പതിവിൽ നിന്ന് വിപരീതമായി എതിർദിശയിൽ ശക്തമായ കാറ്റ് വീശുന്നു; മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരെ നിലയ്ക്ക് നിർത്തുന്നതിൽ പിശക് വന്നെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ്; എല്ലാറ്റിനും ശിവശങ്കറിനെ പഴിക്കാമെങ്കിലും സർക്കാരിന്റെ ഇമേജിന് കോട്ടംവന്നുവെന്ന് വിമർശനം; യെച്ചൂരിയും കാരാട്ടും ഒരുപോലെ മുഖം തിരിക്കുന്നതും ഇതാദ്യം; പ്രതിപക്ഷത്തിന് അടിക്കാൻ കൊടുത്തത് മുട്ടൻ വടി; രാജിയല്ലാതെ വഴിയില്ലെന്ന് ചെന്നിത്തല വാശി പിടിക്കുമ്പോൾ പിണറായിക്കും ക്ഷീണം
എം മനോജ് കുമാർ
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ കുരുങ്ങി മുഖ്യമന്ത്രിയുടെ തല ഉരുളുമോ? അധികാര സോപാനത്തിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്താകുമോ എന്ന ചോദ്യമാണ് പതിവിനു വിപരീതമായി ഇപ്പോൾ മുഴങ്ങിക്കൊണ്ടിരിക്കുന്നത്. അധികാരത്തിലേറി നാല് വർഷത്തിന്നിടെ ആദ്യമായാണ് മുഖ്യമന്ത്രി പദവിക്ക് ഭീഷണിയാകുന്ന ഒരാരോപണം മുഖ്യമന്ത്രിക്ക് നേരിടേണ്ടി വരുന്നത്. അന്താരാഷ്ട്ര മാനങ്ങളുള്ള കള്ളക്കടത്ത് കേസുമായി സ്വന്തം ഓഫീസിനു ബന്ധം വരുമ്പോൾ ഒരു മുഖ്യമന്ത്രിക്കും സ്വന്തം കസേരയിൽ ഉറച്ചിരിക്കാൻ കഴിയില്ല. സ്വർണ്ണക്കടത്ത് കേസുമായി മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നയാൾക്ക് ബന്ധം വരുമ്പോൾ ധാർമ്മിക ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞു മാറാനും കഴിയില്ല. പ്രതിസന്ധിയിൽ പിന്തുണ തേടി പാർട്ടി ആസ്ഥാനത്തേക്ക് കണ്ണയക്കുമ്പോൾ ഒരു പിന്തുണയും മുഖ്യമന്ത്രിക്ക് ലഭിക്കുന്നുമില്ല. ഇതൊക്കെയാണ് സാഹചര്യങ്ങളെ മാറ്റി മറിക്കുന്നത്. പതിവിൽ നിന്നും വിപരീതമായി ശക്തമായി സാന്നിധ്യമായി മറുവശത്ത് പ്രതിപക്ഷവുമുണ്ട്. തിളക്കമാർന്ന പ്രതിച്ഛായയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് കൈവന്നിരിക്കുന്നത്. സ്പ്രിങ്ലർ, ഇ-മൊബിലിറ്റി, തുടങ്ങി ഇപ്പോൾ സ്വർണ്ണക്കടത്തിൽ വരെ അദ്ദേഹം മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിലാക്കുകയും വിമർശിക്കുകയുമാണ്. ഇതൊക്കെ തന്നെ സ്വർണ്ണക്കടത്ത് കേസ് മുഖ്യമന്ത്രിക്ക് കടുത്ത അസ്വസ്ഥതതയാണ് സൃഷ്ടിക്കുന്നത്.
പാർട്ടി കേന്ദ്ര നേതാക്കളായ പ്രകാശ് കാരാട്ടും സീതാറാം യെച്ചൂരിയും മുഖം തിരിച്ചു നിൽക്കെ പിന്തുണയുമായി ആകെ രംഗത്തുള്ളത് പിബി അംഗം എസ്.രാമചന്ദ്രൻ പിള്ള മാത്രമാണ്. വിമർശനം ഉയരുമ്പോൾ മുഖ്യമന്ത്രിക്ക് പിന്തുണയുമായി നിൽക്കാറുള്ള സംസ്ഥാന സെക്രട്ടറിയേറ്റ് കൂടി പ്രതീക്ഷിച്ച പിന്തുണ മുഖ്യമന്ത്രിക്ക് നൽകിയില്ല എന്ന് മാത്രമല്ല കടുത്ത വിമർശനം ഈ കാര്യത്തിൽ ഉയർത്തുകയും ചെയ്തു. സ്വർണ്ണക്കടത്ത് കേസ് സർക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചുവെന്നാണ് സംസ്ഥാന സെക്രട്ടറിയേറ്റിന്റെ വിലയിരുത്തൽ. ഉദ്യോഗസ്ഥരെ നിയന്ത്രിക്കുന്നതിൽ രാഷട്രീയ നേതൃത്വത്തിന് പിശക് പറ്റി എന്നും വിമർശനവും സെക്രട്ടറിയെറ്റ് ഉതിർത്തു. രണ്ടും മുഖ്യമന്ത്രിക്കുള്ള തിരിച്ചടിയും താക്കീതുമാണ്. മറുവശത്ത് മുഖ്യമന്ത്രി പിണറായി വിജയൻ രാജി വയ്ക്കണമെന്ന ആവശ്യം പ്രതിപക്ഷം ശക്തമാക്കുകയാണ്.
രാജിയിൽ കുറഞ്ഞതൊന്നും തങ്ങൾ ആവശ്യപ്പെടുന്നില്ല എന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് പറഞ്ഞത്. പ്രതിപക്ഷത്തിന്റെ ആവശ്യത്തിനു ശക്തി പകരുന്ന നിരീക്ഷണമാണ് സിപിഎം സംസ്ഥാന സെക്രട്ടറിയെറ്റിൽ നിന്നും പുറത്ത് വരുന്നതും. സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ടു വന്ന പത്മവ്യൂഹത്തിൽ മുഖ്യമന്ത്രിക്ക് പുറത്ത് കടക്കാൻ പ്രയാസമാകുമെന്ന സാഹചര്യമാണ് ഉരുത്തിരിഞ്ഞു വരുന്നത്. ഈ സാഹചര്യം മനസിലാക്കി തന്നെയാണ് അനുകൂലാവസ്ഥ സമർഥമായി ഉപയോഗിക്കാൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഒരുങ്ങുന്നത്. സ്പ്രിങ്ളർ, മണൽക്കടത്ത്, ഇ-മൊബിലിറ്റി പദ്ധതിയിൽ എല്ലാം മുഖ്യമന്ത്രിയെ നിലംപരിശാക്കിയ ചെന്നിത്തല സ്വർണ്ണക്കടത്തിന്റെ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ബന്ധം പരമാവധി ഉപയോഗിക്കാനാണ് ഒരുങ്ങുന്നത്. അതുകൊണ്ട് തന്നെയാണ് സംസ്ഥാന മന്ത്രിസഭയിൽ അവിശ്വാസം രേഖപ്പെടുത്തിയുള്ള പ്രമേയവും സ്പീക്കറിൽ അവിശ്വാസം രേഖപ്പെടുത്തുന്ന പ്രമേയവും സഭയിൽ അവതരിപ്പിക്കാൻ പ്രതിപക്ഷം ഒരുങ്ങുന്നത്.
സംസ്ഥാനത്തിന്റെ യശസിന് തന്നെ കളങ്കം ഉണ്ടാക്കിയ സംഭവമാണ് സ്വർണ്ണക്കള്ളക്കടത്ത്. സംസ്ഥാന ഭരണത്തിന്റെ ഏറ്റവും ഉയർന്ന തലത്തിലുള്ള മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്തിനും മറ്റ് അനധികൃത പ്രവർത്തനങ്ങൾക്കും കേന്ദ്രമാകുന്നുവെന്നത് അപമാനകരമാണ്. രാജ്യദ്രോഹപ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നയാളുകളെ സംരക്ഷിക്കുക വഴി മുഖ്യമന്ത്രിയുടെ ഓഫീസിന് ഇതിന്റെയെല്ലാം ഉത്തരവാദിത്വം കൈവരുകയാണ്. ആരോപണ വിധയനായ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയെ മാറ്റി നിർത്തിയതുകൊണ്ട് എല്ലാമാവസാനിക്കുന്നു എന്നുള്ള ധാരണ പൊതുസമൂഹത്തിനില്ല. അതുകൊണ്ട് സി ബിഐ അന്വേഷണം വേണം. ഇതാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. മുഖ്യമന്ത്രിയുടെ പ്രിൻസപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കരനുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചീഫ് സെക്രട്ടറിയോ ധനകാര്യ സെക്രട്ടറിയോ അന്വേഷിച്ചതുകൊണ്ട് കാര്യമില്ല. സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണമാണ് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് കള്ളക്കടത്ത് വിഷയത്തിൽ വരേണ്ടത്. നാല് വർഷക്കാലം ചീഫ് സെക്രട്ടറിക്കും ധനകാര്യ സെക്രട്ടറിക്കുമൊപ്പം പ്രവർത്തിച്ചയാളാണ് ശിവശങ്കരൻ. ഇത് ആരോപണങ്ങളെ ഗൗരവതരമാക്കുന്നു.
തുടക്കം മുതൽ ഈ വിഷയത്തിൽ മുഖ്യമന്ത്രി നടത്തിയത് കള്ളക്കളിയാണ്. സ്വർണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് തന്റെ ഓഫീസിൽ നിന്നാരും ബന്ധപ്പെട്ടിരുന്നില്ല എന്ന് മുഖ്യമന്ത്രി ആദ്യം പറഞ്ഞു. എന്നാൽ പിന്നീട് മുഖ്യമന്ത്രി പറഞ്ഞതെല്ലാം വസ്തുതാ വിരുദ്ധമാണെന്ന് തെളിഞ്ഞു. തുടക്കം മുതൽ തന്നെ പ്രിൻസിപ്പൽ സെക്രട്ടറിയെ മുഖ്യമന്ത്രി ന്യായീകരിച്ചു. നിവൃത്തിയില്ലാത്ത ഘട്ടം വന്നപ്പോൾ മാറ്റി നിർത്തി. പിന്നീട് ലീവ് അനുവദിച്ച് നൽകി. മുഖ്യമന്ത്രിയുടെ നാവായി പ്രവർത്തിച്ച ശിവശങ്കരനെ രക്ഷിക്കാനുള്ള വഴികൾ എന്നും മുഖ്യമന്ത്രി തേടി. സ്വർണ്ണക്കടത്ത് വന്നപ്പോൾ ഒരു വിവാദ സ്ത്രീയുമായിട്ടുള്ള ബന്ധമാണ് ശിവശങ്കരനെ മാറ്റി നിർത്താനുള്ള കാരണമെന്നു മുഖ്യമന്ത്രി പറഞ്ഞു. കാബിനറ്റും നിയമവകുപ്പും, ഇടതുമുന്നണിയും പാർട്ടിയുമൊന്നുമറിയാതെ അമേരിക്കൻ കമ്പനിയായ സ്പ്രിങ്ളറുമായി ശിവശങ്കരൻ കരാർ ഒപ്പിട്ട കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ മുഖ്യമന്ത്രി് സംരക്ഷിച്ചു നിർത്തി. സിപിഐ അവശ്യപ്പെട്ടിട്ട് പോലും ശിവശങ്കരനെ നീക്കിയില്ല. .
വിവാദസത്രീയെ സ്പേസ് പാർക്കിൽ നിയമിച്ചത് താനറിഞ്ഞില്ലന്നും ഏതോ പ്ളേസ്മെന്റ് ഏജൻസിയാണ് നിയമിച്ചതെന്നും പറഞ്ഞു. പ്രിൻസിപ്പൽ സെക്രട്ടറിയെ സംരക്ഷിക്കാൻ മുഖ്യമന്ത്രി ശ്രമിച്ചങ്കിലും പ്രതിപക്ഷവും മാധ്യമങ്ങളും സമൂഹവും ശക്തമായ നിലപാട് സ്വീകരിച്ചത് തിരിച്ചടിയായി. തുടക്കം മുതൽ കള്ളക്കളത്ത് കേസിലെ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി കൈക്കൊള്ളുന്നത്. ജനാധിപത്യ വ്യവസ്ഥയിൽ ഉന്നത സ്ഥാനമാണ് മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിയുടെ ഓഫീസിനും ഉള്ളത്. അങ്ങിനെയൊരു ഓഫീസിനാണ് സ്വർണ്ണക്കള്ളക്കടത്ത് ബന്ധം ആരോപിക്കപ്പെട്ടത്. സ്പ്രിങ്ളർ ഇടപാടിനെക്കുറിച്ച് പ്രതിപക്ഷം ആരോപണമുന്നയിച്ചപ്പോൾ മാധവൻ നമ്പ്യാരെയും രാജീവ് സദാന്ദനെയും അന്വേഷിക്കാൻ ചുതമലപ്പെടുത്തിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. മൂന്ന് മാസമായി. ഒരന്വേഷണവും നടന്നില്ല. ഇപ്പോൾ രാജീവ് സദാനന്ദനെ മുഖ്യമന്ത്രിയുടെ ഉപദേശകനാക്കി. സ്പ്രിങ്ളർ ഇടപാട് ഇനി ആര് അന്വേഷിക്കും. .
ഐ ടി വകുപ്പിനെ സ്വർണ്ണഖനിയായി കരുതിയതിനാൽ അനധികൃതമായ കരാറുകളും നിയമനങ്ങളും നടന്നു. ഇവയൊക്കെ കുറിച്ചൊക്കെ വിശദമായ അന്വേഷണം വേണം. കെ ഫോൺ, സ്പേയസ് പാർക്ക്, ഇ മൊബിലിറ്റി, വ്യവസായ പാർക്കുകൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട നിയമനങ്ങളെപ്പറ്റി വിശദമായ അന്വേഷണം വേണം. ശിവശങ്കരൻ ചെയർമാനായ 24 ഓളം കമ്മിറ്റികളുണ്ട്. ഈ കമ്മിറ്റകളെക്കുറിച്ചും അന്വേഷണം അനിവാര്യമാണ്. ബെവ്കോ ആപ്പുമായി ബന്ധപ്പെട്ട വലിയ ആരോപണങ്ങൾ പ്രതിപക്ഷമുന്നയിച്ചിട്ടും ഇതുവരെ അന്വേഷിക്കാൻ സർക്കാർ തയ്യാറായില്ല. പിഡബ്ല്യുസിയുടെ ഓഫീസ് സെക്രട്ടറിയേറ്റിൽ തുടങ്ങാനുള്ള നിർദ്ദേശം വന്നത് ഇ മൊബിലിറ്റിയുടെ ഫയിലിലൂടെ ആണ്. ഇത് ഒറിജിനേറ്റ് ചെയ്തത് ഐ ടി വകുപ്പിലാണ്. ഇതിനെക്കുറിച്ചെല്ലാം അന്വേഷണം വേണം. ഈ കാര്യങ്ങളിൽ വിശദമായ അന്വേഷണം നടത്തണമെങ്കിൽ സി ബി ഐ തന്നെ വേണം. ഇതൊക്കെയാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. ഇതെല്ലാം മുഖ്യമന്ത്രിയെന്ന നിലയിൽ പിണറായി വിജയനാണ് തിരിച്ചടിയാണ്.
Stories you may Like
- ഒക്ടോബറിലെ നഷ്ടം കോടിയേരി; പ്രിയ സഖാവിനെ കേരളം ഓർക്കുമ്പോൾ
- മാധ്യമ പ്രവർത്തകർക്കെതിരായ കേസിനെക്കുറിച്ചുള്ള ചോദ്യങ്ങളിൽ ഒഴിഞ്ഞുമാറി യെച്ചൂരി
- സർക്കാരിനെ വിമർശിച്ചതു കൊണ്ട് കേസ് എടുക്കില്ല; പ്രകാശ് കാരാട്ട്
- 'വിനോദിനീസ് കോടിയേരി ഫാമിലി കലക്ടീവ്' തയ്യാറെടുക്കുമ്പോൾ
- ന്യൂസ് ക്ലിക്ക് റെയ്ഡ് മാധ്യമസ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റം; യെച്ചൂരി
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹത്രാസിലെ ബിജെപി എം പി രജ്വീർ ദില്ലർ അന്തരിച്ചു
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്