മാർച്ച് 16ന് ലഭിച്ച പരാതിയിൽ അറസ്റ്റ് നടക്കുന്നത് ഏപ്രിൽ 15ന്; ആരോഗ്യമന്ത്രിയുടെ നിർദ്ദേശം വന്ന് 24 മണിക്കൂറിനകം പ്രതിയെ പിടികൂടിയെങ്കിലും തുടക്കം മുതൽ കേസ് അട്ടിമറിക്കാൻ നീക്കം; കേസിലുടനീളം പൊലീസ് നടത്തിയത് പോക്സോ നിയമത്തിന്റെ ലംഘനങ്ങളെന്ന് ശിശുക്ഷേമ സമിതി; പരാതിയിൽ പറയുന്ന രണ്ടാമനെ ഇതുവരെയും അറസ്റ്റ് ചെയ്തില്ല; നാലാംക്ലാസ് വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിൽ പോക്സോ പോലും ചുമത്തപ്പെടാതെ ഒടുവിൽ പത്മരാജന് ജാമ്യം; പാലത്തായി കേസ് അട്ടിമറിച്ചതിന്റെ നാൾവഴികൾ
ജാസിം മൊയ്തീൻ
കോഴിക്കോട്: ആർഎസ്എസ്, ബിജെപി പ്രവർത്തകർ പ്രതിസ്ഥാനത്ത് വരുന്ന കേസുകളിൽ പിണറായി സർക്കാറിന്റെ പൊലീസ് ഇഴഞ്ഞുനീങ്ങുന്നു എന്ന ആക്ഷേപം ഈ സർക്കാറിന്റെ തുടക്കകാലം മുതൽക്കുള്ളതാണ്. അതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണമായി ഇപ്പോൾ ചൂണ്ടിക്കാട്ടുന്നത് കണ്ണൂർ പാനൂരിൽ പാലത്തായിയിലെ നാലാംക്ലാസ് വിദ്യാർത്ഥിയെ അദ്ധ്യാപകനും ബിജെപി തൃപങ്ങോട്ടൂർ പഞ്ചായത്ത് കമ്മറ്റിയുടെ മുൻപ്രസിഡണ്ടും സംഘപരിവാർ അദ്ധ്യാപക സംഘടനയുടെ നേതാവ് കൂടിയായ കുനിയിൽ പത്മരാജൻ എന്നയാൾ പീഡിപ്പിച്ച കേസിൽ പ്രതി ജാമ്യം കിട്ടി പുറത്തിറങ്ങിയ സംഭവമാണ്.
തുടക്കകാലം മുതൽ തന്നെ പൊലീസിന്റെ ഒത്തുകളിയാണ് ഈ കേസിൽ പോക്സോ പോലും ചുമത്തപ്പെടാതെ പ്രതിയായ ബിജെപി നേതാവ് ജാമ്യം കിട്ടിപുറത്തിറങ്ങിയത് എന്ന ആക്ഷേപം ഇതിനോടകം തന്നെ ഉയർന്നു കഴിഞ്ഞു. പ്രതിപക്ഷവും മറ്റുവിവിധ രാഷ്ട്രീയ പാർട്ടികളും, സംഘനകളും, ചില സർക്കാർ അനുകൂല പ്രവർത്തകരും ഇതിനോടകം സംഭവത്തിൽ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. ഈ ഘട്ടത്തിൽ പാലത്തായി കേസ് അട്ടിമറിച്ചതിന്റെ നാൾവഴികൾ അന്വേഷിക്കുമ്പോൾ വിരൽചൂണ്ടുന്നതും പൊലീസിന്റെ ഒത്തുകളികളിലേക്ക് തന്നെയാണ്.
പരാതി ലഭിക്കുന്നത് മാർച്ച് 16ന്, അറസ്റ്റ് നടക്കുന്നത് 31 ദിവസങ്ങൾക്ക് ശേഷം 2020 മാർച്ച് 16നാണ് കുനിയിൽ പത്മരാജൻ പഠിപ്പിക്കുന്ന സ്കൂളിലെ നാലംക്ലാസ് വിദ്യാർത്ഥിനിയെ പത്മരാജൻ പീഡിപ്പിച്ചുവെന്ന പരാതി തലശ്ശേരി ഡിവൈഎസ്പിക്ക് ലഭിക്കുന്നത്. കുട്ടിയുടെ ബന്ധുക്കളാണ് പരാതി നൽകിയത്. പിന്നീട് കേസ് പാനൂർ സ്റ്റേഷനിലേക്ക് മാറ്റുകയും സിഐ ശ്രീജിത്തിന് അന്വേഷണ ചുമതല നൽകുകയും ചെയ്തു. പരാതി ലഭിച്ച് ആഴ്ചകൾ കഴിഞ്ഞിട്ടും ബിജെപി നേതാവിനെതിരെ പൊലീസ് നടപടിയെടുക്കാതെ വന്നതോടെ സിപിഎം അടക്കം പരസ്യ പ്രതിഷേധവുമായി രംഗത്തുവന്നു. പൊലീസ് ഇടപെട്ട് കേസ് അട്ടിമറിക്കുകയാണെന്ന് ഇതര രാഷ്്ട്രീയ പാർട്ടികൾക്കൊപ്പം സിപിഎമ്മും പറയാൻ തുടങ്ങിയതോടെ സർക്കാർ പ്രതിരോധത്തിലായി.
സ്ഥലം എംഎൽഎയും സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രിയുമായ കെകെ ഷൈലജയോട് മാധ്യമപ്രവർത്തകർ പ്രതിയുടെ അറസ്റ്റിനെ കുറിച്ച് ചോദിച്ചപ്പോൾ ലഭിച്ച മറുപടി താൻ കരുതിയത് ഇയാളെ അറസ്റ്റ് ചെയ്തു എന്നാണ് എന്നായിരുന്നു. ഡിജിപിയെയും ഡിവൈഎസ്പിയെയും വിളിച്ച് ഉടൻതന്നെ പത്മരാജനെ അറസ്റ്റ് ചെയ്യണമെന്ന് നിർദ്ദിശിച്ചിട്ടുള്ളതായും മന്ത്രി പറഞ്ഞു. എന്നാൽ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് പ്രഖ്യാപിച്ച ലോക്ഡൗണാണ് പ്രതിയെ പിടികൂടാൻ കാലതാമസുണ്ടാക്കുന്നത് എന്നാണ് അന്ന് പൊലീസ് നൽകിയ വിശദീകരണം.
മാത്രവുമല്ല പ്രതി കർണാടകയിലേക്ക് കടന്നിട്ടുണ്ടാകാമെന്നും നാട്ടിൽ എല്ലായിടത്തും പരിശോധിച്ചെന്നും പൊലീസ് പറഞ്ഞു. അറസ്റ്റിനായി ഡിവൈഎസ്പി കെവി വേണുഗോപാലിന്റെ നേതൃത്വത്തിൽ പുതിയ 11 അംഗ പ്രത്യേക അന്വേഷണ സംഘത്തെയും രൂപീകരിച്ചു. ഏറെ പ്രതിഷേധങ്ങൾക്കും പരാതികൾക്കുമൊടുവിൽ മന്ത്രിയുടെ നിർദ്ദേശം വന്ന് 24 മണിക്കൂറിനകം പൊലീസ് തന്നെ കർണാടകയിലേക്ക് കടന്നിട്ടുണ്ടാകാമെന്ന് പറഞ്ഞ പ്രതിയെ കണ്ണൂരിൽ നിന്ന് അറസ്റ്റ് ചെയ്തു. പരാതി ലഭിച്ച് 31 ദിവസത്തിന് ശേഷം ഏപ്രിൽ 15നാണ് കണ്ണൂരിലെ ബിജെപി കേന്ദ്രത്തിൽ നിന്ന് ബന്ധുവീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.
അറസ്റ്റിന് ശേഷവും കേസ് അട്ടിമറിക്കാനുള്ള നീക്കം നടന്നു, പുതിയ അന്വേഷണ സംഘത്തെ നിയോഗിക്കുന്നു
പത്മരാജന്റെ അറസ്റ്റിന് ശേഷവും കേസ് അട്ടിമറിക്കാനുള്ള നീക്കം നടന്നു. പരാതി നൽകിയതിൽ തങ്ങൾക്കെതിരെ വിവിധ കോണുകളിൽ നിന്ന് ഭീഷണി ഉണ്ടായതായി കുട്ടിയുടെ രക്ഷിതാക്കളും കുടുംബവും മുഖ്യമന്ത്രിക്ക് പരാതിയും നൽകിയതോടെയാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുന്നത്. നിരന്തര ഭീഷണികളെ തുടർന്നും പത്മരാജനെ ലോക്കൽ പൊലീസ് കസ്റ്റഡിയിൽ വാങ്ങുന്നത് മനപ്പൂർവ്വം വൈകിപ്പിക്കുകയും ചെയ്തതോടെയാണ് കുട്ടിയുടെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകുന്നത്. മാത്രവുമല്ല രണ്ടാമത് കുട്ടി നൽകിയ മൊഴിയിൽ കുട്ടിയെ പത്മരാജൻ ഒരു വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയിരുന്നു എന്നും അവിടെ ഉണ്ടായിരുന്ന ഒരാളും തന്നെ പീഡിപ്പിച്ചിരുന്നു എന്നും മൊഴി നൽകിയിരുന്നു.
എന്നാൽ ഈ മൊഴിയുടെ അടിസ്ഥാനത്തിൽ നടപടികളൊന്നുമുണ്ടാകാതെ വന്നതും കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് എന്ന് തിരിച്ചറിഞ്ഞ് മുഖ്യമന്ത്രിക്ക് പരാതി നൽകാൻ കാരണമായി. പിന്നീട് മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് 2020 ഏപ്രിൽ 24ന് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുന്നത്. ക്രൈംബ്രാഞ്ച് മലപ്പുറം എസ്പി കെവി സന്തോഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. കാസർകോഡ് ക്രൈംബ്രാഞ്ച് ഡിറ്റക്ടീവ് ഇൻസ്പെക്ടറായ ടി മധുസൂധനൻ നായർക്കായിരുന്നു അന്വേഷണ ചുമതല. അന്വേഷണ പുരോഗതി ക്രൈംബ്രാഞ്ച് ഐജി എസ് ശ്രീജിത് നേരിട്ട് വിലയിരുത്തണമെന്നും ക്രൈംബ്രാഞ്ച് മേധാവി ടോമിൻ ജെ തച്ചങ്കരി ഉത്തരവിട്ടു. ലോക്കൽ പൊലീസ് കൈമാറിയ കേസിൽ പോക്സോ നിയമ പ്രകാരം ക്രൈംബ്രാഞ്ച് പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു.
പോക്സോ ചേർക്കാതെ കുറ്റപത്രം സമർപ്പിച്ച് ക്രൈംബ്രാഞ്ച്; പത്മരാജൻ ജാമ്യം കിട്ടി പുറത്തേക്ക്
കേസിൽ അറസ്റ്റിലായതു മുതൽ പത്മരാജൻ ജാമ്യത്തിനായി ശ്രമിച്ചിരുന്നു. തലശ്ശേരി സെഷൻസ് കോടതിയിൽ ആദ്യം ജാമ്യപേക്ഷ നൽകിയിരുന്നെങ്കിലും അത് തള്ളിപ്പോയി. പിന്നീട് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ജാമ്യം ലഭിച്ചില്ല. പിന്നീട് അറസ്റ്റ് ചെയ്ത് 92 ദിവസങ്ങൾക്ക് ശേഷം ജൂലൈ 16ന് പത്മരാജൻ നൽകിയ ഹരജിയിൽ തലശ്ശേരി ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. ഈ ജാമ്യം ലഭിക്കുന്നതിന് വേണ്ട എല്ലാ വിധ സഹായങ്ങളും പൊലീസ് കുറ്റുപത്രത്തിൽ ചെയ്തു കൊടുത്തു എന്നതാണ് വാസ്തവം.
തുടക്കത്തിൽ ലോക്ഡൗൺ കാരണങ്ങൾ അറസ്റ്റ് വൈകിപ്പിച്ച പാനൂർ പൊലീസ്, പ്രതി കർണ്ണാടകയിലേക്ക് കടന്നെന്ന് പറഞ്ഞ് സർക്കാറിനെ വരെ തെറ്റിദ്ധരിപ്പിച്ച ഡിവൈഎസ്പിക്ക് കീഴിലുള്ള പ്രത്യേക അന്വേഷണ സംഘം, കുറ്റം ചേർക്കാതെ കുറ്റപത്രം തയ്യാറാക്കിയ ക്രൈംബ്രാഞ്ച് തുടങ്ങി ഈ കേസ് അന്വേഷിച്ച മൂന്ന് അന്വേഷണ സംഘങ്ങളും പ്രതിയായ ബിജെപി നേതാവ് പത്മരാജന് സഹായം ചെയ്തു നൽകുന്ന നടപടികളാണ് ഈ കേസിൽ ഉടനീളം സ്വകരിച്ചിട്ടുള്ളത്.
ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പോക്സോ ചേർ്ക്കാതിരുന്നതാണ് ഇപ്പോൾ പ്രതിക്ക് ജാമ്യം കിട്ടി പുറത്തിറങ്ങാൻ സഹായകമായത്. പത്മരാജൻ അറസ്റ്റിലായി 90 ദിവസം പൂർത്തിയാകാൻ മണിക്കൂറുകൾ ബാക്കിയുള്ളപ്പോൾ ജൂലൈ 14നാണ് ക്രൈം ബ്രാഞ്ച് ഭാഗിക കുറ്റപത്രം സമർപ്പിച്ചത്. ഇതിൽ പോക്സോ ഒഴിവാക്കി ജുവനൈൽ ജസ്റ്റിസ് ആക്ടിലെ 75, 82 വകുപ്പുകളാണ് ചുമത്തിയത്. ജാമ്യം ലഭിക്കാവുന്ന തരത്തിൽ വളരെ ദുർബലമായ വകുപ്പുകളാണ് ക്രൈം ബ്രാഞ്ച് ചുമത്തിയത്.
ശാസ്ത്രീയ തെളിവുകൾ ഇല്ലാത്തതിനാൽ പോക്സോ വകുപ്പുകൾ ചുമത്തിയിട്ടില്ലെന്നാണ് അന്വേഷണ സംഘം കോടതിയിൽ വ്യക്തമാക്കിയത്. നിലവിൽ പോക്സോ ചുമത്താൻ ആവശ്യമായ തെളിവുകൾ ലഭിച്ചിട്ടില്ലെന്നും ഫാറൻസിക് റിപോർട്ടുകൾ ലഭിക്കാനുണ്ടെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. അതേസമയം വിദ്യാർത്ഥിനിയെ പത്മരാജൻ ശാരീരികമായി ഉപദ്രവിച്ചിട്ടള്ളതായി കണ്ടെത്തിയിട്ടുള്ളതായും ലൈംഗിക ഉപദ്രവത്തെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തേണ്ടതായിട്ടുണ്ടെന്നും ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നുണ്ട്.
പീഡനമുണ്ടാക്കിയ മാനസിക പ്രയാസങ്ങളിൽ നിന്ന് കുട്ടികരകയറിയിട്ടില്ലെന്നും മൊഴിയെടുക്കാൻ പറ്റുന്ന അവസ്ഥയിലല്ല കുട്ടിയെന്നും അന്വേഷണത്തിന് കൂടുതൽ സമയം ആവശ്യമുണ്ടെന്നും ക്രൈംബ്രാഞ്ചിന് വേണ്ടി ഹാജരായ പബ്ലിക് പ്രൊസിക്യൂട്ടർ സുമൻ ചക്രവർത്തി വ്യക്തമാക്കി. ശാരീരികമായി കുട്ടിയെ ഉപദ്രവിച്ചിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് തന്നെ കണ്ടെത്തിയെങ്കിലും പോക്സോ ചേർക്കാതെ കുറ്റപത്രം സമർപ്പിച്ചതിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. പരാതി ലഭിച്ച് നാലുമാസം പിന്നിട്ടിട്ടും പോക്സോ വകുപ്പുകൾ ചുമത്താൻ തക്കതായ തെളിവുകൾ ശേഖരിക്കാൻ കഴിയാതിരുന്നത് കോവിഡ് കാരണമാണെന്ന പൊലീസ് വിശദീകരണം വിശ്വസിക്കാനാകില്ലെന്നും കണ്ണൂരിലെ പൊലീസ് സംവിധാനം മുഴുവൻ ആർഎസ്എസിന് അടിയറവ് വെച്ചിരിക്കുകയാണെന്നും പ്രതിഷേധക്കാർ പറയുന്നു.
കേസിലുടനീളം ലോക്കൽ പൊലീസ് നടത്തിയിട്ടുള്ളത് പോക്സോ നിയമത്തിന്റെ ലംഘനങ്ങളെന്ന് ശിശുക്ഷേമസമിതി
കേസന്വേഷണത്തിന്റെ പ്രാരംഭഘട്ടം മുതൽ ലോക്കൽ പൊലീസ് നടത്തിയത് പോക്സോ നിയമത്തിന്റെ ലംഘനങ്ങളാണെന്ന് ശിശുക്ഷേമ സമിതി അദ്ധ്യക്ഷൻ ഇഡി ജോസഫ് വ്യക്തമാക്കി. കുട്ടിയെ സ്കൂളിലും പൊലീസ് സ്റ്റേഷനിലും കൊണ്ടുനടന്ന് തെളിവെടുപ്പ് നടത്തിയതും ചോദ്യം ചെയ്തതും പോക്സോ നിയമത്തിന്റെ ലംഘനങ്ങളിൽ പെട്ടതാണ്. പൊലീസ് യൂണിഫോമിൽ കുട്ടിയെ സമീപിക്കുകയോ, സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തുകയോ ചെയ്യാൻ പാടില്ലാത്തതാണ്. അതെല്ലാം ഈ കേസിൽ ലോക്കൽ പൊലീസ് ചെയ്തിട്ടുണ്ട്. കണ്ണൂരിൽ തന്നെ മതിയായ കൗൺസലിങ് കേന്ദ്രങ്ങളുണ്ടായിട്ടും ശിശുക്ഷേമ സമിതിയെ അറിയിക്കാതെ കേവലം 10 വയസ്സുമാത്രമുള്ള പെൺകുട്ടിയെ പൊലീസ് കോഴിക്കോടേക്ക് കൗൺസലിംഗിന് കൊണ്ടുപോയതും നീതീകരിക്കാനാകാത്ത തെറ്റാണെന്ന് ശിശുക്ഷേമ സമിതി അദ്ധ്യക്ഷൻ വ്യക്തമാക്കുന്നു.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്