Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

2015ൽ പിടിച്ചപ്പോൾ പേടിപ്പിച്ചത് മന്ത്രിബന്ധുവെന്ന് പറഞ്ഞ്; കുഞ്ഞാലിക്കുട്ടിയുടെ അകന്ന ബന്ധുവെന്നും അവകാശ വാദം; കരിപ്പൂരിലെ കടത്തിൽ പിടിക്കപ്പെട്ടപ്പോൾ വെട്ടത്തൂർ സ്വദേശിയെ വിശേഷിപ്പിച്ചത് ഒരു ഉന്നതനായ നേതാവിന്റെ കൊച്ചുമകനെന്നും; കോൺസുലേറ്റ് കടത്തിൽ പെരിന്തൽമണ്ണയിൽ പിടിയിലായത് കാർഗോ കടത്തിലെ അഗ്രഗണ്യൻ; വെട്ടത്തൂരിലെ റമീസിനെ കുടുക്കിയത് സന്ദീപ് നായരുടെ മൊഴി; സ്വപ്‌നാ സുരേഷിന്റെ സ്വർണ്ണ കടത്തിലെ രാഷ്ട്രീയ ചർച്ചയിൽ ട്വിസ്റ്റ്; മലപ്പുറത്ത് അറസ്റ്റിലായ ഇടനിലക്കാരന്റെ കഥ

2015ൽ പിടിച്ചപ്പോൾ പേടിപ്പിച്ചത് മന്ത്രിബന്ധുവെന്ന് പറഞ്ഞ്; കുഞ്ഞാലിക്കുട്ടിയുടെ അകന്ന ബന്ധുവെന്നും അവകാശ വാദം; കരിപ്പൂരിലെ കടത്തിൽ പിടിക്കപ്പെട്ടപ്പോൾ വെട്ടത്തൂർ സ്വദേശിയെ വിശേഷിപ്പിച്ചത് ഒരു ഉന്നതനായ നേതാവിന്റെ കൊച്ചുമകനെന്നും; കോൺസുലേറ്റ് കടത്തിൽ പെരിന്തൽമണ്ണയിൽ പിടിയിലായത് കാർഗോ കടത്തിലെ അഗ്രഗണ്യൻ; വെട്ടത്തൂരിലെ റമീസിനെ കുടുക്കിയത് സന്ദീപ് നായരുടെ മൊഴി; സ്വപ്‌നാ സുരേഷിന്റെ സ്വർണ്ണ കടത്തിലെ രാഷ്ട്രീയ ചർച്ചയിൽ ട്വിസ്റ്റ്; മലപ്പുറത്ത് അറസ്റ്റിലായ ഇടനിലക്കാരന്റെ കഥ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ സാമ്പത്തിക നിക്ഷേപം നടത്തിയ മലപ്പുറം സ്വദേശിയെ കസ്റ്റംസ് പ്രത്യേക അന്വേഷണ സംഘം പിടികൂടുമ്പോൾ ചർച്ചയാകുന്നത് 2015ലെ കരിപ്പൂരിലെ സ്വർണ്ണ കടത്ത്. ഈ കേസിൽ പിടിക്കപ്പെട്ട റമീസാണ് കസ്റ്റഡിയിലുള്ളത്. ഞായറാഴ്‌ച്ച പുലർച്ചെ വീട്ടിൽ എത്തി കസ്റ്റഡിയിലെടുത്ത ഇയാളെ കൊച്ചിയിലേക്ക് ചോദ്യം ചെയ്യുന്നതിനായി കൊണ്ടുപോയി. തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്ര ബാഗേജ് ഉപയോഗിച്ച് സ്വർണം കടത്തിയത് അന്വേഷിക്കാൻ വെള്ളിയാഴ്‌ച്ച രൂപം നൽകിയ പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ കസ്റ്റസിയിലെടുത്തത്. റമീസും കടത്തിലെ ഇടനിലക്കാരൻ മാത്രമാണെന്നാണ് സൂചന.

പ്രസ്തുത സംഭവത്തിൽ ഇയാളുടെ നിക്ഷേപം എത്രയാണ്, മറ്റാരെല്ലാമാണ് നിക്ഷേപകർ , ഏകോപനം, കൊണ്ടുവരുന്നവർ ആരെല്ലാം, സ്വപ്ന സുരേഷും സന്ദീപ് നായർ എന്നിവരുടെ പങ്ക് എന്നിവ ചോദ്യം ചെയ്യലിലൂടെ വ്യക്തമാകേണ്ടതുണ്ട്. സന്ദീപും റമീസും അടുത്ത ബന്ധമുണ്ടായിരുന്നുവെന്നതിന് തെളിവ് കസ്റ്റംസിന് കിട്ടിയിട്ടുണ്ട്. ഇത് അനുസരിച്ചാണ് അറസ്റ്റ്. ദേശീയ അന്വേഷണ ഏജൻസി ഇതേ അന്വേഷണം നടത്തുന്നുണ്ടെങ്കിലും നികുതി വെട്ടിച്ച് സ്വർണം കടത്തിയത് ഇപ്പോഴും കസ്റ്റംസിന്റെ അന്വേഷണത്തിൽ തന്നെയാണ്. ഈ സാഹചര്യത്തിലാണ് അറസ്റ്റ്. കസ്റ്റംസ് പിടികൂടുന്ന പ്രതികളെ എല്ലാം എൻ ഐ എയും ചോദ്യം ചെയ്യും. റമീസിനുള്ളത് ലീഗ് ബന്ധങ്ങളാണെന്നാണ് സൂചന.

ദേശീയ സുരക്ഷയെ ബാധിക്കുന്ന രീതിയിൽ കടത്തിയ സ്വർണ്ണത്തിന്റെ ലാഭവിഹിതം ഉപയോഗിക്കുന്നുണ്ട് എന്നതിനെ കുറിച്ചണ് എൻ.ഐ.എയുടെ പ്രധാന അന്വേഷണം. ഈ കേസിൽ പ്രതികളായ സ്വപ്ന സുരേഷും സന്ദീപ് നായരും എൻ.ഐ.എ ശനിയാഴ്‌ച്ച രാത്രി ബംഗളൂരുവിൽ വെച്ച് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് റമീസിന്റെ അറസ്റ്റ്. ഇയാളെ കുറിച്ച് സന്ദീപാണ് സൂചന നൽകിയത്. ഇന്നലെ ബംഗളൂരുവിൽ വിശദ ചോദ്യം ചെയ്യൽ നടന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കിട്ടിയ വിവരമാണ് റമീസിനെ കുടുക്കുന്നത്.

2015ൽ കരിപ്പൂരിൽ നിന്ന് സ്വർണം കടത്താൻ ശ്രമിച്ച് പിടിയിലായ റമീസിന് അന്ന് കേരളത്തിലെ മന്ത്രിയുമായി ബന്ധമുള്ളതായി സൂചനകൾ പുറത്തു വന്നിരുന്നു. അന്ന് റമീസ് താൻ മന്ത്രിയുടെ ബന്ധുവാണെന്ന് പൊലീസിനോട് വ്യക്തമാക്കിയിരുന്നു. ഇക്കാര്യം പറഞ്ഞ് പ്രതി വിരട്ടിയായും ചോദ്യം ചെയ്യലിൽ സഹകരിക്കുന്നില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞത് വലിയ വ്യക്തമായിരുന്നു. ഇയാൾക്ക് മന്ത്രി കുഞ്ഞാലികുട്ടിയുടെ അകന്ന ബന്ധുവാണെന്നായിരുന്നു റമീസിന്റെ അവകാശ വാദം. എന്നാൽ ഇയാളുമായി കുഞ്ഞാലിക്കുട്ടിക്ക് വലിയ ബന്ധങ്ങളൊന്നും ഇല്ലെന്നാണ് സൂചന.

2015ലും കാർഗോ വഴിയായിരുന്നു സ്വർണ്ണ കടത്ത്. അന്നും വലിയ അളവിൽ സ്വർണം കടത്തിയിരുന്നു. ഗൾഫിൽ നിന്ന് കാർഗോവഴി 17.5 കിലോഗ്രാം സ്വർണം കടത്തി. ഗൾഫിൽ നിന്ന് കാർഗോവഴി സ്വർണ്ണമെത്തിച്ചാൽ ലാഭം ഉണ്ടാക്കാമെന്ന് രാമനാട്ടുകര സ്വദേശി സലീം എന്നയാൾ പറഞ്ഞതനുസരിച്ചാണ് താൻ പ്രവർത്തിച്ചതെന്നാണ് അന്ന് റമീസ് മൊഴി നൽകിയത്. സുബൈർ എന്നയാളിന്റെ പാസ്പോർട്ടിലാണ് സ്വർണ്ണമെത്തിച്ചത്. എന്നാൽ മറ്റ് വിരങ്ങൾ തനിക്ക് അറിയില്ലെന്ന നിലപാടിലാണ് റമീസ്. വെട്ടത്തൂർ സ്വദേശിയായ റമീസ് ഒരു ഉന്നതനായ നേതാവിന്റെ കൊച്ചുമകനാണെന്നും സൂചനയുണ്ട്.

ഇപ്പോൾ തിരുവനന്തപുരത്തെ സ്വർണ്ണ കടത്തിലും റമീസ് പിടിയിലാകുകയാണ്. സ്വർണക്കടത്ത് കേസിൽ ഇത് വരെ നടന്നതിൽ പ്രധാനപ്പെട്ട നീക്കമായാണ് കസ്റ്റംസിന്റെ ഭാഗത്ത് നിന്ന് ഈ കസ്റ്റഡി വിലയിരുത്തപ്പെടുന്നത്. സ്വപ്ന സുരേഷും സന്ദീപ് നായരും സരിത്തും അടക്കം ക്യാരിയർമാരാണെന്നും സ്വർണ കടത്തിന് പിന്നിൽ ഉന്നത ബന്ധമുണ്ടെന്നുമുള്ള സുപ്രധാന വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്. പെരിന്തൽമണ്ണ വെട്ടത്തൂർ സ്വദേശി റമീ്‌സിനെ പിടികൂടിയത് അന്വേഷണത്തിൽ നിർണ്ണായകമാണ്. പ്രത്യേക വാഹനത്തിൽ കൊച്ചിയിൽ കസ്റ്റംസ് കമ്മീഷണറുടെ ഓഫീസിൽ എത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സ്വർണക്കടത്ത് കേസിൽ നേരത്തെ അറസ്റ്റിലായ സരിത്തും ഇതേ ഓഫീസിൽ തന്നെയാണ് ഇപ്പോഴുള്ളത്. ഇരുവരേയും ചോദ്യം ചെയ്യുമെന്നാണ് വിവരം. ഞെട്ടിക്കുന്ന വിവരങ്ങൾ സ്വർണക്കടത്തുമായി ഇനിയും പുറത്ത് വരാനുണ്ടെന്ന സൂചനയാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ നൽകുന്നത്.

കരിപ്പൂർ വിമാനത്താവളത്തിലെ കാർഗോ കോംപ്ലക്‌സിൽനിന്ന് അഞ്ച് കോടി രൂപയുടെ സ്വർണം പിടികൂടിയ കേസാണ് റമീസിനെ കസ്റ്റംസിന്റെ നോട്ടപ്പുള്ളിയാക്കുന്നത്. കാർഗോ വഴി കോടികളുടെ സ്വർണം പുറത്തേക്കൊഴുകിയതായി അന്ന് തന്നെ ഉദ്യോഗസ്ഥർക്ക് സൂചന ലഭിച്ചിരുന്നു. ദുബായ് കേന്ദ്രീകരിച്ചുള്ള സംഘമാണ് കള്ളക്കടത്തിന്റെ മുഖ്യ സൂത്രധാരകരെന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചിരുന്നു. എന്നാൽ അന്വേഷണം വഴി മുട്ടി. എയർ കാർഗോ വഴിയെത്തുന്ന ബാഗേജുകൾ കർശന പരിശോധനക്ക് കസ്റ്റംസ് വിധേയമാക്കാറില്ല. ഇത് മുതലെടുത്ത് കാർഗോ വഴി സ്വർണം പുറത്തേക്ക് കടത്തിയിരിക്കുമെന്നാണ് നിഗമനം. വിമാനമാർഗം കാർഗോയിലെത്തിയ ബാഗേജ് സ്വീകരിക്കാനെത്തിയപ്പോഴാണ് 2015ൽ റമീസ് പിടിയിലായത്.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP