ആളുകൾ അൽഗോരിതങ്ങളായി സ്വയംഭോഗം ചെയ്ത് സന്തോഷിക്കുന്നു എന്ന് വരുത്തി തീർക്കുന്ന ഒരു കലികാലം; നമ്മുടെ 'നിലയും -വിലയും നമ്മുടെ പോക്കെറ്റിലെ ഒരു തുണ്ട് പ്ലാസ്റ്റിക്കിലെ ഒരുനമ്പർ ആണ്; ആളുകൾ അൽഗോരിതങ്ങളാകുമ്പോൾ; ജെ.എസ്. അടൂർ എഴുതുന്നു
ജെ.എസ്.അടൂർ
നമ്മൾ ഇന്ന് കാഴ്ച്ചപ്പാടുകൾ കുറയുന്ന കാഴ്ച്ചകളുടെ ലോകത്താണ്. ഡേറ്റ ദൈവമാണ് എന്ന് കരുതുന്ന ലോകത്തു, ബിഗ് ഡേറ്റ എന്ന ബിഗ് ഡാഡിയെ കൈയിലെടുത്തു നമ്മളെ പുതിയ മാർക്കറ്റിലെ ദൈവങ്ങളുടെ അദൃശ്യ കരങ്ങൾ കൈകാര്യം ചെയ്യുമോ എന്ന ആശങ്ക ആകുലതകളിൽ ആണ് നാമിന്നു കടന്നു പോകുന്നത്.
ഇതു ഒരു സർവൈലൻസ് യുഗമാണ്. അതു സുക്കർബർഗിന്റ സൂത്രം മാത്രമല്ല. അയാൾ ഒരുനിമിത്തം മാത്രമാണ്. കാരണം പലതാണ്. ആധുനികത അക്കങ്ങളുടെ ഒരു കളിക്കളവും ഒളിക്കളവുമാണ്. അക്ഷരങ്ങൾ വിവരങ്ങളുടെ ഹൈവേയിലൂടെ കുത്തൊഴുക്കിൽ മറയുമ്പോൾ അക്കങ്ങളാണ് കാവൽക്കാർ. അക്കങ്ങളുടെ കാവൽക്കാർ ആളുകളുടെ കാര്യങ്ങൾ നോക്കി നടത്തി അവരുടെ കാര്യസ്ഥരായി ചന്തകളുടെ ദൈവങ്ങളായി.
ചന്തകൾ ചിന്തകൾക്ക് ചിന്തേരിട്ടു. ചിന്തകളുടെ ചന്തകൾ ചിട്ടപെടുത്തി വരുതിയിലാക്കി. അങ്ങനെ ജിഡിപി യും സെൻസെക്സും നമ്മൾക്ക് സെക്സിനെക്കാട്ടിൽ തൃഷ്ണയുളവാക്കി.ചന്തകളും ചന്തകളുടെ ചിന്തകളും രാഷ്ട്രീയത്തിൽ കടന്നു കയറി. അവർക്ക് ആളുകളിൽ വിശ്വാസം നഷ്ടപ്പെട്ടപ്പോൾ ആളുകൾക്കു ചുറ്റും അക്കങ്ങളുടെ കവടി നിരത്തി, വേലികെട്ടി. അവിശ്വാസികളെ വിശ്വാസികളാക്കുവാൻ സൈക്കോമെട്രിയും, വരുതിയിൽ നിർത്താൻ ബയോമെട്ട്രിയും കൂട്ടായി. അങ്ങനെ അക്കങ്ങളുടെ ആശാന്മാർ അക്ഷരങ്ങളുടെ ആശാന്മാരെ പിന്നാമ്പുറത്തെ മനോരഞ്ജൻ മാർക്കറ്റിലെ കൂലിപ്പണിക്കാരാക്കി.
അക്കങ്ങളിൽ നമ്മുടെ ജീവിതം തുടങ്ങുന്നു. അക്കങ്ങളിൽ അവസാനിക്കുന്നു. കാനേഷുമാരി മുതൽ ക്രെഡിറ്റ് കാർഡ് വരെ. പാസ്സ്പോർട്ടും പാസ്സ് വേഡ് വരെ. ആധാരവും ആധാറും വരെ. ജയിലിലും ജോലിയിലും നമ്പറുണ്ട്. സ്റ്റോക്കും സ്റ്റോക്ക് മാർക്കറ്റും നമ്പറാണ്. മാർക്കറ്റിൽ സെക്സും സെൻസെക്സും നമ്പരാണ്.
സാമ്പത്തികവും സമാനതയും ഇന്ന് അക്കങ്ങളുടെ ആകാരങ്ങളാണ്. ഫോണും ഫെയ്സും നമ്പറുകളാണ്. ബജറ്റിലെ അക്കങ്ങളിലൂടെയാണ് അധികാരം നമ്മെളെ ഭരിക്കുന്നത്. അക്കങ്ങളുടെ ആശാന്മാരാണ് ഇന്ന് രാഷ്ട്രീയം തീരുമാനിക്കുന്നതും തീർപ്പാക്കുന്നതും. അതു കൊണ്ടാണ്
മൻ-മോഹൻ മാർക്കെറ്റിന്റെ മനസ്സിനെ മോഹിപ്പിച്ചു, സിങ് ഈസ് ദി കിങ് ആകുന്നത്. അവിടെ അക്ഷരങ്ങളുടെ ആശാന്മാർ അശാന്തരാണ്. അവരുടെ ആനന്ദം 'ആനന്തമായി' പരിണമിച്ചു അനന്തതയിലെ ഒരു ദീർഘശ്വാസം മാത്രമാണിന്ന്.
നമ്മുടെ പേരിലല്ല കാര്യം. അക്കങ്ങളിലാണ് കാര്യം. നമ്മുടെ ശരീരവും കാണുന്ന കണ്ണും ഉണ്ണുന്ന വിരലും എല്ലാം ഇന്ന് ബയോമെട്രിക് നമ്പറുകളാണ്. പ്രസവ വാർഡിലെ അക്കങ്ങളിൽ തുടങ്ങുന്ന നമ്മുടെ ജീവിതം നമ്പറുകളുടെ ക്യൂവിൽ കൂടി കയറിയിറങ്ങി ആശുപത്രിയിലേ നമ്പറിൽ കൂടി മോർച്ചറിയിൽ അവസാനിക്കുമ്പോഴും നമ്മൾ ഓരോരുത്തരും അതിന്റെ കള്ളിയിൽ വെറുമൊരു അക്കമായി അവസാനിക്കുമെന്നും മറക്കരുത്.
നമ്മൾ എല്ലാം അക്കങ്ങളാണിന്ന്. അക്കങ്ങളാണ് പുതിയ കാലത്തെ അക്ഷരങ്ങൾ. അവ അക്കങ്ങളുടെ അലോഗരിതങ്ങളിലാണ്. അക്കങ്ങളുടെ ഒടയ തമ്പുരാന്മാർ നമ്മെ അക്കങ്ങളായി ഭരിക്കുമ്പോൾ അക്കങ്ങളും അളവുകളും തെറ്റിയാൽ എല്ലാം തെറ്റും. അക്കങ്ങളുടെയും അളവുകളുടെയും ഒടയ തമ്പുരാന്മാർ നമ്മളുടെ ഉള്ളിലെ ലോകവും പുറത്തെ ലോകവും ഭരിക്കുന്നത് സൈക്കോമെട്രിയിലൂടെയും ബയോമെട്രിയിലൂടേയുമാണ്. അവരാണ് നമ്മുടെ അസ്തിത്വത്തിന്റെ ആധാരമെഴുത്തുകാർ. അങ്ങനെയുള്ള കാലത്തു അക്കങ്ങളാണ് ഭരണ ഭാഷാ. അത്കൊണ്ടാണ് പഴയ അക്ഷരങ്ങൾ തെറ്റുന്നതിൽ പുതിയ ആളുകൾക്കു അൽഗോരിതങ്ങളുടെ ലോകത്തു പ്രശ്നമില്ലാത്ത്.
ഫേസ് ബുക്കിനു ഫേസും ബുക്കും ഇല്ലെന്നതാണിന്നിന്റെ വിരോധാഭാസം. ഫേസ് ബുക്ക് ഒരുമായിക വിനിമയ വലയമാണ്. മനുഷ്യൻ അപ്പം കൊണ്ട് മാത്രമല്ല ആപ്പുകൊണ്ട് കൂടിയാണ് ഇന്ന് ജീവിക്കുന്നത്. ആപ്പുകൾ കൊണ്ട് ആപ്പിൽ ജീവിക്കുന്ന ആപ്പിലായ നമ്മളുടെ മുഖം ഇന്ന് മുഖമില്ലത്ത പുസ്തകമാണ്. വാക്കുകൾ അക്കങ്ങളുടെ ദാസരാകുമ്പോൾ അക്ഷരങ്ങളുടെ ആശാന്മാർ അന്യം നിന്ന് പോകും. കവിതയും കവികളും അക്കങ്ങളുടെ വേലിയേറ്റത്തിൽ മുങ്ങി മരിച്ചുകൊണ്ടിരിക്കുകയാണ്. സുക്കർബർഗുകളാണ് ഇന്നിന്റെ സൂത്രവും , സൂത്രധാരകരും സൂത്ര വാക്യങ്ങളും.
നമ്മൾ ഇന്ന് ജീവിക്കുന്നത് ഹൈപ്പർ ടെക്നൊളജിയുടയും ഹൈപ്പർ മീഡിയയുടെയും യുഗത്തിലാണ്. ഒരു നെറ്റ്വർക്ക് സമൂഹത്തിലാണ്. അതിന്റെ ഗുണങ്ങളും ദോഷങ്ങളുമുണ്ട്. ടെക്നോളജി, അഥവാ സാങ്കേതികവിദ്യ ാറുമ്പോൾ നമ്മുടെ വിനിമയ രീതിയും ജീവിത രീതിയും ജീവിത വീക്ഷണങ്ങളും മാറികൊണ്ടിരിക്കും.
കാറ്റിന്റെ ഉപയോഗം മനസ്സിലാക്കി പായ് കപ്പൽ വന്നതും വെടിമരുന്ന് കണ്ടു പിടിച്ചതും മനുഷ്യനെയും ചരിത്രത്തെയും മാറ്റി. സ്റ്റീലും സ്റ്റീമും ഗണ്ണും അതിനെയെല്ലാം മാറ്റി. അച്ചടി യന്ത്രം വന്നതോടെ ഭാഷകളുടെ രൂപവും ഭാവവും ഉപയോഗവും മാറി. അച്ചു കൊണ്ടടിച്ച അക്ഷരങ്ങൾ വന്നു .പുസ്തകങ്ങളും ആശയം വിസ്പോടനങ്ങളും വിപ്ലങ്ങളും പുതിയ വിചാര ധാരാകളും പുതിയ രാഷ്ട്രീയ രുപങ്ങളുമുണ്ടായി. വ്യവസായിക വിപ്ലവും രാഷ്ട്രീയ വിപ്ലവവുമുണ്ടായി. ശാസ്ത്രീയ വിപ്ലവങ്ങൾ ഉണ്ടായി.
അച്ചടി അക്ഷരത്തിന്റെ അന്വേഷണ ക്രിയകളിലും സർഗതയിലും മനുഷ്യൻ പുതിയ ഭൂമിയും പുതിയ ആകാശവു പുതിയ നക്ഷത്രങ്ങളും കണ്ടു ; ഭൂമിയിൽ പുതിയ സ്വപ്നങ്ങൾ പണിതു ; പ്രപഞ്ചത്തെ കൈവെള്ളയിൽ ഒതുക്കാൻ വെമ്പി. എല്ലാം സയൻസും സയന്റ്റിഫിക്കുമായി. പഴയ സുവിശേഷവും പുതിയ നിയമങ്ങളും പുതിയ സ്വപ്ന രാജ്യങ്ങളും അച്ചടി അക്ഷരങ്ങളുടെ തെളിവിൽ തേരിൽ ലോകമെങ്ങും കറങ്ങി നമ്മുടെ ചിന്തകളുടെ സൂക്ഷിപ്പുകാരായി; പുസ്തകങ്ങളിൽ കുടിയിരുന്നു. അധൂനിക മെഡിസിനും, ആധുനിക സയൻസും ആധുനിക ഭരണവും ,നമ്മെ പച്ചയായ പുൽപ്പുറങ്ങളിലേക്കും സ്വസ്തതയുള്ള വെള്ളത്തിന് അരികത്തെക്കും നടത്തുന്നതായി നമ്മൾ വീണ്ടും സ്വപ്ങ്ങൾ കണ്ടു .
പഴയ അസുഖങ്ങൾക്ക് പുതിയ മരുന്നുകൾ കണ്ടു പിടിച്ചു. അപ്പൊൾ പുതിയ അസുഖങ്ങൾ വരുവാൻ തുടങ്ങി. അതിനു വീണ്ടും പുതിയ മരുന്നുകൾ. മനുഷ്യന്റെ ആയുസ്സ് കൂടി. ആവശ്യങ്ങൾ കൂടി. സൗകര്യങ്ങൾ കൂടി. വിനിമയ -സഞ്ചാര മാർഗങ്ങൾ കൂടി. അതിനു അനുസരിച്ച് ആഗ്രഹങ്ങളും കൂടി. അങ്ങനെ കൊളോണിയലിസവും ആധുനികതയും സയൻസും സാങ്കേതിക വിദ്യയും എല്ലാം നമ്മുടെ ജീവിതത്തിന്റെ ഭാഗമായി. ആധുനിക മരുന്നുകൾ നമ്മുടെ ആയുസ്സ് കൂട്ടിയപ്പോൾ ആധുനിക ആയുധങ്ങൾ നമ്മുടെ ആയുസ്സിനെ കൂട്ടമായി കൊന്നൊടുക്കി.
പഴയ കുഞ്ഞൻ വൈറസുകൾ ആധുനികോത്തരമായി ലോകമാകെ ഊടാടി സഞ്ചരിച്ചു ടെക്നോളജിയുടെ ബാബേൽ ഗോപുരങ്ങൾ കയറിയ മനുഷ്യനെ കൊഞ്ഞനംകുത്തി കൊഞ്ഞാണന്മാരാക്കി നാട്ടിലും പിടിച്ചു കെട്ടി. വൈറലായി, ഡേറ്റയായി, ഡിസ്പ്ലേ ആയി, മരണ നിരക്കുകളാക്കി നമ്മെ അനുദിനം ഭയപ്പെടുത്തുന്നു. മരിച്ച മനുഷ്യരുടെ അക്കങ്ങൾ കൂടുന്നു.
നമ്മൾ കൂടുതൽ സുരക്ഷിതം തേടി സാങ്കേതിക വിദ്യയുടെ പുതിയ പടവുകൾ കയറുമ്പോൾ പുതിയ പ്രതീക്ഷകളുടെ മഴയിൽ കുതിർന്ന ചവിട്ടു പടികളിൽ തെന്നി നാം പുതിയ അരക്ഷിതത്വത്തിലേക്ക് കൂപ്പു കുത്തുന്നു എന്നതാണ് ഉത്തരാധുനിക സാങ്കേതിക സാമഗ്രികളിൽക്കൂടിയുള്ള നമ്മുടെ ജീവിതത്തിന്റെ ധർമ്മ സങ്കടവും വിരോധാഭാസവും.
കഴിഞ്ഞ മുപ്പതു കൊല്ലമായി വളർന്നു വന്ന വിവര സാങ്കേതിക വിദ്യ നമ്മുളുടെ വിനിമയ വിചാരങ്ങളെയും ചിന്തകളേയും ചന്തകളെയും ചന്തങ്ങളെയും ചിന്തേരിട്ട് വീണ്ടും പരുവപ്പെടുത്തി, ചിട്ടപ്പെടുത്താനുള്ള ശ്രമത്തിലാണ്. നമ്മൾ ചെയ്യുന്നതും ചെയ്യാത്തതും ചെയ്യരുതാത്തതും നോക്കി കാണുന്ന ഒടയ തമ്പുരാനായി ടെക്നോളജി നമ്മുടെ എല്ലാ കാര്യങ്ങളിലും കാര്യസ്ഥരായി .
ആളുകൾ അൽഗോരിതങ്ങളായി സ്വയംഭോഗം ചെയ്ത് സന്തോഷിക്കുന്നു എന്ന് വരുത്തി തീർക്കുന്ന ഒരു കലികാലം. ഭോഗവും ഉപഭോഗവും അക്കങ്ങളുടെ സ്വയം ഭോഗമാകുമ്പോൾ നമ്മുടെ വില 'നമ്മുടെ ക്രെഡിറ്റ് 'വർത്തിനസ്സ് ആകും. നമ്മുടെ 'നിലയും -വിലയും ഒരു നമ്മുടെ പോക്കെറ്റിലെ ഒരു തുണ്ട് പ്ലാസ്റ്റിക്കിലെ ഒരു നമ്പർ ആണ് .
നമ്മൾ അൽഗോരിത ചാത്തന്മാരുടെ ഭോഗ മായവലയത്തിലെ പ്ലാസ്റ്റിക് മിന്നാമിനുങ്ങുകളായി ചുറ്റികറങ്ങി നടക്കുന്ന, ധർമ്മം എന്തെന്ന് പോലും അറിയാത്ത പുതിയ ധർമ്മ സങ്കടങ്ങളുടെ നീർചുഴിയിലാണ് . അവിടയാണ് പുതിയ ദൈവ ചന്തക്കാർ ചന്തമായി അവരുടെ ചന്തകളിലേക്ക് കൂട്ടി കൊണ്ടുപോയി കെട്ടിപ്പിടിച്ചു അമ്മ ദൈവങ്ങളും പ്രോസ്പ്പിരിട്ടി പ്രവാചകരുമായി നമ്മളുടെ പോക്കറ്റിലെ പ്ലാസ്റ്റിക് കാർഡിലെ നമ്പറിനെ തേടി പുതിയ നമ്പർ ഇറക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്