ചാനലുകൾക്ക് മുന്നിൽ നല്ലപിള്ള ചമഞ്ഞ ഫൈസൽ ഫരീദ് ദുബായ് റാഷിദിയയിലെ താമസസ്ഥലത്തുനിന്നും മുങ്ങി; ഫൈസലിന്റെ 'ഫൈവ് സി' കാർ വർക് ഷോപ്പും അടഞ്ഞു കിടക്കുന്നു; സ്വർണ്ണക്കടത്തിലെ മൂന്നാം പ്രതിയെ വിട്ടുകിട്ടാൻ യുഎഇ സഹായം തേടി എൻഐഎ; നയതന്ത്ര ബാഗേജിൽ സ്വർണം ഒളിപ്പിക്കുന്നത് ഗുരുതരമായ കുറ്റമായതിനാൽ ഫൈസൽ ഫരീദിനെതിരെ യുഎഇ അധികൃതർ അറസ്റ്റു ചെയ്യും; രാജ്യാന്തര ബന്ധങ്ങളിൽ വിള്ളലുണ്ടാക്കുന്ന നടപടിയിൽ കർശന നടപടി വരും
മറുനാടൻ മലയാളി ബ്യൂറോ
ദുബായ്: നയതന്ത്ര ബാഗേജിൽ ഒളിപ്പിച്ചു സ്വർണം കടത്തിയ കേസിൽ എൻഐഎ തിരയുന്ന മൂന്നാം പ്രതി യുഎഇയിൽ ഒളിവിൽ പോയി. ആദ്യം ചാനലുകൾക്ക് മുന്നിൽ നല്ല പിള്ള ചമഞ്ഞെത്തിയ ഫൈസൽ ഫരീദ് എൻഎഐ നിലപാട് വ്യക്തമാക്കിയതോടെ മുങ്ങുകയായിരുന്നു. ഇതോടെ ദുബായ് റാഷിദിയയിലെ താമസസ്ഥലത്തുനിന്നും മാറിനിൽക്കുന്ന ഫൈസലിനെ കണ്ടെത്തി വിട്ടുകിട്ടാൻ എൻ.ഐ.എ. യു.എ.ഇ. അധികൃതരുമായും ബന്ധപ്പെട്ടിട്ടുണ്ട്. സ്വർണക്കള്ളക്കടത്തിൽ നിർണായക കണ്ണിയെന്ന് എൻ.ഐ.എ. ഉറപ്പിച്ചിട്ടുണ്ട്. ദുബായിലുള്ള ഫൈസൽ ഫരീദ് കേരളത്തിലെ അന്വേഷണ ഉദ്യോഗസ്ഥർക്ക് പിടികൊടുക്കാതെ വഴുതിമാറുന്ന നിലയിലാണ്.
ഇപ്പോഴത്തെ നിലയിൽ ഫൈസൽ ഫരീദിനെതിരെ യുഎഇയിലും നിയമ നടപടികൾക്കു സാധ്യതയുണ്ട്. ഇയാൾ യുഎഇ അധികൃതർ തന്നെ അറസ്റ്റു ചെയ്യാനുള്ള സാധ്യതയാണ് വർദ്ധിക്കുന്നത്. ഞായറാഴ്ച ചാനലുകളിൽ പ്രത്യക്ഷപ്പെട്ട് 'അതു ഞാനല്ല' എന്നു പറഞ്ഞ ഇയാൾ തുടർന്നുള്ള 2 ദിവസവും മാധ്യമങ്ങളിൽ നിന്ന് ഒഴിഞ്ഞുനിന്നു. എന്നാൽ, അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തിയതായി അറിയുന്നു. അധികൃതരെ കബളിപ്പിച്ചു നയതന്ത്ര ബാഗേജിൽ സ്വർണം ഒളിപ്പിക്കുന്നത് ഗുരുതരമായ 3 വകുപ്പുകൾ ചുമത്താവുന്ന കുറ്റമാണ്. രാജ്യസുരക്ഷ അപകടത്തിലാക്കൽ, രാജ്യാന്തര ബന്ധങ്ങളിൽ വിള്ളലുണ്ടാക്കൽ എന്നിവ യുഎഇയിലെ പരമോന്നത കോടതി (അബുദാബി ഫെഡറൽ കോർട്) ആണു പരിഗണിക്കുക. തെറ്റായ വിവരം നൽകുന്നത് കസ്റ്റംസ് നിയമമനുസരിച്ച് 5 വർഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണ്.
ഫൈസൽ ഫരീദിന് പങ്കാളിത്തമുള്ള ദുബായ് ഖിസൈസിലെ ഗോ ജിം ഇന്നലെയും പ്രവർത്തിച്ചെങ്കിലും ഇന്നു മുതൽ തുറക്കില്ലെന്ന് ഇടപാടുകാരെ അറിയിച്ചിട്ടുണ്ട്. അറ്റകുറ്റപ്പണിക്ക് അടച്ചിടുമെന്നാണ് അറിയിപ്പ്. ഇയാളുടെ ഉടമസ്ഥതയിലുള്ള 'ഫൈവ് സി' എന്ന കാർ വർക് ഷോപ്പ് അടഞ്ഞു കിടക്കുകയാണ്. വാടക കുടിശിക സംബന്ധിച്ച തർക്കത്തിൽ ഫൈസലും കെട്ടിട ഉടമയും തമ്മിൽ കേസ് നടക്കുന്നുണ്ട്. ജിമ്മുകളിലേക്ക് ഉപകരണങ്ങൾ ലഭ്യമാക്കുന്ന ബിസിനസും ഫൈസലിനുണ്ട്.
ഫൈസൽ ഫരീദ് പക്ഷേ, ഇന്ത്യയിൽനിന്നുള്ള പരിചിതമല്ലാത്ത ഫോൺകോളുകൾ എടുക്കുന്നില്ല. നേരത്തേ കൂടെയുണ്ടാകാറുള്ള അടുത്ത സുഹൃത്തുക്കളിൽ പലരും ഇപ്പോൾ കൂടെയില്ല. കേരളത്തിൽനിന്ന് അന്വേഷണസംഘം ഫൈസലിനെ പലതവണ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അവർക്ക് ഫൈസലിനെ കിട്ടിയില്ല. സുഹൃത്തുക്കളിൽ നിന്നും ഒഴിഞ്ഞുമാറി നടക്കുകയാണ് ഫൈസൽ ഫരീദ് ഇപ്പോൾ. എൻ.ഐ.എ, കസ്റ്റംസ് എന്നിവയിലെ ഉദ്യോഗസ്ഥരാണ് ഫൈസൽ ഫരീദിനെ വിളിച്ചുകൊണ്ടിരുന്നത്. അന്വേഷണസംഘം ഫൈസലിന്റെ സുഹൃത്തുക്കളിൽ ചിലരെയും വിളിച്ചിരുന്നു. എന്നാൽ തങ്ങൾ ഇപ്പോൾ ഫൈസലിന്റെകൂടെ ഇല്ല എന്ന മറുപടിയാണ് സുഹൃത്തുക്കൾ നൽകിയത്. കേസിൽ പങ്കില്ലെന്നു പറഞ്ഞ് ഫൈസൽ തങ്ങളെ തെറ്റിദ്ധരിപ്പിച്ചെന്നും കളങ്കിത വ്യക്തിയാണെന്ന് ബോധ്യപ്പെട്ടതിനാൽ ഫൈസലുമായുള്ള സൗഹൃദം അവസാനിപ്പിക്കുകയാണെന്നും ചിലർ എൻ.ഐ.എക്കും കസ്റ്റംസിനും ഫോണിൽ മൊഴി നൽകി.
കസ്റ്റംസിന്റെ എഫ്.ഐ.ആറിൽ എറണാകുളം സ്വദേശി 'ഫാസിൽ ഫരീദ്' എന്ന പേരായിരുന്നു ആദ്യം ഉണ്ടായിരുന്നത് . സരിത് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇങ്ങനെ പേര് വന്നത്. പേരിലെ ആശയക്കുഴപ്പത്തിന്റെ മറവിൽ കേസിൽനിന്ന് തത്കാലം ഒഴിഞ്ഞുമാറാം എന്നായിരുന്നു ഫൈസൽ ഫരീദ് കരുതിയത്. എന്നാൽ എൻ.ഐ.ഐ. കോടതിയിൽ അപേക്ഷ നൽകി തൃശ്ശൂർ സ്വദേശിയായ ഫൈസൽ ഫരീദാണ് മൂന്നാം പ്രതി എന്ന് തിരുത്തിയതോടെയാണ് ഫൈസൽ ഫരീദിന്റെ വാദങ്ങൾ പൊളിഞ്ഞത്.
സ്വർണക്കടത്ത് കേസിൽ മൂന്നാംപ്രതിയായ തൃശൂർ കയ്പമംഗലം മൂന്നുപീടിക സ്വദേശി ഫൈസൽ ഫരീദ് കള്ളക്കടത്തിലേക്ക് തിരിഞ്ഞത് മറ്റു ബിസിനസുകൾ പൊളിഞ്ഞതോടെ. വർഷങ്ങളായി ദുബായിലുള്ള ഫൈസലിന് യുഎഇ, സൗദി, ബഹ്റൈൻ തുടങ്ങിയ രാജ്യങ്ങളിൽ ബിസിനസുണ്ട്. സൗദിയിൽ എണ്ണക്കച്ചവടം നടത്തിയെങ്കിലും പരാജയപ്പെട്ടു. നിലവിൽ ദുബായിൽ ഗ്യാരേജ് നടത്തുകയാണ്. ചിലരുമായി ചേർന്ന് ജിംനേഷ്യം ക്ലബ്ബും നടത്തുന്നു. ബിസിനസുകൾ തകർച്ചയിലായതോടെയാണ് കള്ളക്കടത്തിലേക്ക് കടന്നത്. ദുബായിലെ എമിഗ്രേഷൻ വിഭാഗത്തിലും ദുബായ് ഇന്റർപോൾ ഉദ്യോഗസ്ഥരുമായും ബന്ധമുണ്ട്.
സാമ്പത്തിക പ്രശ്നങ്ങളിലാണ് ഫൈസലെന്ന് നാട്ടുകാർ പറഞ്ഞു. വർഷങ്ങൾക്കുമുന്നേ മൂന്നുപീടികയിലെ വീട് ഈടുനൽകി 14 ലക്ഷം രൂപ വായ്പയെടുത്തത് തിരച്ചടയ്ക്കാത്തതിനാൽ ജപ്തി നേരിടുകയാണ്. മൂന്നുപീടികയിലെ വീട് അടച്ചിട്ടാണ് ഭാര്യക്കും കുടുംബത്തോടൊപ്പം ദുബായിൽ കഴിയുന്നത്. ഇയാൾക്കെതിരെ കേരളത്തിൽ കേസുകൾ ഉള്ളതായി അറിയില്ലെന്നും നാട്ടുകാർ പറഞ്ഞു.
സ്വർണക്കടത്ത് കേസിലെ മൂന്നാംപ്രതി ഫൈസൽ ഫരീദിനെ പിടികൂടാൻ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിക്കാനുള്ള അപേക്ഷ എൻഐഎ കോടതിയിൽ സമർപ്പിച്ചു. യുഎഇയിൽനിന്ന് നയതന്ത്ര ബാഗേജിൽ 30 കിലോ സ്വർണം അയച്ചത് ഫൈസൽ ഫരീദാണ്. എൻഐഎയുടെ എഫ്ഐആറിൽ ഫൈസലിന്റെ പേര് തെറ്റായാണ് ചേർത്തിരുന്നത്. പ്രതിയുടെ പേരും മേൽവിലാസവും പുതുക്കാൻ കോടതി അനുമതി നൽകി. തൃശൂർ, കൈപ്പമംഗലം, പുത്തൻപള്ളി, തൈപ്പറമ്പിൽ ഫൈസൽ ഫരീദ് എന്നാണ് ശരിയായ വിലാസം. എഫ്ഐആറിൽ ഫാസിൽ ഫരീദ്, എറണാകുളം എന്നാണ് ചേർത്തിരുന്നത്. യുഎഇയിലുള്ള ഫൈസലിനെ വിട്ടുകിട്ടാൻ ഇന്റർപോളിന്റെ ബ്ലൂ നോട്ടീസ് വേണം.
Stories you may Like
- ഇന്ത്യ-കാനഡ തർക്കം മുറുകവേ പ്രതിസന്ധിയിലായത് 17,500 വിസ അപേക്ഷകൾ
- സ്വർണ്ണക്കടത്തിന് ഒത്താശ ചെയ്ത കസ്റ്റംസ് സൂപ്രണ്ടുമാരെ പിരിച്ചുവിട്ടു
- യുവം വേദിയിലെ 'സ്വർണകള്ളകടത്ത്' പരാമർശത്തെ വിമർശിച്ച് തോമസ് ഐസക്
- നയതന്ത്ര സ്വർണ്ണക്കടത്തിൽ പ്രതികൾ അടയ്ക്കേണ്ട പിഴ 66.60 കോടി രൂപ!
- കാനഡയുമായുള്ള നയതന്ത്ര തർക്കത്തിൽ നിലപാട് കടുപ്പിച്ച് ഇന്ത്യ
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 14കാരിക്കൊപ്പം തലശ്ശേരി റെയിൽവേ സ്റ്റേഷനിലെത്തിയ യുവാവിനെ കണ്ടപ്പോൾ സംശയം; അന്വേഷണത്തിൽ പുറത്തായത് ട്രെയിനിലെ പീഡന വിവരം: കുട്ടിയെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലേക്ക് മാറ്റി
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍