സന്ദീപും സരിത്തും സ്വപ്നയും ഉന്നതരുമായി ബന്ധപ്പെട്ടിരുന്നത് വേറെ ഫോണുകളിൽ; എൻഐഎ തപ്പുന്നത് കള്ളക്കടത്ത് സംഘത്തിന്റെ ഉന്നത ബന്ധങ്ങൾ; ശിവശങ്കറിനെ തൊടാതെ മാറി നടക്കുന്നത് കസ്റ്റംസിന്റെ അന്വേഷണം പൂർത്തിയാവാൻ; ശിവശങ്കറുടെ ഫോൺ കോളുകളും വിദേശ യാത്രകളും അടക്കം സകലതും നിരീക്ഷണത്തിൽ; മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയെ വിടാതെ പിന്തുടർന്ന് ദേശീയ അന്വേഷണ സംഘം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സ്വർണ്ണ കടത്തു കേസിൽ പിടിക്കുമെന്നായപ്പോൾ ഫോൺ സ്വിച്ച് ഓഫ് ചെയ്തു തിരുവനന്തപുരം നഗരം വിടും മുൻപു പൂജപ്പുര ഭാഗത്തായിരുന്നു സ്വപ്നാ സുരേഷിന്റെ ഫോണിന്റെ ടവർ ലൊക്കേഷൻ എന്നാത് കേസ് അന്വേഷണത്തിൽ നിർണ്ണായകമെന്ന തിരിച്ചറിവിൽ ദേശീയ അന്വേഷണ ഏജൻസി. അതിനിടെ സന്ദീപ് നായരും സരിത്തും സ്വപ്നയും ഉന്നതരുമായി ബന്ധപ്പെട്ടിരുന്നത് വേറെ ഫോണുകളിൽ ആണെന്നും കണ്ടെത്തി. അന്വേഷണത്തിന്റെ തുടക്കത്തിൽ എൻഐഎ തപ്പുന്നത് കള്ളക്കടത്ത് സംഘത്തിന്റെ ഉന്നത ബന്ധങ്ങളാണ്. മുഖ്യന്ത്രിയുടെ മുൻ സെക്രട്ടറി ശിവശങ്കറിനെ തൊടാതെ മാറി നടക്കുന്നത് കസ്റ്റംസിന്റെ അന്വേഷണം പൂർത്തിയാവാനാണ്. ശിവശങ്കറുടെ ഫോൺ കോളുകളും വിദേശ യാത്രകളും അടക്കം സകലതും എൻഐഎ പരിശോധിക്കുന്നുണ്ട്.
സ്വപ്ന സ്ഥലം വിടുന്നതിന് മുമ്പ് ഫോണിന്റെ ലൊക്കേഷൻ പൂജപ്പുരയാണെന്നതും നിർണ്ണായകമാണ്. ഈ ഭാഗത്താണ് ശിവശങ്കറിന്റേയും വീട്. അതിനിടെ സ്വർണം കള്ളക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷുമായും അവർ വഴി സരിത്തുമായും സൗഹൃദമുണ്ടെന്നു കസ്റ്റംസിന്റെ ചോദ്യം ചെയ്യലിൽ ശിവശങ്കർ സമ്മതിച്ചു. സ്വപ്നയുടെ ഫ്ളാറ്റിൽ പോകാറുണ്ടായിരുന്നു. എന്നാൽ സെക്രട്ടേറിയറ്റിനു സമീപം പുന്നൻ റോഡിൽ കള്ളക്കടത്തു സംഘത്തിനു ഫ്ളാറ്റ് എടുത്തു നൽകിയതിൽ പങ്കില്ല. സന്ദീപ് നായരെ സ്വപ്നയുടെ സുഹൃത്തെന്ന നിലയിലാണു പരിചയം എന്നായിരുന്നു മൊഴി. എന്നാൽ അരുൺ ബാലചന്ദ്രനെന്ന ഐടി വിഭാഗത്തിലെ ജീവനക്കാരനാണ് ഫ്ളാറ്റ് എടുത്തു കൊടുത്തതെന്ന് തെളിഞ്ഞു. ശിവശങ്കർ പറഞ്ഞിട്ടാണ് ഇതെന്നും വ്യക്തമായി. ഇതോടെ ശിവശങ്കറിന്റെ മൊഴി തെറ്റാണെന്ന് തെളിയുകയാണ്. ഈ സാഹചര്യത്തിൽ ശിവശങ്കർ കുടുങ്ങാനാണ് സാധ്യത.
സ്വർണ്ണ കടത്ത് കേസ് കസ്റ്റംസും തീവ്രവാദ ബന്ധങ്ങൾ എൻഐഎയുമാണ് അന്വേഷിക്കുന്നത്. അതുകൊണ്ട് തന്നെ ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യലിന് ആദ്യം വിട്ടുകൊടുക്കുകയാണ്. കസ്റ്റംസിന്റെ അന്വേഷണം പൂർത്തിയായാൽ ഉടൻ എൻഐഎ കേസിൽ ഇടപെടൽ ശക്തമാക്കും. ഇതോടെ ശിവശങ്കർ കൂടുതൽ കുരുക്കിലാകും. സ്വപ്നയ്ക്കും സരിത്തിനും സ്വർണക്കടത്തുമായി ബന്ധമുണ്ടെന്ന് അറിഞ്ഞില്ലെന്നും ശിവശങ്കർ അറിയിച്ചു. യുഎഇ കോൺസുലേറ്റ് ഉദ്യോഗസ്ഥ എന്ന നിലയിലാണു സ്വപ്നയുമായി പരിചയമെന്നു ശിവശങ്കർ മൊഴി നൽകി. പിന്നീട് അതു സൗഹൃദമായി. അവരുടെ കുടുംബവുമായും അടുപ്പമുണ്ട്. സ്വപ്നയുടെ ഫ്ളാറ്റിൽ താനും തന്റെ വാടക ഫ്ളാറ്റിൽ സ്വപ്നയും വന്നിട്ടുണ്ടെന്നും സമ്മതിച്ചു.
നഗരത്തിലെ റസ്റ്ററന്റുകളിൽ സ്വപ്നയ്ക്കും ഭർത്താവിനുമൊപ്പം പോയിട്ടുണ്ട്. സ്വപ്നയ്ക്കു ജോലിക്കായി ഇടപെട്ടിട്ടില്ല. സ്വപ്ന വഴിയാണു കോൺസുലേറ്റ് ഉദ്യോഗസ്ഥനായ സരിത്തിനെ പരിചയപ്പെട്ടത്. സ്വപ്നയോടൊപ്പം പല തവണ സന്ദീപിനെ കാണുകയും അങ്ങനെ അടുപ്പമുണ്ടാവുകയും ചെയ്തു. സന്ദീപും തന്റെ ഫ്ളാറ്റിൽ വന്നിട്ടുണ്ടെന്നു സമ്മതിച്ച ശിവശങ്കറിന്, ഇയാളുമായി നടത്തിയ ഫോൺ വിളികൾ സംബന്ധിച്ച ചോദ്യങ്ങൾക്കു വ്യക്തമായ മറുപടി നൽകാൻ കഴിഞ്ഞില്ല. ഇതും വെല്ലുവിളിയാണ്. ഈ സാഹചര്യത്തിൽ എൻ ഐ എ ഏതു സമയവും ശിവശങ്കറിനെ കസ്റ്റഡിയിൽ എടുക്കാൻ സാധ്യതയുണ്ട. എന്നാൽ മലബാർ കേന്ദ്രീകരിച്ചുള്ള ഇടനിലക്കാരെ കണ്ടെത്താനാണ് ഇപ്പോഴത്തെ ശ്രമം. പ്രതികളുമായി ശിവശങ്കറിനുള്ള ബന്ധത്തെ സൗഹൃദം മാത്രമായി ഒതുക്കാനാകില്ലെന്ന വിലയിരുത്തലിലാണ് അന്വേഷണ ഏജൻസികൾ.
സ്വപ്നയെയും സരിത്തിനെയും സന്ദീപ് നായരെയും ചോദ്യം ചെയ്തു പരമാവധി തെളിവുകളിലേക്കു പോകുന്നതിലാണ് എൻഐഎ നിലവിൽ ശ്രദ്ധിക്കുന്നത്. എം.ശിവശങ്കറിലേക്ക് എൻഐഎ അന്വേഷണം കടന്നിട്ടില്ലെന്നാണ് അന്വേഷണ സംഘം നൽകുന്ന സൂചന. അതിനു മുൻപു കസ്റ്റംസിന്റെ നടപടികൾ പൂർത്തിയാക്കും. സന്ദീപ് നായരാണ് ഈ സംഘത്തിലെ സുപ്രധാന കണ്ണിയെന്ന രീതിയിലാണ് എൻഐഎ അന്വേഷണം പോകുന്നത്. കൊടുവള്ളി സംഘമുൾപ്പെടെ കേരളത്തിലെ ശക്തമായ കള്ളക്കടത്തു സംഘങ്ങളുമായെല്ലാം സന്ദീപിനു വർഷങ്ങൾ നീണ്ട ബന്ധമുണ്ട്.
ഹോട്ടലുകളിലും ഫ്ളാറ്റിലും പ്രതികൾക്കൊപ്പം ഉണ്ടായിരുന്നതും ഇവർക്കു ഫ്ളാറ്റ് എടുത്തു നൽകിയതുമൊക്കെ ശിവശങ്കറിനെതിരെ നിർണായകമാകുമെങ്കിലും എൻഐഎ ശക്തമായ തെളിവാണു തേടുന്നത്.സ്വർണം ദുബായിൽ നിന്ന് ഇങ്ങോട്ടു കയറ്റി അയച്ച േശഷം പ്രതികളുടെയും എം.ശിവശങ്കറിന്റെയും യാത്രകളും ഫോൺവിളികളും പരിശോധിക്കുകയാണ്. അതിനു ശേഷം എല്ലാവരും കൂടിക്കാഴ്ച നടത്തിയോ, ശിവശങ്കറിന്റെ ഫ്ളാറ്റിൽ ഈ സമയം ആരൊക്കെയെത്തി എന്നതും പരിശോധിക്കുന്നുണ്ട്. ശിവശങ്കർ ഉപയോഗിക്കുന്ന വാഹനങ്ങളുടെ യാത്രാരേഖകളും പരിശോധിക്കുന്നുണ്ട്.
സന്ദീപും സ്വപ്നയും സരിത്തും ഈ ഓപ്പറേഷനു വേണ്ടി മാത്രം പുതിയ സിം കാർഡുകൾ തരപ്പെടുത്തിയെന്നും സംശയിക്കുന്നു. അവസാനം രക്ഷപെടും മുൻപ് സ്വപ്ന നടത്തിയ ഫോൺ വിളികളും പരിശോധിക്കുന്നു. ഇതും ശിവശങ്കറിനെതിരായ അന്വേഷണത്തിൽ നിർണ്ണായകമാകും. കഴിഞ്ഞ ഒന്ന്, രണ്ട് തീയതികളിൽ ശിവശങ്കറിന്റെ ഫ്ളാറ്റിനു സമീപത്തെ ഹോട്ടലിൽ പ്രതികൾ കൂടിക്കാഴ്ച നടത്തിയതിനെക്കുറിച്ചും കസ്റ്റംസ് ശിവശങ്കറിനോട് ചോദ്യങ്ങളുന്നയിച്ചു. ചൊവ്വാഴ്ച െവെകിട്ട് നാലോടെയാണു കസ്റ്റംസ് സംഘം പൂജപ്പുരയിലെ ശിവശങ്കറിന്റെ വീട്ടിലെത്തി ചോദ്യംചെയ്യലിനു ഹാജരാകാൻ നോട്ടീസ് നൽകിയത്. അഞ്ചോടെ ശിവശങ്കർ സ്വന്തം വാഹനത്തിൽ കസ്റ്റംസ് ആസ്ഥാനത്തെത്തി. ചോദ്യംചെയ്ത് വിട്ടയച്ചെങ്കിലും ശിവശങ്കർ സംശയനിഴലിൽത്തന്നെയാണെന്ന നിലപാടിലാണു കസ്റ്റംസ്. കൊച്ചിയിൽനിന്നു കസ്റ്റംസ് കമ്മിഷണർ വിഡിയോ കോൺഫറൻസിലൂടെ ചോദ്യംചെയ്യലിൽ പങ്കെടുത്തു.
രാത്രി 12-നു ചോദ്യംചെയ്യൽ എഴാം മണിക്കൂറിലെത്തിയപ്പോൾ കസ്റ്റംസ് ആസ്ഥാനത്തിന്റെ വാതിൽ അടഞ്ഞു. അതോടെ ശിവശങ്കറിനെ അറസ്റ്റ് ചെയ്തേക്കുമെന്ന് അഭ്യൂഹം പരന്നു. പുലർച്ചെ രണ്ടരയോടെ കസ്റ്റംസ് ആസ്ഥാനത്തുനിന്ന് ഒരു വാഹനം പുറത്തുവന്നപ്പോൾ, ശിവശങ്കറിനെ അറസ്റ്റ് ചെയ്തുകൊച്ചിയിലേക്കു കൊണ്ടുപോകുകയാണെന്നായി ഊഹാപോഹങ്ങൾ. എന്നാൽ, അതിൽ ഉദ്യോഗസ്ഥരാണുണ്ടായിരുന്നത്. പിന്നാലെ മറ്റൊരു കസ്റ്റംസ് വാഹനം ശിവശങ്കറിനെയും കൊണ്ട് കടന്നുപോയി. കൊച്ചിയിലേക്കെന്നു കരുതിയവർക്കു തെറ്റി. രണ്ട് വാഹനങ്ങളും പൂജപ്പുരയിലെ ശിവശങ്കറിന്റെ വസതിയിലേക്കാണു പോയത്. ശിവശങ്കർ പിൻവശത്തുകൂടി വീട്ടിൽ പ്രവേശിച്ചതോടെ കസ്റ്റംസ് സംഘം മടങ്ങി. അഭ്യൂഹങ്ങൾക്കും വിരാമമായി. എന്നാൽ എൻഐഎ വന്നാൽ കളി മാറുമെന്നാണ് സൂചന.
അതിനിടെ ശിവശങ്കറിനെതിരേ സിബിഐ. അന്വേഷണത്തിനു ശിപാർശയുമുണ്ട്. മുതിർന്ന ഐ.എ.എസ്. ഉദ്യോഗസ്ഥനെതിരേ 2018-ലെ അഴിമതി നിരോധന (ഭേദഗതി) നിയമപ്രകാരം കേസെടുക്കണമെന്നാണ് അന്വേഷണ ഏജൻസികൾ കേന്ദ്ര പഴ്സണൽ മന്ത്രാലയത്തിനു നൽകിയ ശിപാർശ. ശിവശങ്കറിനെതിരേ വകുപ്പുതല അന്വേഷണമാണ് ആദ്യം പരിഗണിച്ചതെങ്കിലും ഔദ്യോഗികപദവി ദുരുപയോഗം ചെയ്തെന്നു വ്യക്തമായ വിവരം ലഭിച്ചതോടെയാണു സിബിഐ. അന്വേഷണത്തിനു കളമൊരുങ്ങിയത്. സ്വർണക്കടത്തിലെ സാമ്പത്തികക്കുറ്റം കസ്റ്റംസും തീവ്രവാദബന്ധം എൻ.ഐ.എയും അന്വേഷിക്കുന്നതിനു പുറമേയാണു ശിവശങ്കറിനെതിരേ സിബിഐ. അന്വേഷണവും വരുന്നത്.
കേസിൽ എൻഫോഴ്സ്മെന്റ്, റോ, കേന്ദ്ര-സംസ്ഥാന ഇന്റലിജൻസ് എന്നീ ഏജൻസികളും വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. കേന്ദ്രതീരുമാനം വരുന്നതിനു മുമ്പ് ശിവശങ്കറിനെ സസ്പെൻഡ് ചെയ്തു വിജിലൻസ് അന്വേഷണത്തിനും സംസ്ഥാനസർക്കാർ ആലോചിക്കുന്നു. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ റിപ്പോർട്ട് പരിഗണിച്ചശേഷമാകും നടപടി.
Stories you may Like
- സുരേഷ് ഗോപി ഈ ശനിയാഴ്ച കേന്ദ്രമന്ത്രി ആവുമോ?
- ഇനിയും നിയമോപദേശം തേടും; ആക്ഷൻ ഹീറോയെ ഇനി സ്റ്റേഷനിൽ വരുത്തില്ല
- ഷാജി കൈലാസ് കുറിപ്പിൽ ഒളിപ്പിക്കുന്നത് എന്ത്? തൃശൂരിലെ 'ത്രികോണം' ചർച്ചകളിൽ
- പിണറായിക്ക് യുഎഇയിലും ഷാർജയിലും അജ്മാനിലും ബെനാമി ബിസിനസ്; സ്വപ്ന സുരേഷ്
- മോദിക്കൊപ്പം ആക്ഷൻ ഹീറോ വേദി പങ്കിടുക അറസ്റ്റ് ഭീഷണിയിൽ; സർക്കാർ നിലപാട് നിർണ്ണായകം
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്