Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മൂന്നാം ക്ലാസ് വിദ്യാർത്ഥിനി പതിവായി ടിവി കണ്ടത് അയൽ വീട്ടിൽ; പതിവ് പോലെ ടിവി ഓൺ ചെയ്യാൻ പറഞ്ഞപ്പോൾ അയൽവാസി കുട്ടിയെ കഴുത്തു ഞെരിച്ചു കൊന്നു; വീ്പ്പയിലാക്കി തോട്ടിലേക്ക് എറിഞ്ഞെങ്കിലും വെറുതെയായി; തൂത്തുക്കുടിയെ ഞെട്ടിച്ച് എട്ടു വയസ്സുകാരിയുടെ കൊല

മൂന്നാം ക്ലാസ് വിദ്യാർത്ഥിനി പതിവായി ടിവി കണ്ടത് അയൽ വീട്ടിൽ; പതിവ് പോലെ ടിവി ഓൺ ചെയ്യാൻ പറഞ്ഞപ്പോൾ അയൽവാസി കുട്ടിയെ കഴുത്തു ഞെരിച്ചു കൊന്നു; വീ്പ്പയിലാക്കി തോട്ടിലേക്ക് എറിഞ്ഞെങ്കിലും വെറുതെയായി; തൂത്തുക്കുടിയെ ഞെട്ടിച്ച് എട്ടു വയസ്സുകാരിയുടെ കൊല

സ്വന്തം ലേഖകൻ

ചെന്നൈ: ടെലിവിഷൻ ഓണാക്കാൻ ആവശ്യപ്പെട്ടതിന് അയൽവാസി വിദ്യാർത്ഥിയെ കഴുത്തു ഞെരിച്ച് കൊന്നു. തമിഴ്‌നാട്ടിലെ തൂത്തുക്കുടി ജില്ലയിലാണ് സംഭവം. അമ്മ മാത്രമെ പെൺകുട്ടിക്കുള്ളു. ഇവർ ദിവസ വേതനത്തിന് ജോലി ചെയ്യുകയാണ്. സംഭവത്തെ തുടർന്ന് അയൽവാസിയെ പൊലീസ് അറസ്റ്റ് ചെയ്തു.

മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി അയൽവീട്ടിൽ പതിവായി ടി.വി കാണാൻ പോകാറുണ്ട്. സംഭവ ദിവസവും പതിവുപോലെ പെൺകുട്ടി അയൽവീട്ടിൽ പോയി. അയൽവാസിയോട് ടെലിവിഷൻ വയ്ക്കാൻ ആവശ്യപ്പെട്ടു. ഈ സമയം പിതാവിനോട് വഴക്കു കൂടി നിൽക്കുകയായിരുന്ന ഇയാൾ പെൺകുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ഇതിനുശേഷം മൃതദേഹം ഒരു വീപ്പയിലാക്കി. പിന്നീട് ഈ വിപ്പ തോട്ടിലേക്ക് വലിച്ചെറിഞ്ഞു.

വെള്ളത്തിലൂടെ മൃതദേഹം ഒഴുകി നടക്കുന്നത് കണ്ട നാട്ടുകാർ സംഭവം പൊലീസിൽ വിളിച്ചറിയിച്ചു. വീപ്പ ഉപേക്ഷിക്കാനായി പാലത്തിനടുത്ത് എത്തിക്കാൻ സഹായിച്ച രണ്ട് സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പെൺകുട്ടി ലൈംഗികാതിക്രമത്തിന് വിധേയമായോ എന്നറിയാനായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കാത്തിരിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP