ചൈനീസ് സുന്ദരിമാർ ലോകം മുഴുവൻ കറങ്ങി നടക്കുന്നു; ബ്രിട്ടനിലെ അനേകം നേതാക്കളും ബിസിനസ്സുകാരും ഹണി ട്രാപ്പിൽ പെട്ടു കഴിഞ്ഞു; മയക്കിയെടുത്ത് മൊബൈൽ ഫോണിലെ ഡാറ്റകൾ ചോർത്തി ചാര സുന്ദരിമാർ മുൻപോട്ട്; ലോകത്തെ കീഴടക്കാൻ ചൈന സുന്ദരിമാരെ ഉപയോഗിക്കുന്നു
മറുനാടൻ മലയാളി ബ്യൂറോ
ലണ്ടൻ നിവാസിയായ ഇയാൻ ക്ലെമന്റ് ചൈനീസ് ഭരണകൂടത്തെ വിശ്വസിക്കരുതെന്ന് പഠിച്ചത് എങ്ങനെയാണെന്ന് നോക്കു. 2008 ലെ ബെയ്ജിങ് ഒളിമ്പിക്സിൽ ലണ്ടൻ ഡെപ്യുട്ടി മേയർ എന്ന നിലയിൽ ഔദ്യോഗിക സന്ദർശനത്തിലായിരുന്നു ഇയാൻ ക്ലെമന്റ്. ഒരു പാർട്ടിക്കിടയിലാണ് അതിസുന്ദരിയായ ഒരു ചൈനീസ് യുവതി അദ്ദേഹത്തെ സമീപിക്കുന്നത്. അതൊരു തേൻ കെണിയായിരുന്നു എന്ന് പിന്നീട് അദ്ദേഹം പറഞ്ഞു. എന്നാൽ ആ സമയത്ത് വീണ്ടുവിചാരമെല്ലാം മാറ്റിവച്ച ആ യുവതിയുടെ പുറകേ പോവുകയായിരുന്നു അദ്ദേഹം ചെയ്തത്.
ഒന്നുരണ്ട് ഗ്ലാസ് വൈനിനു ശേഷം അദ്ദേഹം അവളെ തന്റെ മുറിയിലേക്ക് ക്ഷണിച്ചു. പിന്നീട് ഉറക്കമുണർന്നപ്പോൾ മുറിയിൽ ആ യുവതിയില്ല, മുറിയാകെ ആരോ തെരഞ്ഞ് പരിശോധിച്ചതുപോലെ അലങ്കോലമായിക്കിടക്കുന്നു. പേഴ്സ് തുറന്നു തന്നെ ഇരിക്കുന്നുണ്ടായിരുന്നു എന്നാൽ പണമൊന്നും നഷ്ടപ്പെട്ടിരുന്നില്ല. അദ്ദേഹത്തിന്റെ ബ്ലാക്ക്ബെറി ഫോണിലെ ഡാറ്റ മുഴുവൻ ഡൗൺലോഡ് ചെയ്തിരുന്നു. ലണ്ടൻ ഒളിമ്പിക്സുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സജീവമായിരുന്നു ക്ലെമന്റ്. അദ്ദേഹം ബെയ്ജിംഗിൽ വന്നതുതന്നെ ലണ്ടൻ ഒളിമ്പിക്സിലേക്ക് കുറച്ച് നല്ല നിക്ഷേപകരെ തിരക്കിയായിരുന്നു.
ഒരു വർഷത്തിന് ശേഷം ഈ കഥ പുറത്തുവന്നപ്പോൾ അദ്ദേഹം പറഞ്ഞത് ആ യുവതി ചൈനീസ് രഹസ്യാന്വേഷണ വിഭാഗത്തിലെ ജീവനക്കാരിയായിരിക്കാം എന്നാണ്. താൻ ആരെയൊക്കെ കാണുന്നു, എന്തൊക്കെയാണ് ആസൂത്രണം ചെയ്യുന്നത് എന്നൊക്കെ അറിയുകയായിരുന്നിരിക്കാം അവരുടെ ലക്ഷ്യം. ഈ സംഭവം നടന്ന് ഒരു പതിറ്റാണ്ട് കഴിഞ്ഞിട്ടും ആരും ഒന്നും പഠിക്കുന്നില്ല. പാശ്ചാത്യ നാടുകളിലെ നിരവധി രാഷ്ട്രീയ നേതാക്കളും ബിസിനസ്സുകാരും ഇന്നും അവരുടെ കെണിയിൽ വീണുകൊണ്ടേയിരിക്കുന്നു.
1990 കളുടെ ആരംഭത്തിൽ ചൈന സന്ദർശിക്കുന്ന ബ്രിട്ടീഷുകാർക്കായി എം 15 ഒരു മാർഗ്ഗരേഖ തയ്യാറാക്കിയിരുന്നു. അധികമായ ബഹുമാനം പ്രദർശിപ്പിക്കുന്നതുമ്മ് ഉദാരമായ ആഥിതേയത്വവും സൂക്ഷിക്കണം എന്നതായിരുന്നു അതിന്റെ കാതൽ. പാശ്ചാത്യരെ സുഹൃത്തുക്കളാക്കുന്നത് ദീർഘകാലാടിസ്ഥാനത്തിലുള്ള പരിപാടിയുടെ ഭാഗമായിട്ടാണ്. അവരോട് ഒരു കടപ്പാട് ഉണ്ടാക്കിയെടുക്കുക എന്നതാണ് ലക്ഷ്യം. പിന്നീട് അവർ ചോദിക്കുന്നതെല്ലാം ചെയ്തുകൊടുക്കേണ്ടതായി വരും. ഈ നിർദ്ദേശങ്ങൾ അന്നത്തേക്കാൾ ഇന്നാണ് കൂടുതൽ ഉപകാരപ്രദമായിട്ടുള്ളത്. എന്നാൽ പലരും ഇത് അവഗണിക്കുകയാണ്.
അമേരിക്കൻ ഡിപ്പർട്ട്മെന്റ് ഓഫ് ജസ്റ്റിസിന്റെ കണക്കനുസരിച്ച് 2011 നും 2018 നും ഇടയിൽ നടന്ന സാമ്പത്തിക ചാരകേസുകളിൽ 90% കേസുകളിലും ചൈനാക്കാരാണ് ഉൾപ്പെട്ടിരിക്കുന്നത്. സാമ്പത്തിക രഹസ്യങ്ങൾ ചോർത്തുവാൻ വ്യവസായിക ചാരന്മാരും പ്രതിരോധ രഹസ്യങ്ങൾ ചോർത്തുവാൻ ഔദ്യോഗിക തലത്തിൽ ചാരവൃത്തി നടത്തുന്നവരുമായി ധാരാളം ആളുകൾ ചൈനയ്ക്കുണ്ട്. മാത്രമല്ല , നിയമപരമായോ അല്ലാതേയോ മറ്റ് രാജ്യങ്ങളുടെ സാങ്കേതിക വിദ്യ സ്വന്തമാക്കുവാനുള്ള മോഹവും ചൈനക്കുണ്ട്. ഇത്തരം രഹസ്യങ്ങൾ ചോർത്തിയെടുക്കുവാൻ ഓരോ രാജ്യങ്ങളിലും സ്ഥിരതാമസമാക്കിയിട്ടുള്ള ചൈനീസ് വംശജരുടെ സഹായമാണ് ചൈൻ സ്വീകരിക്കാറുള്ളത്.
പരമ്പരാഗത ശൈലിയിൽ അല്ലാതെയുള്ള ചാരവൃത്തിയുമായി ബന്ധപ്പെട്ട നിരവധി പരാധികൾ എഫ് ബി ഐ കൈകാര്യം ചെയ്യുന്നു എന്നാണ് എഫ് ബി ഐ വൃത്തങ്ങൾ പറയുന്നത്. പരമ്പരാഗത ശൈലിയിൽ ഉള്ള ചാരപ്രവർത്തനത്തിൽ പരിശീലനം ലഭിച്ച ചാരന്മാരെയാണ് ഉപയോഗിക്കുക. എന്നാൽ ചൈന സ്വീകരിച്ചിരിക്കുന്നത് കതിരും പതിരും കൂട്ടിക്കലർത്തിയുള്ള സമീപനമാണ്. അയിരക്കണക്കിന് വിദ്യാർത്ഥികൾ, പ്രൊഫഷണലുകൾ, ബിസിനസ്സുകാർ, ടൂറിസ്റ്റുകൾ എന്നിവരെ ഉപയോഗിച്ച് വിവരങ്ങൾ ചോർത്തുന്ന രീതിയാണ് ഇപ്പോൾ ചൈനയുടേത്.
ബൗദ്ധിക സ്വത്തവകാശത്തിന്റെ പരിധിയിൽ വരുന്ന സാങ്കേതിക വിദ്യ മോഷ്ടിക്കുക എന്നത് ചൈനക്ക് പുത്തരിയൊന്നുമല്ല. ഇപ്പോൾ വാവായ് ഉപയോഗിക്കുന്ന ഉപകരണം അബ്ഡി അബാബയിലെ ആഫ്രിക്കൻ യൂണിയന്റെആസ്ഥാനത്തുനിന്ന് സാങ്കേതികവിദ്യ മോഷ്ടിച്ചുണ്ടാക്കിയതാണെന്ന ആരോപണം നേരത്തേ ഉയർന്നിരുന്നു. ഇത്തരത്തിൽ ബൗദ്ധിക സ്വത്ത് മോഷണവുമായി ബന്ധപ്പെട്ട നിരവധി പരാതികൾ വാവായ്ക്കെതിരെ ഉയർന്നിട്ടുണ്ട്. ഇത്തരത്തിൽ മോഷണത്തിൽ ഏർപ്പെടുന്ന ജീവനക്കാർക്ക് ബോണസ് നൽകുന്ന നയം പോലും കമ്പനിക്കുണ്ടെന്നും ആരോപണം ഉയർന്നിരുന്നു.
ഈഗോ, സെക്സ്, ആശയം, ദേശസ്നേഹം ഇങ്ങനെ പലതും ഉപയോഗിച്ചാണ് ചാരവൃത്തിക്കായി ആളുകളെ റിക്രൂട്ട് ചെയ്യുക. പ്രതിഫലം കാര്യമായിട്ടൊന്നും ഉണ്ടാകില്ല. ഒരു ഉദാഹരണത്തിന് ഒരു വ്യവസായിക രഹസ്യം ചോർത്തുന്നതിന് ഒരു എഞ്ചിനീയർക്ക് ലഭിക്കുക പൂർണ്ണമായും സൗജന്യമായ ഒരു വിദേശ യാത്രയായിരിക്കും ചിലപ്പോൾ ഏതെങ്കിലും ചൈനീസ് യൂണിവേഴ്സിറ്റിയിൽ ഒരു ഗസ്റ്റ് ലക്ചർ ആയി ക്ഷണിച്ച് സ്റ്റൈപ്പൻഡും നൽകും. എഫ് ബി ഐ ജീവനക്കാരനായ ജോയെ ചൻ തന്റെ ഓഫീസുമായി ബന്ധപ്പെട്ട രഹസ്യങ്ങൾ ചോർത്തിക്കൊടുത്തിരുന്നത് വിദേശയാത്രയ്ക്കും പിന്നെ ലൈംഗിക തൊഴിലാളികൾക്ക് നൽകാനുള്ള പണത്തിനും വേണ്ടിയായിരുന്നു. ഇയാൾ പിന്നീട് പിടിക്കപ്പെട്ടു.
ചൈനീസ് വംശജരേയാണ് പ്രധാനമായും ചാരപ്രവർത്തനത്തിന് ഉപയോഗിക്കുന്നതെങ്കിലും ചൈനീസ് കമ്മ്യുണിസ്റ്റ് പാർട്ടിയോട് ആദരവും വിധേയത്വവും പുലർത്തുന്ന ചില മറുനാട്ടുകാരേയും ഇതിനായി ഉപയോഗപ്പെടുത്തുന്നു. ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ പഠനത്തിനായി എത്തിയിട്ടുള്ള ചൈനീസ് വിദ്യാർത്ഥികളേയാണ് പ്രധാനമായും ബൗദ്ധിക സമ്പത്ത് ചോരണത്തിന് ഉപയോഗിക്കുന്നത്. പഠനശേഷം ചൈനയിൽ എത്തിയാൽ ഉയർന്ന ജോലി എന്നതുൾപ്പടെയുള്ള വാഗ്ദാനങ്ങൾ നൽകിയാണ് ഇത് ചെയ്യുന്നത്.
സുന്ദരികളെ ഉപയോഗിച്ചുള്ള ഹണി ട്രാപ്പും ബ്ലാക്ക് മെയിലിംഗുമാണ് പ്രധാനമായും ഉള്ളത്. തന്ത്രപ്രധാന സ്ഥാനങ്ങളിൽ ഉള്ളവരെ സോഷ്യൽ മീഡിയയിൽ ഫെയ്ക്ക് അക്കൗണ്ടുകൾ ഉപയോഗിച്ച് സുഹൃത്തുക്കളാക്കി വശീകരിക്കുന്നതും ഒരു പുതിയ രീതിയാണ്. വീഡിയോ ചാറ്റിലൂടെയും മറ്റും ലഭിക്കുന്ന ചിത്രങ്ങളും വീഡിയോകളും ഉപയോഗിച്ച് ഭീഷണിപ്പെടുത്തി വിവരങ്ങൾ ശേഖരിക്കും. ജർമ്മനിയിൽ നിന്നും ഫ്രാൻസിൽ നിന്നും ഇത്തരത്തിലുള്ള നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
Stories you may Like
- 'ചങ്കിലെ ചൈനയിൽ' സംഭവിക്കുന്നത് ഞെട്ടിക്കുന്ന കാര്യങ്ങൾ
- ഫിലിപ്പീൻസിന് പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യ
- ഭൂപടം പുതുക്കുന്നത് പതിവു രീതി, അതിനെ അമിതമായി വ്യാഖ്യാനിക്കുന്നത് അവസാനിപ്പിക്കണം
- ചൈന തിരിച്ചുവരവില്ലാത്ത വിധം തകർന്നെന്ന് ഫിനാൻഷ്യൽ ടൈംസ്
- ഇന്ത്യയിൽ നിന്നുള്ള അവസാന മാധ്യമപ്രവർത്തകനും രാജ്യം വിടണമെന്ന് ചൈന
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍