മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് കൃഷ്ണപ്രിയ മാതാവുമായി വീഡിയോ കോളിൽ സംസാരിച്ചു; അമ്മയ്ക്ക് കൃഷ്ണപ്രിയ കാണിച്ചു കൊടുത്തത് ഓംലറ്റ് ഉണ്ടാക്കി കൊണ്ടിരിക്കുന്നത്; നിലം തുടക്കുന്ന ലോഷനും ഒരു ചെരുപ്പും ഒരു പാസ്ത പാക്കറ്റും വേണമെന്നും ആവശ്യപ്പെട്ടു; ഏറെ സന്തോഷത്തോടെ ഫോൺവിളി അവസാനിപ്പിച്ച യുവതിയെ പിന്നീടു കാണുന്നത് ജനലഴികളിൽ ആത്മഹത്യ ചെയ്ത നിലയിൽ; യാതൊരു മുറിവുകളോ ശരീരത്തിൽ ഉണ്ടായിരുന്നില്ല; മരണത്തിൽ ദുരൂഹതയെന്ന് പിതാവ് പ്രമോദ് പിള്ള മറുനാടനോട്
ആർ പീയൂഷ്
കോട്ടയം: റഷ്യയിൽ നിന്നെത്തി ക്വാറന്റൈനിൽ കഴിയുന്നതിനിടെ ആത്മഹത്യ ചെയ്ത മെഡിക്കൽ വിദ്യാർത്ഥിനി മണിക്കൂറുകൾക്ക് മുൻപ് മാതാവുമായി വീഡിയോ കോളിൽ സംസാരിച്ചിരുന്നു. വീഡിയോ കോളിൽ ഓംലൈറ്റ് ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണെന്ന് കാണിച്ചു. ഏറെ സംസാരിച്ച ശേഷം ഒരു വട്ടം കൂടി വിളിച്ചെങ്കിലും അമ്മയ്ക്ക് ഫോൺ എടുക്കാൻ കഴിഞ്ഞില്ല. തിരിച്ചു വിളിച്ചപ്പോൾ പ്രതികരണമില്ലാതിരുന്നതോടെ ഉറങ്ങുകയാവും എന്ന് കരുതി. പിന്നെ രാത്രിയിൽ പിതാവ് എത്തുമ്പോഴാണ് ആത്മഹത്യ ചെയ്ത നിലയിൽ കാണുന്നത്. ചങ്ങനാശ്ശേരി പായിപ്പാട് അംബിയിൽ താഴത്തേതിൽ പ്രമോദ് പിള്ള - കവിതാ പ്രമോദ് ദമ്പതികളുടെ മകൾ കൃഷ്ണപ്രിയ(20) ആത്മഹത്യ ചെയ്തത് എന്തിനെന്ന് ഇപ്പോഴും ബന്ധുക്കൾക്ക് അറിയില്ല.
ക്വാറന്റൈനിൽ കഴിയുകയാണെങ്കിലും കൃഷ്ണപ്രിയ റഷ്യയിലെ ഓൺലൈൻ ക്ലാസ്സിൽ പങ്കെടുത്തിരുന്നു. റഷ്യൻ സമയത്തിൽ ക്ലാസ്സിൽ പങ്കെടുത്തിരുന്ന കൃഷ്ണ പ്രിയ വൈകിയാണ് ഉറങ്ങിയിരുന്നത്. എഴുന്നേൽക്കാൻ താമസിക്കുകയും ചെയ്യു. എന്നാൽ ആത്മഹത്യ ചെയ്ത ദിവസം രാവിലെ 12 മണിയോടെ മാതാവ് ഫോണിൽ വിളിച്ചപ്പോൾ എടുത്തിരുന്നില്ല. പിന്നീട് ഒരു മണിയോടെയാണ് കൃഷ്ണ പ്രിയ തിരികെ വിളിച്ചത്. അപ്പോഴാണ് അടുക്കളയിൽ ഓംലൈറ്റ് ഉണ്ടാക്കുകയാണ് എന്ന് വീഡിയോ കോളിലൂടെ കാണിച്ചത്. ഇതിനിടയിൽ നിലം തുടക്കുന്ന ലോഷനും ഒരു ചെരുപ്പും വേണമെന്ന് പറഞ്ഞു.
വൈകുന്നേരം പാസ്ത ഒരു പായക്കറ്റു കൂടി വാങ്ങണെന്നും ആവിശ്യപ്പെട്ടു. ഏറെ സന്തോഷത്തെടെ തന്നെയാണ് ഫോൺ സംസാരം അവസാനിപ്പിച്ചത്. പിന്നീട് രണ്ടു മണിയോടു കൂടി കൃഷ്ണ പ്രിയ വീണ്ടും മാതാവിന്റെ ഫോണിലേക്ക് വിളിച്ചെങ്കിലും എടുക്കാൻ കഴിഞ്ഞിരുന്നില്ല. ഏറെ നേരം കഴിഞ്ഞ് മാതാവ് തിരികെ വിളിച്ചെങ്കിലും പ്രതികരണമുണ്ടായിരുന്നില്ല. വൈകുന്നേരം പിതാവ് കൃഷ്ണപ്രിയ ആവിശ്യപ്പെട്ട സാധനങ്ങളുമായി വീട്ടിലെത്തിയപ്പോഴാണ് ആത്മഹത്യ ചെയ്ത നിലയിൽ കാണുന്നത്.
അതേ സമയം പെൺകുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പിതാവ് രംഗത്ത് വന്നു. ജനാലയുടെ അഴികളിൽ പുതപ്പിന്റെ അറ്റത്ത് തൂങ്ങിമരിച്ച നിലയിലാണ് മകളെ കണ്ടെത്തിയത്. തൂങ്ങി മരിക്കുമ്പോൾ കൈകാലിട്ടടിച്ചുണ്ടാകുന്ന പാടുകളോ അങ്ങനെ മറ്റ് യാതൊരുവിധത്തിലുള്ള മുറിവുകളോ ഒന്നും ശരീരത്തിൽ ഉണ്ടായിരുന്നില്ല. സ്വന്തം മുറിയിൽ ബെഡ് ഷീറ്റുകൾ ഉണ്ടായിട്ടും മറ്റൊരു മുറിയിലിരുന്ന ബെഡ്ഷീറ്റ് എടുത്തു കൊണ്ട് വന്നതും ജനാലയിൽ ഷീറ്റ് കെട്ടിയിരിക്കുന്ന രീതിയും മറ്റുമാണ് പിതാവ് കൃഷ്ണപ്രിയയുടെ ആത്മഹത്യയിൽ ദുരൂഹതയുണ്ടെന്ന് ആരോപിക്കാൻ കാരണം. മാത്രമല്ല റഷ്യയിൽ നിന്നും എത്തിയതിന് ശേഷം യാതൊരുവിധ വിഷമങ്ങളും ഉണ്ടായിരുന്നില്ല എന്നും പിതാവ് മറുനാടൻ മലയാളിയോട് പറഞ്ഞു.
ആത്മഹത്യ ചെയ്ത 13 ന് രാത്രി എട്ടു മണിയോടെയാണ് കൃഷ്ണപ്രിയയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇക്കഴിഞ്ഞ 9 ന് റഷ്യയിൽ നിന്നും എത്തി ക്വാറന്റൈനിൽ കഴിയുകയായിരുന്നു. മാതാപിതാക്കളും സഹോദരനും ബന്ധുവീട്ടിലേക്ക് താമസം മാറുകയും കൃഷ്ണപ്രിയ ഒറ്റയ്ക്ക് സ്വന്തം വീട്ടിൽ ക്വാറന്റൈനിൽ തുടരുകയുമായിരുന്നു. ഒറ്റയ്ക്ക് താമസിക്കണ്ടെന്നും പിതാവോ മാതാവോ കൂടെ നിൽക്കാമെന്ന് പറഞ്ഞിട്ടും പെൺകുട്ടി സമ്മതിച്ചില്ല. സ്വന്തമായി ആഹാരം പാകം ചെയ്ത് സന്തോഷത്തോടെ കഴിഞ്ഞ് വരുന്നതിനിടെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. മകൾ ആവശ്യപ്പെട്ടതിനെ തുടർന്ന് ഭക്ഷണം പാകം ചെയ്യാനുള്ള ആഹാര സാധനങ്ങൾ വാങ്ങി പിതാവ് പ്രമോദ് എത്തുമ്പോഴാണ് കൃഷ്ണപ്രിയ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുന്നത്.
ആഹാര സാധനങ്ങളുമായി വീട്ടിലെത്തി ഏറെ വിളിച്ചിട്ടും വാതിൽ തുറന്നില്ല. വീടിന് പിൻവശത്തെത്തിയപ്പോൾ ബാത്ത്റൂമിൽ വെള്ളം വീഴുന്ന ശബ്ദം കേട്ടു. അവിടെ നിന്ന് വിളിച്ചിട്ടും പ്രതികരണമൊന്നുമുണ്ടായില്ല. പിന്നീട് കൃഷ്ണപ്രിയയുടെ റൂമിന് സമീപത്തെത്തിയപ്പോൾ ജനാലയുടെ വശത്ത് ആരോ നിൽക്കുന്ന നിഴൽ കണ്ടു. ജനാലയിൽ തട്ടി വിളിച്ചിട്ടും അനക്കമില്ലാതെയായതോടെ ചില്ല് തകർത്തപ്പോഴാണ് കൃഷ്ണപ്രിയ തൂങ്ങി നിൽക്കുന്നത് പിതാവ് കാണുന്നത്. പിതാവിന്റെ നിലവിളികേട്ട് തൊട്ടടുത്ത് താമസിക്കുന്ന ബന്ധുക്കളും സമീപവാസികളും ഓടിയെത്തുകയും വാതിൽ ചവിട്ടി പൊളിച്ച് അകത്തു കടക്കുകയും ചെയ്തു. കെട്ടഴിച്ച് താഴെ ഇറക്കിയെങ്കിലും അനക്കമില്ലായിരുന്നു. വേഗം തന്നെ ആംബുലൻസ് വരുത്തി ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ നഷ്ടപ്പെട്ടിരുന്നു.
കോവിഡ് ശ്രവ പരിശോധനാ ഫലം വരുന്നതു വരെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു മൃതദേഹം. ഇന്നലെ വൈകുന്നേരത്തെടെ ഫലം നെഗറ്റീവാണെന്ന് അറിയിപ്പു ലഭിച്ചു. തുടർന്ന് ഇന്ന് രാവിലെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് കൈമാറും. തൃക്കൊടിത്താനം പൊലീസ് കേസെടുത്ത് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. മൊബൈൽ ഫോണും ലാപ് ടോപ്പും പൊലീസ് പരിശോധനയ്ക്കായി കൊണ്ടു പോയി. ലോക്ക് ചെയ്തിരിക്കുന്നതിനാൽ ഇവ പരിശോധിക്കാൻ ഫോറൻസ്ക് വിഭാഗത്തിന് അയച്ചു കൊടുത്ത് വിവരങ്ങൾ ശേഖരിക്കും. 2018 ലാണ് റഷ്യയിലെക്ക് എം.ബി.ബി.എസ് പഠനത്തിനായി കൃഷ്ണപ്രിയ പോയത്. കൃഷ്ണപ്രസാദ് സഹോദരനാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബ വീട്ടിൽ സംസ്ക്കരിക്കും.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍