ശിവശങ്കറിനെ ചോദ്യം ചെയ്യാൻ തീരുമാനിച്ച് എൻഐഎ; കൊച്ചിയിലേക്ക് വിളിച്ചു വരുത്തുക കസ്റ്റംസ്; മൊഴികളിൽ വൈരുദ്ധ്യം കണ്ടാൽ സ്വപ്നാ സുരേഷിനും സരിത്തിനും സന്ദീപ് നായർക്കും ഒപ്പം ഇരുത്തി മൊഴിയെടുക്കും; സെക്രട്ടറിയേറ്റിന് പിറകിലെ ഫ്ളാറ്റിൽ നിറയുന്നത് വൻ ദുരൂഹത; ശിവശങ്കറിനും സ്വപ്നയുടെ ഭർത്താവിനും ഇവിടെ ഫ്ളാറ്റുണ്ടെന്ന് സംശയം; കേരളത്തെ ഭരിച്ച മുഖ്യമന്ത്രിയുടെ പഴയ സെക്രട്ടറി ഊരാക്കുടുക്കിൽ; അഭിഭാഷക കുടുംബവും സംശയ നിഴലിൽ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറി എം.ശിവശങ്കറിനെ ചോദ്യം ചെയ്യാൻ എൻഐഎ തീരുമാനം. കസ്റ്റംസും ചോദ്യം ചെയ്യലിന്റെ ഭാഗമാകും. ശിവശങ്കറിനെ കൊച്ചിയിലേക്ക് വിളിച്ചു വരുത്തിയാകും ചോദ്യം ചെയ്യൽ. മൊഴികളിൽ വൈരുദ്ധ്യം വന്നാൽ സ്വപ്നാ ജോർജിനും സരിത്തിനും സന്ദീപ് നായർക്കും ഒപ്പമിരുത്തി ചോദ്യം ചെയ്യും. സ്വർണക്കടത്ത് കേസിൽ ഗൂഢാലോചന നടന്ന ഫ്ളാറ്റ് കേന്ദ്രീകരിച്ചും അന്വേഷണം മുറുകകയാണ്. എം.ശിവശങ്കറിന് ഫ്ളാറ്റുള്ള അതേ സമുച്ചയത്തിൽ സ്വപ്നയുടെ ഭർത്താവിനും ഫ്ളാറ്റുണ്ടെന്ന് സംശയിക്കുന്നുണ്ട്. ജൂൺ അവസാനം വാടകയ്ക്കെടുത്തതാണോ എന്നും അന്വേഷിക്കുന്നുണ്ട്. ലോ അക്കാദമിക്ക് കീഴിലെ ഫ്ളാറ്റാണ് ഇത്.
സ്വർണക്കടത്ത് കേസിൽ മൂന്നുപേർ കൂടി കസ്റ്റംസ് കസ്റ്റഡിയിലായി. പ്രതികൾക്കെതിരെ കോഫെപോസ ചുമത്തും. കസ്റ്റഡിയിൽ വിട്ട സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും എൻഐഎ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നത് തുടരുകയാണ്. സ്വപ്നയും സന്ദീപും ബംഗളൂരുവിലേക്ക് കടന്നത് മഹാരാഷ്ട്ര വരെ യാത്രാനുമതിയുള്ള തമിഴ്നാട് പാസുമായി. കാർ സ്വന്തം പേരിലാണെങ്കിലും സ്വപ്ന പാസെടുത്തത് മറ്റൊരു പേരിലാണ്. സ്വർണം പിടിച്ച ജൂലൈ അഞ്ചിനു തന്നെ സ്വപ്നയും സംഘവും നഗരം വിട്ടതായും അന്വേഷണത്തിൽ വ്യക്തമായി. ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിക്കുമെന്ന് അറിഞ്ഞായിരുന്നു രാത്രിയാത്ര. ഇതെല്ലാം ശിവശങ്കർ പറഞ്ഞാണോ എന്ന സംശയം എൻ ഐ എയ്ക്കുണ്ട്.
ശിവശങ്കർ താമസിച്ചിരുന്ന സെക്രട്ടേറിയറ്റിനു സമീപത്തെ ഫ്ളാറ്റ് സമുച്ചയത്തിൽ സ്വപ്നയുടെ ഭർത്താവ് ജയശങ്കർ ഫ്ളാറ്റ് വാടകയ്ക്ക് എടുത്തിരുന്നുവെന്ന സൂചനയുമുണ്ട്. ജൂൺ അവസാനത്തോടെ ഒരു ഫ്ളാറ്റ് വാടകയ്ക്ക് എടുത്തിരുന്നു. ഫ്ളാറ്റിന്റെ വാടക രജിസ്റ്റർ കസ്റ്റഡിയിൽ എടുത്ത കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് ഇതുസംബന്ധിച്ച സൂചനയുള്ളത്. ശിവശങ്കറുമായി ബന്ധപ്പെട്ട ചില കേന്ദ്രങ്ങളിൽ കസ്റ്റംസ് പരിശോധന നടത്തുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട സ്വർണ്ണക്കടത്തു കേസിൽ തിരുവനന്തപുരത്തെ പ്രമുഖ അഭിഭാഷക കുടുംബത്തിന്റെ പങ്ക് അന്വേഷിക്കുന്നുവെന്ന സൂചനകൾ ചർച്ചയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായി വളരെ അടുത്ത ബന്ധം പുലർത്തുന്ന കുടുംബമാണിത്.
ഈ കുടുംബത്തിലെ മുതിർന്ന അഭിഭാഷകൻ ജൂൺ 30, ജൂലൈ 1 തീയതികളിൽ കൊല്ലത്തെ പള്ളിമുക്ക്, കണ്ണനല്ലൂർ മേഖലകളിലെ സ്വർണ്ണക്കടകളിൽ എത്തിയതായി വ്യക്തമായിട്ടുണ്ട്. എസ് ഡി പി ഐ യുടെ ശക്തികേന്ദ്രങ്ങളായ ഇവിടുത്തെ സ്വർണ്ണക്കടകളിലെ കച്ചവടത്തെകുറിച്ച് ദുരൂഹത ഉണ്ട്. സ്ത്രീയോടപ്പമായിരുന്നു അഭിഭാഷകൻ ഇവിടെ എത്തിയത്. ഇദ്ദേഹത്തിന്റെ ഭാര്യയും ഭാര്യാപിതാവും അഭിഭാഷകർ എന്ന നിലയിലല്ലാതെ തന്നെ പ്രശസ്തരാണ്. അതിനിടെയാണ് ഫ്ളാറ്റ് കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കുന്നത്. ഇതോടെ ഫ്ളാറ്റാണ് ഗൂഢാലോചനയുടെ കേന്ദ്രമെന്ന സൂചനയാണ് പുറത്തു വരുന്നത്. സ്വപ്നയ്ക്ക് അമ്പലമുക്കിൽ ഫ്ളാറ്റുണ്ട് പിന്നെ എന്തിനാണ് സ്വപ്നയുടെ ഭർത്താവ് സെക്രട്ടറിയേറ്റിന് അടുത്ത് ഫ്ളാറ്റ് എടുത്തതെന്നാണ് ഉയരുന്ന ചോദ്യം.
അതിനിടെ ഈ വിഷയം രാഷ്ട്രീയ ചർച്ചകൾക്കും വിഷയമാകുന്നുണ്ട്. ശിവശങ്കറിന്റെ ഫ്ളാറ്റും 1 ജയശങ്കറിന്റെ ഭാര്യയും മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറി ശിവശങ്കറിന് സെക്രട്ടറിയറ്റിന് സമീപമുള്ള ഫ്ളാറ്റിന്റെ അതേ സമുച്ചയത്തിൽ സ്വപ്ന സുരേഷിനും ഫ്ളാറ്റ്.... സ്വപ്നയുടെ ഭർത്താവ് ജയശങ്കറിന്റെ പേരിലാണ് ഈ ഫ്ളാറ്റ് വാടകക്കെടുത്തത്...... പിടിക്കപ്പെടുന്നതിന് മുമ്പുവരെ അവിടെ താമസമുണ്ടായിരുന്നു..... ഇതുമായി ബന്ധപ്പെട്ട രേഖകൾ കസ്റ്റംസ് കൊണ്ടുപോയി...... ശിവശങ്കറിന് സ്വപ്നയുമായി 'എന്തോ ' ബന്ധമേ ഉണ്ടായിരുന്നുള്ളൂ എന്ന് പറയുന്ന മുഖ്യമന്ത്രി ഇക്കാര്യം നിഷേധിക്കുമോ ..?-എന്ന ചോദ്യം ഫെയ്സ് ബുക്കിലൂടെ ജ്യോതികുമാർ ചാമക്കാലയാണ് ഉയർത്തുന്നത്.
മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന എം. ശിവശങ്കറിന്റെ വിദേശയാത്രകൾ സംബന്ധിച്ച അന്വേഷണം ദേശീയ സുരക്ഷാ ഏജൻസി തുടങ്ങി. നയതന്ത്ര ബാഗിൽ വന്ന സ്വർണം വിട്ടു കൊടുക്കാൻ എം ശിവശങ്കരൻ മൂന്ന് തവണ കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണറെ വിളിച്ചെന്നാണ് സൂചന. ശിവശങ്കറിന്റെ അടുത്ത സുഹൃത്തായ സെക്രട്ടറിയേറ്റിലെ മറ്റൊരു ഉദ്യോഗസ്ഥനും ഫോൺ വിളിയിൽ പങ്കാളിയായി എന്നു സൂചനയുണ്ട്. അങ്ങനെ എങ്കിൽ ഈ കേസ് അന്വേഷണത്തിന് പുതിയ തലം വരും. മുഖ്യമന്ത്രിയുടെ ഓഫീസിൽ അന്വേഷണം എത്തുമെന്നും ഉറപ്പാണ്. ഇക്കാര്യം കേരളാ പൊലീസിനും വ്യക്തമായി കഴിഞ്ഞു.
കസ്റ്റംസിനെ വിളിച്ച ശിവശങ്കരൻ വിമാനത്താവളത്തിലെ ബാഗ് പരിശോധന തടയാൻ ശ്രമിച്ചെന്ന ആരോപണം ഉയർന്നു കഴിഞ്ഞു. ആദ്യ കോളിൽ ശിവശങ്കരൻ മൂന്നര മിനിറ്റോളം സംസാരിച്ചു. തന്റെ ഉന്നതപദവി ദുരുപയോഗം ചെയ്തതിന്റെയും കേസ് അട്ടിമറിക്കാൻ ശ്രമിച്ചതിന്റെയും ഡിജിറ്റൽ തെളിവായി ഇത് കസ്റ്റംസിന്റെ കൈയിലുണ്ട്. ഫോൺകോളുകളെ കുറിച്ച് കൃത്യമായ മറുപടി ഇല്ലെങ്കിൽ ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തും. യുഎപിഎ നിയമം ചുമത്തിയാകും അറസ്റ്റ്. കസ്റ്റംസ് ശേഖരിച്ച തെളിവുകളും എൻഐഎ വിശദമായി പരിശോധിക്കുന്നുണ്ട്.
സ്വപ്നക്ക് പുറമേ സന്ദീപുമായും ശിവശങ്കറിന് അടുത്ത ബന്ധമുണ്ടെന്നാണ് സംശയം. ഇദ്ദേഹത്തിന്റെ ഫ്ളാറ്റിൽ കള്ളക്കടത്തിന്റെ ഗൂഢാലോചന നടന്നതായി ആരോപണമുണ്ട്. ശിവശങ്കരനുമായി ബന്ധപ്പെട്ട മൂന്നു കേന്ദ്രങ്ങളിൽ കസ്റ്റംസ് പരിശോധന തുടരുകയാണ്. ശിവശങ്കർ താമസിച്ച ഫ്ളാറ്റിന്റെ പരിസരമുൾപ്പെടെ തലസ്ഥാന നഗരത്തിൽ ഇരുപതിടങ്ങളിൽ നിന്നുള്ള സി.സി. ടിവി ദൃശ്യങ്ങൾ എൻ.ഐ.എ. ശേഖരിച്ചു. വിമാനത്താവളവും സെക്രേട്ടറിയറ്റ് പരിസരവും ഉൾപ്പെടെയുള്ള ദൃശ്യങ്ങൾ ഇതിൽ ഉൾപ്പെടും. ഇതിലെല്ലാം പല നിർണ്ണായക വിവരങ്ങളുണ്ട്. ഇതിനെല്ലാം ശിവശങ്കർ മറുപടി നൽകേണ്ടി വരും.
ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് സഹായം, ഗൂഢാലോചന, അറിഞ്ഞോ അറിയാതെയോ പങ്കാളിത്തം വഹിക്കൽ എന്നിങ്ങനെ യു.എ.പി.എ. നിയമത്തിന്റെ 16, 18 വകുപ്പുകൾ ശിവശങ്കറിനു കെണിയാകും. അറസ്റ്റിലായാൽ ജാമ്യവും കിട്ടില്ല. ഏതെങ്കിലും രാഷ്ട്രീയ ഉന്നതന്റെ പേര് ചോദ്യം ചെയ്യലിൽ ശിവശങ്കർ പറഞ്ഞാൽ അത് കേസിന് പുതിയ തലം നൽകും.
Stories you may Like
- പിണറായിക്ക് യുഎഇയിലും ഷാർജയിലും അജ്മാനിലും ബെനാമി ബിസിനസ്; സ്വപ്ന സുരേഷ്
- കെ ഫോൺ പദ്ധതിയിൽ മുഖ്യമന്ത്രിക്ക് എതിരെ സ്വപ്ന സുരേഷ്
- സുരേഷ് ഗോപി ഈ ശനിയാഴ്ച കേന്ദ്രമന്ത്രി ആവുമോ?
- ഇനിയും നിയമോപദേശം തേടും; ആക്ഷൻ ഹീറോയെ ഇനി സ്റ്റേഷനിൽ വരുത്തില്ല
- ഷാജി കൈലാസ് കുറിപ്പിൽ ഒളിപ്പിക്കുന്നത് എന്ത്? തൃശൂരിലെ 'ത്രികോണം' ചർച്ചകളിൽ
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍