ഇന്നലത്തെ 148 മരണം ബ്രിട്ടന്റെ ഉറക്കം കെടുത്തും; കഴിഞ്ഞ ശനിയാഴ്ച്ചത്തേതിനേക്കാൾ ഇരട്ടിയായത് ലോക്ക്ഡൗൺ ഇളവുകൾ കൊണ്ടുതന്നെ; വിട്ടുപോയ കോവിഡ് വീണ്ടും പറന്നെത്തിയതായി ബ്രിട്ടണിൽ ആശങ്ക
സ്വന്തം ലേഖകൻ
ഇന്നലെ ബ്രിട്ടനിൽ രേഖപ്പെടുത്തിയത് 148 കോവിഡ് മരണങ്ങൾ. കഴിഞ്ഞ ശനിയാഴ്ച്ച രേഖപ്പെടുത്തിയതിന്റെ ഇരട്ടിയാണിത്. ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചതിന്റെ മൂന്നാമത്തെ ആഴ്ച്ചയാണ് ഈ മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതെന്ന വസ്തുത കൂടുതൽ ആശങ്കയുണർത്തുന്നു. മാത്രമല്ല ഇന്നലെ 820 പേർക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചിട്ടുമുണ്ട്. ഇതോടെ ബ്രിട്ടനിലെ മൊത്ത കോവിഡ് ബാധിതരുടെ എണ്ണം 2,88,953 ആയി ഉയര്‍ന്നു. മൊത്തം മ്രരണം 44,798 ആയിട്ടുമുണ്ട്.
ഇതിൽ 38 പേർ മരിച്ചത് എൻ എച്ച് എസ് ആശുപത്രികളിലാണ്. വെയിൽസിൽ ഇന്നും ഒരു മരണം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സ്കോട്ടലാൻഡിൽ ഇന്നലെ കോവിഡ് മരണങ്ങൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. കഫേകളും റെസ്റ്റോറന്റുകളും പബ്ബുകളും എല്ലാം തുറന്നത് ഒരാഴ്ച്ച മുൻപ് മാത്രമായതിനാൽ അതിന്റെ സ്വാധീനം ഈ വർദ്ധിച്ച മരണനിരക്കിൽ ഉണ്ടാകണമെന്നില്ല. എന്നാൽ അതിന് മുൻപ് നൽകിയ ഇളവുകളുടെ പ്രത്യാഘാതമാണ് ഈ വർദ്ധനവ് എന്നൊരു വിലയിരുത്തലും ഉണ്ട്.
അതേസമയം ഔട്ട്ഡോർ പൂളുകളും ലിഡോകളും ഇന്ന് തുറന്ന് പ്രവർത്തനമാരംഭിച്ചപ്പോൾ വില്ലേജ് ക്രിക്കറ്റും തിരിച്ചെത്തിയിട്ടുണ്ട്. ഇൻഡോർ ജിമ്മുകൾ അടുത്ത ആഴ്ച്ച മുതൽ പ്രവർത്തനം ആരംഭിക്കും. ഏതായാലും നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തിയതോടെ രോഗവ്യാപനത്തിന്റെ തോതും മരണനിരക്കും സർക്കാർ ഏജൻസികൾ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്. ഇന്നലത്തെ വർദ്ധിച്ച മരണനിരക്ക് കേവലം ഒരു ദിവസത്തെ അസാധാരണമായ സംഭവമായിട്ടാണ് കണക്കാക്കുന്നത്. എന്നാൽ ഇത് ആവർത്തിച്ചാൽ കൂടുതൽ കാർക്കശ്യത്തോടെ ലോക്ക്ഡൗൺ തിരിച്ചുവരുവാനുള്ള സാധ്യതയുമുണ്ട്.
ഈ സാഹചര്യത്തിൽ, ബ്രിട്ടന്റെ സാമ്പത്തിക ഭദ്രത കാക്കുവാനായി തൊഴിലാളികൾ ജോലിസ്ഥലങ്ങളിൽ എത്തി ജോലിചെയ്യണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനം വളരെ ശ്രദ്ധിച്ചു വേണം സ്വീകരിക്കുവാനെന്നാണ് തൊഴിൽ ദാതാക്കളും തൊഴിലാളികളും പറയുന്നത്. തികച്ചും തകർന്ന അവസ്ഥയിലായ ഹൈസ്ട്രീറ്റിനെ രക്ഷിക്കുവാനായി എല്ലാവരും വീടിന് പുറത്തിറങ്ങി, തൊഴിലിടങ്ങളിലെത്തി ജോലിചെയ്യണമെന്ന് കഴിഞ്ഞ ദിവസമാണ് ബോറിസ് ജോൺസൺ ആഹ്വാനം ചെയ്തത്. ഒഴിഞ്ഞ ഓഫീസുകൾ ടൗൺ സെന്ററിലെ ഷോപ്പുകളേയും റെസ്റ്റോറന്റുകളേയും വിപരീതമായി ബാധിക്കുന്നു എന്ന് പ്രധാനമന്ത്രിയും ചാൻസലറും പ്രസ്താവിച്ചിരുന്നു.
എന്നാൽ മാസങ്ങളോളമായി വീടിന്റെ സുരക്ഷിതത്വത്തിൽ ഇരുന്ന് ജോലിചെയ്തവർ തിരിച്ച് തൊഴിലിടങ്ങളിലേക്കെത്താൻ മടിക്കുകയാണെന്നാണ് റിപ്പോർട്ട്. മാത്രമല്ല, മാറിക്കൊണ്ടിരിക്കുന്ന മാർഗനിർദ്ദേശങ്ങൾ പലരിലും ആശയക്കുഴപ്പവുമുണ്ടാക്കുന്നുണ്ട്. കമ്പനികളും വർക്ക് ഫ്രം ഹോം സാഹചര്യവുമായി പൊരുത്തപ്പെട്ടിരിക്കുന്നു. മാത്രമല്ല, ഇതിലൂടെ വാടക, കറന്റ് ബിൽ തുടങ്ങിയ വൻചെലവുകൾ കുറയ്ക്കുവാനും അവർക്ക് ആകുന്നുണ്ട്. അതുകൊണ്ട് തന്നെ ഓഫീസുകളിലേക്ക് ജീവനക്കാർ കൂട്ടത്തോടെ മടങ്ങിയെത്തുന്നതിൽ മിക്ക ബിസിനസ്സ് സ്ഥാപനങ്ങൾക്കും വലിയ താത്പര്യമില്ല.
അതേ സമയം പബ്ബുകളും റെസ്റ്റോറന്റുകളും തുറന്ന നടപടി ജനങ്ങൾ ഇരുകൈയും നീട്ടി സ്വാഗതം ചെയ്തിട്ടുണ്ട്. ഇന്നലേയും സോഷ്യൽ ഡിസ്റ്റൻസിങ് പാലിച്ച് ഭക്ഷണത്തിനായി നിരവധിപേർ ഇവിടങ്ങളിലെത്തി. ഈ മേഖല സാവധാനം തകർച്ചയുടെ പടുകുഴിയിൽ നിന്നും കരകയറും എന്നതിന്റെ സൂചനയായാണിതിനെ സാമ്പത്തിക വിദഗ്ദർ കണക്കാക്കുന്നത്. വാരാന്ത്യങ്ങളിലെ തിരക്ക് മാത്രമല്ല, ദൈനംദിന ഉപഭോക്താക്കളും തിരിച്ചെത്തിയാൽ മാത്രമേ പക്ഷെ പൂർണ്ണമായ ഒരു ഉയർത്തെഴുന്നേല്പ് സാധ്യമാകു. ഇതിനായി ആളുകൾ വീടുവിട്ട് തൊഴിലിടങ്ങളിലെത്തി ജോലിചെയ്യാൻ ആരംഭിക്കണം.
അതേസമയം വൈറസിന്റെ പ്രത്യ്ദ്പാദന നിരക്കായ ആർ മൂല്യം സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിൽ 1 നു മുകളിൽ എത്തിയതായി സൂചന. കഴിഞ്ഞ രണ്ടു മാസമായി 0.7 നും 0.9 നും ഇടയിലായി തുടരുകയാണ് ഈ നിരക്ക്. ദേശീയ തലത്തിൽ ഈ നിരക്ക് മാറ്റമില്ലാതെ തുടരുമ്പോഴും, ചില ഭാഗങ്ങളിലെങ്കിലും ഇത് 1 ന് മുകളിൽ എത്തിയതായി സംശയിക്കുന്നു. ഡെവൺ, കോൺവെൽ, ഡോർസെറ്റ് തുടങ്ങിയ പ്രദേശങ്ങൾ അടങ്ങിയ സൗത്ത് വെസ്റ്റിൽ ഇത് ഇപ്പോൾ 1.1 ആണെന്നാണ് സർക്കാരിന്റെ ശാസ്തോപദേശകർ പറയുന്നത്.
അതേ സമയം ബ്രിട്ടനിലെ രോഗ വ്യാപന തോത് മൈനസ് അഞ്ചിനും മൈനസ് രണ്ട് ശതമാനത്തിനും ഇടയിലാണെന്ന മറ്റൊരു റിപ്പോർട്ട് കൂടി വന്നിട്ടുണ്ട്. ബ്രിട്ടനിൽ രോഗവ്യാപനം കുറയുന്നു എന്ന് തന്നെയാണ് ഇത് സൂചിപ്പിക്കുന്നത്. എന്നാൽ ശൈത്യകാലം ആരംഭിക്കുന്നതിന് മുൻപ് രോഗവ്യാപനം പൂർണ്ണമായും തടയാനാകുമെന്ന് കരുതുന്നില്ലെന്നും ശാസ്ത്രജ്ഞർ പറയുന്നു. ഗവൺമെന്റ് സർവിലൻസ് ടെസ്റ്റിങ് സ്കീമിന്റെയും ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിന്റെയും റിപ്പോർട്ടുകളും സൂചിപ്പിക്കുന്നത് ബ്രിട്ടനിൽ രോഗവ്യാപനം കുറഞ്ഞു തുടങ്ങി എന്നുതന്നെയാണ്.
ഇന്നലെ ബ്രിട്ടനിലാകെ 2.5 ലക്ഷം പരിശോധനകൾ നടത്തിയതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. എൻ എച്ച് എസ് ജീവനക്കാർക്കുംമറ്റ് ആരോഗ്യപ്രവർത്തകർക്കും വേണ്ടിയുള്ള ആന്റിബോഡി പരിശോധനകൾ ഉൾപ്പടെയുള്ള കണക്കാണിത്.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍