ആ കാറിലെ രഹസ്യ അറയെ കുറിച്ചൊന്നും ഞങ്ങൾക്കറിയില്ല; കുവൈറ്റിൽവെച്ച് പരിചയപ്പെട്ട ജലാലാണ് കാർ വിൽപന നടത്താൻ ഇടനിലക്കാരനായത്; കാർ വാങ്ങിയത് ജലാലിന്റെ സുഹൃത്തിനാണെന്നാണ് ഞങ്ങളോട് പറഞ്ഞത്; ആർ.സി മാറ്റാതിരുന്നത് അവധി കഴിഞ്ഞ് കുവൈറ്റിലേക്ക് തിരിച്ചുപോകേണ്ടതിനാൽ; ജലാൽ സ്വർണക്കടത്തിന് ഉപയോഗിച്ച രഹസ്യ അറയുള്ള കാറിന്റെ ആർ.സി ഉടമ പി.പി. അബ്ദുള്ളയുടെ ഭാര്യ മറുനാടനോട്
ജംഷാദ് മലപ്പുറം
മലപ്പുറം: ആ കാർ ഞങ്ങൾ ഒന്നവർഷം വിറ്റതാണ്.പക്ഷെ ഉടമസ്ഥാവകാശം ഇപ്പോഴും ഭർത്താവിന്റെ പേരിലാണ്. കുവൈത്തിൽ ഡ്രൈവറായി ജോലിചെയ്യുന്ന ഭർത്താവ് അബ്ദുള്ളക്ക് അവിടെ വെച്ച് ജലാലുമായി പരിചയമുണ്ടായിരുന്നു. തുടർന്ന് ജലാൽ വഴിയാണ് കാർ വിൽപന നടത്തിയത്. ജലാലിന്റെ ഒരു സുഹൃത്തിനാണ് കാർ വിൽപന നടത്തിയതെന്നെ തനിക്കറിയൂവെന്നും സ്വർണക്കടത്ത് കേസിൽ ജലാലിൽനിന്നും മൂവാറ്റുപുഴയിൽനിന്ന് പിടിച്ചെടുത്ത കാറിന്റെ ആർ.സി ഓണർ മലപ്പുറം വേങ്ങര കണ്ണമംഗലം പി.പി. അബ്ദുള്ളയുടെ ഭാര്യയുടെ വാക്കുകളാണിത്. ജലാൽ സ്വർണക്കടത്തിന് ഉപയോഗിച്ച രഹസ്യ അറ ഉൾപ്പെടെയുള്ള വെളുത്ത ഏറ്റിയോസ് കാറാണ് ഇന്നലെ പിടികൂടിയിരുന്നത്.
സ്വർണക്കടത്ത് കേസിൽ കീഴിടങ്ങിയ ജലാൽ ഇന്നലെ കീഴടങ്ങിയതിനെ തുടർന്നാണ് കാർ പിടികൂടിയത്. ഈ രഹസ്യ അറ ഉൾപ്പെടെയുള്ള തങ്ങൾ കാർ വിൽപന നടത്തിയപ്പോൾ ഉണ്ടായിരുന്നില്ലെന്നും അബ്ദുള്ളയുടെ ഭാര്യപറഞ്ഞു. അബ്ദുള്ള ഇപ്പോഴും കുവൈത്തിൽ തന്നെയാണ്. നാട്ടിൽ വന്നിട്ടില്ല. . മൂവാറ്റുപുഴയിൽ നിന്ന് പിടികൂടിയ കാർ കൊച്ചി കസ്റ്റംസ് ഓഫീസിൽ എത്തിച്ചിട്ടുണ്ട്.
വർഷങ്ങളായി കസ്റ്റംസ് അന്വേഷിക്കുന്ന പ്രതിയാണ് ജലാൽ. വിമാനത്താവളങ്ങൾ വഴി ഇയാൾ 60 കോടി രൂപയുടെ സ്വർണം കടത്തിയിട്ടുണ്ട്. തിരുവനന്തപുരം നയതന്ത്ര സ്വർണക്കടത്ത് കേസിലെ പ്രതി റമീസുമായി ജലാലിന് അടുത്ത ബന്ധമുണ്ട്. നെടുമ്പാശേരി, ചെന്നൈ, മുംബൈ, ഡൽഹി വിമാനത്താവളങ്ങൾ വഴി ഇയാൾ സ്വർണക്കടത്ത് നടത്തിയതായാണ് കസ്റ്റംസ് നൽകുന്ന വിശദീകരണം, വാഹനം വാങ്ങിയ വ്യക്തിയുടെ വിവരങ്ങളൊന്നും അറിയില്ലെന്നും ഇവർ പറഞ്ഞു.
സ്വർണക്കടത്ത് കേസിൽ പിടിയിലായ ജലാൽ സ്വർണം കടത്താൻ ഉപയോഗിച്ച കാറാണ് കസ്റ്റംസ് സംഘം ചൊവ്വാഴ്ച പിടിച്ചെടുത്തത്. മൂവാറ്റുപുഴയിൽനിന്ന് കാർ കൊച്ചിയിലെത്തിച്ച് കസ്റ്റംസ് സംഘം വിശദമായി പരിശോധിച്ചു. ഇതിനിടെയാണ് കാറിന്റെ മുൻവശത്തെ സീറ്റിനടിയിൽ രഹസ്യഅറകൾ കണ്ടെത്തിയത്. എന്നാൽ രഹസ്യ അറകളൊന്നും തങ്ങൾ കാർ വിൽപന നടത്തിയപ്പോൾ ഇല്ലായിരുന്നുവെന്നും അബ്ദുള്ളയുടെ കുടുംബം പറഞ്ഞു. ഭർത്താവിന് പെട്ടെന്ന് ഗൾഫിലേക്കുപോകേണ്ടിവന്നതിനാലാണ് വിവഹനത്തിന്റെ വിൽപന കരാർ മാറ്റാതിരുന്നതെന്നും ഇവർ പറഞ്ഞു.
മരക്കച്ചവടത്തിന്റെ മറവിലെ കള്ളക്കടത്ത്
കേരളത്തിലേക്ക് ഉൾപ്പെടെയുള്ള സ്വർണം ആഫ്രിക്കയിൽ നിന്നും യുഎഇയിലേക്ക് കടത്തുന്നത് മരക്കച്ചവടത്തിന്റെ മറവിലും. റമീസും ജലാലും ചേർന്ന സംഘമായിരുന്നും ഈ മാർഗ്ഗത്തിൽ സ്വർണം കടത്തിയതെന്നാണ് പുറത്തുവരുന്ന സൂചന. കേരളത്തിലേക്ക് ഉൾപ്പെടെയുള്ള സ്വർണം ആഫ്രിക്കയിൽനിന്നു യു.എ.ഇയിലേക്കു കടത്തുന്നതു മരക്കച്ചവടത്തിന്റെ മറവിലായിരുന്നു.
നയതന്ത്ര സ്വർണക്കടത്ത് കേസിലെ അന്വേഷണം മൂവാറ്റുപുഴയിലെ മൂന്ന് ഉന്നതരിലേക്കു കൂടിയാണ്. സ്വർണക്കടത്ത് കേസിലെ മുഖ്യകണ്ണിയായ മലപ്പുറം സ്വദേശി റമീസ്, ഇന്നലെ കീഴടങ്ങിയ മൂവാറ്റുപുഴ സ്വദേശി ജലാൽ എന്നിവരുമായി മൂവാറ്റുപുഴയിലെ രണ്ട് സമ്പന്നകുടുംബാംഗങ്ങൾ ഉൾപ്പെട്ട മൂവർസംഘത്തിനു ബന്ധമുള്ളതായി അന്വേഷണസംഘത്തിനു വിവരം ലഭിച്ചിട്ടുണ്ട്. ഈ ഉന്നതരിലേക്ക് അന്വേഷണം എത്താതിരിക്കാൻ വേണ്ടിയാണ് ഇപ്പോൾ ശ്രമങ്ങൾ നടക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം. ഇക്കാര്യം മംഗളം റിപ്പോർട്ടു ചെയ്തു.
മൂവാറ്റുപുഴയിലെ മൂവർസംഘത്തിന്റെ കാരിയറായി ജലാൽ സ്വർണമെത്തിച്ചിരുന്നു. ഇന്നലെ കസ്റ്റംസ് ഓഫീസിൽ കീഴടങ്ങിയ ജലാലിനുനേരേ ഒരുമാസം മുമ്പ് വധശ്രമം നടന്നതായും സൂചന. ഇയാളിൽനിന്നു വമ്പന്മാരുടെ വിവരങ്ങൾ പുറത്തുവരാതിരിക്കാനായിരുന്നു വധശ്രമം. ജീവനു ഭീഷണിയുള്ളതും കീഴടങ്ങാൻ ഇയാൾക്കു പ്രേരണയായി. ആഫ്രിക്കയിൽനിന്നു തടിയെത്തിച്ച് യു.എ.ഇയിൽ വിൽക്കുന്നതിന്റെ മറവിലാണു റമീസിന്റെ സംഘം കോടികളുടെ സ്വർണക്കടത്തും ഹവാല ഇടപാടും നടത്തിയിരുന്നത്. മൂവാറ്റുപഴയിലെ ഈ പ്രമുഖർക്കു പ്രഫഷണൽ കോളജുകൾ ഉൾപ്പെടെ വിവിധ സ്ഥാപനങ്ങളുണ്ട്.
മലപ്പുറത്തെ മുസ്ലിം ലീഗ് മുന്മന്ത്രിയുമായി ബന്ധുത്വവുമുണ്ട്. സംഘത്തിൽ ഒരാൾ മുമ്പ് പാൽ വിറ്റും ഇറച്ചി വീടുകളിൽ എത്തിച്ചുനൽകിയുമാണ് ഉപജീവനം നടത്തിയിരുന്നത്. പിന്നീടായിരുന്നു അഭൂതപൂർവമായ വളർച്ച. ഗൾഫിൽ തടി ബിസിനസെന്നാണു നാട്ടുകാരോടു പറഞ്ഞിരുന്നത്. റമീസുമായി ചേർന്നായിരുന്നു കൂട്ടുകച്ചവടം. അഞ്ചുകോടിയുടെ സ്വർണവുമായി 2015 മാർച്ചിൽ റമീസിനൊപ്പം അയൽവാസിയും സുഹൃത്തുമായ സുെബെറും പിടിയിലായിരുന്നു. സുെബെർ ഇപ്പോൾ പെരിന്തൽമണ്ണയിലെ ഒരു ജൂവലറിയിൽ സെയിൻസ്മാനാണ്. റമീസുമായി ഇപ്പോൾ ബന്ധമില്ലെന്നു സുെബെർ പറഞ്ഞു.
ജലാൽ കൊച്ചി കസ്റ്റംസ് ഓഫീസിലെത്തി കീഴടങ്ങി. അറസ്റ്റ് രേഖപ്പെടുത്തി ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും. സ്വർണം കടത്താനുപയോഗിച്ച വാഹനവും കസ്റ്റംസ് പിടിച്ചെടുത്തിട്ടുണ്ട്. കാറിന്റെ മുൻവശത്തെ സീറ്റിനടിയിൽ രഹസ്യഅറകൾ കണ്ടെത്തിയിട്ടുണ്ട്. കേസിലെ മറ്റൊരു പ്രതിയായ റമീസിൽനിന്ന് ഇത്തരത്തിൽ കടത്തിയ സ്വർണം ജലാൽ വാങ്ങിയിട്ടുണ്ടെന്നാണു കസ്റ്റംസ് കണ്ടെത്തൽ. മൂവാറ്റുപുഴ സ്വർണക്കടത്ത് കേസിൽ ഉൾപ്പെടെ ആരോപണവിധേയനാണിയാൾ. വിവിധ വിമാനത്താവളങ്ങൾ വഴി 60 കോടിയോളം രൂപയുടെ സ്വർണം കടത്തിയതിന് ജലാലിനെതിരെ കേസുണ്ട്.
സ്വർണം കടത്തിന് സ്ത്രീകളെ ഉൾപ്പെടെ ഏജന്റുമാരെ നിയോഗിച്ചത് ഇയാളാണെന്നാണ് കസ്റ്ംസ് നിഗമനം. കേരളം കൂടാതെ ചൈന്നെ, മുംെബെ, ബംഗളുരു വിമാനത്താവളങ്ങൾ വഴിയും സ്വർണം കടത്തി. കേസിൽ റമീസിന്റെ കൂട്ടാളികളായ രണ്ടുപേരെക്കൂടി പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ജലാൽ മുഹമ്മദ് നിരവധി തവണ സ്വർണ്ണക്കടത്തു നടത്തിയ ആളാണെന്നാണ് പുറത്തുവരുന്ന വിവരം. 2015 ൽ കൊച്ചി വിമാനത്താവളത്തിലൂടെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥന്റെ സഹായത്തോടെ സ്വർണക്കടത്തു നടത്തിയ കേസിൽ കസ്റ്റംസിന്റെ പിടിയിൽ നിന്നു വഴുതി നടക്കുകയായിരുന്ന ഇയാൾ. അറസ്റ്റിലാകുമെന്ന ഘട്ടത്തിൽ വിദേശത്തേക്ക് മുങ്ങിയ ജലാൽ പിന്നീട് തന്റെ സാമ്രാജ്യം വിപുലമാക്കുകയായിരുന്നു.
സ്വർണ്ണക്കടത്തു കേസിൽ പിടികൊടുക്കാതെ വിദേശത്തേക്കു മുങ്ങിയ ജലാൽ റമീസുമായി പരിചയപ്പെട്ടതോടെയാണു സ്വർണക്കടത്തു വിപുലമാക്കിയത്. തിരുവനന്തപുരം സ്വർണക്കള്ളക്കടത്ത് കേസിൽ അറസ്റ്റിലായ റമീസിൽ നിന്ന് ജലാലിന്റെ വിവരങ്ങൾ ലഭിച്ചതോടെ ഇയാൾക്കു വേണ്ടി കസ്റ്റംസ് വലയൊരുക്കി. അന്വേഷണം തനിക്കു നേരെ നീളുന്നുവെന്ന വിവരം ചോർന്നു കിട്ടിയ ജലാൽ കൊച്ചി കസ്റ്റംസ് പ്രിവന്റീവ് ഓഫിസിലെത്തുകയായിരുന്നു.
ലോക്ഡൗണിനു തൊട്ടുമുൻപാണ് ജലാൽ ദുബായിൽ നിന്നെത്തിയത്. തിരിച്ചു പോകാനുള്ള ശ്രമങ്ങൾ ഊർജിതമാക്കുന്നതിനിടെയാണ് കേസ് വന്നത്.ദുബായിൽ നിന്നാണ് ഇയാൾ സ്വർണക്കടത്തിനു നേതൃത്വം നൽകിയിരുന്നത്. കോടികളുടെ സമ്പാദ്യമാണ് ജലാൽ കുറഞ്ഞ കാലം കൊണ്ടു നേടിയത്. സിനിമാ നിർമ്മാണത്തിലും ജലാൽ പങ്കാളിയായിട്ടുണ്ടെന്നു വിവരമുണ്ട്. സ്വർണ്ണകടത്തിന് മറയെന്ന നിലയിലാണ് ഇയാൾ സിനിമാ നിർമ്മാണവും നടത്തിയത് എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം ജലാൽ സ്വർണം കടത്താൻ ഉപയോഗിച്ച കാർ കണ്ടെത്തിയിട്ടുണ്ട്. ജലാലിന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയ മലപ്പുറം തിരൂരങ്ങാടി രജിസ്റ്റ്രഷൻ ഉള്ള കാർ കൊച്ചി കസ്റ്റംസ് ഓഫീസിൽ എത്തിച്ചു. ജലാലിന്റെ ഉടമസ്ഥതയിലുള്ള കാറിൽ സ്വർണ്ണക്കടത്തിന് പ്രത്യേക രഹസ്യഅറ സജ്ജീകരിച്ചിട്ടുണ്ട്. കാറിന്റെ മുൻസീറ്റിനടിയിലാണ് പ്രത്യേക അറയുള്ളത്. ഇതിലാണ് സ്വർണം കടത്തിയിരുന്നത്. മലപ്പുറം സ്വദേശിയിൽ നിന്നും വാങ്ങിയ കാറിന്റെ രജിസ്ട്രേഷൻ ഇതുവരെ മാറിയിട്ടില്ല.
Stories you may Like
- കുടുംബമായി യാത്ര ചെയ്യുന്നവർക്ക് കൂടുതൽ ഡിമാൻഡ്; കരിപ്പൂരിൽ മാഫിയ പിടിമുറുക്കുമ്പോൾ
- തെരഞ്ഞെടുപ്പിന് മുമ്പ് സ്വർണക്കടത്ത് കേസ് വീണ്ടും സജീവമാകുമോ?
- യുവം വേദിയിലെ 'സ്വർണകള്ളകടത്ത്' പരാമർശത്തെ വിമർശിച്ച് തോമസ് ഐസക്
- കെ ഫോൺ പദ്ധതിയിൽ മുഖ്യമന്ത്രിക്ക് എതിരെ സ്വപ്ന സുരേഷ്
- നയതന്ത്ര സ്വർണ്ണക്കടത്തിൽ പ്രതികൾ അടയ്ക്കേണ്ട പിഴ 66.60 കോടി രൂപ!
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹത്രാസിലെ ബിജെപി എം പി രജ്വീർ ദില്ലർ അന്തരിച്ചു
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്