ശിവശങ്കറിനെ ചോദ്യം ചെയ്യുക സ്വപ്നയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം; ചോദ്യം ചെയ്യാൻ എൻഐഎ തയ്യാറാക്കുക വിശദമായ ചോദ്യാവലി; സിവിൽ സർവ്വീസ് ഉന്നതനായതിനാൽ കേന്ദ്ര സർക്കാരിന്റെ അനുമതിയും തേടും; മുൻ ഐടി സെക്രട്ടറിക്കെതിരായ പ്രാഥമിക മൊഴികൾ സസൂക്ഷ്മം വിശകലനം ചെയ്ത് അന്വേഷണ സംഘം; ആയുഷ്കാലം ജയിൽ വാസ സാധ്യതയുള്ളതിനാൽ എല്ലാം സ്വപ്ന തുറന്നു പറയും; ശിവശങ്കറിനെ സസ്പെന്റ് ചെയ്ത് പിടിച്ചു നിൽക്കാൻ പിണറായി; സ്വർണ്ണക്കടത്ത് മറ്റൊരു സോളാറാകൻ സാധ്യത ഏറെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സ്വർണ്ണ കടത്ത് കേസിൽ സ്വപ്നാ സുരേഷ് എല്ലാം എൻഐഎയോട് തുറന്നു പറയാൻ തുടങ്ങിയെന്നണ് സൂചന. ബംഗളൂരുവിലെ ചോദ്യം ചെയ്യലിൽ തനിക്ക് കേരളാ സർക്കാരിന്റെ സ്പെയ്സ് പ്രോജക്ടിൽ എങ്ങനെ ജോലി കിട്ടിയെന്ന് തുറന്നു പറഞ്ഞിരുന്നു. ഇതിന് ഐടി സെക്രട്ടറിയായിരുന്ന എം ശിവശങ്കർ നൽകിയ സഹായവും വിശദീകരിച്ചു. കേരള സർക്കാരിലെ ഉന്നത ബന്ധങ്ങളിലേക്കുള്ള വഴിയും വിശദീകരിച്ചു. എന്നാൽ ഔദ്യോഗികമായി എൻഐഎ ഈ മൊഴികൾ രേഖപ്പെടുത്തിയില്ല. തുടക്കത്തിൽ തെളിവ് ശേഖരണത്തിനുള്ള മൊഴി ശേഖരിക്കൽ മാത്രമാണ് നടത്തിയത്. ഇതാണ് റമീസിനേയും മറ്റും കുടുക്കിയത്. സ്വപ്നയുടെ മൊഴി സസൂക്ഷമം വിലയിരുത്തും. അതിന് ശേഷം ശിവശങ്കറിനെ ചോദ്യം ചെയ്യുന്ന കാര്യത്തിൽ തീരുമാനമെടുക്കു. എൻഐഎ തന്നെ ശിവശങ്കറിനെ ചോദ്യം ചെയ്യാനാണ് സാധ്യത. ഈ സാഹചര്യത്തിൽ കസ്റ്റംസ് ശിവശങ്കറിനെ ചോദ്യം ചെയ്യുന്നതിൽ അന്തിമ തീരുമാനം എടുക്കാത്തതും. അതിനിടെ ശിവശങ്കറിനെ സംസ്ഥാന സർക്കാർ സസ്പെന്റ് ചെയ്യുമെന്നാണ് സൂചന.
ഐടി വകുപ്പിന് കീഴിൽ സ്വപ്നയ്ക്ക് ജോലി കിട്ടിയതും ഇവരുമായുള്ള അടുപ്പവുമാകും സസ്പെൻഷന് കാരണമാകുന്ന ഘടങ്ങൾ. സംസ്ഥാന പൊലീസിലെ രഹസ്യാന്വേഷണ വിഭാഗവും ഇക്കാര്യം സ്ഥിരീകരിച്ചു കഴിഞ്ഞു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും നടപടി. എൻ ഐ എ ചോദ്യം ചെയ്യുന്നതിന് മുമ്പ് സസ്പെന്റ് ചെയ്യാനാണ് സാധ്യത. സർക്കാരിന്റെ ഉദ്യോഗസ്ഥനെ എൻഐഎ അറസ്റ്റ് ചെയ്യുന്നത് ഒഴിവാക്കാനാണ് ഇത്. ഇല്ലെങ്കിൽ അത് സർക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്ന് സർക്കാർ ഭയക്കുന്നു. സ്വപ്നയെ പോലെ തന്നെ ശിവശങ്കറും തുറന്നു പറച്ചിൽ നടത്തുമോ എന്ന സംശയം സർക്കാരിനുണ്ട്. സ്പ്രിങ്ലറിലും മറ്റും എല്ലാ ഉത്തരവാദിത്തവും ഏറ്റെടുത്ത് സർക്കാരിനെ രക്ഷിച്ചത് ശിവശങ്കറായിരുന്നു. ഈ സാഹചര്യത്തിൽ സത്യങ്ങൾ തുറന്നു പറയാതിരിക്കാൻ ശിവശങ്കറെ ആരെങ്കിലും ആപായപ്പെടുത്തുമെന്ന ഭയവും കേന്ദ്ര ഏജൻസികൾക്കുണ്ട്. ഈ സാഹചര്യത്തിൽ ശിവശങ്കറിന്റെ സുരക്ഷ സംവിധാനങ്ങൾ കേന്ദ്ര ഇന്റലിജൻസ് വിലയിരുത്തുന്നുണ്ട്.
സ്വർണക്കടത്ത് കേസിൽ മുൻ ഐ.ടി സെക്രട്ടറി എം.ശിവശങ്കറിന്റെ മൊഴിയെടുക്കും. ഇദ്ദേഹത്തിനെതിരെ നിർണായക തെളിവുകൾ ലഭിച്ചതായി അന്വേഷണ സംഘം അറിയിച്ചു. സ്വപ്ന, സരിത്, സന്ദീപ് എന്നിവർക്ക് ശിവശങ്കറുമായി അടുത്ത ബന്ധമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ശിവശങ്കർ താമസിച്ച ഫ്ളാറ്റിൽ വെച്ച് ഗൂഢാലോചന നടന്നു എന്ന നിഗമനത്തിലാണ് കസ്റ്റംസ്. ശിവശങ്കർ അടുത്ത കാലത്ത് നടത്തിയ യാത്രകൾ പരിശോധിക്കും. സന്ദീപിന്റെ വീട്ടിൽ നിന്ന് ലഭിച്ചത് കേസുമായി ബന്ധപ്പെട്ട പല സാധനങ്ങളും ലഭിച്ചിട്ടുണ്ടെന്നാണ്. ഹെതർ ഫ്ളാറ്റിലെ സെക്യുരിറ്റി ജീവനക്കാരിൽ നിന്ന് പൊലീസ് മൊഴിയെടുത്തിരുന്നു. സെക്രട്ടേറിയറ്റിലെ നോർത്ത് ബ്ലോക്കിൽ നിന്ന് നടന്ന് കയറാവുന്ന ദൂരത്തുള്ള ഫ്ളാറ്റിലാണ് ഐടി സെക്രട്ടറിയായിരുന്ന എം ശിവശങ്കർ താമസിച്ചിരുന്നത്. ഇന്നലെ കസ്റ്റംസ് ഫ്ളാറ്റിലെത്തി വിശദമായ പരിശോധന നടത്തിയിരുന്നു. സ്വപ്ന സുരേഷുമായി ബന്ധമുണ്ടെന്ന ആരോപണത്തിന് പിന്നാലെ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്ത് നിന്നും ഐടി സെക്രട്ടറി സ്ഥാനത്ത് നിന്നും ശിവശങ്കറിനെ മാറ്റിയിരുന്നു. ദീർഘകാല അവധിയിലാണ് എം ശിവശങ്കർ.
കോൺസുലേറ്റ് പാഴ്സൽവഴി സ്വർണം കടത്തിയ കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ഫോൺവിളി പട്ടികയിൽ മന്ത്രിമാരും ഉന്നത ഐ.എ.എസ്-പൊലീസ് ഉദ്യോഗസ്ഥരുമടക്കമുള്ള പ്രമുഖർ ഉണ്ടെന്നാണ് സൂചന. ഇവരുടെ ഫോണിലേക്കും തിരിച്ചു സ്വപ്നയുടെ ഫോണിലേക്കും നിരവധി തവണ ബന്ധപ്പെട്ടതായി കസ്റ്റംസ് കണ്ടെത്തി. മന്ത്രിമാരെയും സ്പീക്കറെയും അറിയാമെന്നും പലതവണ വിളിച്ചതായും സ്വപ്നയുടേതായി പുറത്തുവന്ന ശബ്ദസന്ദേശത്തിൽ പറയുന്നുണ്ട്. ഫോൺവിളി പട്ടിക പുറത്തായേക്കുമെന്നു മുന്നിൽകണ്ടാണ് സ്വപ്നയുടെ ഈ ശബ്ദരേഖ മാധ്യമങ്ങൾക്ക് എത്തിച്ചു നൽകിയതെന്നും സൂചന. ഇതെല്ലാം എൻ ഐഎ പുറത്തു വിട്ടാൽ അത് വലിയ രാഷ്ട്രീയ ചർച്ചയാകും. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തെ സോളാർ കേസിന് സമാനമായ അന്തരീക്ഷം ഇതുണ്ടാകും. ഇത് സർക്കാരിനെ വെട്ടിലാക്കുന്നുണ്ട്.
സ്വപ്ന യു.എ.ഇ. കോൺസുലേറ്റിൽ ജോലി ചെയ്തിരുന്നപ്പോൾ ഔദ്യോഗികാവശ്യങ്ങൾക്ക് മന്ത്രിമാരും ഐ.എ.എസ്, ഐ.പി.എസ്. ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടതെന്ന് വരുത്തിതീർക്കാനാണ് ശ്രമം. എന്നാൽ കോൺസുലേറ്റിൽനിന്ന് പുറത്തായശേഷവും സ്വപ്ന ഉന്നതരുമായി ഫോണിൽ ബന്ധപ്പെട്ടതിന്റെ വിശദാംശങ്ങളും കസ്റ്റംസ് ശേഖരിച്ചിട്ടുണ്ടെന്നാണു വിവരം. ഇത് എൻഐഎയ്ക്ക് കിട്ടിയിട്ടുണ്ട്. സോളാർ കേസിൽ ഫോൺ കോളുകളുടെ പട്ടികയായിരുന്നു അന്നു പ്രതിപക്ഷത്തിരുന്ന ഇടതുപക്ഷം ആയുധമാക്കിയത്. ഇതേ സാഹചര്യമാണ് വീണ്ടും ഉണ്ടാകുന്നത്. ഇതിനിടെ സ്പേസ് പാർക്കിലെ പ്രധാനപ്പെട്ട ഓപ്പറേഷൻസ് മാനേജർ തസ്തിക കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡ് വഴി സ്വപ്ന സുരേഷിന് നൽകിയത് പുതിയ വിവാദത്തിന് വഴിതെളിയിച്ചിട്ടുണ്ട്. കെ.എസ്ഐ.ടി.എല്ലിലെ മറ്റ് കരാർനിയമനങ്ങളുടെ വിവരങ്ങൾ ഔദ്യോഗിക വെബ്സെറ്റിൽ ലഭ്യമാണെങ്കിലും സ്വപ്ന സുരേഷിന്റെ നിയമനത്തിന്റെ രേഖമാത്രം ലഭ്യമല്ല.
സ്വപ്ന സുരേഷിനെ സഹായിച്ച വമ്പന്മാരെക്കുറിച്ച് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) പ്രാഥമിക പട്ടിക തയാറാക്കിയിട്ടുണ്ട് സ്വപ്നയുടെ ആതിഥേയത്വം സ്വീകരിച്ച വമ്പന്മാരെ കേന്ദ്രീകരിച്ചാകും അന്വേഷണത്തുടർച്ച. ശിവശങ്കറിനെ പ്രാഥമിക ചോദ്യംചെയ്യലിനായി വിളിച്ചുവരുത്തും. അദ്ദേഹത്തിന്റെ പാസ്പോർട്ട് പരിശോധിക്കും. രാഷ്ട്രീയ രംഗത്തും ഉദ്യോഗസ്ഥ തലത്തിലും ഉന്നത സ്വാധീനമാണ് സ്വപ്നയ്ക്കുണ്ടായിരുന്നത്. വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരെ ശിവശങ്കർ നേരിട്ടും ഫോണിലൂടെയും സ്വപ്നയ്ക്കു പരിചയപ്പെടുത്തിയിട്ടുണ്ട്. വിമാനത്താവളത്തിൽ സ്വപ്നയ്ക്കു വി.ഐ.പി. പരിഗണന നൽകാൻ നിർദ്ദേശിച്ചു.
സ്വപ്നയ്ക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കാൻ തലസ്ഥാനത്തെ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം ഉണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്നുള്ള വിളിയെന്ന നിലയിൽ ഉദ്യോഗസ്ഥർ അതു ശിരസാ വഹിച്ചു. ചെറുതും വലുതുമായ മുപ്പതോളം ഉദ്യോഗസ്ഥർ നിരീക്ഷണത്തിലാണ്. ഏഴുദിവസമായി ഒളിവിൽ കഴിയുന്ന സ്വപ്ന സുരേഷിനെ പിടികൂടാൻ സഹായിക്കണമെന്നു സംസ്ഥാന പൊലീസിനോട് എൻ.ഐ.എ. അനൗദ്യോഗികമായി അഭ്യർത്ഥിച്ചതായി സൂചന. ഇതു സംബന്ധിച്ച ആശയവിനിമയം നടന്നതായി ഉന്നത വൃത്തങ്ങൾ പറഞ്ഞു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍