ആദ്യം കോവിഡ് വന്നത് ആശുപത്രിയിലെ ഹൗസ് കീപ്പിങ് മാനേജർക്ക്; സമ്പർക്കത്തിലൂടെ ഇരുപതിലേറെ ജീവനക്കാർക്കും രോഗം; ലാബ് ടെക്നീഷ്യന് വൈറസ്ബാധ റിപ്പോർട്ട് ചെയ്തിട്ടും അടച്ചുപൂട്ടാതെ ലാബ്; നഴ്സിങ് ഹോസ്റ്റലിലെ നഴ്സിന് രോഗം വന്നപ്പോൾ ഭീതിയിലായത് ഒപ്പമുള്ള ഇരുനൂറോളം നഴ്സുമാർ; ആശുപത്രിയുടെ പേര് മറച്ചുവെച്ച് ആരോഗ്യവകുപ്പിന്റെ ഒത്താശ; തലസ്ഥാനത്തെ കിംസ് ആശുപത്രി അടച്ചുപൂട്ടാത്തതിന് എതിരെ നാട്ടുകാർ; ആരോപണങ്ങൾ നിഷേധിച്ച് ആശുപത്രി അധികൃതർ
എം മനോജ് കുമാർ
തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ കോവിഡ് പിടിമുറുക്കിയിരിക്കെ, പ്രധാന സ്വകാര്യ ആശുപത്രിയായ കിംസിൽ 20 ഓളം ജീവനക്കാർക്ക് രോഗം ബാധിച്ചതായി വിവരം. സമ്പർക്കത്തിലൂടെ രോഗം ബാധിക്കാനുള്ള സാധ്യത ഏറിയിരിക്കെ, കിംസ് ആശുപത്രി തുറന്നു പ്രവർത്തിക്കുന്നത് വിവാദമാകുന്നു. ഇരുപതിലേറെ ജീവനക്കാർക്ക് കോവിഡ് ബാധിച്ചതിനാൽ തത്ക്കാലത്തെക്കെങ്കിലും ആശുപത്രി അടച്ചിടേണ്ട സാഹചര്യമാണ് നിലനിൽക്കുന്നത്. കോവിഡ് സമൂഹവ്യാപനത്തിന്റെ വക്കിലാണ് നിലവിൽ തലസ്ഥാന നഗരി. അതുകൊണ്ട് തന്നെ വിവരം പുറത്ത് വന്നാൽ ആശുപത്രി അടച്ചിടേണ്ട അവസ്ഥ വരും. അതിനാലാണ് പ്രശ്നം അതിരഹസ്യമായി ആശുപത്രി അധികൃതർ സൂക്ഷിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം. ഇത്രയധികം ജീവനക്കാർക്ക് കോവിഡ് ബാധിച്ചിട്ടും ആശുപത്രി പതിവുപോലെ തുറന്നു പ്രവർത്തിക്കുകയാണ്. ജീവനക്കാർക്കിടയിൽ കോവിഡ് പടർന്നിരിക്കെ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തുന്നവർക്കും രോഗബാധ വരാനുള്ള സാഹചര്യങ്ങൾ നിലനിൽക്കുകയാണ്. ഇത് ആശങ്ക അധികരിപ്പിക്കുകയും ചെയ്യുന്നു.
കോവിഡ് ഭീതി നിലനിൽക്കുന്നതിനാൽ ആശുപത്രിയിലെ ഡോക്ടർമാർ പലരും അവധിയിലാണ്. എന്നാൽ ജീവനക്കാർക്ക് അവധി നൽകാൻ അധികൃതർ തയ്യാറുമായിട്ടില്ല. ഇതുകൊണ്ട് തന്നെയാണ് ജീവനക്കാർക്കിടയിൽ കോവിഡ് പടരാനും കാരണമായത്. ജീവനക്കാരുടെ എണ്ണവും ജോലി ചെയ്യുന്ന ദിവസവും കുറച്ചു കൊണ്ട് വന്നിരുന്നാൽ രോഗബാധ നിയന്ത്രിക്കാൻ കഴിയും എന്ന് ജീവനക്കാർ തന്നെ ആശുപത്രി അധികൃതർക്ക് മുന്നിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് അവഗണിച്ചതോടെ രോഗബാധയും കൂടി. അതുകൊണ്ട് തന്നെ കിംസിലെ നിയന്ത്രണാതീതമായ കോവിഡ് സാഹചര്യത്തിനു ജീവനക്കാർ ആശുപത്രി മാനേജ്മെന്റിനെ തന്നെ പ്രതിക്കൂട്ടിൽ നിർത്തുകയാണ്. സമൂഹവ്യാപനഭീതി തലസ്ഥാനത്ത് ശക്തമായി നിലനിൽക്കെ കിംസിലെ സാഹചര്യം അതീവ ആശങ്കയാണ് ഉയർത്തുന്നത്. എന്നാൽ, ആരോഗ്യവകുപ്പും കിംസിന് അനുകൂല സമീപനം സ്വീകരിക്കുന്നതായി ആക്ഷേപമുണ്ട്.
കിംസിൽ ജോലി ചെയ്യുന്നവർ കോവിഡ് രോഗബാധിതരാകുമ്പോൾ ആശുപത്രിയുടെ പേര് മറച്ചു വെച്ച് സ്ഥലം മാത്രം അധികൃതർ പുറത്ത് വിടും. ഇത് കിംസിനെ രക്ഷിക്കാനുള്ള ആരോഗ്യവകുപ്പിന്റെ നീക്കമായാണ് ആരോപണം വരുന്നത്. കിംസിലെ കോവിഡ് ബാധയുടെ വിവരങ്ങൾ അറിയുന്നതിനാൽ കിംസ് പ്രശ്നത്തിൽ നാട്ടുകാരും ആശുപത്രി ജീവനക്കാരും കടുത്ത ആശങ്കയിലാണ്. ആശുപത്രി ജീവനക്കാർ കോവിഡ് ബാധിതരായത് പിന്നീടാണ് വിവരം ലഭിച്ചത്. ജീവനക്കാർക്ക് കോവിഡ് വന്നപ്പോൾ അത് വീട്ടുകാർക്കും ബാധിച്ചു. വീട്ടുകാരിൽ പലരും പുറത്തുള്ളവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടിട്ടുണ്ട്. ഇത് നാട്ടുകാരിലും രോഷം വളർത്തിയിട്ടുണ്ട്.
വിവരങ്ങൾ ആശുപത്രി അധികൃതർ മറച്ചു വയ്ക്കുകയാണ്. കോവിഡ് സമൂഹവ്യാപനം നിലനിൽക്കുന്നതിനാൽ അധികൃതർ ഇടപെട്ടു കിംസ് ആശുപത്രിക്ക് എതിരെ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ടു നാട്ടുകാർ ജില്ലാ കളക്ടർക്കും ഡിഎംഒവിനും ഒപ്പ് ശേഖരണം നടത്തി പരാതി നൽകിയിട്ടുണ്ട്. ഒപ്പം ആശുപത്രിക്ക് എതിരെ പോസ്റ്റർ യുദ്ധവും നാട്ടുകാർ ആരംഭിച്ചിട്ടുണ്ട്. കിംസിന്റെ കാര്യവട്ടം നഴ്സിങ് ഹോസ്റ്റലിലെ നഴ്സും കൊറോണ ബാധിതയായിരുന്നു. ഇരുനൂറോളം നഴ്സുമാർ താമസിക്കുന്ന ഹോസ്റ്റലിലെ ഒരു നഴ്സിനാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവിടുത്തെ നാട്ടുകാരും കിംസ് ആശുപത്രിക്ക് എതിരെ തിരിഞ്ഞിരുന്നു. നാട്ടുകാർ പ്രതിഷേധവുമായി മുന്നോട്ടു വന്നപ്പോൾ അധികൃതർ എത്തി ഹോസ്റ്റൽ അണുവിമുക്തമാക്കിയിരുന്നു.
ആദ്യം കോവിഡ് വന്നത് ഹൗസ് കീപ്പിങ് മാനേജർക്ക്; തുടർന്ന് രോഗവ്യാപനവും
ഹൗസ് കീപ്പിങ് മാനേജർക്കാണ് ആശുപത്രിയിൽ ആദ്യം കോവിഡ് വന്നത്. ഇയാൾ തമിഴ്നാട് പോയിരുന്നതായും സൂചനയുണ്ട്. ഒരു ഗൾഫുകാരന്റെ സത്ക്കാരചടങ്ങിലും ഇയാൾ പങ്കെടുത്തതായി വിവരമുണ്ട്. സ്റ്റാഫിന്റെ ഭാര്യയ്ക്കും കുഞ്ഞിനും കോവിഡ് ബാധ വന്നു. ഇദ്ദേഹം കിംസ് ആശുപത്രിയുടെ നേരിട്ടുള്ള സ്റ്റാഫാണ്. ഇത് കഴിഞ്ഞു ഹൗസ് കീപ്പിങ് ഡസ്കിലെ വനിതാ സ്റ്റാഫിന് കോവിഡ് വന്നു. ഈ സ്റ്റാഫിന്റെ ഭർത്താവിനും കുട്ടിക്കും കോവിഡ് വന്നു. അത് കഴിഞ്ഞു വനിതാ സുപ്പർവൈസർക്കും അസുഖം വന്നു. തൊട്ടുപിന്നാലെ കോഫി ഷോപ്പിലെ സ്റ്റാഫിനും കൊറോണ വന്നു. ഇത് കഴിഞ്ഞു പുരുഷ ഹൗസ് കീപ്പിങ് സ്റ്റാഫിനും കോവിഡ് വന്നു. ഹൗസ് കീപ്പിങ് സുപ്പർവൈസർക്കും അസുഖം വന്നു. പിന്നാലെ വേറൊരു ജീവനക്കാരനും കോവിഡ് വന്നു. ഇത് കഴിഞ്ഞു മറ്റൊരു ജീവനക്കാരനും ഒരു നഴ്സിനും കൊറോണ വന്നു. ഹൗസ് കീപ്പിങ് തലവനും അസുഖബാധിതനായി. ഇയാളുടെ ഭാര്യയ്ക്കും അസുഖം വന്നു. ഇത് കഴിഞ്ഞയുടൻ മറ്റൊരു വനിതാ ഹൗസ് കീപ്പിങ് സ്റ്റാഫിനും കോവിഡ് വന്നു. അതിനു ശേഷം ഇതേ സെക്ഷനിലെ രണ്ടു വനിതാ സ്റ്റാഫിനും ഒരു പുരുഷ സ്റ്റാഫിനും കോവിഡ് വന്നു. ഇത് കഴിഞ്ഞു മറ്റൊരു ജീവനക്കാരനും അസുഖം വന്നു. രണ്ടു പുരുഷ ജീവനക്കാരും രണ്ടു വനിതാ ജീവനക്കാരും മെഡിക്കൽ കോളേജ് ചികിത്സയിൽ തുടരുകയാണ്. കിംസിലെ ലാബ് ടെക്നീഷ്യനും കോവിഡ് ബാധിതനാണ്. ലാബിന്റെ പ്രവർത്തനം നിർത്തിവയ്ക്കണമെന്ന ആവശ്യവും ആശുപത്രി അധികൃതർ പരിഗണിച്ചിട്ടില്ല.
കോവിഡ് രോഗികൾക്കായി സജ്ജീകരിച്ച പ്രത്യേക വാർഡിൽ നിന്നാണ് കോവിഡ് ജീവനക്കാരിലേക്ക് പടർന്നത് എന്നാണ് സൂചന. ഹൗസ് കീപ്പിങ് വിഭാഗത്തിൽപ്പെട്ടവർക്ക് കോവിഡ് വന്നശേഷം പിന്നീടത് മറ്റു ഹൗസ് കീപ്പിങ് സ്റ്റാഫുകളിലേക്കും നഴ്സുമാർ ഉൾപ്പെടെയുള്ളവരിലേക്കും പടരുകയായിരുന്നു. കോവിഡ് ബാധിച്ച ജീവനക്കാരിൽ ചിലർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ളപ്പോൾ മറ്റുള്ളവർക്ക് ഇതേ ആശുപത്രിയിൽ തന്നെയാണ് ചികിത്സ നൽകുന്നത്. ആശുപത്രി അധികൃതർ നിഷേധിക്കുന്നുണ്ടെങ്കിലും ജീവനക്കാരിലെ കോവിഡ് ബാധ കൈകാര്യം ചെയ്യുന്നതിൽ കിംസ് ആശുപത്രിക്ക് ഗുരുതരമായ വീഴ്ചകൾ സംഭവിക്കുന്നതായാണ് ആരോപണം. കോവിഡ് സമൂഹവ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിലും വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നതിലാണ് ആശുപത്രിക്ക് എതിരെ രോഷം ഉയരുന്നത്. സംശയമുള്ളവരിൽ കോവിഡ് ടെസ്റ്റ് നടത്തുന്നതിലും ആശുപത്രിയിലേക്കും മാറ്റുന്നതിലും ക്വാറന്റൈനിൽ വിടുന്നതിലും പാകപ്പിഴകൾ വന്നതായാണ് ആശുപത്രിക്ക് എതിരെ വന്ന ആരോപണം.
ആശുപത്രി അടച്ചിടേണ്ട സാഹചര്യം നിലനിൽക്കുന്നുണ്ടെങ്കിൽ എന്തുകൊണ്ടാണ് അതിനു അധികൃതർ തയ്യാറാകാത്തത് എന്നാണ് നാട്ടുകാർ ഉയർത്തുന്ന ചോദ്യം. തലസ്ഥാനം അഗ്നിപർവതത്തിനു മുകളിലാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ചൂണ്ടിക്കാട്ടിയ കാര്യവും നാട്ടുകാർ ഓർമ്മിപ്പിക്കുന്നു. ഇതുകൊണ്ട് തന്നെയാണ് കോവിഡ് പ്രശ്നം രഹസ്യമായി കൈകാര്യം ചെയ്യുന്നതിൽ ജനരോഷം ആശുപത്രിക്ക് എതിരെ ശക്തമാകുന്നത്. കോവിഡുമായി ബന്ധപ്പെട്ടു ആശങ്കാജനകമായ കാര്യങ്ങൾ നിലനിൽക്കുമ്പോൾ അതെല്ലാം ആശുപത്രി അധികൃതർ നിഷേധിക്കുകയാണ്. സർക്കാർ പറഞ്ഞ പ്രകാരമുള്ള എല്ലാ മുൻകരുതലും ജാഗ്രതയും തങ്ങൾ സ്വീകരിച്ചതായാണ് കിംസ് സിഇഒ ജെറി ഫിലിപ്പ് മറുനാടനോട് പറഞ്ഞത്.
ആശുപത്രി അതിജാഗ്രതയിൽ; എല്ലാ മുൻകരുതലുകളും സ്വീകരിച്ചു: കിംസ് അധികൃതർ
സമൂഹവ്യാപന സാധ്യത നിലനിൽക്കുന്നതിനാൽ അതിജാഗ്രതയാണ് കിംസ് കാണിക്കുന്നത്. കിംസ് ജീവനക്കാർ കോവിഡ് ബാധിതരാണ്. സർക്കാർ ഓരോ ദിവസവും നിർദ്ദേശങ്ങൾ നൽകുന്നുണ്ട്. മൂന്നു ഡോക്ടർമാർ സർക്കാർ ഭാഗത്തു നിന്നും കോവിഡ് കാര്യങ്ങൾക്ക് മാത്രമായി ശ്രദ്ധിക്കുന്നുണ്ട്. ഡോക്ടർ ഡിക്രൂസ്, ഡോക്ടർ പ്രവീൺ, ഡോക്ടർ ഗായത്രി എന്നീ ഡോക്ടർമാരാണ് കാര്യങ്ങൾ നോക്കുന്നത്. ഡോക്ടർ ഡിക്രൂസും സുരക്ഷ ഇവർ നോക്കുന്നുണ്ട്.
ജീവനക്കാർക്ക് രോഗബാധ വന്നാൽ അപ്പോൾ തന്നെ സർക്കാരിനെ അറിയിക്കുകയും ചികിത്സ നൽകുകയും ചെയ്യുന്നുണ്ട്. സർക്കാർ നിർദ്ദേശം അനുസരിച്ചാണ് കാര്യങ്ങൾ മുന്നോട്ടു നീക്കുന്നത്. മൂന്നു സർക്കാർ സൈറ്റുകളിൽ റിയൽ ടൈം റിപ്പോർട്ടിങ് നടത്തുന്നുണ്ട്. ഡിഎംഒയുടെ സൈറ്റ് ഉൾപ്പെടെയാണിത്. സർക്കാർ കൺട്രോളിലാണ് കാര്യങ്ങൾ ചെയ്യുന്നത്. ആളുകൾക്ക് ടെൻഷനുണ്ട്. പക്ഷെ ക്ലോസ് മോണിറ്ററിങ് നടത്തുന്നുണ്ട്. എല്ലാം തന്നെ കൺട്രോൾഡ് ആണ്. ക്വാറന്റൈനിൽ പോകേണ്ടവരെ കർശനമായി ക്വാറന്റൈനിൽ വിടുന്നുണ്ട്. റിസ്ക് ഇല്ലാത്തവരെ വേറെ കെട്ടിടത്തിലേക്കും മാറ്റിയിട്ടുണ്ട്. എത്ര പേർക്ക് കോവിഡ് വന്നു എന്നത് സർക്കാരിനെ അറിയിച്ചിട്ടുണ്ട്. മെഡിക്കൽ കോളെജിലേക്ക് മാറ്റേണ്ടവരെ അങ്ങനെയും ഇവിടെ കിടത്തി ചികിത്സ നടത്തേണ്ടവർക്ക് ഇവിടുത്തെ ചികിത്സയും നൽകുന്നുണ്ട്-ജെറി ഫിലിപ്പ് പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്