സ്വർണ്ണക്കള്ളക്കടത്ത്: ധാർമ്മികമായ ഉത്തരവാദിത്തത്തിൽ നിന്നും പിണറായി സർക്കാരിന് ഒഴിയാനാവില്ല - എസ്.യു.സിഐ (കമ്യൂണിസ്റ്റ്)
സ്വന്തം ലേഖകൻ
തൃപ്പൂണിത്തുറ: തിരുവനന്തപുരം വിമാനത്താവളത്തിൽ ഡിപ്ലൊമാറ്റിക് ബാഗേജ് വഴി നടത്തിയ സ്വർണ്ണക്കള്ളക്കടത്തിന്റെ യഥാർത്ഥ വസ്തുതകൾ ഇനിയും പുറത്തുവരാനുണ്ടെങ്കിലും ഇതിനോടകം പുറത്തുവന്നിട്ടുള്ള വിവരങ്ങൾ പ്രകാരം നാടിനെ ഞെട്ടിപ്പിച്ച ഈ കള്ളക്കടത്തിന്റെ ധാർമ്മികമായ ഉത്തരവാദിത്തത്തിൽ നിന്നും മുഖ്യമന്ത്രിയുടെ ഓഫീസിനും പൊതുവിൽ സർക്കാരിനും ഒഴിയാനാകില്ലെന്ന് എസ്.യു.സിഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന സെക്രട്ടറി വി.വേണുഗോപാൽ ഒരു പ്രസ്താവനയിൽ പറഞ്ഞു.
ഈ കള്ളക്കടത്തിന്റെ മുഖ്യ ആസൂത്രകയെന്നു കസ്റ്റംസ് അധികൃതർ സൂചിപ്പിച്ചിട്ടുള്ള വനിത, മുഖ്യമന്ത്രിയുടെ ചുമതലയിലുള്ള ഐടി വകുപ്പിന്റെ കീഴിൽ ഒരു പ്രോജക്റ്റിന്റെ ഓപ്പറേഷണൽ മാനേജർ എന്ന തസ്തികയിൽ താൽക്കാലിക ജോലി ചെയ്തിരുന്ന വ്യക്തിയാണ്. ആ വ്യക്തിയാകട്ടെ വ്യാജരേഖ ചമച്ചതിനും ആൾമാറാട്ടം നടത്തിയതിനും ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്തിട്ടുള്ള കേസിൽ പ്രതിയുമാണ്. കേരള ഹൈക്കോടതിയിൽ പ്രസ്തുത കേസ് നടക്കുന്ന വേളയിൽത്തന്നെയാണ് അവരെ ഉയർന്ന ഒരു തസ്തികയിലേക്ക് നിയമിച്ചിട്ടുള്ളതും.
മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയും ഈ വനിതയും തമ്മിൽ ദൃഢമായ ചങ്ങാത്തം നിലനിന്നിരുന്നുവെന്നതിന്റെ നിരവധി തെളിവുകൾ പുറത്തുവന്നിട്ടുണ്ട്. ഈ വിവാദ വനിതയുടെ നിയമനം തന്നെ ഇവർ തമ്മിലുള്ള ഇടപാടുകളുടെ ഭാഗമാണോ എന്ന സംശയവും ന്യായമായും ഉയർന്നിട്ടുണ്ട്. പ്രോജക്റ്റ് കൺസൽറ്റന്റായ പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സിലേക്കു ഈ വനിതയെ ഐ.ടി വകുപ്പാണ് റഫർ ചെയ്തതെന്ന് പുറത്താക്കപ്പെട്ട പ്രിൻസിപ്പൽ സെക്രട്ടറി തന്നെ പറഞ്ഞിട്ടുള്ളതിനാൽ ഈ നിയമനത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം മുഖ്യമന്ത്രിയുടെ ചുമതലയിലുള്ള ഐ.ടി വകുപ്പിനു തന്നെയാണ്. ഹൈക്കോടതിയിൽ നിലനിൽക്കുന്ന കേസ് അവഗണിച്ചും അവരുടെ വിദ്യാഭ്യാസ യോഗ്യതയുടെ ആധികാരികത പോലും പരിശോധിക്കാതെയും ഒരു ഉയർന്ന തസ്തികയിലേക്കു നിയമനം നടത്താൻ ചുക്കാൻ പിടിച്ച ഐ.ടി വകുപ്പ് ഗുരുതരമായ ക്രമക്കേടാണ് കാട്ടിയിട്ടുള്ളത്. വളഞ്ഞമാർഗ്ഗങ്ങളിലൂടെ നേടിയ ഉയർന്ന ജോലിയും അധികാരത്തിന്റെ ഉന്നത കേന്ദ്രങ്ങളിലുള്ള സ്വാധീനവും സ്റ്റേറ്റ് കാറും സർക്കാർ മുദ്രയുള്ള വിസിറ്റിങ് കാർഡും ഇവയെല്ലാം ഉപയോഗപ്പെടുത്തി ഈ വനിത നടത്തിയിട്ടുള്ള സ്വർണ്ണക്കള്ളക്കടത്തിൽ നിന്നും എങ്ങിനെയാണ് സർക്കാരിന് ഒഴിയാനാവുക? മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി, തന്റെ വ്യക്തിഗതമായ ഉത്തരവാദിത്തത്തിൽ മാത്രമായിട്ടാണ് പ്രവർത്തിച്ചിരിക്കുന്നതെങ്കിൽ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളത് ഗുരുതരമായ വീഴ്ചയാണ്. ഈ വിധത്തിലാണ് പ്രിൻസിപ്പൽ സെക്രട്ടറി പ്രവർത്തിക്കുന്നതെന്ന് കണ്ടെത്താൻ സംസ്ഥാന ഇന്റലിജൻസിനും കഴിയാതെ പോയോ? അതോ അവരുടെ കണ്ടെത്തലുകളെ തള്ളിക്കളഞ്ഞതോ? ഏതുനിലയിൽ പരിശോധിച്ചാലും സ്വർണ്ണക്കള്ളക്കടത്തിന്റെ പ്രധാന പ്രതി വിവാദ വനിതയാണെങ്കിൽ ഇതിന്റെ ഉത്തരവാദിത്തത്തിൽ നിന്നും കേരള സർക്കാരിന് കൈകഴുകി രക്ഷപെടാനാവില്ല.
ആഗോളവൽക്കരണം മുന്നോട്ടുവയ്ക്കുന്ന ഭരണനിർവ്വഹണത്തിന്റെയും പദ്ധതിനടത്തിപ്പിന്റെയും പുതിയ മാർഗ്ഗങ്ങൾ അഴിമതികളുടെയും കമ്മീഷനുകളുടെയും വൻ സാധ്യതകളാണ് തുറന്നിട്ടുള്ളത്. ഇപ്പോൾ കേരളത്തിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികളായ കെ.ഫോൺ, റീബിൽഡ് കേരള, ഡ്രീം കേരള, ഇ -മൊബിലിറ്റി, സ്പേസ് പാർക്ക് തുടങ്ങിയ നിരവധി പദ്ധതികളുടെ കൺസൾറ്റൻസിയുടെയും പ്രോജക്റ്റ് മാനേജുമെന്റിന്റെയും രംഗത്ത് പ്രവർത്തിക്കുന്ന പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സ്, കെപിഎംജി, സ്പ്രിങ്ളർ തുടങ്ങിയ സ്ഥാപനങ്ങൾ കമ്മീഷനും കിക്ക് ബാക്കും നൽകി കരാർ നേടിയെടുക്കുന്നതിൽ കുപ്രസിദ്ധി നേടിയവയാണ്. സെക്രട്ടേറിയറ്റ് മന്ദിരത്തിൽ ഇത്തരം തട്ടിപ്പു കമ്പിനികളുടെ നിരവധി ഓഫീസുകളാണ് ഇന്നു പ്രവർത്തിക്കുന്നത്. ഭരണമെന്നാൽ കൺസൾട്ടൻസിയും പോജക്റ്റ് മാനേജുമെന്റ് യൂണിറ്റും കോടികളുടെ കമ്മീഷനും വഴിവിട്ട ഇടപടുകളുമായി മാറിക്കഴിഞ്ഞു. പിണറായി സർക്കാരിന്റെ ഈ പ്രധാനപ്രവർത്തനമേഖലയുടെ മുഖ്യനടത്തിപ്പുകാരൻ ഇപ്പോൾ പുറത്താക്കപ്പെട്ട ഐ.ടി സെക്രട്ടറി കൂടിയായിരുന്ന മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ആയിരുന്നു. സ്പ്രിങ്ലറും ബെവ് ക്യു ആപ്പുമൊക്കെ വലിയ വിവാദമായപ്പോഴും ഈ പ്രിൻസിപ്പൽ സെക്രട്ടറിയെ സംരക്ഷിച്ചത് സിപിഎം നേതൃത്വമാണ്. ഈ കൺസൾട്ടൻസി ഏർപ്പാടിന്റെ അനവധി പ്രയോജനങ്ങളിലൊന്ന് നിയമന രംഗമാണ്. ഭരണ - രാഷ്ട്രീയ നേതൃത്വങ്ങൾക്ക് വേണ്ടപ്പെട്ടവരെ വലിയ ശമ്പളം നൽകി പോജക്റ്റുകളിൽ നിയമിക്കുക എന്നത് കൺസൾട്ടൻസി കരാർ ലഭിക്കുന്ന ഏജൻസികളുടെ സ്ഥിരം പ്രവർത്തനരീതിയാണ്. രാജ്യത്തുനിലനിൽക്കുന്ന നിയമനത്തിന്റെ വ്യവസ്ഥാപിത ചട്ടങ്ങളൊന്നും പാലിക്കാതെ രാഷ്ട്രീയനേതൃത്വങ്ങൾക്ക് വേണ്ടപ്പെട്ടവരെ നിയമിക്കാനും അതേസമയം നിയമനത്തിന്റെ ക്രമക്കേട് ആരെങ്കിലും ഉയർത്തിയാൽ നിയമനത്തിൽ തങ്ങൾക്കു പങ്കില്ലെന്നുപറഞ്ഞ് കൈയൊഴിയാനും ഇതു വഴിയൊരുക്കുന്നു.
ഇപ്പോൾ കള്ളക്കടത്തിൽ ആരോപിതയായ വനിതയുടെ നിയമനത്തിന്റെ കാര്യത്തിലും ഇതാണ് നടന്നിട്ടുള്ളത്. ഐ.ടി വകുപ്പിന്റെ ജീവനക്കാരിയല്ല, താൽക്കാലിക ജീവനക്കാരിയാണ്, നിയമിച്ചത് തങ്ങളറിഞ്ഞില്ല എന്നൊക്കെയുള്ള വാദങ്ങൾ തികഞ്ഞ കാപട്യം മാത്രമാണ്. അതിനാൽ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചു പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ നടന്നിട്ടുള്ള എല്ലാ പ്രവർത്തനങ്ങളെയും അന്വേഷണ വിധേയമാക്കണം.
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍