ജയലളിതയ്ക്കും മദനിക്കും എങ്ങനെ രണ്ട് നീതി? സുപ്രീംകോടതിക്ക് പോലും ലജ്ജ തോന്നുന്നില്ലേ? ഇന്ത്യൻ ജനാധിപത്യത്തിന്റെ ഈ ശവദാഹ ദിനത്തിൽ നമുക്ക് ജയരാജന് ജയ് വിളിച്ചെങ്കിലും ആത്മരോഷം അടക്കാം
എഡിറ്റോറിയൽ
ഇന്നലത്തെ ദിവസത്തെ നമുക്ക് ഇന്ത്യൻ ജനാധിപത്യത്തിന്റെ ശവദാഹ ദിനമെന്ന് വിശേഷിപ്പിക്കാം. അനേകായിരം നിരപരാധികൾ വ്യാജ പരാതിയുടെ പേരിൽ വിചാരണ തടവുകാരായി കഴിയുന്ന ഒരു രാജ്യത്ത് ഒരു ഭരണാധികാരി കോടാനുകോടി രൂപ പൊതുഖജനാവിൽ നിന്നും മോഷ്ടിച്ചു എന്നു വ്യക്തമായി തെളിഞ്ഞിട്ടും ഒരു കൂസലുമില്ലാതെ അവർ ആ നാടിന്റെ ഭരണാധികാരിയായി വീണ്ടും തിരിച്ചുവരുന്ന ദിനത്തെ മറ്റെന്ത് പറഞ്ഞ് നമുക്ക് വിശേഷിപ്പിക്കാൻ സാധിക്കും? ഒരു രാജ്യത്തെ സർവ്വ നിയമങ്ങളേയും അഴിമതിക്കാരിയായ ഒരു നേതാവിന് വേണ്ടി വളച്ചൊടിക്കുന്ന അപൂർവ്വമായ ഈ കാഴ്ച ഇന്ത്യൻ ജനാധിപത്യത്തിന്റെ വമ്പൻ പരാജയം തന്നെയാണ്.
ബാംഗ്ലൂരിലെ പ്രത്യേക കോടതി ജഡ്ജി ധീരനായ ജോൺ മൈക്കിൾ സർവ്വ പ്രലോഭനങ്ങളേയും അതിജീവിച്ച് കൃത്യമായി നിയമം പാലിച്ച് നടത്തിയ ശിക്ഷയാണ് ഉന്നത സ്വാധീനത്തിന് വഴങ്ങിയതെന്ന് വിശ്വസിക്കാവുന്ന തരത്തിൽ ഉത്തരവാദിത്ത രഹിതമായ ഒരു ഉത്തരവിലൂടെ മേൽക്കോടതി റദ്ദ് ചെയ്തിരിക്കുന്നത്. എല്ലാ തെളിവുകളും നിരത്തിയാണ് 66.6 കോടി ജയലളിത മോഷ്ടിച്ചു എന്ന് ജഡ്ജി കണ്ടെത്തിയത്. അതിലും എത്രയോ അധികം സമ്പാദിച്ചിട്ടാണ് ഈ തുകയെങ്കിലും അംഗീകരിക്കേണ്ടി വന്നതെന്ന് അറിയാൻ കഴിയും. അതിന് പകരമായി നാല് വർഷം തടവും 100 കോടി രൂപ പിഴയുമാണ് ജഡ്ജി വിധിച്ചത്.
ഇന്ത്യൻ നീതിന്യായ വ്യവസ്ഥയോട് സാധാരണ ജനങ്ങൾക്ക് ആദരവും സ്നേഹവും തോന്നിയ അപൂർവ്വ നിമിഷങ്ങളിൽ ഒന്നായിരുന്നു അത്. നിയമത്തിന് മുമ്പിൽ എല്ലാവരും തുല്യരാണെന്ന ഭരണഘടനാ വാചകം ഒരിക്കൽ എങ്കിലും പാലിക്കപ്പെടുന്നത് കണ്ട് ഇന്ത്യയിലെ പാവപ്പെട്ടവർ ജനാധിപത്യത്തിന് കീജയ് വിളിച്ചു. നിർഭാഗ്യവശാൽ ഈ വിശ്വാസവും ആഹ്ലാദവും ഏറെ നാൾ നീണ്ടു നിന്നില്ല. നിയമത്തിന്റെ സർവ്വ പഴുതുകളും അടച്ച് നടത്തിയ ആദ്യത്തെ വിധി നിയമത്തിന്റെ മുമ്പിൽ വിശ്വസനീയമായ ഒരു ബലവും നൽകാതെ റദ്ദാക്കിയത് വഴി കുമാരസ്വാമി എന്ന സിംഗിൾ ബഞ്ച് ജഡ്ജി ഇന്ത്യൻ നീതിന്യായ വ്യവസ്ഥയെ മുഴുവൻ ഒരുപോലെ കൊഞ്ഞണം കുത്തി കാണിക്കുകയായിരുന്നു.
ഈ ജഡ്ജി വലിയ സ്വാധീനങ്ങൾക്ക് വഴങ്ങിയാണ് ഇത്തരം ഒരു വിധി പ്രഖ്യാപിച്ചത് എന്നും വ്യക്തമായ തെളിവുകൾ പിന്നീട് ഉണ്ടാകുകയുണ്ടായി. ഒരു രൂപ മാത്രം ശമ്പളം കൈപ്പറ്റിയ ജയലളിത ശതകോടികൾ ഭരണകാലത്ത് സമ്പാദിച്ചു എന്നു വ്യക്തമായ തെളിവുകൾ ഉണ്ടായിട്ടും അത് വെറും ആറ് ശതമാനം ആണെന്നും പത്ത് ശതമാനം വരെ അനധികൃതമായി നേടാൻ സാധിക്കും എന്ന വിചിത്രമായ വിധി പ്രഖ്യാപിച്ചാണ് ജയലളിതയെ കുമാര സ്വാമി രക്ഷിച്ചത്. ഈ കണക്ക് ശുദ്ധ വിവരക്കേടും രക്ഷിക്കാൻ വേണ്ടി ജഡ്ജി മനഃപൂർവ്വം ഉണ്ടാക്കിയ കള്ളക്കണക്കുമാണെന്ന് പിന്നീട് വ്യക്തമായിട്ടും ആർക്കും ഒരു കുലുക്കവുമില്ല എന്നതാണ് അത്ഭുതം.
കള്ളക്കണക്കുണ്ടാക്കി 11 കോടി കടം വാങ്ങിയതായി രേഖ ഉണ്ടാക്കിയ ജയലളിതയെ രക്ഷിക്കാൻ ആ തുക 24 കോടിയായി ഉയർത്തുക എന്ന ലജ്ജയില്ലാത്ത തിന്മയാണ് ജഡ്ജി ചെയ്തത്. എന്നുവച്ചാൽ തെറ്റായ ലോൺ തുക കാണിച്ചത് വഴി മാത്രം ജയലളിതയുടെ 13 കോടി രൂപ മാറികിട്ടി എന്നർത്ഥം. ആ ഒറ്റക്കണക്ക് കൊണ്ട് തന്നെ ജയലളിതയുടെ അനധികൃത സമ്പാദ്യം 16 കോടിയായി മാറി. ഇത് മാത്രം കണക്കാക്കിയാൽ 76 ശതമാനം ആണ് അനധികൃത സമ്പാദ്യം. ജയലളിതയെ എങ്ങനെയും രക്ഷിക്കുമെന്ന് ഏറ്റിരുന്ന ജസ്റ്റിസ് കുമാരസ്വാമിയെ സംബന്ധിച്ചിടത്തോളം ഇതൊന്നും കേൾക്കാനുള്ള ക്ഷമ ഉണ്ടായിരുന്നില്ല.ഒരു രൂപ മാത്രം ശമ്പളം കൈപ്പറ്റിയ ജയലളിത ശതകോടികൾ ഭരണകാലത്ത് സമ്പാദിച്ചു എന്നു വ്യക്തമായ തെളിവുകൾ ഉണ്ടായിട്ടും അത് വെറും ആറ് ശതമാനം ആണെന്നും പത്ത് ശതമാനം വരെ അനധികൃതമായി നേടാൻ സാധിക്കും എന്ന വിചിത്രമായ വിധി പ്രഖ്യാപിച്ചാണ് ജയലളിതയെ കുമാര സ്വാമി രക്ഷിച്ചത്. ഈ കണക്ക് ശുദ്ധ വിവരക്കേടും രക്ഷിക്കാൻ വേണ്ടി ജഡ്ജി മനഃപൂർവ്വം ഉണ്ടാക്കിയ കള്ളക്കണക്കുമാണെന്ന് പിന്നീട് വ്യക്തമായിട്ടും ആർക്കും ഒരു കുലുക്കവുമില്ല എന്നതാണ് അത്ഭുതം.
രാഷ്ട്രീയക്കാരുടെ അഹന്ത ജനാധിപത്യത്തെ വിഴുങ്ങാതിരിക്കാനാണ് എക്സിക്യൂട്ടീവും ജനപ്രതിനിധികളും ഒപ്പം തുല്യമായ സ്ഥാനം ഭരണഘടന ജുഡീഷ്യറിക്ക് നൽകിയത്. നിർഭാഗ്യവശാൽ ഇത്തരം വിധികൾ ഇന്ത്യൻ ജനാധിപത്യത്തിന്റെയും നീതി വ്യവസ്ഥയുടേയും സർവ്വ പ്രമാണങ്ങളുടേയും കടയ്ക്കൽ കത്തി വയ്ക്കുന്നതായി മാറുന്നു. ജഡ്ജിമാർ എന്ത് പറഞ്ഞാലും അത് നിയമം ആയതിനാലും അതിനെതിരെ പ്രതികരിച്ചാൽ കോടതിയലക്ഷ്യം എന്ന പേരിൽ ജയിലിൽ അടയ്ക്കാൻ നിയമം ഉള്ളതിനാലും ആർക്കും ഒന്നും മിണ്ടാൻ പോലും സാധിക്കുന്നില്ല.
മഹത്തായ ഇന്ത്യൻ ജനാധിപത്യത്തിൽ ചില ജഡ്ജിമാർ കൈക്കൂലിക്കാരും സ്ഥാപിത താത്പര്യക്കാരും ആവുന്നത് സ്വാഭാവികം. ഇതേ തമിഴ്നാട്ടിൽ നിന്നും തന്നെ കൈക്കൂലിക്കാരനായ ഒരു ജഡ്ജിനെ ഇംപീച്ച് ചെയ്യാൻ ഇന്ത്യൻ പാർലമെന്റ് ശ്രമിച്ചത് ആർക്കും മറക്കാൻ കഴിയില്ല. മലയാളിയായ മുൻ ചീഫ് ജസ്റ്റിസ് കെജി ബാലകൃഷ്ണൻ അടക്കം എത്രയോ ജഡിജിമാർക്കെതിരെ അഴിമതി ആരോപണം ഉയർന്നിരിക്കുന്നു. ജസ്റ്റീസ് മാർക്കണ്ടേയ ഖഡ്ജുവിനെപ്പോലെ ഉള്ളവർ നീതിപീഠത്തിന്റെ അപചയത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നുണ്ട്. പണവും ഉന്നത സ്വാധീനവും ഉള്ളവർക്ക് മാത്രമേ സുപ്രീം കോടതി പ്രാപ്യമാകൂ എന്നു ഒരുപാട് തവണ കോടതി തെളിയിച്ചതുമാണ്.
എന്നാൽ ഇവിടെ വളരെ അടിസ്ഥാനപരമായ ചോദ്യങ്ങൾ ബാക്കിയാകുന്നുണ്ട്. ഏത് സാധാരണക്കാരനും മനസ്സിലാകുന്ന വിധത്തിൽ നിയമത്തെ ദുർവ്യാഖ്യാനം ചെയ്ത് ഒരു സിംഗിൾ ബഞ്ച് ജഡ്ജി നടത്തിയ വിധിയെ ചോദ്യം ചെയ്യാൻ എന്തുകൊണ്ടാണ് ആരും രംഗത്ത് വരാത്തത് എന്നതാണ് അതിലെ പ്രധാനപ്പെട്ട ചോദ്യം. ജയലളിതയ്ക്കെതിരെ കേസെടുത്ത കരുണാനിധിയോ ജയക്കെതിരെ ഘോരഘോരം പ്രസംഗിച്ച് നടന്ന സുബ്രമണ്യ സ്വാമിയോ അഴിമതി രഹിത ഭരണത്തിന് കോപ്പ് കൂട്ടുന്ന പ്രധാനമന്ത്രി മോദിയോ മോദിയെ നേരിടാൻ ധ്യാനത്തിന് പോയി തിരിച്ചെത്തിയ രാഹുൽ ഗാന്ധിയോ എന്തിനേറെ എന്തിനും ഏതിനും സുപ്രീം കോടതിയിൽ പോകുന്ന നമ്മുടെ സാക്ഷാൽ വി എസ് അച്യുതാനന്ദനോ പോലും ഈ തെറ്റായ വിധിയെ ചോദ്യം ചെയ്യാൻ രംഗത്ത് വരുന്നില്ല.ജയലളിതയ്ക്കെതിരെ കേസെടുത്ത കരുണാനിധിയോ ജയക്കെതിരെ ഘോരഘോരം പ്രസംഗിച്ച് നടന്ന സുബ്രമണ്യ സ്വാമിയോ അഴിമതി രഹിത ഭരണത്തിന് കോപ്പ് കൂട്ടുന്ന പ്രധാനമന്ത്രി മോദിയോ മോദിയെ നേരിടാൻ ധ്യാനത്തിന് പോയി തിരിച്ചെത്തിയ രാഹുൽ ഗാന്ധിയോ എന്തിനേറെ എന്തിനും ഏതിനും സുപ്രീം കോടതിയിൽ പോകുന്ന നമ്മുടെ സാക്ഷാൽ വി എസ് അച്യുതാനന്ദനോ പോലും ഈ തെറ്റായ വിധിയെ ചോദ്യം ചെയ്യാൻ രംഗത്ത് വരുന്നില്ല.
ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചും സുപ്രീംകോടതിയുടെ നിരവധി ബഞ്ചുകളും ഒക്കെ ചോദ്യം ചെയ്ത ശേഷം മാത്രം അന്തിമ തീരുമാനം ആകേണ്ട ഈ കേസിൽ ഒരു ഹൈക്കോടതി സിംഗിൾ ബഞ്ചിന്റെ വിധി അന്തിമമായി മാറുന്ന കാഴ്ച ഇന്ത്യൻ നീതിപീഠത്തിനും ജനാധിപത്യത്തിനും ഏൽപ്പിക്കുന്ന കളങ്കം ചില്ലറയല്ല. ഈ വിധിക്കെതിരെ സ്വമേധയാ നിലപാടെടുക്കാൻ എന്തുകൊണ്ട് സുപ്രീംകോടതിക്ക് പോലും സാധിക്കുന്നില്ല എന്നത് തികച്ചും ലജ്ജാവഹമായ കാര്യമാണ്. എന്നുവച്ചാൽ ഇന്ത്യൻ ജനാധിപത്യത്തിന്റെ നെടുംതൂണുകളെ മുഴുവൻ ഒറ്റയടിക്ക് വിലയ്ക്കെടുക്കാൻ തമിഴ്നാട് മുഖ്യമന്ത്രിക്ക് കഴിഞ്ഞിരിക്കുന്നു എന്നർത്ഥം.
ഇതോടൊപ്പം കൂട്ടിവായിക്കേണ്ട അനേകം കാര്യങ്ങൾ വേറെയുമുണ്ട്. മദനി എന്ന ഒരു മുസ്ലിം നേതാവ് ഒരു പതിറ്റാണ്ടിൽ ഏറെയായി വിചാരണ തടവുകാരനായി ഇതേ കോടതിയുടെ പരിധിയിൽ ജയിലിൽ കഴിയുകയാണ്. മദനി നിരപരാധിയാണോ എന്നു തീർത്ത് പറയാൻ ആരുടേയും കയ്യിൽ രേഖകൾ ഇല്ല. എന്നാൽ പ്രതിയാണ് എന്ന് ഉറപ്പുണ്ടെങ്കിൽ എന്തുകൊണ്ട് ഇത്രയും നാൾ ഇയാളെ വിചാരണത്തടവുകാരനാക്കി ജയിലിൽ കിടത്തുന്നു എന്ന ചോദ്യം പ്രസക്തമാണ്. ഒരു ദശാബ്ദമായി ഇങ്ങനെ വലിച്ച് നീട്ടുന്നത് കണ്ട് മടുത്ത സുപ്രീംകോടതി മൂന്നു മാസത്തിനകം വിചാരണ നടത്തണം എന്ന നിർദ്ദേശം നൽകുകയുണ്ടായി. എന്നാൽ ഇനിയും രണ്ട് കൊല്ലം എങ്കിലും വേണമെന്നാണ് അധികൃതർ പറയുന്നത് എന്നിട്ടുകൂടി ഇയാൾക്ക് കർണാടകയുടെ വെളിയിൽ പോകാൻ അനുമതിയില്ല.
ഇത്രയും വലിയ നീതി നിഷേധം ആധുനിക ഇന്ത്യൻ ചരിത്രത്തിൽ വേറെയുണ്ടാവില്ല. ഈ നീതി നിഷേധം നടത്തുന്ന അതേ കോടതി തന്നെയാണ് ജയലളിതയെ ഇങ്ങനെ നിയമം ലംഘിച്ച് വെറുതെ വിടുന്നത്. മദനി ഒരു മുസ്ലിം ആയതുകൊണ്ടാണ് വേട്ടയാടപ്പെടുന്നത് എന്നു ആരെങ്കിലും ആരോപിച്ചാൽ എങ്ങനെ നമുക്കത് നിഷേധിക്കാൻ സാധിക്കും? ഇവിടെ സാധാരണക്കാർക്കും അധികാര വർഗത്തിനും ഒരേനിയമം ആണ് എന്നു എങ്ങനെ വിശ്വസിക്കാൻ കഴിയും. മദനി രാജ്യദ്രോഹ കുറ്റം ചെയ്തെങ്കിൽ ഇയാളെ തൂക്കിക്കൊല്ലണം എന്ന് വിശ്വസിക്കുന്നവരുടെ കൂടെയാണ് ഞങ്ങൾ. എന്നാൽ ഇപ്പോൾ നടക്കുന്ന നീതി നിഷേധവും ജയലളിതയ്ക്ക് അനുവദിച്ച നിയമത്തിന്റെ ഇളവും ഒരു തരത്തിലും ജനാധിപത്യ ഭൂഷണമല്ല.ഭാരതത്തിൽ ജനാധിപത്യവും നീതി വാഴ്ചയും ഭരണഘടനയും നിലനിൽക്കുമെന്ന് വിശ്വസിക്കുന്നവർ ആത്മരോഷം അടക്കാനായി നമ്മുടെ ജയരാജന് കീജെയ് വിളിക്കുകയെങ്കിലും ചെയ്യണം. ഇത്തരം വൃത്തികെട്ട വിധികൾ പുറപ്പെടുവിച്ച് ജനാധിപത്യത്തെ പല്ലിളിച്ച് കാണിക്കുന്ന അധമന്മാരായ ജഡ്ജിമാരെ നോക്കി ശുംഭൻ എന്ന പ്രയോഗം നടത്തിയതിനാണ് ജയരാജൻ ശിക്ഷിക്കപ്പെട്ടത്. സുപ്രീംകോടതി വരെ പോയിട്ടും ശുംഭൻ എന്ന വാക്ക് പറഞ്ഞതിന് ശിക്ഷിക്കാനാണ് കോടതി ഉത്തരവിട്ടത്.
ആരും അതിന് മുതിരില്ല എന്ന ഉറച്ച ബോധ്യത്തിൽ ആയിരിക്കും അവർ ഇന്നലെ വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. ഇങ്ങനെ ശിക്ഷിക്കപ്പെടുകയും അത് പൂർത്തിയാകാതിരിക്കുകയും ചെയ്യുന്ന കേസുകളിൽ അയോഗ്യരാക്കപ്പെട്ടവരും കേസിൽ തീർപ്പ് ഉണ്ടാക്കുന്നത് വരെ വീണ്ടും അധികാരം ഏൽക്കാതിരിക്കാൻ നിയമ നിർമ്മാണം നടത്തേണ്ടത് അത്യാവശ്യമാണ്.
ഭാരതത്തിൽ ജനാധിപത്യവും നീതി വാഴ്ചയും ഭരണഘടനയും നിലനിൽക്കുമെന്ന് വിശ്വസിക്കുന്നവർ ആത്മരോഷം അടക്കാനായി നമ്മുടെ ജയരാജന് കീജെയ് വിളിക്കുകയെങ്കിലും ചെയ്യണം. ഇത്തരം വൃത്തികെട്ട വിധികൾ പുറപ്പെടുവിച്ച് ജനാധിപത്യത്തെ പല്ലിളിച്ച് കാണിക്കുന്ന അധമന്മാരായ ജഡ്ജിമാരെ നോക്കി ശുംഭൻ എന്ന പ്രയോഗം നടത്തിയതിനാണ് ജയരാജൻ ശിക്ഷിക്കപ്പെട്ടത്. സുപ്രീംകോടതി വരെ പോയിട്ടും ശുംഭൻ എന്ന വാക്ക് പറഞ്ഞതിന് ശിക്ഷിക്കാനാണ് കോടതി ഉത്തരവിട്ടത്. ജയരാജൻ പറഞ്ഞത് പൂർണ്ണമായും ശരിയാണ് എന്ന് വ്യക്തമാക്കുന്ന അനുഭവങ്ങൾ ആവർത്തിക്കപ്പെടുമ്പോൾ നമുക്ക് ഒരു കീജയ് എങ്കിലും വിളിക്കാൻ സാധിക്കുന്നില്ലെങ്കിൽ എങ്ങനെ ഒരു സാമൂഹ്യ ജീവിയാണ് എന്നു പറഞ്ഞ് ഞെളിഞ്ഞ് നടക്കാൻ സാധിക്കും. ഈ ചോദ്യം വായനക്കാരുടെ മുമ്പിൽ സമർപ്പിച്ചുകൊണ്ട് ഞങ്ങളും ആത്മരോഷം അടക്കട്ടെ.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്