വിമാനത്താവളത്തിൽ കാർഗോ പരിശോധനയ്ക്ക് സ്കാനർ ഒരുക്കേണ്ടത് സംസ്ഥാന സർക്കാർ ഉത്തരവാദിത്തം; ചരക്കുകൾ കൈകാര്യം ചെയ്യുന്നത് വ്യവസായ വകുപ്പിന് കീഴിലെ കെ എസ് ഐ ഇ; തിരുവനന്തപുരത്തും കോഴിക്കോട്ടും കാർഗോ പരിശോധനയ്ക്ക് സ്കാനറുകൾ ഇല്ലാത്തത് സ്വർണ്ണകടത്തുകാർക്ക് സുഖവഴിയൊരുക്കുന്നു; മഞ്ഞ ലോഹം കണ്ടെത്താൻ കസ്റ്റംസ് പെടാപാടു പെടുമ്പോൾ കണ്ണടച്ച് സംസ്ഥാന സർക്കാർ; തിരുവനന്തപുരം-കോഴിക്കോട് വിമാനത്താവളത്തിന് അന്താരാഷ്ട്ര പദവി നഷ്ടമായേക്കും
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: കോടികളുടെ സ്വർണം ഒഴുകുന്ന വിമാനത്താവളങ്ങളിൽ പരിശോധനയ്ക്ക് അത്യാധുനിക സംവിധാനങ്ങൾ ഇല്ലാത്തത് വെല്ലുവിളി. ഈ പഴുതുപയോഗിച്ചാണ് കോടികളുടെ കള്ള സ്വർണം കേരളത്തിലേക്ക് എത്തുന്നത്. കേരളത്തിൽ കോഴിക്കോടും തിരുവനന്തപുരത്തുമാണ് കടത്തുകാർ പിടിമുറുക്കുന്നത്. ശരീര ഭാഗങ്ങളിലും മറ്റും അതിസമർത്ഥമായി സ്വർണം ഒളിപ്പിച്ചു കടത്തുന്ന സംഘങ്ങൾ ഏറെയാണ്. ഇതിനെയെല്ലാം കടത്തി വെട്ടുന്നതായിരുന്നു തിരുവനന്തപുരത്തെ നയതന്ത്ര സ്വർണ്ണ കടത്ത്. ഇത്തരം വമ്പൻ ഇടപാടുകൾ നടക്കുന്നതിനെ പോലെ വിമാനങ്ങളിലെ യാത്രക്കാരും സ്വർണം കേരളത്തിൽ എത്തിക്കുന്നു. പരിശോധനാ സംവിധാനത്തിന്റെ അപര്യാപ്ത മുതലെടുത്താണ് ഇത്.
തിരുവനന്തപുരം, കരിപ്പൂർ വിമാനത്താവളങ്ങളിൽ ചരക്കുകളുടെ പരിശോധനയ്ക്ക് സ്കാനറുകളില്ലെന്നതാണ് വസ്തുത. ഈ വെല്ലുവിളിയെ മറികടന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ ദിവസവും കോടികളുടെ സ്വർണം പിടിച്ചെടുക്കുന്നത്. സംശയം തോന്നിയാൽ പോലും ചരക്കുകൾക്കുള്ളിൽ ഒളിച്ചിരിക്കുന്നത് എന്തെന്ന് ശാസ്ത്രീയമായി കണ്ടെത്താൻ കഴിയാത്ത അവസ്ഥ. ഒളിപ്പിച്ചു കൊണ്ടു വരുന്ന സ്വർണ്ണത്തിൽ ഒറ്റനോട്ടത്തിൽ സംശയം തോന്നിയില്ലെങ്കിൽ പടിക്കപ്പെടില്ല. സംസ്ഥാന സർക്കാരിനാണ് ഇതിന്റെ ഉത്തരവാദിത്തം. ഈ രണ്ട് വിമാനത്താവളത്തിലും കള്ളക്കടത്ത് ശക്തമാക്കുന്നതിന് വേണ്ടിയാണോ അനാസ്ഥയെന്ന ചോദ്യവും സജീവമാണ്.
തിരുവനന്തപുരം-കോഴിക്കോട് വിമാനത്താവളത്തിൽ കാർഗോ കൈകാര്യം ചെയ്യുന്നത് സംസ്ഥാന സർക്കാരിനുകീഴിലുള്ള കെ.എസ്ഐ.ഇ.യാണ്. നയതന്ത്ര സ്വർണ്ണ കടത്തിൽ വന്ന ബാഗേജിലെ സ്വർണം സൂക്ഷിച്ചതും ഇവരുടെ ലോക്കറിലാണ്. ഇവരാണ് ചരക്ക് പരിശോധനയ്ക്കുള്ള സ്കാനർ എത്തിക്കേണ്ടത്. കാർഗോ കസ്റ്റംസ് പരിശോധനയ്ക്കായുള്ള എക്സ്റേ യൂണിറ്റ് സ്ഥാപിക്കേണ്ടതും അറ്റകുറ്റപ്പണി നടത്തേണ്ടതും കെ.എസ്ഐ.ഇ.യുടെ ചുമതലയാണ്. സുരക്ഷയുമായി ബന്ധപ്പെട്ട ലഗേജ് പരിശോധനമാത്രമാണ് വിമാനത്താവള അഥോറിറ്റിയുടെ കീഴിൽ വരുന്നത്. അതുകൊണ്ട് തന്നെ തിരുവനന്തപുരത്തും സംസ്ഥാന സർക്കാരിനാണ് ചരക്കുകൾ പരിശോധിക്കേണ്ട സ്കാനറുകൾ ലഭ്യമാക്കേണ്ടത് കേരളാ സർക്കാർ സ്ഥാപനമാണ്.
സ്കാനറുകൾ ഇല്ലാത്തതിനെ കുറിച്ച് സ്വർണക്കടത്ത് കേസിനു മുമ്പുതന്നെ ഇതേക്കുറിച്ച് കസ്റ്റംസ് സംസ്ഥാന സർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നു. അന്താരാഷ്ട്ര പദവി നിലനിർത്താൻ സ്കാനറുകൾ വേണമെന്ന് മാനദണ്ഡമുണ്ട്. ഇതു സ്ഥാപിക്കാത്തത് ചട്ടവിരുദ്ധവുമാണ്. എയർകാർഗോ വിഭാഗത്തിൽ സ്കാനറുകളും മറ്റു സുരക്ഷാ സംവിധാനങ്ങളും ഒരുക്കണം. അല്ലാത്തപക്ഷം നിരാക്ഷേപപത്രം (എൻഒസി.) നൽകിയത് പുനരാലോചിക്കേണ്ടിവരുമെന്ന് കസ്റ്റംസ് സംസ്ഥാനസർക്കാരിന് മുന്നറിയിപ്പ് നൽകിയേക്കും. ഇത് തിരുവനന്തപുരത്തേയും കോഴിക്കോട്ടേയും അന്താരാഷ്ട്ര പദവിക്കും വെല്ലുവിളിയാണ്.
സ്കാനർ ഇല്ലാത്തത് രണ്ടു വിമാനത്താവളങ്ങളിലും കള്ളക്കടത്തുകാർക്ക് സഹായകമാവുന്നുണ്ട്. കസ്റ്റംസും സുരക്ഷാ ഉദ്യോഗസ്ഥരും ഉണർന്നു പ്രവർത്തിക്കുന്നതുകൊണ്ട് മാത്രമാണ് സ്വർണക്കടത്ത് പിടിക്കാനാവുന്നത്. കരിപ്പൂരിൽ 50 ലക്ഷം ചെലവിൽ സംസ്ഥാനസർക്കാർ സ്കാനർ സ്ഥാപിച്ചിരുന്നു. എന്നാൽ, ആഴ്ചകൾക്കകം കേടായി. അറ്റകുറ്റപ്പണി നടത്താനോ മാറ്റിസ്ഥാപിക്കാനോ കസ്റ്റംസ് ആവശ്യപ്പെട്ടിട്ടും നടന്നില്ല. ഇത് മനപ്പൂർവ്വമാണോ എന്ന് സംശയമുണ്ട്. കേടാക്കുന്നതിന് പിന്നിലും സ്വർണ്ണ കടത്ത് മാഫിയയുടെ ഇടപെടലുണ്ടോ എന്നും സംശയമുണ്ട്.
സ്കാനർ സ്ഥാപിക്കണമെന്ന കാര്യത്തിൽ കമ്മിഷണർ ഉറച്ചുനിൽക്കുകയാണ്. സുരക്ഷാ വിദഗ്ധരടങ്ങിയ ഒരു സംഘം അടുത്തിടെ കരിപ്പൂരിൽ നടത്തിയ പരിശോധനയിൽ വിമാനത്താവളത്തിൽ ചില കടകൾ മാറ്റാൻ നിർദ്ദേശിച്ചിട്ടുണ്ട്. കള്ളക്കടത്തുകാരും മറ്റും കൊണ്ടുവെക്കുന്ന ബാഗുകളോ പൊതികളോ പിന്നീട് മറ്റാരെങ്കിലും വന്ന് എടുക്കുന്നതാണ് രീതി. ഈ സമയംവരെ ഇത്തരം കടകളിൽ നിന്നാണ് പൊതികളും ബാഗുകളും നിരീക്ഷിക്കുന്നത് എന്നാണ് കണ്ടെത്തിയത്.
തിരുവനന്തപുരത്തെ സ്വർണ്ണ കടത്തോടെയാണ് ഈ വിഷയവും ചർച്ചയാകുന്നത്. കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസിനു (കെ എസ് ഐ ഇ) കീഴിലെ കാർഗോ കോംപ്ലക്സിലെ സി സി ടി വി ദൃശ്യങ്ങൾ കസ്റ്റംസ് ഏറ്റുവാങ്ങിയിരുന്നു. ജൂലായ് 9 ന് ആണ് കസ്റ്റംസ് ദ്യശ്യങ്ങൾ ആവശ്യപ്പെട്ടത്. സജീവമായ 23 സിസിടിവി ക്യാമറകൾ കാർഗോ കോംപ്ലക്സിലുണ്ട്. ഈ സി സി ടി വി ദ്യശ്യങ്ങൾ കസ്റ്റംസ് അസി. കമീഷണറുടെ മുറിയിലിരുന്ന് കാണാനും സൗകര്യം നിലവിലുണ്ട്.
കഴിഞ്ഞ ഒന്നര വർഷത്തിനിടെ വിവിധ ആവശ്യങ്ങൾക്കായി രണ്ടു തവണ കസ്റ്റംസ് ആവശ്യപ്പെട്ട ദ്യശ്യങ്ങൾ നൽകിയിട്ടുള്ളതായി കോർഗോ കോംപ്ലക്സ് ജനറൽ മാനേജർ അറിയിച്ചു. സ്വർണം കള്ളക്കടത്ത് നടത്തിയ ബഗേജിന്റ എയർവേ ബില്ലിൽ ഡിപ്ലോമാറ്റ് ബഗേജ് എന്നു തന്നെയാണ് രേഖപ്പെടുത്തിയിരുന്നത്. ഈ ബഗേജ് ജൂലായ് ഒന്നു മുതൽ 5 വരെ കാർഗോ കോംപ്ലക്സിൽ ഭദ്രമായി സൂക്ഷിച്ചു.കേസുമായി ബന്ധപ്പെട്ട നിർണായക ദൃശ്യങ്ങൾ സിസിടിവി യിൽ ഉണ്ടാകും.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍