ഷെയർ ചാറ്റിൽ സുൽത്താനെന്ന് പറഞ്ഞ് പരിചയപ്പെട്ടു; അമ്മയുടെ അസുഖം പ്രാർത്ഥിച്ച് മാറ്റാമെന്ന് വാഗ്ദാനം ചെയ്ത് ബന്ധം ഉറപ്പിച്ചു; കറങ്ങി വരാമെന്ന് പറഞ്ഞ് ബൈക്കിൽ കയറ്റി മല്ലപ്പള്ളിയിൽ നിന്ന് തുടങ്ങിയ പ്രയാണം അവസാനിച്ചത് കുന്നംകുളത്തെ വാടക വീട്ടിൽ; തുടർന്ന് രാപകൽ പീഡനം; കീഴ്വായ്പൂർ പൊലീസ് തെരഞ്ഞു ചെന്നപ്പോൾ കണ്ടതുകൊടുംക്രിമിനലിനെ; സാമൂഹിക മാധ്യമങ്ങളിലൂടെ പെൺകുട്ടികളെ വലയിലാക്കുന്ന ക്രിമിനൽ കേസ് പ്രതി പിടിയിൽ
ശ്രീലാൽ വാസുദേവൻ
മല്ലപ്പള്ളി: ഷെയർ ചാറ്റിലൂടെ മൂന്നാഴ്ച മുൻപ് മാത്രം പരിചയപ്പെട്ട പെൺകുട്ടിയെ ബൈക്കിലെത്തി തട്ടിക്കൊണ്ടുപോയി കുന്നംകുളത്തെ വാടകവീട്ടിൽ എത്തിച്ച് അഞ്ചു ദിവസം രാപകൽ ഭേദമന്യേ ക്രൂരമായി ബലാൽസംഗം ചെയ്ത കേസിലെ പ്രതിയായ കൊടുംക്രിമിനലിനെ കീഴ്വായ്പൂർ ഇൻസ്പെക്ടർ സിടി സഞ്ജയിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. പാലക്കാട് പട്ടാമ്പി നാഗലശ്ശേരി നെല്ലിക്കാട്ടിരി കല്ലടേത്ത് ലത്തീഫിനെ(40)യാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കസ്റ്റഡിയിൽ എടുത്ത് മടങ്ങും വഴി തനിക്ക് കോവിഡ് ഉണ്ടെന്ന് പറഞ്ഞ് ഇയാൾ പൊലീസുകാരുടെ ശരീരത്തിൽ തുപ്പുകയും മാന്തുകയും ചെയ്തു. ചാലക്കുടിയിലെ ആശുപത്രിയിലെത്തിച്ച് നടത്തിയ പ്രാഥമിക പരിശോധനയിൽ ഇയാൾക്ക് കുഴപ്പമൊന്നുമില്ലെന്ന് കണ്ട് കീഴ്വായ്പൂര് സ്റ്റേഷനിലെത്തിച്ചു.
കഴിഞ്ഞ ആറിന് ഉച്ചയ്ക്ക് 2.30 നാണ് പാലയ്ക്കാത്തകിടി സ്വദേശിയായ ബിഎസ്സി നഴ്സിങ് വിദ്യാർത്ഥിയെ ബൈക്കിൽ ഒന്നു കറങ്ങി വരാമെന്ന് പറഞ്ഞ് ഇയാൾ തട്ടിക്കൊണ്ടു പോയത്. മൂന്നാഴ്ച മുൻപാണ് ഷെയർ ചാറ്റ് വഴി 19 വയസുള്ള പെൺകുട്ടിയെ ഇയാൾ പരിചയപ്പെട്ടത്. ഇക്ക എന്നാണ് കുട്ടി ഇയാളെ വിളിച്ചിരുന്നത്. സുൽത്താൻ എന്ന പേരിലാണ് ഇയാൾ ഷെയർ ചാറ്റിൽ പ്രത്യക്ഷപ്പെട്ടത്. വിലകൂടിയ ഷർട്ടും ഗ്ലാസും ധരിച്ച് ഫുൾ മേക്കപ്പിൽ ഇയാളെ കണ്ടാൽ സിനിമാ താരങ്ങളും തോറ്റു പോകും. തന്റെ വീടാണെന്ന് പറഞ്ഞ് വലിയ ബംഗ്ലാവിന്റെ ചിത്രങ്ങളും പെൺകുട്ടിയെ കാണിച്ചു കൊടുത്തു. തൃശൂരിൽ വമ്പൻ ബിസിനസ് ആണെന്നാണ് ഇയാൾ പെൺകുട്ടിയോട് പറഞ്ഞിരുന്നത്.
ചാറ്റ് ചെയ്യുന്നതിനിടയിൽ തന്റെ മാതാവിന് വയറ്റിൽ അസുഖമുണ്ടെന്ന് പെൺകുട്ടി ഇയാളോട് പറഞ്ഞിരുന്നു. തനിക്ക് ചില ഉസ്താദുമാരുമായി ബന്ധമുണ്ടെന്നും അമ്മയുടെ ഒരു പടം വാട്സാപ്പിൽ അയച്ചു തന്നാൽ താൻ അമ്മയുടെ രോഗം പ്രാർത്ഥിച്ച് മാറ്റാമെന്ന് കഴിഞ്ഞ് അഞ്ചിന് ഇയാൾ വിളിച്ചു പറഞ്ഞു. ഇതനുസരിച്ച് പെൺകുട്ടി പടം അയച്ചു കൊടുത്തു. താൻ പ്രാർത്ഥിച്ചിട്ടുണ്ട് കുഴപ്പമില്ലെന്നും അയാൾ അറിയിച്ചു. അന്നത്തെ ദിവസം മാതാവിന് വയറുവേദന കുറഞ്ഞതോടെ പെൺകുട്ടിക്ക് ഇയാളിൽ വിശ്വാസം ജനിക്കുകയും ചെയ്തു.
പിന്നീട് ഇയാൾ വിളിച്ച് പിറ്റേന്ന് മല്ലപ്പള്ളിയിൽ വരാമെന്നും നീ വന്നാൽ നിന്റെ വീട്ടിലെ പ്രശ്നങ്ങൾ ഒക്കെ താൻ സംസാരിച്ച് പരിഹരിച്ച് തരാമെന്ന് അയാൾ അറിയിച്ചു. ഇവർ തമ്മിൽ ഫോട്ടോയിലൂടെ മാത്രമാണ് കണ്ടിട്ടുള്ളത്. 26 വയസാണ് തനിക്കെന്നും പറഞ്ഞിരുന്നു. പിറ്റേന്ന് ഉച്ചയ്ക്ക് 2.30 ന് പെൺകുട്ടി അനിയത്തിയെയും കൂട്ടി പാലയ്ക്കാത്തകിടിയിൽ എത്തി. ഹെൽമറ്റ് ധരിച്ച് എത്തിയ ലത്തീഫ് മല്ലപ്പള്ളി വരെ പോയി വരാമെന്ന് പറഞ്ഞ് പെൺകുട്ടിയെ പൾസർ ബൈക്കിന് പിന്നിൽ കയറ്റി. ആ ബൈക്ക് വൈകിട്ട് അഞ്ചിന് എറണാകുളത്താണ് ചെന്ന് നിന്നത്. പോകുന്ന വഴി പെൺകുട്ടിയുടെ ഫോണിന്റെ സിം ഇയാൾ ഒടിച്ചു കളയുകയും ചെയ്തു. ജീവൻ വേണമെങ്കിൽ കെട്ടിപ്പിടിച്ചിരുന്നോ ഇപ്പോൾ വീട്ടിൽ കൊണ്ടുവിടാമെന്ന് പറഞ്ഞ് എറണാകുളത്ത് നിന്ന് ബൈക്ക് സ്റ്റാർട്ട് ചെയ്തു പാഞ്ഞു പോയി. അത് അവസാനം ചെന്ന് നിന്നത് കുന്നംകുളത്ത് ഒരു കാടിന് നടുവിൽ ആളൊഴിഞ്ഞ വീട്ടിലായിരുന്നു.
അവിടെ വച്ച് ഹെൽമറ്റ് ഊരുമ്പോഴാണ് പെൺകുട്ടി ആദ്യമായി ഇയാളെ കാണുന്നത്. യഥാർഥ രൂപം കണ്ട പെൺകുട്ടി ഞെട്ടി വിറച്ചു നിലവിളിച്ചു. അന്ന് രാത്രി പെൺകുട്ടിയെ ക്രൂരമായി മാനഭംഗപ്പെടുത്തി. ഒറ്റവാതിൽ മാത്രമാണ് വീടിനുള്ളത്. രാവിലെ ഒരു ബലാൽസംഗം നടത്തിയ ശേഷം ലത്തീഫ് പുറത്തേക്ക് പോകും. ഭക്ഷണവുമായി മടങ്ങും. വീണ്ടും ബലാൽസംഗം. ഇങ്ങനെ നാലു ദിവസം കടന്നു പോയി. ഇതിനിടെ തന്റെ കൈവശമുള്ള ഫോണിൽ നിന്ന് വീട്ടുകാർക്ക് പെൺകുട്ടിയെ കൊണ്ട് ശബ്ദസന്ദേശം അയപ്പിച്ചു. താൻ കണ്ണൂരുകാരൻ അനഘിനൊപ്പം പോയിരിക്കുകയാണ് ഉടൻ മടങ്ങി വരുമെന്നായിരുന്നു സന്ദേശം. വീട്ടുകാർ പൊലീസിൽ പരാതിപ്പെട്ടു. പൊലീസ് സൈബർ സെൽ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയപ്പോൾ നിരന്തരം പെൺകുട്ടി ബന്ധപ്പെട്ടിരുന്ന നമ്പരുകൾ കണ്ടെത്തി. ഇതിൽ വിളിച്ചപ്പോൾ അവർക്കാർക്കും അറിയില്ലെന്ന് വ്യക്തമായി. സമീപ ദിവസങ്ങളിലായി വിളിച്ചിരുന്ന ഒരു നമ്പർ പൊലീസ് കണ്ടെത്തി അതിൽ വിളിച്ചപ്പോൾ തന്റെ പേര് നിയാസ് എന്നാണെന്നും വീട് ഈരാറ്റുപേട്ടയിലാണെന്നും പറഞ്ഞു. പെൺകുട്ടി എവിടെ ഉണ്ടെന്ന് അറിയില്ലെന്നും പറഞ്ഞു. വേറെ വല്ലോരുടെയും കൂടെ പോയതാകും എന്ന് പറഞ്ഞു.
പൊലീസ് വിരട്ടിയതോടെ അവൾ കണ്ണൂരിലുണ്ടെന്നും താൻ വിളിക്കാൻ പറയാമെന്നും അറിയിച്ചു. ഇതനുസരിച്ച് എട്ടിന് രാവിലെ പെൺകുട്ടി കീഴ്വായ്പൂർ ഇൻസ്പെക്ടറെ വിളിച്ച് നാളെ രാവിലെ താൻ ഹാജരാകാമെന്ന് അറിയിച്ചു. എന്നാൽ ആരും വന്നില്ല. 10 ന് രാവിലെ വീണ്ടും ഇൻസ്പെക്ടറെ വിളിച്ച പെൺകുട്ടി താൻ ട്രാപ്പിലാണെന്നും തന്നെ രക്ഷിക്കണമെന്നും ആവശ്യപ്പെട്ടു. ഇതോടെ പൊലീസ് നമ്പർ ട്രേസ് ചെയ്തു. നിയാസ് എന്ന് പറഞ്ഞവനാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്ന് മനസിലാക്കിയ പൊലീസ് ആ നമ്പർ കുന്നംകുളത്താണ് ഉള്ളതെന്ന് മനസിലാക്കി. തുടർന്ന് ഇന്നലെ രണ്ട് പൊലീസുകാർ സൈബർസെൽ സഹായത്തോടെ കുന്നംകുളത്തിന് പുറപ്പെട്ടു. ഒളിസ്ഥലം കണ്ടെത്തി പൊലീസുകാർ ചെല്ലുമ്പോൾ ഇയാൾ ആ വീട്ടിലുണ്ടായിരുന്നു. വന്നത് പൊലീസുകാരാണെന്ന് അറിഞ്ഞതോടെ പെൺകുട്ടി അലമുറയിട്ട് അവരുടെ കാൽക്കൽ വീണു. നിങ്ങൾ വന്നില്ലായിരുന്നെങ്കിൽ ഞാൻ തൂങ്ങി മരിക്കുമായിരുന്നുവെന്ന് കുട്ടി പറഞ്ഞു. അത്ര കഠിനമായ പീഡനമാണ് ഏൽക്കേണ്ടി വന്നിരുന്നത്. നീ ലത്തീഫ് അല്ലേടാ എന്ന് പൊലീസ് ചോദിച്ചപ്പോൾ അയാൾ സമ്മതിച്ചു.
വിവരം അറിഞ്ഞ് നാട്ടുകാർ തടിച്ചു കൂടിയിരുന്നു. ഇവിടെ സ്ഥിരമായി പെൺകുട്ടികൾ എത്താറുണ്ടായിരുന്നുവെന്ന് അവർ പറഞ്ഞു. പ്രതിയുമായി തിരികെ വരുമ്പോഴാണ് ചാലക്കുടിയിൽ വച്ച് തനിക്ക് കോവിഡാണ് എന്ന് പറഞ്ഞ് ഇയാൾ ബഹളം കൂട്ടിയത്. ശ്വാസതടസവും പനിയുമുണ്ടെന്ന് പറഞ്ഞ് ലത്തീഫ് പൊലീസുകാരുടെ ശരീരത്ത് തുപ്പുകയും ചെയ്തു. ഇതോടെ ചാലക്കുടി സർക്കാർ ആശുപത്രിയിൽ ഇയാളെ പ്രവേശിപ്പിച്ചു. ഡോക്ടർ എക്സ്റേ, ഇസിജി എന്നിവ എടുത്ത് പരിശോധിച്ചു. കുഴപ്പമൊന്നുമില്ലെന്ന് വന്നതോടെ യാത്ര തുടർന്നു.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ലത്തീഫ് എന്ന് ഇൻസ്പെക്ടർ സഞ്ജയ് പറഞ്ഞു. ഷെയർ ചാറ്റിലൂടെ നിരവധി പെൺകുട്ടികളെ ഇയാൾ വലയിലാക്കിയിട്ടുണ്ട്. 18-20 വയസുള്ള പെൺകുട്ടികളെയാണ് ഇയാൾ ലക്ഷ്യമിട്ടിരുന്നത്. പ്രതിയുടെ ഫോണിലേക്ക് ഇപ്പോഴും പെൺകുട്ടികളുടെ സന്ദേശം വന്നു കൊണ്ടിരിക്കുകയാണ്. 14 പെൺകുട്ടികളുമായി ഒരേ സമയം ഇയാൾ ചാറ്റ് ചെയ്യുന്നുണ്ട്. ഇവരോടെല്ലാം പാലയ്ക്കാത്തകിടിയിലെ കുട്ടിയോട് പറഞ്ഞതിന് സമാനമായ കാര്യങ്ങളാണ് പറഞ്ഞിരുന്നത്. ഇങ്ങനെ വലയിലാക്കുന്ന പെൺകുട്ടികളെ കുന്നംകുളത്തെ ഒഴിഞ്ഞ വീട്ടിൽ കൊണ്ടുപോയി ക്രൂരമായി ബലാൽസംഗം ചെയ്യുന്നതാണ് ഇയാളുടെ രീതി.
മുൻപ് ഇങ്ങനെ പീഡനത്തിന് ഇരയായവർ പുറത്ത് പറയാതിരുന്നതും ഇയാൾക്ക് തുണയായി. ഇന്നലെ രാവിലെ പെൺകുട്ടിയുടെ അമ്മാവനെ വിളിച്ച ശേഷം ലത്തീഫിന്റെ ഭാര്യയുടെ അക്കൗണ്ട് നമ്പർ നൽകിയിട്ട് അതിലേക്ക് 2000 രൂപ ഇട്ടു കൊടുക്കാൻ പറഞ്ഞിരുന്നു. ഇക്ക എന്നെ പെരുമ്പാവൂരിൽ കൊണ്ടു വിടുമെന്നും അവിടെ നിന്ന് വീട്ടിലേക്ക് വരാനുള്ള വണ്ടിക്കൂലിയാണ് ഇതെന്നുമാണ് പെൺകുട്ടി പറഞ്ഞത്. 1000 രൂപ എടുത്ത ശേഷം 1000 രൂപ കുട്ടിക്ക് നൽകി പെരുമ്പാവൂരിൽ കൊണ്ടു വിടാനായിരുന്നു ലത്തീഫിന്റെ നീക്കം. വിവരം ബന്ധുക്കൾ പൊലീസിൽ അറിയിച്ചപ്പോൾ പണം ഇടരുതെന്ന് പറഞ്ഞു. പണം ഇട്ടിരുന്നെങ്കിൽ പ്രതി രക്ഷപ്പെടുമായിരുന്നുവെന്നും ഇൻസ്പെക്ടർ പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്