മിസ്റ്റർ ഷാജൻ സ്കറിയ എന്നെഴുതിയാൽ അർത്ഥം പുരുഷനായ ഷാജൻ സ്കറിയ എന്ന്; മിസ്റ്റർ ബോബി അലോഷ്യസെന്ന് എഴുതുമ്പോൾ അതെങ്ങനെ വനിതാ കായികതാരമായ ഒളിമ്പ്യനാകും? ബോബി അലോഷ്യസിന് ഇരട്ട പൗരത്വമെന്ന വാർത്തയിലെ രേഖ കണ്ട് ചിരിച്ച് മലയാളികൾ; രണ്ട് പേർ ചേർന്ന് എങ്ങനെ കമ്പനി തുടങ്ങുമെന്ന ചോദ്യം കേട്ടും ഞെട്ടൽ; ട്വിന്റി ഫോർ ന്യൂസിന്റെ വീഴ്ചകൾ 'ഹോട് ഡോഗിനേയും' മറികടക്കുന്നത്; മറുനാടനോട് വിരോധം തീർക്കാൻ ഒളിമ്പ്യനെതിരെയുള്ള നുണകൾ തുടരുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സ്വപ്നാ സുരേഷിനെ രക്ഷിക്കാൻ ശ്രമിക്കുന്ന മാധ്യമ മാഫിയെ കുറിച്ച് മറുനാടൻ വിശദമായി റിപ്പോർട്ട് ചെയ്തിരുന്നു. സർക്കാർ ഖജനാവിൽ നിന്ന് ശമ്പളം പറ്റി ചാനലിൽ വാർത്ത വായിക്കുന്ന ഡോക്ടറേറ്റ് നേടിയ മാധ്യമ പ്രവർത്തകന്റെ കഥയും. തിരുവനന്തപുരത്തെ സ്വർണ്ണ കടത്തിലെ അന്വേഷണം ദിശ തെറ്റിക്കാൻ ഇതോടെ മറുനാടനെതിരായ ആക്രമണം ശക്തമാക്കി. വ്യാജ ആരോപണങ്ങളുയർത്തി മറുനാടന്റെ വായനക്കാരേയും പ്രേക്ഷകരേയും ആശങ്കയിലാക്കാനുള്ള നീക്കം. മറുനാടന്റെ വാർത്തകൾ കേട്ട് ഭയന്ന് ശ്രീകണ്ഠൻ നായരുടെ 24 ചാനൽ മറുനാടൻ എഡിറ്റർ കൂടിയായ ഷാജൻ സക്റിയയുടെ ഭാര്യയെ പച്ചക്കള്ളങ്ങൾ വിളിച്ച് ആക്ഷേപിക്കുന്നത് തുടരുന്നതിനിടെയാണ് പ്രേക്ഷകർ തന്നെ വാർത്തയിലെ വൈരുദ്ധ്യങ്ങൾ ചൂണ്ടിക്കാട്ടി രംഗത്തുള്ളത്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായി മാറി ഇന്നലത്തെ ഇരട്ട പൗരത്വ വാർത്ത. ട്വന്റി ഫോർ പുറത്തു വിട്ട ഈ വാർത്ത കേരള മാധ്യമ ചരിത്രത്തിലെ ഏറ്റവും വലിയ ചിരിക്കുന്ന അധ്യായമായി മാറുകയാണ്.
ബോബി അലോഷ്യസിന് ബ്രിട്ടീഷ് പൗരത്വം ഉണ്ടായിട്ടും ഇന്ത്യ ഇരട്ട പൗരത്വം അനുവദിക്കാത്തതിനാൽ കേന്ദ്ര സർക്കാർ ജോലി ചെയ്യുന്നത് നിയമ വിരുദ്ധം എന്നുമായിരുന്നു ഇന്നലത്തെ വാർത്ത. അതിന് ഉപോൽബലകമായി ചൂണ്ടികാട്ടിയത് കൃത്രിമമായി ഉണ്ടാക്കിയ രേഖ. ബിൽ നെമേ എന്നെഴുതിയിരിക്കുന്നത് മിസ്റ്റർ ബോബി അലോഷ്യസ് എന്ന് പ്രേക്ഷകൾ കണ്ടെത്തിയതോടെയാണ് കള്ളി വെളിച്ചത്തായത്. ബോബിയുണ്ടായിരുന്നു എന്ന് 24 ആരോപിക്കുന്ന കമ്പനിയുടെ യഥാർത്ഥ ഉടമ ഷാജൻ സ്കറിയ ആണെന്നു സ്ഥാപിക്കുന്ന പേപ്പറിൽ ഷാജന്റെ പൗരത്വം ഇന്ത്യൻ എന്നെഴുതിയപ്പോൾ സ്റ്റുഡന്റ് വിസയിൽ യുകെയിൽ എത്തിയ ബോബിക്ക് എങ്ങനെ ബ്രിട്ടീഷ് പൗരത്വം ലഭിക്കുന്ന എന്നത് പ്രേക്ഷകർ തന്നെ ചോദിക്കുന്നു. സ്റ്റുഡന്റ്, വിസിറ്റിങ് വിസക്കാർക്ക് യുകെയിൽ പൗരത്വം ലഭിക്കില്ല. ബോബി അലോഷ്യസ് എന്ന വനിതാ കായികതാരത്തിന് കമ്പനി രൂപീകരണവുമായി ഒരു ബന്ധവുമില്ലെന്നതിനുള്ള തെളിവായി മാറുകയാണ് ബോബിക്കെതിരെ 24 പുറത്തു വിട്ട വ്യാജ രേഖ.
ആകാശവാണിയിൽ തുടങ്ങുന്ന മാധ്യമ പ്രവർത്തനമാണ് ട്വന്റിഫോർ മേധാവി ആർ ശ്രീകണ്ഠൻ നായരുടേത്. മഴയത്ത് സ്ലീപ്പറുകൾ ഒഴുകിയ പോയെന്ന ഇംഗ്ലീഷ് വാക്കിനെ അറിയാതെ റെയിൽവേ സ്റ്റേഷനിൽ ഉറങ്ങി കിടന്നവർ ഒഴുകി പോയി എന്ന വാർത്തയാണ് കേരളം തമാശ രൂപേണ ചർച്ച ചെയ്ത വാർത്ത. ഹോട്ട് ഡോഗ് എന്ന വാക്കിന്റെ തർജമയുണ്ടാക്കിയ പ്രശ്നവും ചെറുതല്ല. ഇതെല്ലാം ഡെസ്കിലെ പാവം സബ് എഡിറ്റർമാരുടെ നോട്ട പിശകായിരുന്നു. എന്നാൽ കേരളത്തിലെ മാധ്യമ ചരിത്രത്തിലെ അതികായകരിൽ ഒരാളെന്ന് അവകാശപ്പെടുന്ന ശ്രീകണ്ഠൻ നായർ അതിസൂക്ഷ്മതയോടെ ഉറപ്പുവരുത്തിയെന്ന് ഏവരേയും ധരിപ്പിച്ച ആ വാർത്ത സ്ലീപ്പറിനേയും ഹോട്ട് ഡോഗിനേയും വെല്ലുന്ന തമാശമായി മാറുകയാണ്. വാർത്ത എഴുതുമ്പോഴും അവതരിപ്പിക്കുമ്പോഴും വേണ്ട ജാഗ്രതയിലേക്ക് മാധ്യമ പ്രവർത്തകരെ എത്തിക്കുന്ന പുതിയ വെർഷനാണ് ബോബി അലോഷ്യസിനെതിരായ വ്യാജ വാർത്ത. മറുനാടൻ ചെയർമാനായ ഷാജൻ സ്കറിയയുടെ ഭാര്യയാണെന്ന ഒറ്റകാരണത്തിൽ ബോബി അലോഷ്യസ് എന്ന കസ്റ്റംസ് ഉദ്യോഗസ്ഥയെ അപമാനിക്കാനായിരുന്നു ശ്രീകണ്ഠൻ നായരുടെ ശ്രമം.
ബ്രിട്ടണിൽ യുകെ സ്റ്റഡി അഡൈ്വസ് ലിമിറ്റഡ് എന്ന കമ്പനി താനുണ്ടാക്കിയതാണെന്ന് മറുനാടൻ മലയാളിയുടെ ചെയർമാൻ കൂടിയായ ഷാജൻ സ്കറിയ പലവട്ടം വിശദീകരിച്ചിട്ടുണ്ട്. ബ്രിട്ടണിൽ 2003ൽ ഉള്ളപ്പോൾ അവിടെയുള്ള വെബ് സൈറ്റ് സംവിധാനത്തിലൂടെ കമ്പനിയുണ്ടാക്കിയെന്നും അത് പിന്നീട് അവസാനിപ്പിച്ചുവെന്നും ഷാജൻ സ്കറിയ വ്യക്തമാക്കിയിട്ടുണ്ട്. അതിന് മാനേജിങ് ഡയറക്ടറുടെ പേരും കമ്പനി സെക്രട്ടറിയുടെ പേരും വേണം. വെബ് സൈറ്റ് സംവിധാനത്തിലൂടെ ഉണ്ടാക്കുമ്പോൾ ആരുടെ പേരു വേണമെങ്കിലും കമ്പനി സെക്രട്ടറിയായി നൽകാമെന്നും അറിയിച്ചിരുന്നു. ശ്രീകണ്ഠൻ നായരെ സെക്രട്ടറിയാക്കി പോലും തനിക്ക് ഇംഗ്ലണ്ടിൽ കമ്പനിയുണ്ടാക്കമെന്ന് വിശദീകരിച്ച് വീഡിയോയും ഉണ്ടാക്കി. എന്നാൽ ഇതൊന്നും മുഖവിലയ്ക്ക് എടുക്കാതെ സ്വർണ്ണ കടത്തിലെ ചർച്ചകൾ വഴി തിരിച്ചു വിടാനായിരുന്നു ശ്രമം. ബോബി അലോഷ്യസിന് ഇരട്ട പൗരത്വമുണ്ട് എന്നാണ് ട്വന്റി ഫോർ പറഞ്ഞു വച്ചത്. ഇത് ഗുരുതര കുറ്റകൃത്യമാണ്. മലയാളിയായ കായികതാരം ഇത് ചെയ്താൽ അത് വലിയ ചർച്ചയായി മാറും. ഇതോടെ കേരളത്തിലെ മറ്റ് ചാനലുകളും പത്രങ്ങളും ഇതിന് പിന്നാലെ പോകും. ഇതിന് വേണ്ടി തയ്യറാക്കിയതായിരുന്നു ബോബി അലോഷ്യസിനെതിരായ വാർത്തകൾ. ഇരട്ട പൗരത്വം ഉണ്ടെന്ന് തെളിയിക്കാനായി ട്വിന്റി ഫോർ ഇവർ നൽകിയിരിക്കുന്ന രേഖകൾ ഒന്നു വ്യക്തമായി പരിശോധിച്ചാൽ തന്നെ വാർത്തയിലെ ബുദ്ധിശൂന്യത വ്യക്തമാകും.
രേഖയിൽ MR SHAJAN SKARIAH ഡയറക്ടർ എന്നും MR Bobby ALOYSIUS സെക്രട്ടറി എന്നുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഷാജൻ സക്കറിയയുടെ ഡേറ്റ് ഓഫ് ബർത്ത് ഉണ്ട്. ഷാജൻ സക്റിയെ ഇന്ത്യൻ പൗരനുമാണ്. രേഖകളിലെ ബോബി അലോഷ്യസിന് ജനന തീയതി കാണിച്ചിട്ടില്ല. MR SHAJAN SKARIAH എന്ന് പേരെഴുതിയാൽ അതിനെ മലയാളത്തിൽ വായിക്കുക പുരുഷനായ ഷാജൻ സ്കറിയ എന്നാണ്. അതു പോലെ തന്നെ MR Bobby ALOYSIUS എന്ന വാക്കിന്റെ മലായാള തർജ്ജമ പുരുഷനായ ബോബി അലോഷ്യസെന്നും. ട്വന്റി ഫോർ കാണിച്ച എല്ലാ വ്യാജ വാർത്തയിലും ഈ രേഖയാണ് കാണിച്ചിരിക്കുന്നത്. അതായത് ഇന്ത്യൻ പൗരത്വമുള്ള ഷാജൻ സ്കറിയ എന്ന വ്യക്തി ഡയറക്ടറായ ഇംഗ്ലണ്ടിലെ കമ്പനിക്കുള്ള സെക്രട്ടറി ബ്രിട്ടീഷുകാരനും പുരുഷനുമായ ബോബി ആലോഷ്യസ് എന്നാണ് രേഖകൾ പറയുന്നത്. ഇത് വച്ചാണ് വനിതാ കായികതാരവും രാജ്യത്തിന് അഭിമാന നേട്ടങ്ങൾ സമ്മാനിച്ച ഹൈ ജംമ്പറുമായ ബോബി അലോഷ്യസിനെ അപമാനിച്ചത്.24 ന്യൂസ് പുറത്തുവിട്ട രേഖയിൽ ഒരിടത്തും അത് സ്ത്രീയാണെന്നോ ഷാജൻ സ്കറിയയുടെ ഭാര്യയാണെന്നോ പറഞ്ഞിട്ടുമില്ല.
താനാണ് കമ്പനിയുണ്ടാക്കിയതെന്നും കമ്പനി സെക്രട്ടറിയായി ഒരു പേര് താൻ വെറുതെ കൊടുത്തതാണെന്നും ഉള്ള ഷാജൻ സ്കറിയുടെ വിശദീകരണങ്ങൾ ശരിയാകുന്നുവെന്നാണ് ട്വിന്റി ഫോറിലെ രേഖകൾ പോലും വ്യക്തമാക്കുന്നത്. യുകെയിൽ ജോലി ചെയ്തിരുന്നതിനും ബിസിനസ് ചെയ്തതിനും അനുമതിയുള്ള ഹൈലി സ്കിൽഡ് മൈഗ്രൺറ് വിസ ആയിരുന്നു ഷാജന്റേത്.. മിസ്റ്റർ എന്ന വാക്കിനുള്ള അർത്ഥം പോലും ട്വന്റി ഫോറിലെ മാധ്യമ കുലപതികൾക്ക് കഴിയുന്നില്ല. ഇംഗ്ലണ്ടിലെ കമ്പനി രേഖകൾ വെബ് സൈറ്റിൽ നിന്ന് ആർക്കും ലഭിക്കും. ഇതുപയോഗിച്ചാണ് കൃത്രിമമായി ബ്രിട്ടീഷ് എന്നെഴുതി വ്യാജ രഖ ചമച്ച് ബോബി അലോഷ്യസിനെ കടന്നാക്രമിച്ചത്. ഒപ്പിട്ടോ രേഖകൾ സമർപ്പിചോ ആണ കമ്പനി രജിസ്ട്രേഷൻ എങ്കിൽ മിസ്സിസ് എങ്ങനെ മിസ്റ്റർ ആയെന്നും ഇന്ത്യൻ പൗരത്വം എങ്ങനെ ബ്രിട്ടീഷ് ആയെന്നും ചോദിക്കുന്നത് പ്രേക്ഷകർ തന്നെയാണ്. ഷാജൻ കമ്പനി
രൂപീകരിക്കുമ്പോൾ ബോബി ഇന്ത്യയിൽ ആയിരുന്നുവെന്ന് തെളിയിക്കുന്ന രേഖകളും ഇപ്പോൾ ലഭ്യമാണ്.
ഇതാണ് മാധ്യമ ചരിത്രത്തിലെ ഏറ്റവും വലിയ പരിഹാസ പാത്രമാക്കി ട്വന്റി ഫോറിനേയും മാധ്യമ കുലപതി ശ്രീകണ്ഠൻ നായരേയും മാറ്റുന്നത്. തുടർച്ചയായി അഞ്ച് ദിവസമാണ് ബോബി അലോഷ്യസിനെ മുമ്പിൽ നിർ്ത്തി ശ്രീകണ്ഠൻ നായർ വ്യാജ വാർത്തകൾ ഒരുക്കുന്നത്. സ്വപ്നയ്ക്ക് ബദലായി ഒരു സ്ത്രീയുടെ ചിത്രം ഉയർത്തി കാട്ടി സർക്കാർ-24 വിരുദ്ധ വികാരം മറച്ചു വയ്ക്കാൻ ആണ് ഈ നാടകമെല്ലാം. ഒരേ സമയം കേന്ദ്ര സർക്കാരിൽ നിന്നും കേരള സർക്കാരിൽ നിന്നും പരസ്പരം വിവരം മറച്ചു വച്ചു ഫണ്ട് കൈപ്പറ്റി എന്നതായിരുന്നു ആദ്യ ആരോപണം. അത് പൂർണ്ണമായും വ്യാജമാണെന്ന് തെളിഞ്ഞതോടെയാണ് യുകെയിൽ പോയി പഠിച്ചില്ലെന്നും ബിസിനസ് ചെയ്തെന്നും മനുഷ്യക്കടത്ത് നടത്തിയെന്നുമൊക്കെയുള്ള ആരോപണങ്ങൾ ഉയർത്തി. പഠനം പൂർത്തിയാക്കി യൂട്ടിലൈസേഷൻ ബിൽ സമർപ്പിച്ചതിന്റെ രേഖകൾ സ്പോർട്സ് കൗൺസിലിൽ ലഭ്യമാണ്. പരീശലനം പൂർത്തിയാക്കി മെഡൽ വാങ്ങിയതിന്റെ തെളിവുകൾ കേന്ദ്ര സർക്കാരിലും ലഭ്യമാണ്.
ഇതോടെ മനുഷ്യ കടത്ത് ഫെമ നിയമ ലംഘനം, ബിനാമി ബിസിനസ് എന്നൊക്കെയുള്ള ആരോപണങ്ങളുമായി രംഗത്തു വന്നെങ്കിലും തെളിവുകൾ സമർപ്പിക്കാൻ 24ന് കഴിഞ്ഞില്ല. ബോബിയുടെ ഭർത്താവ് ഷാജൻ കൂടി കമ്പനി ഡയറക്ടറായി നിയമപരമായി പ്രവർത്തിക്കുന്ന കമ്പനിയെയാണ് ബിനാമി കമ്പനി എന്ന് ആരോപിക്കുന്നത്. എങ്ങനെയാണ് അത് ബോബിയുട ബിനാമി കമ്പനി ആകുന്നത് എന്ന ചോദ്യത്തിന് ഉത്തരം പറയാൻ 24ന് പക്ഷേ കഴിയുന്നില്ല. ബ്രിട്ടീഷ് പൗരത്വം ഉണ്ടെങ്കിൽ എങ്ങനെ കസ്റ്റംസിൽ ജോലി ചെയ്യും എന്ന ചോദ്യവും പ്രേക്ഷകർ ഉയർത്തുന്നു. വാർത്ത സംപ്രേഷണം ചെയ്യുമ്പോൾ ഭൂരിപക്ഷം പ്രേക്ഷകരും ശ്രീകണ്ഠൻ നായരെ ചീത്ത വിളിക്കുന്നതു കൊണ്ട് വാർത്തയ്ക്ക ശേഷം കമന്റ് ബോക്സ് ഒഴിവാക്കുന്നത് ഇവർ നാണക്കേട് ഒഴിവാക്കാനാണ്.
കേരളാ യൂണിവേഴ്സിറ്റിയിൽ നിന്ന് ശമ്പളം വാങ്ങി ട്വന്റി ഫോറിൽ പണിയെടുക്കുന്ന അരുൺ കുമാറിന് പോലും ബോബി അലോഷ്യസിന് എതിര വാർത്ത കൊടുക്കുമ്പോൾ നൽകിയ രേഖയിലെ 'മൊട്ടത്തരം' കണ്ടെത്തനായില്ല. ആരുടെ പേരു വേണമെങ്കിലും കൊടുക്കാമെന്നും കമ്പനിയുമായി തന്റെ ഭാര്യയ്ക്ക് ബന്ധമില്ലെന്ന് വീഡിയോയിൽ ഷാജൻ സ്കറിയ വിശദീകരിച്ചിട്ടും കിട്ടിയ കടലാസിൽ സൂക്ഷിച്ചു നോക്കാൻ പോലും ശ്രീകണ്ഠൻ നായർക്ക് കഴിഞ്ഞില്ല. ഇതോടെ മറുനാടന്റെ സത്യസന്ധമായ വാർത്ത സംസ്ക്കാരത്തെ
തകർക്കാൻ ഇറങ്ങുന്നവർ നാണം കെടുകയും ചെയ്തു. സ്വർണ്ണ കടത്ത് കേസ് ചാര കേസായി മാറുമെന്ന പ്രവചനങ്ങൾ നേരത്തെ ചിലർ എത്തിയിരുന്നു. ഇതിന് വേണ്ടി കൂടി നടത്തിയ നാടകമായിരുന്നു ഇത്.
ബോബി അലോഷ്യസിനെ മോശക്കാരിയാക്കാൻ ശ്രീകണ്ഠൻ നായരുടെ ചാനൽ കാട്ടിയ രേഖയിൽ തന്നെ എല്ലാമുണ്ട്. കസ്റ്റംസിൽ ഉദ്യോഗസ്ഥയും വനിതാ കായികതാരവുമായ ബോബി അലോഷ്യസിന് ഇംഗ്ലണ്ടിൽ കമ്പനിയില്ലെന്നും അവർക്ക് ബ്രിട്ടീഷ് പൗരത്വമില്ലെന്നും. അങ്ങനെ ആരേയും അവർ തെറ്റിധരിപ്പിച്ചിട്ടില്ലെന്നും കാണിച്ച രേഖയിൽ തന്നെ വ്യക്തമാണ്. അത് കാണാൻ ശ്രീകണ്ഠൻ നായർക്കും ഡോക്ടറേറ്റുള്ള അരുൺകുമാറിനും കഴിഞ്ഞില്ല. അങ്ങനെ ലോകത്തിലെ മാധ്യമ വിദ്യാർത്ഥികൾക്ക് ജാഗ്രതയുടെ പുതിയ പാഠം പഠിക്കാൻ അവസരവും കിട്ടുന്നു.
ട്വന്റി ഫോർ ഇന്നലെ നൽകിയ വ്യാജ വാർത്തയുടെ വിശദാംശങ്ങൾ ഇങ്ങനെ
കായികതാരവും കസ്റ്റംസ് ഉദ്യോഗസ്ഥയുമായ ബോബി അലോഷ്യസ് പൗരത്വ രേഖകളിലും ക്രമക്കേട് നടത്തിയതിന്റെ തെളിവുകൾ പുറത്ത്. ബോബി അലോഷ്യസ് ബ്രിട്ടനിൽ കമ്പനി രൂപീകരിച്ചത് ബ്രിട്ടീഷ് പൗരയെന്ന വ്യാജേനയാണ്. യുകെ സ്റ്റഡി അഡൈ്വസ് ലിമിറ്റഡ് എന്ന കമ്പനിയാണ് ബോബി അലോഷ്യസ് ലണ്ടനിൽ അനധികൃതമായി രൂപീകരിച്ചത്.
കേന്ദ്രസർക്കാരിന്റെയും സംസ്ഥാന സർക്കാരിന്റെയും ഫണ്ട് വാങ്ങി ലണ്ടനിൽ പഠിക്കാനെത്തിയ ബോബി അലോഷ്യസാണ് കമ്പനി രൂപീകരിച്ച് അതിന്റെ തലപ്പത്ത് എത്തിയത്. രേഖകളിൽ ബോബി അലോഷ്യസ് പൗരത്വ രേഖകളിലും തിരിമറി നടത്തിയെന്ന് വ്യക്തമാണ്. താൻ ബ്രിട്ടീഷ് പൗരയാണെന്ന് നിരവധിയിടങ്ങളിൽ ബോബി അലോഷ്യസ് ചേർത്തിട്ടുണ്ട്. ബ്രിട്ടീഷ് പൗരത്വം അവകാശപ്പെട്ട് ബോബി രൂപീകരിച്ച കമ്പനി ഇപ്പോൾ പ്രവർത്തനം അവസാനിപ്പിച്ചിരിക്കുന്നുവെന്നും രേഖകളിൽ വ്യക്തമാണ്. ബോബി അലോഷ്യസിന്റെ ഭർത്താവ് അഞ്ച് കമ്പനികളുടെ ഡയറക്ടറാണ്.
ലണ്ടനിൽ താൻ സ്ഥിരതാമസമാക്കിയിരിക്കുന്നുവെന്നും കമ്പനിയുടെ ഭാഗമാണെന്നും ബോബി അലോഷ്യസ് വ്യക്തമാക്കുന്ന രേഖകളും ട്വന്റിഫോറിന് ലഭിച്ചു. കമ്പനിയുടെ ബിസിനസ് ആവശ്യങ്ങൾക്ക് ഇടപെടൽ നടത്തുന്നതും ബോബി അലോഷ്യസ് തന്നെയായിരുന്നു. കായികതാരമാണെന്നും കസ്റ്റംസ് ഉദ്യോഗസ്ഥയാണെന്നും ഒരെസമയം അവകാശപ്പെടുകയും ബ്രിട്ടീഷ് പൗരയാണെന്ന ധാരണപരത്തിയും ബോബി അലോഷ്യസ് നടത്തിയ ക്രമവിരുദ്ധ ഇടപാടുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. - ഇങ്ങനെയാണ് 24 വാർത്ത അവസാനിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്