ഇരുപത്തിരണ്ടാം വയസ്സിൽ ബംഗാൾ കേഡറിൽ നിന്നുള്ള ഐപിഎസ് ഓഫീസർ; ഐബിയിൽ അസി. ഡയറക്ടറും ഇന്ദിരാഗാന്ധിയുടെ സ്റ്റാഫ് അംഗവും; അച്ഛന് അനാരോഗ്യമായപ്പോൾ ടി.പി.സുന്ദരരാജൻ അവധി നൽകിയത് ഐപിഎസ് ജീവിതത്തിന്; അനന്തപുരിയിലെത്തിയപ്പോൾ ആഗ്രഹിച്ചത് പത്മനാഭസ്വാമിയുടെ അളവറ്റ നിധി സുരക്ഷിതമായിരിക്കാൻ; ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ സുപ്രീംകോടതി വിധി വരുമ്പോൾ ഓർമ്മിക്കപ്പെടുന്നത് ഈ ഐപിഎസ് ഓഫീസറുടെ നിയമപോരാട്ടം തന്നെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: പതിമൂന്നു വർഷം നീണ്ട കേസിൽ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തെ സംബന്ധിച്ചുള്ള സുപ്രീംകോടതി വിധി വന്നെങ്കിലും അത് തിരുവിതാംകൂർ രാജകുടുംബത്തിനോ സർക്കാരിനോ അനുകൂലമായ വിധിയല്ല. തിരുവിതാംകൂർ രാജകുടുംബത്തിനു ക്ഷേത്രത്തിലെ ആചാരപരമായ അവകാശം അനുവദിച്ചുകൊണ്ടാണ് പതിമൂന്നു വർഷം നീണ്ട നിയമപോരാട്ടത്തിന്നൊടുവിൽ ഇപ്പോൾ സുപ്രീംകോടതി വിധി വന്നിരിക്കുന്നത്. ശ്രീപത്മനാഭസ്വാമി ക്ഷേത്രം സ്വകാര്യ ക്ഷേത്രമാണ് എന്ന ആദ്യ അവകാശവാദം പിന്നീടൊരിക്കലും പിന്തുടരാതെ പൊതുക്ഷേത്രം ആണെന്ന വാദത്തോടെയാണ് രാജകുടുബം സുപ്രീംകോടതിയെ സമീപിച്ചത്. ക്ഷേത്രത്തിന്റെ ആസ്തിയും സ്വത്തും വിഗ്രഹത്തിന് അവകാശപ്പെട്ടതാണ്. അത് നോക്കി നടത്താനുള്ള ഭരണപരമായ അവകാശമാണ് രാജകുടുംബം കോടതിയിൽ ആവശ്യപ്പെട്ടത്. ഈ അവകാശവാദമാണ് സുപ്രീംകോടതി അംഗീകരിച്ചത്. ക്ഷേത്രത്തിന്റെ ഭരണചുമതല താത്കാലിക സമിതിക്കാണ്. സ്ഥിരം സമിതി പിന്നീട് വരുമ്പോൾ ഈ അധികാരം സ്ഥിരം സമിതിക്ക് വരും. പതിമൂന്നു വർഷം നീണ്ട നിയമ പോരാട്ടത്തിനു ശേഷം വിധി വരുമ്പോൾ ഓർമ്മിക്കപ്പെടുന്നത് ടി.പി.സുന്ദരരാജന്റെ പോരാട്ടത്തെ തന്നെ.
ശ്രീപത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട നിയമപോരാട്ടത്തിന്റെ തുടക്കമിട്ടത് ഐപിഎസിൽ നിന്നും വളണ്ടറി റിട്ടയർമെന്റ് വാങ്ങിയ ഈ ഐപിഎസ് ഓഫീസർ തന്നെയാണ്. ബംഗാൾ കേഡറിലെ ഐപിഎസ് ഓഫീസർ ആയിരുന്ന ടി.പി.സുന്ദരരാജൻ 2009 ഡിസംബറിൽ ഹൈക്കോടതിയിൽ നൽകിയ ഹർജിയാണ് പിന്നീട് സുപ്രീംകോടതി വരെ എത്തിയത്. രാജകുടുംബത്തിന് ക്ഷേത്രത്തിലുള്ള അധികാരം ചോദ്യം ചെയ്തുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ഹർജി. ചിത്തിര തിരുനാൾ മഹാരാജാവോടുകൂടി രാജവാഴ്ച അവസാനിച്ചെന്നും ക്ഷേത്രം പൊതുസ്വത്താണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. ക്ഷേത്രത്തിനെതിരെ കീഴ്ക്കോടതികളിലുള്ള കേസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് 2010 - ൽ ഉത്രാടം തിരുനാൾ മാർത്താണ്ഡവർമയും ഹൈക്കോടതിയിലെത്തി. കോടതി ഈ രണ്ടുകേസുകളും ഒന്നിച്ചു പരിഗണിച്ചു. ഈ കേസിലാണ് ക്ഷേത്രഭരണം ട്രസ്റ്റിനോ പ്രത്യേക ദേവസ്വത്തിനോ കീഴിലാക്കണമെന്ന ഉത്തരവ് വന്നത്. മൂന്നുമാസത്തിനകം ഇത് നടപ്പിലാക്കണമെന്ന നിർദ്ദേശവുമുണ്ടായിരുന്നു. വിധിക്കെതിരെ രാജകുടുംബം സുപ്രീം കോടതിയെ സമീപിച്ചു. ഇതോടു കൂടിയാണ് നിയമപോരാട്ടത്തിനു സുപ്രീംകോടതി വേദിയായത്.
തുടക്കമിട്ടത് നിർണ്ണായക നിയമപോരാട്ടത്തിന്
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ വിധി നിർണ്ണായകമായത് ടി.പി.സുന്ദരരാജന്റെ നിയമപോരാട്ടം തന്നെയാണ്. ശ്രീപത്മനാഭസ്വാമി ക്ഷേത്രം സർക്കാരിന്റെ നിയന്ത്രണത്തിൽ കൊണ്ടുവരണം ഇതായിരുന്നു സുന്ദരരാജന്റെ ആഗ്രഹം. നിയമപോരാട്ടം ഹൈക്കോടതിയിലേക്ക് മാറ്റിയതും സുന്ദരരാജൻ തന്നെയായിരുന്നു. അനീതികളോട് ഈ ബംഗാൾ കേഡർ ഐപിഎസ് ഓഫീസർ ഒരിക്കലും വിട്ടുവീഴ്ച കാണിച്ചില്ല. തുനിഞ്ഞിറങ്ങുന്ന കാര്യങ്ങളിൽ വിജയം കണ്ടുമടങ്ങാൻ നിശ്ചയമുള്ള മനസ്സിന്റെ ഉടമയായിരുന്നു സുന്ദരരാജൻ. തന്റേതായ വിശ്വാസപ്രമാണങ്ങളായിരുന്നു അദ്ദേഹത്തിന്റെ ശക്തി. ഇതിൽ നിന്ന് തെല്ലുപോലും അദ്ദേഹം വ്യതിചലിച്ചിരുന്നില്ല. ഇത് തന്നെയാണ് പത്മനാഭസ്വാമിയുടെ അളവറ്റ നിധി സുരക്ഷിതമായിരിക്കാൻ അദ്ദേഹം ആഗ്രഹിച്ചതും. പത്മനാഭസ്വാമിയുടെ അളവറ്റ സമ്പത്തിനെക്കുറിച്ചുള്ള ആശങ്കയാണ് അദ്ദേഹത്തെ അന്ന് നയിച്ചത്. ശ്രീപത്മനാഭന്റെ സമ്പത്ത് അന്യാധീനപ്പെടരുത് അത് എപ്പോഴും സുരക്ഷിതമായിരിക്കണം. ഇതായിരുന്നു സുന്ദരരാജന്റെ ആഗ്രഹം.
നിലവറകളിലെ അളവറ്റ ധനം അത് എല്ലാ കാലവും നിലവറകളിൽ തന്നെ സുരക്ഷിതമായി സൂക്ഷിക്കപ്പെടണം. ഇത് പുറത്ത് പോകുന്നുണ്ടോ എന്ന് സംശയം വന്നതോടെ അരയും തലയും മുറുക്കി സുന്ദരരാജൻ രംഗത്ത് വരുകയായിരുന്നു. ഇത് നീണ്ടകാലത്തെ നിയമപോരാട്ടവുമായി മാറുകയും ചെയ്തു. ക്ഷേത്രഭരണം സർക്കാർ കയ്യാളട്ടെ എന്ന നിർദ്ദേശവുമായാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്. അനുകൂലവിധി വന്നെങ്കിലും തിരുവിതാംകൂർ രാജകുടുംബം സുപ്രീം കോടതിയിൽ അപ്പീൽ നൽകുകയായിരുന്നു. ഇതിന്റെ തുടർ നടപടികളുടെ ഭാഗമായാണ് ക്ഷേത്രനിലവറകൾ തുറന്ന് സ്വത്തുവകകളുടെ കണക്കെടുക്കാൻ കോടതി ഉത്തരവായത്. നിലവറകൾ തുറന്നതോടെ വിവാദമെല്ലാം അദ്ദേഹത്തെ കേന്ദ്രീകരിച്ചായി.
ക്ഷേത്രത്തിലെ അമൂല്യനിധികളുടെ കണക്കെടുത്ത് സംരക്ഷിക്കുകയായിരുന്നു സുന്ദരരാജന്റെ ലക്ഷ്യം. ശതകോടികളുടെ മൂല്യമുള്ള മഹാനിധി കണ്ടെത്തിയതോടെ തന്റെ ദൗത്യം പൂർത്തിയായെന്നും ഇനിയെല്ലാം ശ്രീപത്മനാഭൻ നോക്കിക്കൊള്ളുമെന്നും മരണത്തിന്റെ തലേന്ന് തന്നെക്കാണാനെത്തിയവരോട് സുന്ദരരാജൻ പറഞ്ഞിരുന്നു. ഇഷ്ടദേവനായ ശ്രീപത്മനാഭപ്പെരുമാളാണ് തന്നെ ഈ ദൗത്യത്തിലേക്ക് തള്ളിവിട്ടതെന്നും അദ്ദേഹം വിശ്വസിച്ചിരുന്നു.
2007- ൽ ക്ഷേത്ര നിലവറകൾ തുറന്ന് ചിത്രങ്ങളെടുത്ത് ആൽബം തയ്യാറാക്കാൻ ക്ഷേത്രം എക്സിക്യുട്ടീവ് ഓഫീസർ തീരുമാനിച്ചതോടെയാണ് കേസുകൾക്കും തുടക്കമായത്. 2007 ഓഗസ്റ്റ് മൂന്നിന് ഉച്ചയ്ക്ക് രണ്ടിന് നിലവറകൾ തുറക്കുമെന്നായിരുന്നു അന്നത്തെ എക്സിക്യൂട്ടീവ് ഓഫീസർ ശശി സാംസണിന്റെ സർക്കുലർ. പല സംശയങ്ങൾക്കും അതിടയാക്കി. ചില ഭക്തരുടെ ഭാഗത്തുനിന്ന് എതിർപ്പുണ്ടായതോടെ ഇത് മാറ്റിവച്ചു. സെപ്റ്റംബറിൽ വിശ്വംഭരൻ, പത്മനാഭൻ എന്നീ ഭക്തർ തിരുവനന്തപുരം പ്രിൻസിപ്പൽ സബ്കോടതിയിൽ നിന്ന് നിലവറകൾ തുറക്കുന്നതിന് സ്റ്റേ വാങ്ങി. അതിന് ശേഷം ഡിസംബറിൽ ഉണ്ടായ പ്രിൻസിപ്പൽ സബ്ജഡ്ജ് എസ്.എസ്.വാസന്റെ വിധി ക്ഷേത്രം സംബന്ധിച്ച അധികൃതരുടെ നിലപാടിന് എതിരായിരുന്നു.
ക്ഷേത്രഭരണം ഏറ്റെടുക്കണമെന്ന ഹൈക്കോടതി വിധി ജസ്റ്റിസുമാരായ ആർ.വി.രവീന്ദ്രനും എ.കെ.പട്നായിക്കും അടങ്ങിയ ബെഞ്ച് വിലക്കി. എന്നാൽ, ക്ഷേത്ര നിലവറകൾ തുറന്ന് പരിശോധിച്ച് ആസ്തി തിട്ടപ്പെടുത്താൻ ഉത്തരവിട്ടു.നിലവറ തുറക്കാൻ സുപ്രീംകോടതി നിയോഗിച്ച ഏഴംഗസംഘത്തിൽ സുന്ദരരാജനുമുണ്ടായിരുന്നു. ആറുനിലവറകളിൽ അഞ്ചും തുറന്നതിന് സാക്ഷിയായ സുന്ദരരാജൻ പക്ഷേ സുപ്രീംകോടതിയുടെ ഒടുവിലത്തെ വിധികേൾക്കാൻ കാത്തുനിന്നില്ല. അപ്പോഴേക്കും എഴുപതാമത്തെ വയസിൽ അദ്ദേഹം കഥാവശേഷനായി. നിലവറകളിലെ അമൂല്യ സ്വത്തിന്റെ വിവരങ്ങളിലൂടെ ക്ഷേത്രം ലോകശ്രദ്ധ തന്നെ പിടിച്ചുപറ്റിയപ്പോൾ, സുന്ദരരാജൻ വിമർശനങ്ങൾ ഏറ്റുവാങ്ങുകയായിരുന്നു. കുറേ ദിവസങ്ങൾ കടുത്ത മാനസികപ്രയാസം അദ്ദേഹം അനുഭവിച്ചിരുന്നു. അടിയുറച്ച പത്മനാഭദാസൻ ആയിരുന്ന അദ്ദേഹം എന്നാൽ ആ വിവാദകാലത്ത് ഒരിക്കൽപ്പോലും ക്ഷേത്രദർശനം മുടക്കിയിരുന്നുമില്ല.
അടിയുറച്ച ഭക്തൻ; വിശ്വാസങ്ങളിൽ വിട്ടുവീഴ്ചയും വരുത്തിയില്ല
1941 ൽ ടി.കെ.പത്മനാഭ അയ്യങ്കാറുടെയും ശേഷമ്മാളുടെയും മകനായാണ് ജനനം. ബി.എസ്.സി, എം.എൽ, എൽ.എൽ.എം. ബിരുദങ്ങൾ കരസ്ഥമാക്കി. പിന്നീട് ഐപിഎസ് നേടി ഐ.ബിയിലെ അസി. ഡയറക്ടറായി. ഇരുപത്തിരണ്ടാം വയസ്സിൽ ബംഗാൾ കേഡറിൽ നിന്നുള്ള 1964 ബാച്ച് ഐപിഎസ് ഓഫീസറായാണ് സുന്ദരരാജൻ സർവീസിൽ പ്രവേശിച്ചത്. 29 ആം വയസ്സിൽ കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ അസി. ഡയറക്ടറായി. ഇന്ദിരാഗാന്ധിയുടെ ഭരണകാലത്ത് സ്റ്റാഫ് അംഗമായിരുന്നു. അച്ഛന്റെ അനാരോഗ്യമാണ് ഐബിയിലെ ജോലിയും അഭിഭാഷക വൃത്തിയും അവസാനിപ്പിച്ച് തിരുവനന്തപുരത്തേക്ക് മടങ്ങാൻ സുന്ദരരാജനെ പ്രേരിപ്പിച്ചത്. അച്ഛനൊപ്പം ക്ഷേത്രത്തിലെ നിത്യസന്ദർശകനായി. വിവാഹത്തിൽ നിന്നും ഒഴിഞ്ഞു ഭക്തിമാത്രമായി പിന്നീടുള്ള ജീവിതം. തികച്ചുമൊരു സന്ന്യാസിയുടെ രൂപവും ഭാവവുമായിരുന്നു. എപ്പോഴും ചുണ്ടിൽ നാരായണജപം. അധികം സംഭാഷണമില്ല. ഇതായിരുന്നു രീതി.
പുലർച്ചെ രണ്ടരയ്ക്ക് എഴുന്നേൽക്കും. നാല് മണിക്ക് ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തും. 5.45ന് തിരിച്ചെത്തിയശേഷം നേരെ വരാഹം ക്ഷേത്രത്തിലേക്ക്. ഇലക്ട്രിക് സ്കൂട്ടറിലായിരുന്നു യാത്ര. 7.40ന് തിരിച്ചെത്തും. എട്ട് മണിക്ക് വീണ്ടും കുളി. 10.45വരെ വീട്ടിൽ 24 സാളഗ്രാമത്തിന് പൂജ. 11 മണിക്ക് വീണ്ടും പത്മനാഭസ്വാമിക്ഷേത്രത്തിലേക്ക്. 12 മണിക്ക് തിരിച്ചെത്തി നേരത്തെ തയ്യാറാക്കിയ നിവേദ്യം കഴിക്കും. കൂട്ടിനായി സ്വയം തയ്യാറാക്കിയ പരിപ്പുകറി. ഒരുദിവസത്തെ ആകെ ഭക്ഷണവും ഇതുതന്നെ. കുടിക്കാനും കുളിക്കാനുമെല്ലാം കിണറിലെ വെള്ളമേ ഉപയോഗിക്കൂ. അത് സ്വയം കോരിയെടുക്കും. വസ്ത്രം അലക്കാനും മറ്റാരെയും ആശ്രയിക്കില്ല. 12 മുതൽ 4.30 വരെവീടിനുള്ളിൽത്തന്നെയുള്ള ഓഫീസ് മുറിയിൽ കേസുകളുടെ ലോകത്ത്, സുപ്രീംകോടതിയിലെയും മറ്റും അന്നന്നത്തെ വിധികൾവരെ അപ്ഡേറ്റ് ചെയ്ത് ഓർമ്മയിൽ സൂക്ഷിക്കും.
അപൂർവ്വമായേ കോടതിയിൽ പോയിരുന്നുള്ളുവെങ്കിലും അഭിഭാഷകരുടെ സർവവിജ്ഞാനകോശമായിരുന്നു സുന്ദരരാജൻ. അഞ്ചുമണിക്ക് വീണ്ടും കുളിച്ച് ആറ് മണിക്ക് ദിപാരാധന തൊഴാൻ പത്മനാഭസ്വാമിക്ഷേത്രത്തിലേക്ക്. ഏഴിന് തിരിച്ചെത്തും. എട്ട് വരെ വീട്ടിൽ പൂജ. എട്ട് മണിക്ക് വീണ്ടും ശ്രീവരാഹം ക്ഷേത്രത്തിലേക്ക്. അവിടെനിന്ന് നേരെ പത്മനാഭസ്വാമിക്ഷേത്രത്തിലേക്ക്. ഒമ്പത് മണിയോടെ തിരിച്ചെത്തിയാൽ 10.30 വരെ നാരായണീയവും ഭാഗവതവും വായിച്ച് ഇരിക്കും. തുടർന്ന് ഉറക്കം. തികഞ്ഞ വൈഷ്ണവഭക്തനായ സുന്ദരരാജൻ പ്രശസ്തമായ 108 വൈഷ്ണവക്ഷേത്രത്തിൽ 105ലും ദർശനം നടത്തിയിട്ടുണ്ട്. ബദരീനാഥിലെ ആദിശങ്കര അദ്വൈത ഫൗണ്ടേഷന്റെ ട്രഷററായിരുന്നു, എഴുപതാം വയസിൽ മരിക്കുവോളം. മൂത്ത സഹോദരൻ ടി.പി.കൃഷ്ണനോടും അദ്ദേഹത്തിന്റെ മകൻ അഡ്വ. അനന്തപത്മനാഭനോടുമൊപ്പമായിരുന്നു താമസം. അനന്തപത്മനാഭനാണ് മരണാനന്തര കർമങ്ങൾ ചെയ്തത്. ഇതേ അനന്തപത്മനാഭനാണ് അദ്ദേഹത്തിനു വേണ്ടി ഈ കേസ് സുപ്രീംകോടതിയിലും പിന്തുടർന്നത്.
Stories you may Like
- ശതകോടികളുടെ ഡൽഹി സ്വത്ത് കേരളത്തിന് നഷ്ടമാകുമോ?
- തീർത്ഥാടനത്തിനെത്തിയ സ്ത്രീ റോഡിൽ തലയിടിച്ചു വീണ് മരിച്ചു
- മതസഹോദര്യം പ്രസംഗത്തിലല്ല, പ്രവർത്തിയിലെന്ന് തെളിയിച്ച് മലപ്പുറത്തുകാർ
- കുമ്പളയിലെ ക്ഷേത്രത്തിലേക്ക് വിശ്വാസികളുടെ ഒഴുക്ക്
- ആർക്കും ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനു മുകളിലൂടെ സഞ്ചരിക്കാം; ഇത് സുരക്ഷാ വീഴ്ച തന്നെ
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്