Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

താൻ തെറ്റു ചെയ്തിട്ടില്ലെന്നും തനിക്കു സ്വർണക്കടത്തിൽ പങ്കില്ലെന്നും പൊട്ടിക്കരഞ്ഞു പറഞ്ഞ് ജയഘോഷ്; തളർന്ന് വീണത് കണ്ട് ഓടിയെത്തിയവർക്ക് മുന്നിൽ പൊട്ടിക്കരച്ചിൽ; കോൺസുലേറ്റിലെ ഗൺമാന്റെ മൊഴിയെടുക്കാൻ കസ്റ്റംസും എൻഐഎയും എത്തും; പൊലീസുകാരന്റെ ആത്മഹത്യാ ശ്രമത്തിൽ സ്പെഷ്യൽ ബ്രാഞ്ചും അന്വേഷണം തുടങ്ങി; നയതന്ത്രകടത്തിൽ ഇനി നിർണ്ണായകം ജയഘോഷിന്റെ മൊഴി; സ്വർണക്കടത്ത് അട്ടിമറിക്കാൻ സമ്മർദ്ദവും ഭീഷണിയും നിറയുമ്പോൾ

താൻ തെറ്റു ചെയ്തിട്ടില്ലെന്നും തനിക്കു സ്വർണക്കടത്തിൽ പങ്കില്ലെന്നും പൊട്ടിക്കരഞ്ഞു പറഞ്ഞ് ജയഘോഷ്; തളർന്ന് വീണത് കണ്ട് ഓടിയെത്തിയവർക്ക് മുന്നിൽ പൊട്ടിക്കരച്ചിൽ; കോൺസുലേറ്റിലെ ഗൺമാന്റെ മൊഴിയെടുക്കാൻ കസ്റ്റംസും എൻഐഎയും എത്തും; പൊലീസുകാരന്റെ ആത്മഹത്യാ ശ്രമത്തിൽ സ്പെഷ്യൽ ബ്രാഞ്ചും അന്വേഷണം തുടങ്ങി; നയതന്ത്രകടത്തിൽ ഇനി നിർണ്ണായകം ജയഘോഷിന്റെ മൊഴി; സ്വർണക്കടത്ത് അട്ടിമറിക്കാൻ സമ്മർദ്ദവും ഭീഷണിയും നിറയുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: താൻ തെറ്റു ചെയ്തിട്ടില്ലെന്നും തനിക്കു സ്വർണക്കടത്തിൽ പങ്കില്ലെന്നും കോൺസുലേറ്റിലെ ഗൺമാൻ ജയഘോഷ്. കൈഞരമ്പ് മുറിച്ച നിലയിലാണ് ഇന്നലെ കാണാതായ ജയഘോഷിനെ കണ്ടെത്തിയത്. ആശുപത്രിയിലേക്കു കൊണ്ടുപോകുന്ന വഴിയാണ് തനിക്ക് സ്വർണ്ണ കടത്തിൽ പങ്കില്ലെന്ന് ജയഘോഷ് മാധ്യമങ്ങളോട് പറഞ്ഞത്. കസ്റ്റംസും എൻഐഎയും ആശുപത്രിയിൽ എത്തി ജയഘോഷിനെ ചോദ്യം ചെയ്യും. ജയഘോഷിന്റെ ആരോഗ്യ സ്ഥിതി ഗൗരവമല്ല. ആത്മഹത്യാ ശ്രമം നടത്തിയ ജയഘോഷ് ഒളിച്ചിരുന്ന കാട്ടിൽ നിന്ന് പുറത്തിറങ്ങിയെന്നാണ് പൊലീസ് നിഗമനം. മാനസിക സമ്മർദ്ദവും ഭീഷണിയും കാരണമാകും ഒളിച്ചിരുന്നതെന്നാണ് പ്രാഥമിക വിലയിരുത്തൽ.

ഇന്ന് വീട്ടിനടുത്തു കൂടെ പോയ ഒരാൾ കുഴഞ്ഞു വീണുന്ന മറ്റൊരാളെ കണ്ടു. നോക്കിയപ്പോൾ അത് ജയഘോഷായിരുന്നു. റോഡരികിൽ ആരോ മറിഞ്ഞു വീണതു കണ്ടതായും തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ആളെ കണ്ടെത്തിയതെന്നും നാട്ടുകാരനായ ബെന്നി മാധ്യമങ്ങളോട് പറഞ്ഞു. ബെന്നി പറഞ്ഞതനുസരിച്ചാണ് നാട്ടുകാരും പൊലീസും സ്ഥലത്തെത്തിയത്. ബോധമുണ്ടായിരുന്നതായും പൊട്ടിക്കരഞ്ഞതായും നാട്ടുകാർ പറഞ്ഞു. ഇതിന് ശേഷമാണ് തനിക്ക് സ്വർണ്ണ കടത്തിൽ പങ്കില്ലെന്ന് പൊലീസുകാരൻ പറഞ്ഞത്. ഇന്നലെ രാത്രി മുതൽ കാണാനില്ലെന്ന് ഭാര്യ തുമ്പ പൊലീസിൽ പരാതി നൽകിയിരുന്നു. നയതന്ത്ര പാർസൽ മറയാക്കി സ്വർണം കടത്തിയ ദിവസം പ്രതി സ്വപ്‌നാ സുരേഷ് ഒട്ടേറെതവണ ജയഘോഷിനെ വിളിച്ചിരുന്നു. സ്വപ്നയുടെ കോൾ ലിസ്റ്റിൽ ഇതിന്റെ തെളിവുമുണ്ട്.

ഭാര്യയും മക്കളുമൊത്ത് ഇന്നലെ കുടുംബവീട്ടിലെത്തിയിരുന്നു. തനിക്ക് ഭീഷണിയുണ്ടെന്നും ചിലർ തന്നെ കുടുക്കാൻ ശ്രമിക്കുന്നതായും ജയഘോഷ് പറഞ്ഞിരുന്നതായി ബന്ധു പറഞ്ഞിരുന്നു. ഒരു ഫോൺകോൾ വന്നയുടൻ ജയഘോഷ് പുറത്തിറങ്ങിയെന്നും പിന്നീട് കാണാതായെന്നും സഹോദരീ ഭർത്താവ് പറഞ്ഞത്. ബൈക്കിലെത്തിയ ചിലർ നാലു ദിവസം മുൻപ് ഭീഷണിപ്പെടുത്തി. ബൈക്ക് വിലങ്ങനെ നിർത്തി നീ എത്രനാൾ വീട്ടിലിരിക്കും, നീ വെളിയിലിറങ്ങ്, കാണിച്ചു തരാമെന്നും രണ്ടു പേർ ഭീഷണിപ്പെടുത്തി. ബൈക്കിന്റെ നമ്പർ പ്‌ളേറ്റ് മടക്കി വച്ച നിലയിലായിരുന്നെന്നും വി എസ്. അജിത് കുമാർ പറഞ്ഞു. താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നു ജയഘോഷ് പറഞ്ഞെന്നും സഹോദരൻ പറഞ്ഞു. ഇതിന് പിന്നാലെയാണ് ജയഘോഷിനെ കാണാതായത്. കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു ജയഘോഷ്. ഇതോടെ സ്വർണ്ണ കടത്തിൽ വലിയ ദുരൂഹതകളും ചർച്ചയാവുകയാണ്.

തുമ്പയിലെ വീട്ടിന് 200 മീറ്റർ അകലെ റോഡിലാണ് കണ്ടെത്തിയത്. യുഎഇ കോൺസുലേറ്റിലെ കോൺസൽ ജനറലിന്റെ ഗൺമാനായിരുന്ന ജയഘോഷിന് ഫോൺ വിളിയെത്തുന്നത് ഇന്നലെ വൈകിട്ട് ഏഴു മണിയോടെയാണ്. കുടുംബ വീട്ടിൽ ഉണ്ടായിരുന്ന ജയഘോഷ് സംസാരിക്കാനായി പുറത്തേക്കിറങ്ങി രണ്ടു മിനിട്ടിനകം കാണാതായി. തനിക്ക് ഭീഷണിയുണ്ടെന്നു ജയഘോഷ് കുടുംബത്തോടു പറഞ്ഞിരുന്നതിനാൽ കുടുംബം ഉടനെ തുമ്പ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. അപ്പോൾ തന്നെ അന്വേഷണം തുടങ്ങി. എന്നാൽ കണ്ടെത്താനായില്ല.

വട്ടിയൂർക്കാവിൽ ഭാര്യയ്ക്കും മക്കൾക്കും ഒപ്പം താമസിക്കുന്ന ജയ്ഘോഷ് കുടുംബത്തെ വ്യാഴാഴ്ച വൈകീട്ടാണ് കരിമണലിലെ കുടുംബ വീട്ടിലേക്ക് മാറ്റിയത്. കൂടാതെ അനുവദിച്ചിരുന്ന പിസ്റ്റൾ ഇയാൾ വട്ടിയൂർക്കാവ് പൊലീസിൽ തിരികെ ഏൽപ്പിച്ചിരുന്നു. കുറച്ചു ദിവസമായി മാനസിക സമ്മർദ്ദത്തിലായിരുന്നു ജയഘോഷ്. വട്ടിയൂർക്കാവിലെ വീട്ടിലെത്തിയ പൊലീസിനോടും ചിലത് ജയഘോഷ് പറഞ്ഞിരുന്നു. തനിക്ക് ഭീഷണിയുണ്ടെന്ന നിലപാടിലായിരുന്നു ഇയാൾ. അതിനിടെയാണ് കാണാതായത്. ഇന്നലെ സ്വിച്ച് ഓഫായ ഫോണിന്റെ അവസാന ടവർ ലൊക്കേഷൻ കുടുംബവീടിന്റെ പരിസരമായിരുന്നു.

ഇന്നലെ രാത്രി കണ്ടെത്തനായില്ല. മൂന്നു വർഷത്തോളമായി ജയഘോഷ് കോൺസൽ ജനറലിന്റെ ഗൺമാനായി ജോലി ചെയ്യുകയാണ്. കോൺസൽ ജനറൽ നാട്ടിലേക്കു പോയശേഷം അറ്റാഷേക്കായിരുന്നു ചുമതല. കോൺസൽ ജനറൽ ഇല്ലാത്തതിനാൽ ജയഘോഷ് സ്ഥിരമായി ജോലിക്കു പോകാറില്ലായിരുന്നു. സ്വർണക്കടത്തിന്റെ വാർത്തകൾ വന്നശേഷം അസ്വസ്ഥനായിരുന്നു. തന്നെയും കുടുക്കാൻ ശ്രമം നടക്കുന്നതായി ബന്ധുക്കളോടു പറഞ്ഞിരുന്നു. സഹപ്രവർത്തകരിൽ ചിലർ സ്വർണക്കടത്തുകേസിന്റെ പേരിൽ കളിയാക്കിയതും ജയഘോഷിനെ വിഷമിപ്പിച്ചു. കുറച്ചു ദിവസങ്ങളായി ആരോടും മിണ്ടാതെ വട്ടിയൂർക്കാവിന് അടുത്തെ വീട്ടിൽ കഴിച്ചുകൂട്ടി.

ജോലിക്കു പോകാതിരുന്നാൽ സർവീസ് പിസ്റ്റൽ തിരികെ നൽകണം. ജോലിക്കു പോകാത്ത മനോവിഷമത്തിൽ കഴിയുന്ന വിവരം എആർ ക്യാംപിൽ അറിഞ്ഞതിനെത്തുർന്ന് ജയഘോഷിനെ ക്യാംപിലേക്കു കൊണ്ടുവന്നു. 'അമ്മയെ കാണണം എന്നാവശ്യപ്പെട്ടതിനെത്തുടർന്ന് വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനിലെ പൊലീസുകാരുടെ സംരക്ഷണയിൽ കുട്ടികളെയും ഭാര്യയെയും കൂട്ടി എആർ ക്യാംപിലെത്തി പിസ്റ്റൽ തിരികെ നൽകി.

പിന്നീട് പൊലീസ് സംരക്ഷണയിൽ കുടുംബവീട്ടിൽ എത്തി. 7 മണിക്കുശേഷമാണ് ഫോൺ കോൾ വരുന്നത്. പുറത്തോട്ടിറങ്ങി രണ്ടു മിനിട്ടിനകം കാണാതായി. ഇതോടെയാണ് ഭീതി പടർന്നത്. ഇതിനിടെ എൻഐഎ കസ്റ്റഡിയിൽ എടുത്തുവെന്നും സൂചനകളെത്തി. എന്നാൽ ഇത് എൻഐഎ നിഷേധിച്ചു. ഇതോടെയാണ് ജയഘോഷിനെ തേടി നാട്ടുകാരും പൊലീസും ഇറങ്ങിയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP