മന്ത്രി കെ ടി ജലീലിനെ സ്വപ്ന വിളിച്ചത് പത്ത് തവണ; സംഭാഷണങ്ങൾ നീണ്ടു നിന്നത് സെക്കന്റുകളുടെ ദൈർഘ്യത്തിൽ; എസ്എംഎസ് സന്ദേശവും അയച്ചു; പ്രൈവറ്റ് സെക്രട്ടറിയെയും നിരവധി തവണ വിളിച്ചു; അസമയത്തല്ല സംഭാഷണമെന്ന് വ്യക്തമാക്കി സ്ക്രീൻഷോട്ട് അടക്കം പുറത്തുവിട്ടു മന്ത്രിയുടെ മറുപടി; വാട്സ് ആപ്പ് കോളിന്റെ വിശദാംശങ്ങൾ എങ്ങനെയെന്നതിൽ വ്യക്തതയില്ല; സ്വപ്നയുടെ ഫോൺലിസ്റ്റിലുള്ളത് നിരവധി ഉന്നതരുടെ വിവരങ്ങളും പുറത്തേക്ക്; ശിവശങ്കറും സരിത്തും തമ്മിൽ ഫോണിൽ സംസാരിച്ചത് 14 തവണ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: സ്വർണ്ണക്കടത്തു കേസിലെ രണ്ടാംപ്രതി സ്വപ്ന സുരേഷിന്റെ ഫോൺലിസ്റ്റിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു തുടങ്ങിയപ്പോൾ ഉന്നതർക്ക് വിറയൽ തുടങ്ങി. നിരവധി പ്രമുഖരുമായി അടുത്ത ബന്ധമാണ് സ്വപ്ന സുരേഷിന് ഉണ്ടായിരുന്നത്. സർക്കാറിന് കീഴിൽ ജോലി ചെയ്യുമ്പോഴും യുഎസ് കോൺസുലേറ്റുമായി അടുത്ത ബന്ധമായിരുന്നു ഇവർക്കുണ്ടായിരുന്നത്. അതുകൊണ്ട് തന്നെ ഇവർ യുഎസ് കോൺസുലേറ്റിലെ ഉദ്യോഗസ്ഥ എന്നു കരുതിയാണ് പല ഉന്നതരും ഫോണിൽ വിളിച്ചിരുന്നത് എന്നാണ് വിശദീകരിക്കുന്നത്.
പ്രതിസന്ധിഘട്ടത്തിൽ പ്രതികൾ ബന്ധപ്പെട്ടവരുടെ പിന്നാലെയാണിപ്പോൾ എൻ.ഐ.എ.യും കസ്റ്റംസും. ശിവശങ്കരനെയാണ് ഫോണിൽ വിളിച്ചത് എന്നാണ് പ്രധാനമായും ലഭിക്കുന്ന വിവരം. മറ്റാരെയെങ്കിലും ഫോണിൽ വിളിച്ചോ എന്നത് സംബന്ധിച്ച വിവങ്ങളും തേടുന്നുണ്ട്. കൈയെത്തും ദൂരത്തുണ്ടായിട്ടും പ്രതികളെ പിടികൂടാതിരുന്നതിനു പിന്നിൽ ഇവർ ആരെയൊക്കെ ബന്ധപ്പെടുന്നു എന്നറിയലായിരുന്നു. കസ്റ്റംസ് അധികൃതർ പൊലീസ് സഹായം വേണ്ടെന്നുവെച്ചതിനു കാരണവും ഇതായിരുന്നു. അന്വേഷണസംഘങ്ങൾ കോടതികളിൽ സമർപ്പിച്ച രേഖകളിലും എടുത്തുപറയുന്നത് ഫോൺ ഡേറ്റയെക്കുറിച്ചാണ്.
അതേസമയം സ്വപ്നയുടെ ഫോൺലിസ്റ്റിൽ പെട്ട മന്ത്രി കെടി ജലീലിന്റെ വിവരങ്ങളും പുറത്തുവന്നിരുന്നു. പത്ത് തവണയാണ് സ്വപ്ന ജലീലിനെ വിളിച്ചത്. മന്ത്രിയുടെ പഴ്സനൽ സ്റ്റാഫ് അംഗം നാസറിനെ സരിത് ജൂലൈ 3ന് വിളിച്ചിട്ടുണ്ട്. നയതന്ത്ര ബാഗേജ് കസ്റ്റംസ് തടഞ്ഞുവച്ചത് ജൂൺ 30നാണ്. ഇതു വിട്ടുകിട്ടാൻ സരിത്തും സ്വപ്നയും സംഘവും പല തലങ്ങളിൽ നടത്തിയ ശ്രമങ്ങൾക്കൊടുവിൽ ജൂലൈ 5നാണ് ബാഗേജ് പരിശോധിച്ചതും സരിത് അറസ്റ്റിലായതും. സ്വപ്നയുടെയും സരിത്തിന്റെയും ഓരോ ഫോൺ നമ്പറിൽ നിന്ന്, ജൂൺ 1 മുതൽ ജൂലൈ 5 വരെയുള്ള ഫോൺ വിളി രേഖകളാണു പുറത്തു വന്നത്.
ശിവശങ്കറിന്റെ ഫോൺ പട്ടിക പുറത്തായിട്ടില്ല. ജലീലിനെ ജൂണിൽ 10 തവണ സ്വപ്ന വിളിച്ചു. ജലീൽ തിരികെ ഒരു തവണയും. ഒളിവിൽ പോയ ദിവസം (ഈ മാസം 5) ഉച്ചകഴിഞ്ഞു സ്വപ്നയുടെ മൊബൈൽ ടവർ ലൊക്കേഷൻ സെക്രട്ടേറിയറ്റിനു സമീപമായിരുന്നു. ഇവിടെയാണു ശിവശങ്കറിന്റെ വാടക ഫ്ളാറ്റും കള്ളക്കടത്ത് സംഘത്തിന്റെ താവളമായ വാടക ഫ്ളാറ്റും.
ശിവശങ്കറും സരിത്തും തമ്മിൽ 14 തവണ ഫോണിൽ സംസാരിച്ചു. 5 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെ ദൈർഘ്യമുള്ളവയാണിത്. 9 തവണ സരിത് അങ്ങോട്ടു വിളിച്ചു; 5 തവണ ശിവശങ്കർ തിരിച്ചും. ഇതിൽ ഒരു ദിവസം ശിവശങ്കറിനെ സരിത് 5 തവണ വിളിച്ചു. 755 സെക്കൻഡ് ദൈർഘ്യമുള്ള വിളിയും ഇതിലുണ്ട്. മന്ത്രി കെ.ടി.ജലീൽസ്വപ്ന സംഭാഷണം: ജൂൺ 1 ഉച്ചയ്ക്ക് 98 സെക്കൻഡ്, 2ന് വൈകിട്ട് നാലിന് 64 സെക്കൻഡ്, 5ന് ഉച്ചയ്ക്ക് 89 സെക്കൻഡ് , 8ന് 105 സെക്കൻഡ്, 16ന് 79 സെക്കൻഡ്, 23 ന് 54 സെക്കൻഡ്. പിന്നീട് സ്വപ്ന എസ്എംഎസ് അയച്ചു. 24ന് 84 സെക്കൻഡ് , 25 ന് രാത്രി 10 ന് 195 സെക്കൻഡ്, 26ന് 83 സെക്കൻഡ്. മന്ത്രിയുടെ ഗൺമാനെയും 26ന് സരിത് വിളിച്ചു.
സ്വപ്ന സുരേഷ് എന്നെയും ഞാൻ തിരിച്ചും പലവട്ടം വിളിച്ചിട്ടുണ്ട് അത് യുഎഇ കോൺസുലേറ്റിന്റെ റിലീഫ് കിറ്റ് വിതരണവുമായി ബന്ധപ്പെട്ടായിരുന്നു. സരിത്തും സ്വപ്നയുമായി എന്റെ പ്രൈവറ്റ് സെക്രട്ടറി എസ്.നാസർ തുടർച്ചയായി ബന്ധപ്പെട്ടുവെന്ന വാർത്തകളെക്കുറിച്ച് അറിവില്ല. അക്കാര്യം അന്വേഷണ ഏജൻസികൾ അന്വേഷിക്കട്ടെയെന്നാണ് മന്ത്രിയുടെ നിലപാട്.
സ്വർണക്കടത്ത് കേസിലെ പ്രതി സരിത് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിനെ ഏപ്രിൽ, മെയ് മാസങ്ങളിൽ പലതവണ വിളിച്ചതായി ഇന്നലെ പുറത്തുവന്നെ ഫോൺ രേഖകൾ. സരിത് ജൂലൈ 3 ന് സ്വപ്നയെ വിളിച്ചു. സ്വർണക്കടത്തു കേസിലെ പ്രതി സന്ദീപിനെയും ബാങ്ക് മാനേജരെയും വിളിച്ചു. സ്വർണം പിടികൂടുമ്പോൾ സരിത് അവസാനം വിളിച്ചത് സ്വപ്ന സുരേഷിനെയാണ്. ഒരു ലാൻഡ് ഫോൺ നമ്പറിലും സരിത് ഏറെ വിളിച്ചു. വാട്സാപ് കോളുകളുടെ വിശദാംശം കണ്ടെത്താൻ മൊബൈൽ ഫോൺ പരിശോധിക്കും. ഒളിവിൽ പോകുന്നതിനു മുൻപു ഞായറാഴ്ച സ്വപ്ന സെക്രട്ടറിയേറ്റിനു സമീപമെന്നു ഫോൺ ടവർ ലൊക്കേഷൻ. യുഎഇ കോൺസുലേറ്റിലെ അറ്റാഷെ സ്വപ്നയെയും സരിത്തിനെയും നിരന്തരം വിളിച്ചു. ജൂൺ 24 നും 26നും വിളിച്ചു. ഈ ദിവസങ്ങളിൽ കോൺസുലേറ്റിനു ബാഗേജ് എത്തി. ജൂലൈ 3,4 തീയതികളിലും സ്വപ്നയെ അറ്റാഷെ പലവട്ടം വിളിച്ചു. സംഭാഷണം നീണ്ടു. ജൂലൈ 3 ന് സ്വപ്നയെ അറ്റാഷെ വിളിച്ചത് 22 പ്രാവശ്യം. ഈ ദിവസമാണു സ്വർണമടങ്ങിയ നയതന്ത്ര ബാഗേജ് എത്തിയത്. ബാഗേജ് തറക്കുന്നതിനു തൊട്ടു മുൻപും സ്വപ്നയെ വിളിച്ചു. സരിത്തിന്റെ മൊബൈൽ ഫോണിൽ നിന്ന് അവസാനം വിളിച്ചതു സ്വപ്നയെയാണ്. ജൂലൈ 5ന് ഉച്ച കഴിഞ്ഞു 2.48 ന്. ഈ സംഭാഷണം 48 സെക്കൻഡ് നീണ്ടു നിന്നു.
സരിത്ത് കസ്റ്റഡിയിലായ ദിവസംതന്നെ സ്വപ്നയെയും സന്ദീപിനെയും കസ്റ്റഡിയിലെടുക്കാമായിരുന്നു. കൈയെത്തും ദൂരത്തുണ്ടായിട്ടും ഇവരെ 'ഫ്രീ' ആക്കി നിർത്തിയതിനുപിന്നിൽ പ്രതികൾ പ്രതിസന്ധിഘട്ടങ്ങളിൽ ഉന്നതരെ ബന്ധപ്പെടുമെന്ന ഉറപ്പായിരുന്നു. യു.എ.ഇ. കോൺസുലേറ്റുമായാണ് കേസ് ബന്ധപ്പെട്ടിരിക്കുന്നത് എന്നു തിരിച്ചറിഞ്ഞ നിമിഷംതന്നെ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെ വിവരമറിയിച്ചു. തുടർന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളും ഇടപെട്ടു. പിന്നീട് കസ്റ്റംസിനെ മുന്നിൽനിർത്തി സംയുക്ത രഹസ്യാന്വേഷണമാണു നടന്നത്. കേന്ദ്ര ഏജൻസികളുടെ നിർദ്ദേശമായിരുന്നു പ്രതികളെ അറസ്റ്റുചെയ്യാതെയുള്ള ഫോൺ നിരീക്ഷണം.
സ്വപ്നയും സന്ദീപും നേരിട്ടല്ലാതെ മൂന്നാമതൊരാൾ വഴി ഉന്നതരെ ബന്ധപ്പെടാനിടയുള്ളതുകൊണ്ടാണ് ഇവരുമായി ബന്ധമുള്ള എല്ലാവരുടെയും ഫോണുകൾ നിരീക്ഷണത്തിലാക്കിയത്. കേസിനു സഹായകരമായ എല്ലാ ഫോൺസംഭാഷണങ്ങളും ലഭിച്ചെന്ന് ഉറപ്പാക്കിയാണ് സ്വപ്നയുടെയും സന്ദീപിന്റെയും അറസ്റ്റ്. സരിത്തിൽനിന്ന് റമീസിനെക്കുറിച്ച് വിവരം ലഭിച്ചിട്ടും കസ്റ്റഡി ബോധപൂർവം വൈകിച്ചു. ഫോൺസംഭാഷണങ്ങൾ ശേഖരിക്കാനായിരുന്നു ഇത്. റമീസിനെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ കോടതിയിൽ നൽകിയ അപേക്ഷയിൽ മൊബൈൽ കോൾ ഡേറ്റാ റെക്കോഡുകൾ ശേഖരിച്ചതായി കസ്റ്റംസ് വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം ഫോൺലിസ്റ്റിൽ പെട്ട മന്ത്രി കെടി ജലീലിന്റെ വിശദീകരണം ഏതാണ്ട് തൃപ്തികരമാണ് താനും. സ്വർണക്കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ താൻ വിളിച്ചെന്നാണ് മന്ത്രി കെ.ടി.ജലീൽ പറയുന്നത്. റാംസാൻ കാലത്തെ ഭക്ഷണകിറ്റ് വിതരണവുമായി ബന്ധപ്പെട്ടായിരുന്നു കോൾ. കോൺസുൽ ജനറൽ റാഷിദ് അൽ ഷമൈലിയുടെ നിർദ്ദേശപ്രകാരമാണ് സ്വപ്ന സുരേഷിനെ വിളിച്ചത്. മെയ് 27 ന് യുഎഇ കോൺസുലേറ്റ് ജനറലിന്റെ സന്ദേശം കിട്ടി. സാധാരണഗതിയിൽ യുഎഇ കോൺസുലേറ്റ് ഭക്ഷണ കിറ്റ് വിതരണം ചെയ്യാറുണ്ട്. ലോക്ക്ഡൗൺ കാരണം കിറ്റുകൾ വിതരണം ചെയ്യാൻ യുഎഇ കോൺസുലേറ്റിന് കഴിഞ്ഞിരുന്നില്ല. സർക്കാർ വഴി ഇതെങ്ങനെ വിതരണം ചെയ്യാമെന്ന് തന്നോട് യുഎഇ കോൺസുൽ ജനറൽ വാട്സാപ്പിലൂടെ മെസ്സേജായി ചോദിച്ചു. കൺസ്യൂമർ ഫെഡുമായി ബന്ധപ്പെട്ട് വിതരണം ചെയ്യാമെന്ന് താൻ മറുപടിയും നൽകി. സ്വപ്ന സുരേഷ് ഇതുമായി ബന്ധപ്പെട്ട് നിങ്ങളെ വിളിക്കുമെന്ന് കോൺസുൽ ജനറൽ അറിയിച്ചു. മെയ് 27-ന് കോൺസുൽ ജനറൽ മെസ്സേജയച്ചതിന്റെ സ്ക്രീൻഷോട്ടും കെ ടി ജലീൽ മാധ്യമപ്രവർത്തകർക്ക് നൽകി. കോൺസുലർ ജനറലിന്റെ നിർദ്ദേശം അനുസരിച്ചാണ് സ്വപ്നയെ ഫോണിൽ വിളിച്ചതെന്നും മന്ത്രി പറഞ്ഞു.
ജൂൺ 1 മുതൽ 28 വരെ സ്വപ്ന സുരേഷ് സ്പേസ് പാർക്ക് ജീവനക്കാരിയായിരുന്നെന്നോ, കോൺസുൽ ജനറലിന്റെ എക്സിക്യൂട്ടീവ് സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ടെന്നോ തനിക്ക് അറിയില്ലായിരുന്നു. കോൺസുൽ ജനറൽ നേരിട്ട് സ്വപ്ന സുരേഷിനെ ബന്ധപ്പെടാൻ ആവശ്യപ്പെട്ടതിനാൽ ഒരിക്കലും സംശയിച്ചിരുന്നില്ലെന്നും കെ ടി ജലീൽ വ്യക്തമാക്കുന്നു.
പ്രതി സ്വപ്ന സുരേഷ് 9 തവണയാണ് മന്ത്രിയെ വിളിച്ചതെന്ന് രേഖകൾ വ്യക്തമാക്കുന്നു. ഇതുമായി ബന്ധപ്പെട്ട വിശദീകരണമാണ് മന്ത്രി നൽകിയത്. ആയിരത്തോളം ഭക്ഷണകിറ്റുകളാണ് വിതരണം ചെയ്യാൻ തയ്യാറായിരുന്നത്. അത് എടപ്പാൾ, തൃപ്രങ്ങോട് പഞ്ചായത്തുകളിലായി വിതരണം ചെയ്തു. ഇതിന്റെ ബിൽ എടപ്പാൾ കൺസ്യൂമർ ഫെഡിൽ നിന്ന് യുഎഇ കോൺസുലേറ്റിന് അയച്ചു. യുഎഇ കോൺസുൽ ജനറലിന്റെ മേൽവിലാസത്തിൽ ആണ് അയച്ചത്. അതിന്റെ ബില്ല് പക്ഷേ കിട്ടാത്തതിനാൽ കൺസ്യൂമർ ഫെഡ് പരാതി പറഞ്ഞതിനെ തുടർന്ന് സ്വപ്നയെ വീണ്ടും വിളിച്ചു. പണം അയക്കണം എന്ന് ആവശ്യപ്പെടുകയും ചെയ്തു. പിന്നീട് പണം ട്രാൻസ്ഫർ ചെയ്തു എന്ന് പറഞ്ഞ് സ്വപ്നയും കോൺസുൽ ജനറലും തന്നെ വിളിക്കുകയും ചെയ്തിട്ടുണ്ട് എന്നാണ് കെ ടി ജലീൽ വ്യക്തമാക്കുന്നത്. 9 തവണ വിളിച്ചു എന്നതിൽ അസ്വാഭാവികതയില്ലെന്നും കെ ടി ജലീൽ പറയുന്നു.
Stories you may Like
- സുരേഷ് ഗോപി ഈ ശനിയാഴ്ച കേന്ദ്രമന്ത്രി ആവുമോ?
- പിണറായിക്ക് യുഎഇയിലും ഷാർജയിലും അജ്മാനിലും ബെനാമി ബിസിനസ്; സ്വപ്ന സുരേഷ്
- ഇനിയും നിയമോപദേശം തേടും; ആക്ഷൻ ഹീറോയെ ഇനി സ്റ്റേഷനിൽ വരുത്തില്ല
- ഷാജി കൈലാസ് കുറിപ്പിൽ ഒളിപ്പിക്കുന്നത് എന്ത്? തൃശൂരിലെ 'ത്രികോണം' ചർച്ചകളിൽ
- മോദിക്കൊപ്പം ആക്ഷൻ ഹീറോ വേദി പങ്കിടുക അറസ്റ്റ് ഭീഷണിയിൽ; സർക്കാർ നിലപാട് നിർണ്ണായകം
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്