മുന്നൂറോളം ജവാന്മാരുള്ള ക്യാമ്പിൽ കോവിഡ് ബാധിച്ചത് നൂറോളം പേർക്ക്; ക്യാമ്പ് ഒന്നടങ്കം ക്വാറന്റൈനിലും; ജവാന്മാർക്ക് രോഗം വന്നപ്പോൾ എഫ്ബിയിൽ ഏറ്റുമുട്ടി സിപിഎമ്മും കോൺഗ്രസും; ലെപ്രസി സാനിറ്റോറിയത്തിൽ ഐടിബിപി വന്നതിന്റെ ഗുണം ഇപ്പോഴാണ് കിട്ടിത്തുടങ്ങിയതെന്ന പോസ്റ്റിനു നാടിനു അഭിമാനമാണ് ഐടിബിപി ജവാന്മാരെന്നു തിരിച്ചടിയും; സൈനികർക്ക് ക്വാറന്റൈൻ സൗകര്യം ആവശ്യപ്പെട്ടു നൽകിയ കത്തിന് നടപടി സ്വീകരിച്ചിരുന്നെങ്കിൽ കോവിഡ് പകർച്ച ഒഴിവാക്കാമായിരുന്നെന്നു കൊടിക്കുന്നിൽ മറുനാടനോട്
എം മനോജ് കുമാർ
ആലപ്പുഴ: നൂറനാട് ഐടിബിപി ക്യാമ്പിലെ ജവാന്മാർക്ക് കോവിഡ് ബാധിച്ചതിന് പിന്നിൽ ജില്ലാ ഭരണകൂടത്തിന്റെ അനാസ്ഥയെന്ന ആരോപണം ഉയർന്നിരിക്കെ ഇവർക്ക് നേരെ സിപിഎം കേന്ദ്രങ്ങളിൽ നിന്നുള്ള സൈബർ ആക്രമണവും ശക്തമാകുന്നു. കോവിഡിന്റെ വ്യാപാരികൾ എന്ന രീതിയിലുള്ള സൈബർ ആക്രമണമാണ് ഇവർക്ക് സിപിഎം സൈബർ കേന്ദ്രങ്ങളിൽ നിന്നും നേരിടേണ്ടി വരുന്നത്. ആലപ്പുഴ മുഴുവൻ കോവിഡ് പരത്തുന്നത് ക്യാമ്പിനു പങ്കുണ്ടെന്ന മട്ടിലുള്ള പ്രചാരണമാണ് ചില സൈബർ കേന്ദ്രങ്ങളിൽ നിന്നും വരുന്നത്. സിപിഎമ്മിന്റെ സൈബർ ആക്രമണം പ്രതിരോധിക്കാൻ യൂത്ത് കോൺഗ്രസ് കൂടി രംഗത്ത് വന്നതോടെ ഐടിബിപിയിലെ കോവിഡ് ബാധയിൽ രാഷ്ട്രീയവും ശക്തമായി. ജില്ലാ ഭരണകൂടത്തിന്റെ വീഴ്ച മറച്ചുവെയ്ക്കാനും ഐടിബിപി ക്യാമ്പിനെ നൂറനാട് നിന്നും തുരത്താനും വേണ്ടിയാണ് ഐടിബിപിക്ക് നേരെയുള്ള സൈബർ ആക്രമണം എന്നാണ് യൂത്ത് കോൺഗ്രസ് ആരോപിക്കുന്നത്. ഇത് ശരിവെച്ചു കൊണ്ട് കോൺഗ്രസ് എംപി കൊടിക്കുന്നിൽ സുരേഷ് കൂടി രംഗത്ത് വന്നതോടെ ഐടിബിപിയിലെ കോവിഡ് ബാധയ്ക്ക് രാഷ്ട്രീയമാനം കൈവരുകയും ചെയ്തു. ഐടിബിപി ക്യാമ്പ് നൂറനാട് കൊണ്ടുവരുന്നതിൽ കൊടിക്കുന്നിൽ സുരേഷ് എംപിക്കും മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും കൂടി പങ്കുള്ളതിനാൽ പ്രശ്നങ്ങൾ സസൂക്ഷമം വീക്ഷിച്ച് കൊടിക്കുന്നിലും രംഗത്തുണ്ട്. ജവാന്മാർക്ക് നേരെയുള്ള സൈബർ ആക്രമണത്തിന്നെതിരെ സാമൂഹിക അകലം പാലിച്ച് യൂത്ത് കോൺഗ്രസ് ധർണ്ണയും നടത്തുകയും ചെയ്തിട്ടുണ്ട്.
ഇതര സംസ്ഥാന ഡ്യൂട്ടി കഴിഞ്ഞു വരുന്ന ജവാന്മാർക്ക് ക്വാറന്റൈൻ സൗകര്യം ലഭ്യമാക്കണമെന്നു പറഞ്ഞു ഐടിബിപി നൽകിയ കത്തിന് ജില്ലാ ഭരണകൂടമോ പഞ്ചായത്തോ പുല്ലുവിലപോലും നൽകിയില്ല. അതിനാൽ ഇതര സംസ്ഥാന ഡ്യൂട്ടി കഴിഞ്ഞു വന്ന ഐടിബിപി ജവാന്മാർക്ക് താത്കാലിക ക്യാമ്പിലേക്ക് പോകേണ്ടി വന്നു. ഇത് ഇവർക്കിടയിലെ കോവിഡ് പടരാനും ഇടയാക്കി. ഐടിബിപി ക്യാമ്പിൽ കോവിഡ് പരന്നത് ജില്ലാ ഭരണകൂടത്തിന്റെ അനാസ്ഥ കാരണമെന്നുള്ള ആരോപണം മറയ്ക്കാൻ വേണ്ടിയാണ് സൈബർ ആക്രമണം എന്ന ആരോപണമാണ് നൂറനാട് ഇപ്പോൾ ശക്തമാകുന്നത്. ലഡാക്കിലും ഛത്തീസ്ഗഡിലും ഐടിബിപിക്ക് ഡ്യൂട്ടിയുള്ളതിനാൽ ഇവർക്ക് ക്വാറന്റൈൻ സൗകര്യം ലഭ്യമാക്കണമെന്ന് ഐടിബിപി അധികൃതർ ജില്ലാ ഭരണാധികാരികൾക്കും പഞ്ചായത്തിനും ഒരു മാസം മുൻപ് തന്നെ കത്ത് നൽകിയിരുന്നു. ജൂൺ അവസാനം ഇവർ ഡ്യൂട്ടി കഴിഞ്ഞു മടങ്ങിയെത്തുന്നതിനാൽ ഒരു മാസം മുൻപ് തന്നെ ഒരു ക്വാറന്റൈൻ സൗകര്യം ആവശ്യപ്പെട്ടു ഇവർ കത്ത് നൽകിയിരുന്നു. എന്നാൽ ഒരു സൗകര്യവും ഇവർക്ക് ജില്ലാ ഭരണകൂടമോ പഞ്ചായത്ത് അധികൃതരോ ലഭ്യമാക്കിയില്ല. ജൂൺ അവസാനമാണ് ഐടിബിപി ജവാന്മാർ ഡ്യൂട്ടി കഴിഞ്ഞു തിരിച്ചു വരുന്നത്.
ജലന്ധറിൽ നിന്നുള്ള പ്രത്യേക ട്രെയിനിലാണ് ജവാന്മാർ വന്നത്. ട്രെയിനിൽ നിന്നുള്ള സമ്പർക്കത്തിലാണ് ഇവർക്ക് കോവിഡ് ബാധിച്ചത്. ഇവർ റെയിൽവേസ്റ്റേഷനിൽ എത്തിയപ്പോൾ തന്നെ ഇവർക്ക് ക്വാറന്റൈൻ ഏർപ്പെടുത്തേണ്ടിയിരുന്നു. ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് പോകേണ്ടിയിരുന്നതിനു പകരം നേരെ ഇവർ വന്നത് ക്യാമ്പിലേക്കാണ്. മുന്നൂറിലധികം പേരുള്ള ക്യാമ്പിലെ നൂറോളം പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ക്യാമ്പിലുള്ളവർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ക്യാമ്പ് ഒന്നടങ്കം ക്വാറന്റൈനിൽ പോകേണ്ട അവസ്ഥയും വന്നു. ജില്ലാ അധികൃതർക്ക് നൽകിയ കത്ത് പ്രകാരം ക്വാറന്റൈൻ സൗകര്യം ലഭ്യമാക്കിയിരുന്നെങ്കിൽ ക്യാമ്പിൽ കോവിഡ് പടരുകയോ ക്യാമ്പ് ഒന്നടങ്കം ക്വാറന്റൈനിൽ പോകേണ്ട അവസ്ഥ വരുകയുമില്ലായിരുന്നു.
ഐടിബിപി ക്യാമ്പിൽ താത്കാലിക ബാരക്കുകൾ ആണ് നിലവിലുള്ളത് എന്നതിനാൽ ഇവർക്ക് ക്വാറന്റൈൻ സൗകര്യം ലഭ്യമാക്കാൻ ഐടിബിപി അധികൃതർക്ക് കഴിഞ്ഞതുമില്ല. അത് കാരണം ഡ്യൂട്ടി കഴിഞ്ഞു വന്നപ്പോൾ താത്കാലിക ബാരക്കുകളിൽ തന്നെ ഇവർക്ക് കഴിയേണ്ടി വന്നു. ഇവർക്കിടയിൽ സമ്പർക്കം നിലനിന്നതിനാൽ കോവിഡ് പടരുകയും ചെയ്തു. നൂറോളം പേർക്ക് കോവിഡ് ബാധിച്ചതോടെ ക്യാമ്പ് മുഴുവൻ ക്വാറന്റൈനിൽ പോകേണ്ടിയും വന്നു. ഇതിനു പിന്നാലെ തന്നെ ഇവർക്ക് നേരെ സിപിഎം കേന്ദ്രങ്ങളിൽ നിന്നും സൈബർ ആക്രമണവും വന്നു. ഈ സൈബർ ആക്രമണം ആസൂത്രിതമാണ് എന്നാണ് ഉയരുന്ന ആരോപണം.
ഐടിബിപി നൽകിയ ക്വാറന്റൈൻ സൗകര്യം ആവശ്യപ്പെട്ടു ഐടിബിപി നൽകിയ കത്തിന് മേൽ ജില്ലാ ഭരണകൂടം നടപടി സ്വീകരിച്ചിരുന്നെങ്കിൽ ഈ അവസ്ഥ ഒഴിവാക്കാമായിരുന്നു. ക്യാമ്പിൽ കോവിഡ് പടരാനും ക്യാമ്പ് ഒന്നടങ്കം ക്വാറന്റൈനിൽ പോകാനും ഇടവന്നത് ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നും വന്ന വീഴ്ച കാരണമാണ്- കൊടിക്കുന്നിൽ സുരേഷ് എംപി മറുനാടനോട് പറഞ്ഞു. ഐടിബിപിക്ക് നേരെ സിപിഎം സൈബർ ആക്രമണത്തിനു പിന്നിലും സിപിഎം രാഷ്ട്രീയമുണ്ട്. ഐടിബിപി ക്യാമ്പിനു ആലപ്പുഴ സിപിഎം എതിരാണ്. നൂറനാട് ക്യാമ്പ് വന്നപ്പോൾ അൻപത് ഏക്കർ സ്ഥലം ലെപ്രസി സാനിറ്റോറിയത്തിൽ നിന്നും ക്യാമ്പിനായി നൽകേണ്ടി വന്നു. ഇത് സിപിഎമ്മിന് രുചിച്ചിരുന്നില്ല. സ്ഥലം നൽകിയ ലെപ്രസി സാനിറ്റോറിയം സിപിഎമ്മിന്റെ വിഹാരകേന്ദ്രമായിരുന്നു. നൂറിലധികം ഏക്കർ സ്ഥലമായിരുന്നു അവിടെ ഉണ്ടായിരുന്നത്. ഐടിബിപി ക്യാമ്പ് വന്നതോടെ ഇതിൽ മാറ്റം വന്നു. ഇത് സിപിഎമ്മിൽ വലിയ പ്രതിഷേധത്തിനു കാരണമായി. സിപിഎമ്മിന്റെ രാഷ്ട്രീയ താത്പര്യങ്ങൾക്ക് ഉപയോഗിക്കാൻ വേണ്ടി സിപിഎം കരുതിയ സ്ഥലമായിരുന്നു ലെപ്രസി സാനിറ്റോറിയത്തിലെ സ്ഥലം. ഇതിൽ നിന്നും വലിയ ഭാഗം ക്യാമ്പിനു പോയത് സിപിഎമ്മിന് അംഗീകരിക്കാൻ കഴിഞ്ഞില്ല. ഇപ്പോൾ ഐടിബിപി ജവാന്മാർക്ക് കോവിഡ് വന്നപ്പോൾ അവരെ ജനങ്ങൾക്കിടയിൽ നിന്നും ഒറ്റപ്പെടുത്താനുള്ള നീക്കമാണ് സിപിഎം ഭാഗത്ത് നിന്നും വരുന്നത്. ഇതിന്റെ പിന്നിൽ സിപിഎം രാഷ്ട്രീയം കൂടിയുണ്ട്. സിപിഎമ്മിന്റെ ഭാഗത്ത് നിന്നും ഐടിബിപി ക്യാമ്പിനു നേരെ വരുന്ന സൈബർ ആക്രമണം ഇതിനു തെളിവാണ്-കൊടിക്കുന്നിൽ പറയുന്നു. സിപിഎം സൈബർ ആക്രമണം ഐടിബിപി ജവാന്മാർക്ക് നേരെ വന്നതോടെ ഇതിലെ രാഷ്ട്രീയം മനസിലാക്കിയാണ് ഈ പ്രചാരണം പൊളിക്കാൻ നൂറനാട് യൂത്ത് കോൺഗ്രസ് കൂടി രംഗത്ത് വന്നത്.
സിപിഎമ്മിന്റെ എതിർപ്പിനു പിന്നിലുള്ളത്:
ഐടിബിപിക്ക് നൽകിയത് ലെപ്രസി സാനിറ്റോറിയത്തിന്റെ സ്ഥലമാണ്. നൂറിലധികം ഏക്കർ സ്ഥലം ലെപ്രസി സാനിറ്റോറിയത്തിന്റെ ഭാഗമായുണ്ട്. ഇതിൽ നിന്നുമാണ് അൻപത് ഏക്കർ സ്ഥലം സ്ഥലം ക്യാമ്പിനു നൽകിയത്. ക്യാമ്പ് വരുന്നത് വരെ ഇവിടം സിപിഎമ്മിന്റെ വിഹാരകേന്ദ്രമായിരുന്നു. ക്യാമ്പ് വന്നതോടെ ഇതിനു തടസങ്ങൾ വന്നു. ഇഎംഎസ് അക്കാദമി, നായനാർ ഗവേഷണ കേന്ദ്രം, എകെജി സെന്റർ എന്നിവ സ്ഥാപിച്ച് അത് സ്വന്തമാക്കാനുള്ള ശ്രമങ്ങളാണ് സിപിഎം നടത്തിയത്. ഇപ്പോൾ കൃഷ്ണപിള്ള സാംസ്കാരിക കേന്ദ്രത്തിനു ഈ സ്ഥലത്തിൽ നിന്നും അഞ്ചേക്കർ എടുക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഈ സ്ഥലത്ത് ക്യാമ്പ് വന്നത് മുതൽ എതിർപ്പ്. അതിനു എരിവു കൂട്ടിയാണ് ഐടിബിപി ക്യാമ്പിൽ കോവിഡ് കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതോടെയാണ് സിപിഎം കേന്ദ്രങ്ങളിൽ നിന്നും സൈബർ ആക്രമണങ്ങൾ ക്യാമ്പിനു നേർക്ക് വന്നത്. ഇത് പ്രതിരോധിക്കാൻ യൂത്ത് കോൺഗ്രസ് കൂടി വന്നതോടെ ഐടിബിപിയിലെ കോവിഡിൽ രാഷ്ട്രീയം കലരുകയും ചെയ്തു.
കോൺഗ്രസിന്റെ സോഷ്യൽ മീഡിയാ പോസ്റ്റുകൾ ഇങ്ങനെ:
ബഹുമാന്യരേ
പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കും വിധം സിപിഎമ്മുകാർ നവ മാധ്യമങ്ങളിൽ കൂടി നടത്തുന്ന പ്രചരണത്തിനെതിരെയാണ് ഈ കത്ത് പോസ്റ്റ് ചെയ്യുന്നത്. ഐടിബിപിയിലെ പട്ടാളക്കാർക്ക് അസുഖം ബാധിച്ചതുമായി ബന്ധപ്പെട്ട് പട്ടാളക്കാരുടെ അനുസരണമില്ലായ്മ കൊണ്ടും, അവർ അച്ചടക്കം ഇല്ലാത്തവരും ആയതു കൊണ്ടാണ് കൂടുതൽ പേർക്ക് രോഗം ബാധിച്ചത് എന്ന തരത്തിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീ.കെ. സഞ്ചുവിന്റെ അടക്കം ഫെയ്സ് ബുക്ക് പോസ്റ്റുകൾ ശ്രദ്ധയിൽ പെട്ടു: ഈ പോസ്റ്റുകളിൽ കളിൽ എല്ലാം കാണാൻ കഴിയുന്നത് ഇപ്പോഴും ഐടിബിപി ക്യാമ്പ് വന്നത് സിപിഎമ്മുകാർക്ക് അംഗീകരിക്കാൻ കഴിയുന്നില്ല. അതു വഴി പട്ടാളക്കാരേയും : പട്ടാളക്കാർ കറങ്ങി നടക്കുന്നതു കൊണ്ടാണ് പഞ്ചായത്തുകൾ കണ്ടയിന്റ്മെന്റ് സോണാകാൻ കാരണം എന്നും സമർത്ഥിക്കുന്നു. 23.6.20 ന്ഐടിബിപി യിൽ നിന്നും കേരള ഗവ: ഹെൽത്ത് സെക്രട്ടറിക്ക് കത്തു നല്കിയ വിവരം ശ്രീ. സഞ്ചു സമ്മതിക്കുന്നുണ്ട് : എന്നാൽ യാഥാർത്ഥ്യം അതല്ല. 2.6.20 ന് ആലപ്പുഴ ജില്ലാ കളക്ടർക്ക് ഐടിബിപി യിൽ നിന്നും വിശദമായ കത്ത് നല്കിയിരുന്നു : ആ കത്തിൽ റൊട്ടേഷൻ ട്രാൻസ്ഫർ പ്രകാരം 600 പട്ടാളക്കാർ ജലന്ധറിൽ നിന്നും സ്പെഷ്യൽ ട്രെയിൻ വഴി ത്തിചേരുന്നതിനാൽ ക്യാമ്പിൽ ക്വാറന്റയിൻ ചെയ്യാൻ സൗകര്യം ഇല്ലാത്തതിനാൽ പുറത്ത് ക്വാറന്റയിൻ ചെയ്യാൻ സൗകര്യം ഒരുക്കി കൊടുക്കണമെന്ന് ആവശ്യപെട്ടിരുന്നു. 5-6.20 ൽ ഇതേ ആവശ്യമുന്നയിച്ചു കൊണ്ട് സമീപ പഞ്ചായത്ത് അധികാരികൾക്കുംഡിഎംഒയ്ക്കും കത്തുകൊടുത്തു. 6.6.20 ൽ ശ്രീ ബുദ്ധ എൻജിനീയറിങ് കോളേജിന് കത്തുകൊടുക്കുകയും കത്തിന്റെ കോപ്പി എല്ലാ പഞ്ചായത്ത് സെക്രട്ടറിമാർക്കും നല്കി. ജില്ലാ കളക്ടർ അടിയന്തിര നടപടി എടുക്കാൻ പാലമേൽ പഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് ഫോർവേഡ് ചെയ്തു.
പാലമേൽ പഞ്ചായത്ത് ഭരണ സമിതി പേപ്പറിന്റെ വില പോലും ആ കത്തിന് കല്പിച്ചില്ല : പഞ്ചായത്തുകളും ജില്ലാ ഭരണകൂടവും ഒരു നടപടിയും എടുക്കാത്തതിനാലാണ് 23.6.20 ൽ ഗവ:ഹെൽത്ത് സെക്രട്ടറിക്ക്ഐടിബിപി കത്തുകൊടുക്കുന്നത്. ജലന്ധറിൽ നിന്നും ആദ്യത്തെ 300 പട്ടാളക്കാർ സ്പെഷ്യൽ ട്രെയിൽ വഴി ക്യാമ്പിൽ എത്തി , പുറത്ത് ക്വാറന്റയിൻ സൗകര്യം ഒരുക്കി കൊടുക്കാത്തതിനാൽ അവർക്ക് ക്യാമ്പിലെ ബാരക്കിൽ കഴിയേണ്ടി വന്നു പിന്നീടു വന്ന 300 പട്ടാളക്കാരെ ക്വാറന്റയിൻ സൗകര്യം ഇല്ലാത്തതിനാൽ അതേ ട്രെയിനിൽ തിരിച്ചയച്ചു. ഇവിടെ ജില്ലാ ഭരണകൂടവും , എംഎൽഎ യും പഞ്ചായത്ത് അധികാരികളും ആവശ്യമായ ക്വാറന്റയിൽ സൗകര്യം ഏർപ്പെടുത്തി കൊടുത്തിരുന്നു എങ്കിൽ പട്ടാളക്കാർക്ക് അസുഖം ബാധിക്കില്ലായിരുന്നു. ആയതിനാൽ പഞ്ചായത്ത് ഭരണ സമിതികളുംഎംഎൽഎയും വീഴ്ച അംഗീകരിക്കാൻ തയാറാകണം. ജൂലൈ 6 ന് ആണ് ആദ്യത്തെ കേസ് റിപ്പോർട്ട് ചെയ്തത് : 2 ൽ നിന്നു തുടങ്ങി 27 ൽ എത്തിയപ്പോഴാണ് ജില്ലാ ഭരണകൂടത്തിനും എംഎൽഎ യ്ക്കും കാര്യങ്ങൾ കൈവിട്ടു പോയി എന്ന് ബോധ്യപ്പെട്ടത്. ഐടിബിപി ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് കാര്യങ്ങൾ ഏകോപിപ്പിക്കുന്നതിന് ചെങ്ങന്നൂർ ആർഡിഓയെ ചുമതലപ്പെടുത്തിയത് കഴിഞ്ഞ ദിവസം അല്ലേ ? ഇതിൽ നിന്നു വ്യക്തമല്ലേ നിങ്ങൾക്ക് വീഴ്ച പറ്റിയെന്ന് ?
ശ്രീ. സഞ്ചുവിന്റെ പോസ്റ്റിൽ . ജനിപ്പിച്ചാൽ മാത്രം പോര നന്നായി വളർത്തുകയും വേണമെന്ന് : അതെ . ഐടിബിപി ഞങ്ങൾ കൊണ്ടുവന്നു. എംപി യുടേയും ശ്രീ.ഉമ്മൻ ചാണ്ടി മന്ത്രിസഭയുടേയും മിടുക്ക്. അന്നുമുതൽ ക്യാമ്പും, സമീപ പ്രദേശങ്ങൾ ളും വികസനത്തിന്റെ പാതയിലല്ലേ? കേന്ദ്രീയ വിദ്യാലയും , ആശുപത്രി അടക്കം എല്ലാ സൗകര്യങ്ങളും യാഥാർത്ഥ്യമാകും പിന്നെ എംഎൽഎ യ്ക്കും ജില്ലാ ഭരണകൂടത്തിനും ഉണ്ടായ വീഴ്ച അംഗീകരിക്കാൻ തയാറാകണം, അതിനെഎംപി കുറ്റപ്പെടുത്തുന്നത് രാഷ്ട്രീയ മര്യാദ അല്ല.എംഎൽഎ കോവിഡ് d പ്രതിരോധ പ്രവർത്തനങ്ങളുമായി വിളിച്ച ഒരു യോഗത്തിലും എംപിയെ ക്ഷണിച്ചിട്ടില്ല. പട്ടാളക്കാർക്ക് രോഗം ഉണ്ടായിട്ടും കഴിഞ്ഞ ദിവസംബ്ലോക്ക് പഞ്ചായത്തിൽ ൽ വെച്ചു വിളിച്ച യോഗത്തിലും എംപിയെ യെ ക്ഷണിച്ചില്ല. എംപി ക്കായിരുന്നു ചുമതല എങ്കിൽ 24. 6.20 ൽ തന്നെ വേണ്ട നടപടികൾ തുടങ്ങിയേനേ. ഐടിബിപി P കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലാണ് , ആഭ്യന്തര മന്ത്രാലത്തിനെ വിവരം ബോധ്യപ്പെടുത്തി ജില്ലാ ഭരണകൂടവുമായി സംയോജിച്ച് പ്രവർത്തനങ്ങൾ നടത്തിയേനേം , അതിനുള്ള കഴിവ് അദ്ദേഹത്തിന് ഉണ്ട്. പിന്നെ നമ്മുടെ സമീപ പ്രദേശങ്ങളായ കായംകുളം, തെക്കേക്കര : തീരദേശ മേഖലകളും രോഗബാധിതരുടെ എണ്ണം കൂടുന്നു. അവിടെ എല്ലാം കണ്ടയിന്റ്മെന്റ് സോണുകളാണ്. ഇവിടെ ഉണ്ടായത് പൊതു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ നടത്തിയ പ്രസ്താവനകൾ രാഷ്ട്രീയ പ്രേരിതവും പട്ടാളക്കാരോട് കാട്ടിയ അവഹേളനവും ആണ് , ഭരണകർത്താക്കൾക്ക് ഉണ്ടായ വീഴ്ച അംഗീകരിക്കാൻ തയാറാകണം. പട്ടാളക്കാർ രാജ്യത്തിന്റെ സമ്പത്താണ് അവരെ ബഹുമാനിക്കാനും അംഗീകരിക്കാനും സിപിഎം കാർ തയാറാകണം, പട്ടാളക്കാർക്ക് അഭിവാദ്യങ്ങൾ
മറ്റൊരു പോസ്റ്റ് ഇങ്ങനെ:
ഐടിബിപി ജവാന്മാർക്ക് ഐക്യദാർഡ്യമായി യൂത്ത് കോൺഗ്രസ് ഓൺലൈൻ ക്യാമ്പയിൻ യൂത്ത് കോൺഗ്രസ് നൂറനാട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഐടിബിപി ജവാന്മാരെ അപമാനിക്കുന്ന രീതിയിൽ ഉള്ള പ്രചരണത്തിനെതിരെ കേസ് എടുക്കണം എന്നും സോഷ്യൽ മീഡിയ വഴി കുപ്രചരണം എഴുതി വിടുന്നവർക്കു ഉള്ള മറുപടി ആയി ആണ് itbp ജവാൻ മാർക്ക് വേണ്ടിയുള്ള ഈ ക്യാമ്പയിൻ സംഘടിപ്പിച്ചത് 100 അധികം പ്രവർത്തകർ ഇതിൽ പങ്കെടുത്തു. രജിൻ എസ് ഉണ്ണിത്താൻ പോസ്റ്റ് ഇട്ടു ഉദ്ഘാടനം ചെയ്തു, അഡ്വ ശ്രീജിത് പുലിമേൽ അഡ്വ ശരൺ ശിവൻ, അർജുൻ ഞാഴപ്പള്ളി, പ്രവീൺ ചെറുമുഖ, അരുൺ, ഷെറിൻ, ആദർശ്, തങ്കച്ചൻ, അലോഷ്യസ്, സുഭാഷ് പടനിലം, നിമിഷ് പാറ്റൂർ തുടങ്ങിയവർ നേതൃത്വം നൽകി.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്