പ്രാർത്ഥനാ കൂട്ടായ്മയ്ക്ക് എത്തിയപ്പോൾ അടുത്തത് ഭാര്യയുമായി; നോർത്ത് വിർജീനയയിലെ വീട്ടിൽ നടക്കുന്നത് ഭാര്യയും വൈദികനും ഒത്തുചേർന്ന മദ്യപാനവും കാമകേളികളും; ചോദ്യം ചെയ്തപ്പോൾ വന്നത് പൊലീസ് കേസും വിവാഹമോചനത്തിനുള്ള നോട്ടീസും; ബ്രെയിൻ സർജറി കഴിഞ്ഞു വീൽ ചെയറിലായ അവസ്ഥ ചൂണ്ടിക്കാട്ടി പരാതി നൽകിയപ്പോൾ അനങ്ങാതെ സഭാ നേതൃത്വം; ആലഞ്ചേരി പിതാവ് ഇടപെടണമെന്നു ആവശ്യം; സീറോ മലബാർ സഭയെ വെട്ടിലാക്കി അമേരിക്കൻ ലൈംഗികാപവാദ പരാതി
എം മനോജ് കുമാർ
തിരുവനന്തപുരം: പുരോഹിതർ നായകരായ ലൈംഗികാപവാദ കഥകളാണ് കൃസ്തീയസഭകളുടെ അടിത്തറയിളക്കുന്നത്. പുരോഹിതരുടെ ലൈംഗികാപവാദകഥകൾ സഭകളെ പിടിച്ചു കുലുക്കുന്നുണ്ടെങ്കിലും അച്ചന്മാരുടെ ലൈംഗിക കേളികളിൽ നിന്നും വിമുക്തമാകാൻ സഭകൾക്ക് കഴിയാത്ത അവസ്ഥയാണ്. തന്റെ ജീവിതം തകർത്ത സീറോ മലബാർ സഭയിലെ ഒരു പുരോഹിതനെതിരെയാണ് നോർത്ത് വിർജീനിയയിലെ അമേരിക്കൻ മലയാളി സഭാ നേതൃത്വത്തിനു പരാതി നൽകിയിരിക്കുന്നത്. നോർത്ത് വിർജീനയിലെ വീട്ടിൽ പ്രാർത്ഥനാ കൂട്ടായ്മയ്മയ്ക്ക് അനുമതി നൽകിയപ്പോൾ സീറോ മലബാർ സഭാ വൈദികൻ വീട്ടിലെ ഗൃഹനാഥനാകുകയും താൻ പുറത്തായ അവസ്ഥ വരുകയും ചെയ്തുവെന്നാണ് സഭാ നേതൃത്വത്തിനു നൽകിയ കത്തിലും സഭാ വിശ്വാസികൾക്ക് നൽകിയ വീഡിയോയിലും അമേരിക്കൻ പറയുന്നത്. അടിയന്തിരമായി സഭാ നേതൃത്വം പ്രശ്നത്തിൽ ഇടപെടുകയും സഭാ പുരോഹിതൻ കാരണം ജീവിതത്തിൽ തനിക്ക് നേരിട്ട പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയും വേണമെന്ന് അമേരിക്കൻ മലയാളി ആവശ്യപ്പെടുന്നു.
തന്റെ വീട്ടിൽ പ്രാർത്ഥനാ കൂട്ടായ്മക്കെത്തി പിന്നീട് തന്റെ ഭാര്യയെ സ്വന്തമാക്കിയവൈദികനെതിരെ കഴിഞ്ഞ വർഷം തന്നെ ബിഷപ്പ് ജേക്കബ് അങ്ങാടിയത്തിനു പരാതി നൽകിയെങ്കിലും ഒരു നടപടിയും സഭാ നേതൃത്വം കൈക്കൊണ്ടിട്ടില്ലെന്നാണ് അമേരിക്കൻ മലയാളി ആരോപിക്കുന്നത്. ഇപ്പോൾ വൈദികൻ ഭാര്യയുമായി കിടപ്പറ പങ്കിടുകയും വീട്ടിൽ വന്നു കുടിച്ചു കൂത്താടുകയും ചെയ്യുകയാണ്. ബ്രെയിൻ സർജറി കഴിഞ്ഞ ശേഷം വന്ന സ്ട്രോക്കിനെ തുടർന്ന് വീൽ ചെയറിൽ കഴിയുന്ന തന്നെ വീട്ടിലെ ഷെൽട്ടറിൽ ആക്കിയിരിക്കുകയാണ്. വൈദികനുമായി ഭാര്യയ്ക്ക് ഉള്ള ബന്ധം ചോദ്യം ചെയ്തപ്പോൾ ഭാര്യ തന്നെ കേസിൽ കുടുക്കി. ഇപ്പോൾ വിവാഹമോചനത്തിനു ഭാര്യ കേസ് നൽകിയിരിക്കുകയാണ്. ഇവരുടെ ബന്ധം പൂർവാധികം ശക്തിയായി മുന്നോട്ടു പോകുമ്പോൾ തന്റെ ജീവിതം തകർന്ന അവസ്ഥയിലാണ്. എത്രയും വേഗം എന്റെ പരാതിയിൽ അമേരിക്കയിലെ സഭാ നേതൃത്വം ഇടപെടണം. കേരളത്തിൽ ഈ പരാതി വൈദികന്റെ മാതാപിതാക്കളുടെ അടുത്തും ആലഞ്ചേരി പിതാവിന്റെ അടുത്തും എത്തണം. എങ്കിൽ മാത്രമേ എനിക്ക് രക്ഷ കിട്ടുകയുള്ളൂ.
വൈദികനെ സ്ഥലം മാറ്റാമെന്നും എന്റെ വീടിരിക്കുന്ന വിർജീനിയലിലേക്ക് വൈദികൻ ഇനി വരില്ലെന്നുമൊക്കെ സഭാ നേതൃത്വം ഉറപ്പ് നൽകിയെങ്കിലും ഇതൊന്നും പാലിക്കപ്പെട്ടില്ല. എന്റെ മകളെ കാണാൻ എനിക്ക് കഴിയുന്നില്ല. ഹൃദയം പൊട്ടിമരിക്കുംമുൻപ് എന്റെ കഥ വിശ്വാസികൾക്ക് ഇടയിൽ എത്തണം. വിശ്വാസികൾ അറിയണം. സഭയിലെ പുരോഹിതരെ വീടുമായി ബന്ധിപ്പിച്ചാൽ എന്ത് സംഭവിക്കും എന്ന് അറിയാൻ എന്റെ ജീവിതം അറിഞ്ഞാൽ മതി. ഈ അനുഭവം ഒരു സഭാ വിശ്വാസിക്കും ഇനി ഉണ്ടാകരുത്. അതിനാലാണ് ഈ അനുഭവം ഞാൻ പരസ്യമാക്കുന്നത് എന്നാണ് അമേരിക്കൻ മലയാളി പറയുന്നത്.
നല്ല രീതിയിൽ കഴിഞ്ഞുപോയ തന്റെ കുടുംബജീവിതം വൈദികന്റെ വരവോടെ തകിടം മറഞ്ഞുവെന്നാണ് മറുനാടനു നൽകിയ ഓഡിയോ സന്ദേശത്തിൽ പ്രവാസി മലയാളി പറയുന്നത്. പതിമൂന്നു വർഷമായി ഒരു കുഴപ്പവുമില്ലാതെ പോയ ജീവിതമാണ്. വീട്ടിൽ പ്രാർത്ഥനാ കൂട്ടായ്മയ്ക്ക് അവസരം നൽകി. അതോടെവൈദികൻ വീടുമായും തന്റെ ഭാര്യയുമായും അടുത്തു. വീട്ടിൽ മദ്യക്കുപ്പിയുമായി എത്തും. ഭാര്യയുമായി ഒത്ത് ചേർന്ന് മദ്യപിക്കും. ഡാൻസ് ചെയ്യും. വീട്ടിൽ ഇവരുടെ കൂത്താട്ടമാണ് നടക്കുന്നത്. ഇത് ചോദ്യം ചെയ്തതോടെ ഞാൻ വീട്ടിനു പുറത്തായ അവസ്ഥയായി. എനിക്ക് ബ്രെയിൻ സർജറി കഴിഞ്ഞതാണ്. അത് കാരണം ഒരു വശം വീക്കായി ഇരിക്കുകയാണ്. ഒരു കുഞ്ഞു മോളുമുണ്ട്. 2019 ജൂലൈ 14 നു ഈ പ്രശ്നത്തിൽ മാർ ജേക്കബ് അങ്ങാടി പിതാവിന് പരാതി നൽകിയിട്ടുണ്ട്. പ്രശ്നത്തിൽ ഇടപെടാൻ ഞാൻ ജോയി പിതാവിനെ വിളിക്കാൻ ശ്രമിച്ചു. പക്ഷെ ഒരു പ്രയോജനവും ഉണ്ടായില്ല. ജോയി പിതാവിന് ഒരു വർഷമായി പരാതി നൽകിയിട്ട്. ഈ പരാതിയിലും ഒരു തീരുമാനവും ഉണ്ടായില്ല. ഒന്നുകിൽ എവിടെയെങ്കിലും പോയിരിക്കുകയായിരിക്കും. അല്ലെങ്കിൽ ഫോണിൽ കിട്ടില്ല. ഇപ്പോൾ വൈദികൻ എന്റെ വീട്ടിലും ഞാൻ ഞാൻ ഷെൽട്ടറിലും എന്ന അവസ്ഥയിലായി. ഇപ്പോൾ ദാമ്പത്യം വിവാഹമോചനത്തിലേക്ക് പോകുന്ന അവസ്ഥയാണ്.വൈദികൻ ജോലി ചെയ്യുന്നതും എന്റെ ഭാര്യ ജോലി ചെയ്യുന്നതും ഒരേ ആശുപത്രിയിലാണ്. വൈദികൻ എന്റെ വീട്ടിലാണ് താമസിക്കുന്നത്. ഞാൻ ഷെൽട്ടറിലും. ഈ അവസ്ഥയ്ക്ക് പരിഹാരം വേണം. അതിനാണ് വാർത്ത നൽകാൻ ആവശ്യപ്പെടുന്നത്-അമേരിക്കൻ മലയാളി പറയുന്നു. ഇതുമായി ബന്ധപ്പെട്ടു ഒരു വീഡിയോയും പ്രവാസി പുറത്ത് വിട്ടിട്ടുണ്ട്. അതിൽ വീട്ടിലെ പ്രശ്നങ്ങൾ മുഴുവൻ വിശദമാക്കുന്നു. വീഡിയോയിൽ പറയുന്നത് ഇങ്ങനെ:
രോഗിയായ എന്നെ ഷെൽട്ടറിലേക്ക് മാറ്റി; നടക്കുന്നത് വൈദികനും ഭാര്യയും തമ്മിലുള്ള കാമകേളികൾ:
എന്നെ കേൾക്കുന്ന സീറോ മലബാർ വിശ്വാസികളോട് എനിക്ക് ഒരപേക്ഷയുണ്ട്. നിങ്ങൾ ഈ സന്ദേശം മുഴുവൻ കേൾക്കാതെ ഇത് ഡിലീറ്റ് ചെയ്യരുത് എന്ന അപേക്ഷയുണ്ട്. ഞാൻ താമസിക്കുന്നത് നോർത്ത് വെർജീനിയയിലാണ്. ഈ മെസേജ് വിടാൻ കാരണം 2019 ജൂൺ 22 ശനി എന്റെ വീട്ടിൽ മറക്കാൻ ആകാത്തതും വേദനയുണ്ടാക്കിയതുമായി അനുഭവം പങ്കു വയ്ക്കാൻ വേണ്ടിയാണ്. ഞാനും എന്റെ ഭാര്യയും ഏഴു വയസുള്ള മോളുമായി സന്തോഷത്തോടെ കുടുംബ ജീവിതം നയിച്ച് വരികയായിരുന്നു. 2014 ഫെബ്രുവരി മാസം എനിക്ക് ബ്രെയിൻ സർജറി വേണ്ടി വന്നു. അതിനു ശേഷം എന്റെ ഇടത് കൈയ്ക്കും കാലിനും ബലക്കുറവുണ്ട്. മാത്രമല്ല ഞാൻ ഏകദേശം ഒരു വർഷത്തോളം റിഹാബിലിറ്റെഷനിൽ ആയിരുന്നു. എനിക്ക് സംസാരത്തിനും ബുദ്ധിമുട്ടുണ്ട്. ഒരു ദിവസം 12 ഗുളികയാണ് കഴിക്കുന്നത്. സീറോ മലബാർ സഭയിൽ നിന്നും വൈദികൻ വരികയുണ്ടായി. എന്റെ വീട്ടിൽ പ്രാർത്ഥനാ കൂട്ടായ്മ 2018-ൽ ആരംഭിക്കുകയും അതുവഴി വൈദികനുമായി ബന്ധപ്പെടുവാനും ഇടയായി. എന്റെ വീടിനടുത്തുള്ള ആശുപത്രിയിൽ വൈദികൻ ചാപ്ലിനായി ജോലി തരപ്പെടുത്തി. രണ്ടു മണിക്കൂർ യാത്ര ഒഴിവാക്കാൻ ആഴ്ചയിൽ രണ്ടു ദിവസം എന്റെ വീട്ടിൽ താമസിക്കുവാൻ തുടങ്ങി. ഒരു വിശ്വാസി എന്ന നിലയിലും മനുഷ്യൻ എന്ന നിലയിലും ഞാൻ അതിനു അനുവാദം നൽകി. അന്ന് മുതൽ എന്റെ കഷ്ടകാലം ആരംഭിച്ചു. അച്ചൻ എന്റെ വീട്ടിൽ വരുമ്പോഴെല്ലാം മദ്യം വീട്ടിൽ കൊണ്ട് വരുകയും കോക്ക്ടെയിൽ ഉണ്ടാക്കുകയും ഭാര്യയുമായി ചേർന്ന് മദ്യപിക്കാനും മ്യൂസിക് ഇട്ട് ഡാൻസ് ചെയ്യാനും തുടങ്ങി. ഞാൻ മദ്യപിക്കാത്ത വ്യക്തിയാണ്. ഭാരിയോടും അച്ചനോടും ഇത് ഉണ്ടാകാൻ പാടില്ല എന്ന് പറഞ്ഞിരുന്നു.
പല ആൾക്കാരിൽ നിന്നും എനിക്ക് മനസിലാകാൻ സാധിച്ചത് ഇവർ ബാറിലും റെസ്റ്റോറന്റിലും ഇരുന്നു മദ്യപിക്കാറുണ്ട് എന്നാണ്. ഇത് ഞാൻ ശക്തിയായി എതിർക്കുകയും അച്ചന് വാണിങ് കൊടുക്കുകയും ചെയ്തിരുന്നു. ഇതിനു കടകവിരുദ്ധമായി 2019 ജൂൺ 22 നു എന്റെ അനുമതിയോ അറിവോ കൂടാതെ വൈദികൻ വോഡ്കയുമായി എന്റെ വീട്ടിൽ വരുകയും ഇരുവരും മദ്യപിച്ച് മദോന്മത്തരായി ഞങ്ങളുടെ ബെഡ് റൂമിൽ പോയി വിവാഹഫോട്ടോ എല്ലാം തുണിയിട്ട് മറച്ചു. അവിടെയുണ്ടായ കാമകേളികളെക്കുറിച്ച് എന്റെ ഭാര്യയോട് ചോദിച്ചപ്പോൾ എന്നെ പൊലീസിൽ പരാതി നൽകി അറസ്റ്റ് ചെയ്യിപ്പിച്ചു. എനിക്കെതിരെ ഒരു വർഷത്തെ പ്രൊട്ടക്ടീവ് ഓർഡർ കരസ്ഥമാക്കുകയും ചെയ്തു. അത് മാത്രമല്ല എന്നെ പള്ളിയുടെ അകത്ത് നിന്നും നീക്കം ചെയ്യുകയും ചെയ്തു. ഞാൻ ഈ കാര്യങ്ങൾ വിശദീകരിച്ചു 2019 ജൂലൈ 19 നു ഞാൻ പിതാവിന് ഒരു പരാതി കൈമാറുകയുണ്ടായി. അതിന്റെ വെളിച്ചത്തിൽ ജോയി പിതാവ് എന്നെ വിളിക്കുകയും കാര്യങ്ങൾ വിശദമായി സംസാരിക്കുകയും ചെയ്തു. വൈദികൻ കുറ്റം സമ്മതിക്കുകയും മേലിൽ ഈ പ്രദേശത്തേക്ക് പോകുകയില്ല എന്ന് വാക്ക് നൽകുകയും ചെയ്തു. അതിനു ശേഷം വൈദികനെ സ്ഥലം മാറ്റുന്നത് ഉൾപ്പെടെയുള്ള നടപടികൾ ഉടൻ വരുമെന്ന് ജോയി പിതാവ് എനിക്ക് ഉറപ്പ് നൽകിയിരുന്നു. എന്നാൽ നാളിതുവരെ ഒരു നടപടിയും ഉണ്ടായില്ല എന്ന് മാത്രമല്ല വീട്ടുകാരൻ പുറത്തും അച്ചൻ വീട്ടിലും എന്ന അവസ്ഥയായി. ഇപ്പോൾ എന്റെ ഇടത് ഭാഗത്ത് സ്വാധീനക്കുറവ് ഉള്ളതുകൊണ്ട് എനിക്ക് ജോലി ചെയ്യാൻ കഴിയാത്ത അവസ്ഥയാണ് നിലവിൽ ഉള്ളത്. ഭാര്യ എനിക്ക് എതിരെ വിവാഹമോചന കേസ് നൽകിയിരിക്കുകയാണ്.
എനിക്ക് സാമ്പത്തിക സഹായത്തിനോ നിയമ സഹായത്തിനോ ആരും ഇല്ലാത്ത അവസ്ഥയാണ്. നിയമസഹായം തേടിയപ്പോൾ 3500 ഡോളർ ആണ് ആവശ്യപ്പെട്ടത്. വിഷം വാങ്ങാൻ കാശില്ലാത്തവന് എവിടെ നിന്ന് ഈ തുക നൽകാനാണ്. ഇപ്പോൾ എന്റെ താമസം ഷെൽട്ടറിലാണ്. എന്റെ മകളെ കാണാനുള്ള എന്റെ അവകാശത്തെ നിഷേധിക്കുകയും കോടതി ഉത്തരവ് പോലും നിഷേധിക്കുന്ന സമീപനമാണ് ഇരുവരുടെയും ഭാഗത്ത് നിന്ന് ഉണ്ടായത്. ഈ വിഷയം വക്കീലിന്റെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ കോടതിയിൽ ഹാജരാകുന്നതിനു വേറെ തുക ആവശ്യപ്പെടുന്നു. മോളെ കാണാൻ കഴിയാത്ത വിഷമം. താമസിക്കാൻ സ്ഥലവുമിലാത്ത അവസ്ഥ. എല്ലാം കൊണ്ട് എനിക്ക് വീണ്ടും സ്ട്രോക്ക് ഉണ്ടായി. അതിന്റെ ഫലമായി ഒരു മാസം ആശുപത്രിയിലും രണ്ടു മാസം റിഹാബിലിറ്റെഷനിലും കഴിയേണ്ടി വന്നു. വീൽച്ചെയറിലാണ് എന്റെ ജീവിതം. ഇത്രയധികം സംഭവങ്ങൾ ഉണ്ടായിട്ടും മേലധികാരികളിൽ നിന്ന് ഒരു സാന്ത്വനവാക്കോ സഹാനുഭൂതിയോ രൂപതയുടെ ഭാഗത്ത് നിന്നും ഇതുവരെ ഉണ്ടായിട്ടില്ല.
വൈദികനെതിരെ ഒരു നടപടിയും എടുത്തിട്ടുമില്ല. എന്റെ ഈ ശോചനീയാവസ്ഥ പിതാവിനോടു പറഞ്ഞാൽ പിതാവിന് മനസിലാകുന്നില്ല. ഇനി ആർക്കും ഈ ഗതിവരാതിരിക്കട്ടെ. എന്നെ കേൾക്കുന്ന സീറോ മലബാർ വിശ്വാസികളെ നിങ്ങളുടെ വീടുകളിലേക്ക് അച്ചന്മാരെ ക്ഷണിക്കുമ്പോൾ കരുതിയിരിക്കുക. ഗതി ഇങ്ങനെയാർക്കും വരാതിരിക്കട്ടെ. എനിക്ക് ഓർമ്മക്കുറവ് ഉള്ളതിനാൽ എഴുതിവെച്ച കാര്യങ്ങൾ വായിക്കുകയാണ്. വിശ്വാസി എന്ന നിലയിലും സഭാധ്യക്ഷന്മാരെ ബഹുമാനിക്കുന്ന നിലയിലും ഒരു വർഷത്തോളം പിതാവിന്റെ വാക്ക് കേട്ട് കാത്തിരുന്നു. ഇപ്പോഴത്തെ എന്റെ അവസ്ഥയും സാമൂഹിക സാമ്പത്തിക സാഹചര്യവും മകളെ കാണാത്തതിലുള്ള വിഷമവും കാരണം ഞാൻ ഹൃദയം പൊട്ടി മരിക്കുന്നതിനു മുൻപ് സീറോ മലബാർ വിശ്വാസികളോട് ഈ കാര്യങ്ങൾ തുറന്നു പറഞ്ഞില്ലെങ്കിൽ സമൂഹത്തോട് ചെയ്യുന്ന അപരാധമായി ഞാൻ ഇതിനെ കാണുന്നു. നിങ്ങൾ ഈ സന്ദേശം ആലഞ്ചേരി പിതാവിന്റെയും വൈദികന്റെയും മാതാപിതാക്കളുടെ അടുത്ത എത്തും വരെ ഷെയർ ചെയ്യുക- വീഡിയോയിൽ അമേരിക്കൻ മലയാളി പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി: പരാതി നൽകിയതോടെ വിദേശത്തേക്ക് കടന്ന യുവാവ് വിമാനത്താവളത്തിൽ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്