റോഡ് നിയമങ്ങൾ ലംഘിക്കുന്നവരെ പിടികൂടാൻ ഡിജിറ്റൽ വാഹനപരിശോധന; വിരൽത്തുമ്പിൽ ലഭ്യമാകുന്നത് വാഹന വിവരങ്ങളും ഡ്രൈവിങ് ലൈസൻസുകളുടെ വിവരങ്ങളും; ഉപയോഗിക്കുന്നത് ചൈനീസ് നിർമ്മിത ഉപകരണം; ഡിജിറ്റൽ പെയ്മെന്റ് നടത്താനുള്ള ടെൻഡർ ലഭിച്ചതോടെ പൈൻ ലാബ് ഉപകരണം വകുപ്പിന് എത്തിച്ചത് ഫെഡറൽ ബാങ്ക്; ഡാറ്റകൾ ചോരുമെന്ന ആക്ഷേപം ശക്തം; ബോയ്ക്കോട്ട് ചൈന മുദ്രാവാക്യത്തിനിടെ ചൈനാവത്കരണം നടപ്പാക്കി ശശീന്ദ്രന്റെ മോട്ടോർ വാഹന വകുപ്പ്
എം മനോജ് കുമാർ
തിരുവനന്തപുരം: ഡിജിറ്റൽ വാഹനപരിശോധനയ്ക്ക് മോട്ടോർ വാഹനവകുപ്പ് ഉപയോഗിക്കുന്നത് ചൈന നിർമ്മിത ഉപകരണം. ചൈനയുമായുള്ള അതിർത്തി തർക്കത്തിന്റെ പാശ്ചാത്തലത്തിൽ ഇന്ത്യയിൽ നിന്ന് ബോയ്ക്കോട്ട് ചൈന മുദ്രാവാക്യം ഉയർന്നിരിക്കവേ തന്നെയാണ് മോട്ടോർവാഹനവകുപ്പ് ചൈനീസ് ഉപകരണം ഉപയോഗിക്കുന്നത്. ഡിജിറ്റൽ വാഹനപരിശോധനയ്ക്ക് ഫെഡറൽ ബാങ്ക് ആണ് വകുപ്പിന് ഈ ചൈനീസ് ഉപകരണം എത്തിച്ചിരിക്കുന്നത്. മന്ത്രി എകെ ശശീന്ദ്രൻ വകുപ്പിലെ ഈ പരിഷ്കാരം ഡാറ്റാ ചോർച്ചയുടെ സാധ്യതയാണ് ചർച്ചയാക്കുന്നത്.
പൈൻ ലാബിന്റെ കയ്യിൽ നിന്നാണ് ഫെഡറൽ ബാങ്ക് മോട്ടോർ വാഹനവകുപ്പിന് വിവാദ ഉപകരണം എത്തിച്ചിരിക്കുന്നത്. ഉപകരണത്തിന്റെ പിന്നിൽ തന്നെ മെയ്ഡ് ഇൻ ചൈന എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. റോഡ് നിയമങ്ങൾ ലംഘിക്കുന്നവരെ പിടികൂടാൻ ഡിജിറ്റൽ വാഹനപരിശോധനയ്ക്ക് മോട്ടോർ വാഹനവകുപ്പ് തുടക്കമിട്ടിരിക്കവെ തന്നെയാണ് വിവാദവും ഒപ്പം വരുന്നത്. ഈ മെഷീനിലെ ഡാറ്റകൾ മുഴുവൻ പുറത്ത് പോകാനുള്ള അവസരം കൂടി ലഭിക്കും എന്നാണ് ഇതിനൊപ്പം ഉയർന്നിരിക്കുന്ന ആക്ഷേപം. ആദ്യഘട്ടത്തിൽ നൂറു മെഷീൻ ആണ് എത്തിച്ചതെങ്കിലും ഇപ്പോൾ അറുനൂറു മെഷീനുകൾ എത്തിക്കാനുള്ള ഒരുക്കങ്ങൾ ആണ് നടന്നു വരുന്നത്. സംസ്ഥാന സർക്കാരിനെ പ്രതികൂട്ടിലാക്കിയ സ്പ്രിങ്ളർ ഡാറ്റാ വിവാദത്തിനോപ്പമാണ് മോട്ടോർ വാഹനവകുപ്പിനെ ചുറ്റിപ്പറ്റിയും ഡാറ്റാ വിവാദം വരുന്നത്. ഡാറ്റകൾ ട്രാൻസ്ഫർ ചെയ്യാനുള്ള അവസരം മെഷീൻ വഴി ലഭിക്കുന്നു എന്നതാണ് ഇതുമായി ബന്ധപ്പെട്ട് ചൂണ്ടിക്കാട്ടപ്പെടുന്നത്.
ഫൈൻ അടയ്ക്കാനായി എടിഎം കാർഡ് സ്വൈപ്പ് ചെയ്യാനുള്ള സംവിധാനം കൂടി മെഷീനിലുണ്ട്. ഈ മെഷീൻ വഴി ഡാറ്റ ചോർത്താനുള്ള അവസരം ലഭ്യമായിരിക്കെ എടിഎം കാർഡിന്റെ വിശദാംശങ്ങൾ കൂടി പുറത്ത് പോകും എന്ന പ്രശ്നം കൂടി ഇതിനൊപ്പം വരുന്നു. മോട്ടോർ വാഹനവകുപ്പിന്റെ കേസുകൾ രജിസ്റ്റർ ചെയ്യാനുള്ള ഡിജിറ്റൽ പ്ലാറ്റ് ഫോം ആണിത്. പൈൻ ലാബ് നൽകിയ ഈ ഉപകരണം വഴിയാണ് കേസുകൾ രജിസ്റ്റർ ചെയ്യുന്നത്. ഫെഡറൽ ബാങ്ക് നൽകുന്ന ഉപകരണം ഉപയോഗിച്ചാണ് ഡിജിറ്റൽ വാഹനപരിശോധന ആരംഭിച്ചിരിക്കുന്നത്. പൈൻ ലാബിന്റെ ഉപകരണമാണ് ഫെഡറൽ ബാങ്ക് എത്തിച്ചിരിക്കുന്നത്.
നൂറോളം ഉപകരണങ്ങൾ മോട്ടോർ വാഹനവകുപ്പിന്റെ സ്ക്വാഡുകൾക്ക് എത്തിച്ചിട്ടുണ്ട്. കേരളമാകെ ഈ മെഷീൻ എത്തിക്കാനുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്. ഡ്രൈവിങ് ലൈസൻസും കേസുകളെ സംബന്ധിച്ചുള്ള വിവരങ്ങളുമൊക്കെ ഈ ഉപകരണത്തിൽ ലഭ്യമാണ്. ഇ ചെലാൻ സംവിധാനമാണിത്. ഫോട്ടോ എടുക്കാനും ഡ്രൈവിങ് ലൈസൻസിന്റെ ഡീറ്റെയിൽസും ഒക്കെ വരുന്ന സംവിധാനമാണിത്. ഓപ്പൺ ടെൻഡർ വന്നപ്പോൾ ഫെഡറൽ ബാങ്ക് ആണ് ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്തത്. അതിനാൽ മെഷീൻ എത്തിക്കാനുള്ള ചുമതല അവർക്കാണ് ലഭിച്ചത്. ഫെഡറൽ ബാങ്ക് ആണ് കേരളം മുഴുവൻ ഈ മെഷീൻ വകുപ്പിനായി എത്തിക്കുന്നത്.
നിയമ ലംഘനം കണ്ടാൽ വാഹനം തടഞ്ഞു നിർത്തിയാൽ മാത്രം മതി. വാഹന നമ്പറും ലൈസൻസ് നമ്പറും കുറിച്ചെടുക്കണ്ട. മുൻ കാല കുറ്റകൃത്യങ്ങളെ കുറിച്ചറിയാൻ ഫയലുകൾ തുറക്കേണ്ട. എല്ലാം വിരൽ തുമ്പിൽ എത്തും അതിനാണ് പുതിയ ഇ-ചെല്ലാൻ ഒരുക്കിയിരിക്കുന്നത്. ഈ ചെലാന്‍ ഒപ്പമാണ് ഉപകരണത്തെക്കുറിച്ചുള്ള വിവാദം കൂടി കടന്നുവരുന്നത്. കൊച്ചിയിലാണ് ഇതിനു തുടക്കമിട്ടത്. വൈകാതെ സംസ്ഥാനമൊട്ടാകെ എത്തും. വാഹനവകുപ്പിന്റെ പരിവാഹൻ എന്ന കേന്ദ്രീകൃത വെബ്സൈറ്റാണ് ഇതിനായി ഉപയോഗിക്കുന്നത്.
റോഡിലൂടെയെത്തുന്ന വാഹനങ്ങളുടെ വിവരങ്ങൾ അപ്പോൾ തന്നെ ഉദ്യോഗസ്ഥരുടെ പക്കലുള്ള ഈ പ്രത്യേക ഡിജിറ്റൽ ഡിവൈസിലൂടെ അറിയാം. വാഹനത്തിന്റെ ഇൻഷുറൻസ്, ടാക്സ്, ഫിറ്റ്നസ്, അമിതവേഗം തുടങ്ങിയ സർവ വിവരങ്ങളും ഞൊടിയിടയിൽ ലഭ്യമാകും.നിയമലംഘനമുണ്ടെങ്കിൽ അതിനുള്ള പിഴ ഡിവൈസിൽ രേഖപ്പെടുത്തും. ഇത് പിന്നീട് നോട്ടീസായി വാഹന ഉടമയ്ക്ക് ലഭിക്കും. ഓടിക്കുന്ന ആളിന്റെ ലൈസൻസിലെ പിഴവുകളും കണ്ടെത്താം. ഡ്രൈവറോ, വാഹനമോ മുമ്പ് കുറ്റകൃത്യങ്ങളിൽ പെട്ടിട്ടുണ്ടോയെന്ന വിവരവും മുമ്പ് ഒടുക്കിയ പിഴയുടെ വിവരങ്ങളും ഉപകരണത്തിൽ ലഭ്യമാകും.
വാഹന പരിശോധന നടത്തുന്ന ഉദ്യോഗസ്ഥർക്ക് മൊബൈൽ ആപ്ലിക്കേഷനിലൂടെ കുറ്റകൃത്യത്തിന്റെ ദൃശ്യങ്ങൾ, സമയം, സ്ഥലം എന്നിവ തത്സമയം റെക്കോർഡ് ചെയ്യാം. രാജ്യത്തെവിടെയും ഉള്ള വാഹനങ്ങളുടെ വിവരങ്ങളും, ഡ്രൈവിങ് ലൈസൻസുകളുടെ വിവരങ്ങളും പരിശോധനാ വേളയിൽ വിരൽത്തുമ്പിൽ ലഭ്യമാകും.കുറ്റപത്രം നൽകപ്പെട്ടാൽ ആ വിവരങ്ങൾ യഥാക്രമം കുറ്റം ആരോപിക്കപ്പെട്ട വാഹനത്തിന്റെയും, ഡ്രൈവറുടെയും ഓഫീസ് രേഖകളിൽ ഓൺലൈനിലൂടെ പ്രതിഫലിക്കും.
അതുവഴി വാഹനമോ, ഡ്രൈവറോ സ്ഥിരം നിയമലംഘകർ ആണോയെന്ന് എളുപ്പം മനസ്സിലാക്കാം. വാഹന ഉടമകൾക്കും ഡ്രൈവർമാർക്കും തങ്ങളുടെ പേരിലുള്ള ട്രാഫിക് നിയമ ലംഘനങ്ങളുടെ വിവരങ്ങൾ ഓൺലൈനായി പരിശോധിക്കാനും, പിഴയടക്കാനും സാധിക്കും. നേട്ടങ്ങൾട്രാഫിക് നിയമ ലംഘനത്തിനെതിരായ നടപടികൾ സുഗമവും സുതാര്യവും ആകും.സമയനഷ്ടം ഒഴിവാകും. ട്രാഫിക് എൻഫോഴ്സ്മെന്റ് പേപ്പർ രഹിതമാകുന്ന സംവിധാനവുമാണിത്. പക്ഷെ പൈൻ ലാബിന്റെ ചൈനീസ് നിർമ്മിത ഡിജിറ്റൽ ഉപകരണത്തിന്നെതിരെയാണ് വകുപ്പിൽ നിന്ന് തന്നെ എതിർപ്പുകൾ ഉയർന്നിരിക്കുന്നത്.
കോവിഡിന്റെ മറവിൽ ലേണേഴ്സ് ടെസ്റ്റ് പ്രഹസനമാക്കാനുള്ള മോട്ടോർ വാഹനവകുപ്പിന്റെ നീക്കവും വിവാദമായിരുന്നു. . ലേണേഴ്സ് ടെസ്റ്റ് ഓൺലൈൻ ആക്കി നടത്താനുള്ള തീരുമാനമാണ് വിവാദമായത്. ഡ്രൈവിങ് ലൈസൻസിന്റെ ഭാഗമായി നടത്തുന്ന ലേണേഴ്സ് ടെസ്റ്റ് അപേക്ഷകർക്ക് സ്വന്തം വീട്ടിലിരുന്നു എഴുതാനുള്ള അനുവാദം നൽകുക എന്ന വിചിത്ര ഉത്തരവാണ് വകുപ്പ് ഇറക്കിയത്. ഡ്രൈവിങ് സ്കൂളുകളുടെ സമ്മർദ്ദത്തിനു വഴങ്ങിയാണ് ഈ തീരുമാനം എന്നാണ് ലഭിക്കുന്ന സൂചന. ഡ്രൈവിങ് ടെസ്റ്റ് സമ്പ്രദായത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കുന്ന തീരുമാനം എന്നാണ് ഈ നീക്കം വിശേഷിപ്പിക്കപ്പെടുന്നത്.
എസ്എസ്എൽസി പരീക്ഷ സ്വന്തം വീട്ടിലിരുന്നു എഴുതാൻ അനുവദിക്കുന്നതിന് തുല്യമായ അവസ്ഥയാണ് ഇത്. ഡ്രൈവിങ് സ്കൂളുകൾക്ക് ചാകരക്കോളാണ് ഉത്തരവ് എന്നാണ് വകുപ്പിലുള്ളവർ തന്നെ വിരൽ ചൂണ്ടുന്നത്. ലേണേഴ്സ് ടെസ്റ്റ് ഓൺലൈൻ ആയി അറ്റൻഡ് ചെയ്യാൻ അനുവദിക്കുന്ന തീരുമാനം വന്നാൽ ലേണേഴ്സ് ടെസ്റ്റിന്റെ വിശ്വാസ്യത നഷ്ടമാകും. അപേക്ഷകർക്ക് തങ്ങളുടെ മൊബൈലിൽ വെച്ചോ കമ്പ്യൂട്ടർ വഴിയോ പരീക്ഷ എഴുതാം. അപേക്ഷകർക്ക് പരീക്ഷ എഴുതാൻ ബുദ്ധിമുട്ട് ആണെങ്കിൽ ഡ്രൈവിങ് സ്കൂളുകൾക്ക് അപേക്ഷകന്റെ പേരിൽ പരീക്ഷ എഴുതാനും കഴിയും.
എഴുതാനും വായിക്കാനും അറിയാത്തവർ പോലും ഗതാഗതവകുപ്പിന്റെ ലേണേഴ്സ് ടെസ്റ്റ് പാസാകും. ഇതാണ് വിചിത്ര ഉത്തരവ് വഴി സംഭവിക്കാൻ പോകുന്നത് എന്ന ചൂണ്ടിക്കാട്ടൽ വന്നിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍