സ്വർണം എത്തിക്കാൻ പണംമുടക്കിയ പൂക്കാട്ടിൽ റമീസ് സ്വസ്ഥമായി വീട്ടിൽ തന്നെ കിടന്നുറങ്ങിയത് അന്വേഷണം ഇങ്ങുവരെ എത്തില്ലെന്ന ആത്മവിശ്വാസത്തിൽ; ഡിപ്ലോമാറ്റിക് ബാഗേജ് സ്വർണ്ണക്കടത്ത് കേസിൽ മലപ്പുറം സ്വദേശിയുടെ പങ്ക് പുറംലോകം അറിഞ്ഞത് അതിരാവിലെ കസ്റ്റംസ് സംഘമെത്തി കസ്റ്റഡിയിൽ എടുത്തതോടെ; പിടിയിലായത് പ്രതികൾ എത്തിക്കുന്ന സ്വർണം വിതരണം ചെയ്തു എന്ന് കരുതപ്പെടുന്നയാൾ; എൻഐഎയും കസ്റ്റംസും കച്ചകെട്ടി ഇറങ്ങിയതോടെ മലബാറിലെ കുഴൽപ്പണ മാഫിയയും ഭീതിയിൽ
മറുനാടൻ ഡെസ്ക്
കോഴിക്കോട്: ഡിപ്ലോമാറ്റിക് ബാഗേജ് സ്വർണ്ണക്കടത്ത് കേസിൽ മലപ്പുറം സ്വദേശിയെ കസ്റ്റംസ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയതോടെ മലബാറിലെ കുഴൽപ്പണ സംഘങ്ങളും ഭീതിയിലായി. സ്വർണക്കടത്ത് കേസിൽ സാമ്പത്തിക നിക്ഷേപം നടത്തിയതിനാണ് മലപ്പുറം സ്വദേശിയെ കസ്റ്റംസ് പിടികൂടിയത്. മലപ്പുറം പെരിന്തൽമണ്ണക്കടുത്ത വെട്ടത്തൂർ കവല സ്വദേശി പുക്കാട്ടിൽ റമീസിനെയാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്. 2015ലും ഇയാൾ സ്വർണക്കടത്തിന് അറസ്റ്റിലായിട്ടുണ്ട്. അന്ന് 17.5 കിലോഗ്രാം സ്വർണവുമായാണ് ഇയാൾ പിടിയിലായത്. ഇന്ന് പുലർച്ചെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. വിശദമായ ചോദ്യം ചെയ്യലിനായി ഇയാളെ കൊച്ചിയിലേക്ക് കൊണ്ടുപോയി. ഡിപ്ലോമാറ്റിക് ബാഗേജ് സ്വർണക്കടത്ത് കേസിലെ നാലാമത്തെ അറസ്റ്റാണിത്. ഈ കേസിൽ പ്രതികളായ സ്വപ്ന സുരേഷും സന്ദീപ് നായരും എൻ.ഐ.എ ശനിയാഴ്ച്ച രാത്രി ബംഗളൂരുവിൽ വെച്ച് കസ്റ്റഡിയിൽ എടുത്തിരുന്നു.
സാധാരണ സ്വർണക്കടത്ത് കേസുകളിൽ കാരിയർമാരിൽ തുടങ്ങി അവിടെ തന്നെ അവസാനിക്കുന്നതാണ് രീതി. സ്വർണം പുറപ്പെട്ട ഉറവിടമോ ആർക്കാണ് സ്വർണം എത്തിച്ചതെന്നോ പുറംലോകം സാധാരണ അറിയാറില്ല. ഇതേ കീഴ്വഴക്കം തന്നെ ഈ കേസിലും ഉണ്ടാകും എന്ന ആത്മവിശ്വാസമാണ് മലപ്പുറം സ്വദേശിയെ സ്വന്തം വീട്ടിൽ സ്വസ്ഥമായി ഉറങ്ങാൻ പ്രേരിപ്പിച്ചത്. എന്നാൽ കാലവും കഥയും മാറിയതോടെ കസ്റ്റംസ് ഉദ്യോഗസ്ഥർ പുലർച്ചെ തന്നെ ആരുമറിയാതെ വീട്ടിലെത്തി ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഞായറാഴ്ച പുലർച്ചെ ഇയാളെ വീട്ടിലെത്തി ചോദ്യം ചെയ്യുന്നതിനായി കൊണ്ടുപോവുകയായിരുന്നു. പ്രതികൾ എത്തിക്കുന്ന സ്വർണം വിതരണം ചെയ്തു എന്ന് കരുതപ്പെടുന്ന വ്യക്തിയാണ് ഇയാൾ. സ്വർണം എങ്ങോട്ടേക്ക് പോകുന്നു എന്നതിൽ വ്യക്തമായ സൂചന ഇയാളെ ചോദ്യം ചെയ്തതിലൂടെ കസ്റ്റംസിന് ലഭിച്ചു എന്നാണ് റിപ്പോർട്ട്. തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്ര ബാഗേജ് ഉപയോഗിച്ച് സ്വർണം കടത്തിയത് അന്വേഷിക്കാൻ വെള്ളിയാഴ്ച്ച രൂപം നൽകിയ പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ കസ്റ്റസിയിലെടുത്തത്. സ്വർണക്കടത്തിൽ ഇയാളുടെ നിക്ഷേപം എത്രയാണ്, മറ്റാരെല്ലാമാണ് നിക്ഷേപകർ, ഏകോപനം, കൊണ്ടുവരുന്നവർ ആരെല്ലാം, സ്വപ്ന സുരേഷും സന്ദീപ് നായർ എന്നിവരുടെ പങ്ക് എന്നിവ ചോദ്യം ചെയ്യലിലൂടെ വ്യക്തമാകേണ്ടതുണ്ട്.
കോൺസുലേറ്റിലെ സ്വർണ കടത്ത് കേസിൽ മാത്രം ഇത് ഒതുക്കാതെ കേരളത്തിലെ എല്ലാ സ്വർണ കടത്തു കേസുകളും ക്രോഡീകരിച്ചുള്ള അന്വേഷണത്തിനാണ് എൻ.ഐ എ ഒരുങ്ങുന്നത് എന്നാണ് വിവരം. മാത്രമല്ല കുഴൽപ്പണം (ഹുണ്ടി) മാഫിയകൾക്കും ഇതിൽ കൃത്യമായ ഇടപെടലുകൾ ഉണ്ടെന്നാണ് എൻ.ഐ എ കരുതുന്നത് . കേരളത്തിൽ കേന്ദ്രീകരിച്ചു നടന്നു വരുന്ന സ്വർണക്കടത്തിന്ന് പിന്നിൽ ചില രാഷ്ട്രീയപാർട്ടികളുടെ നേതാക്കൾക്ക് വ്യക്തമായ അറിവുണ്ടെന്നും കൊച്ചി, കോഴിക്കോട്, കൊടുവള്ളി, വടകര , തലശേരി ,കാസർകോട് സ്വർണക്കടത്തുസംഘങ്ങൾക്കു ഇവരുടെ പിന്തുണ ഉണ്ടെന്നുമാണ് കേരളാ പൊലീസ് സ്പെഷ്യൽ ബ്രാഞ്ച് നല്കിയിരിക്കുന്ന റിപ്പോർട്ട്.
സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് ശരിവെക്കുന്നതാണ് കസ്റ്റംസ് കേന്ദ്രത്തിന് നൽകിയ റിപ്പോർട്ടും. മാത്രമല്ല തിരുവനന്തപുരത്തെ നയതന്ത്രകള്ളക്കടത്തുമായി രാജ്യവിരുദ്ധ പ്രവർത്തകർക്ക് ബന്ധമുണ്ടെന്നും ദേശവിരുദ്ധസംഘടനകളുടെ വരുമാനമാർഗമാണെന്നതുൾപ്പെടെ ഞെട്ടിക്കുന്ന വിവരങ്ങളടങ്ങിയ റിപ്പോർട്ട് ദേശീയ അന്വേഷണ ഏജൻസി(എൻ.ഐ.എ)ക്കും കൈമാറും. കാസർകോട്, കണ്ണൂർ, കോഴിക്കോടിനും പുറമെ മാഹിയും അന്വേഷണ പരിധിയിൽ വരുമെന്നാണ് സൂചന. ഇവിടങ്ങളിലെ കസ്റ്റംസ് സൂപ്രണ്ടുമാരുടെ അടിയന്തിര യോഗം കൊച്ചി കസ്റ്റംസ് കമ്മീഷണർ സുമിത്കുമാർ ഐആർ.എസ് വിളിച്ചു ചേർത്തതായി വിവരങ്ങൾ പുറത്തുവരുന്നുണ്ട്. ഇവരുടെ റിപ്പോർട് എൻ.ഐ.എ സംഘത്തിന് ഉപയോഗപ്രദമാകുമെന്നാണ് വിലയിരുത്തൽ.മാഹിക്ക് പുറമെ മലബാറിലെ നാല് ജില്ലകളിൽ നിന്നുള്ള 174 പേരുടെ വിവരങ്ങൾ ഇതിനകം രഹസ്യമായി ശേഖരിച്ചിട്ടുണ്ട്.
കേരളത്തിലാകെ വേരുകളുള്ള രണ്ട് സ്വർണാഭരണ ശാലകളും ഉത്തരകേരളത്തിലെ 14 ജൂവല്ലറികളും കൊടുവള്ളിയിൽ വേരുറപ്പിച്ചു രാഷ്ട്രീയ രംഗത്തും നിലയുറപ്പിച്ച ഒരു വ്യാപാരപ്രമുഖനും കരിപ്പൂർ കടത്തുകൾക്ക് ചുക്കാൻ പിടിക്കുന്ന കണ്ണൂരിലെ ഒരു ജനപ്രതിനിധിയും കേന്ദ്ര അന്വേഷണ സംഘത്തിന്റെ സംശയ നിഴലിലാണ്. നിലവിൽ പരാമർശിക്കപ്പെടുന്ന പേരുകൾ പലതും ചെറുമീനുകൾ മാത്രമാണെന്നും സ്രാവുകളുടെയും തിമിംഗലങ്ങളുടെയും പേരുവിവരങ്ങൾ പുറത്തുവരുമ്പോൾ കേരളത്തിൽ വരാനിരിക്കുന്നത് ഒരു വലിയ രാഷ്ട്രീയ ഭൂകമ്പമാണെന്നും വിലയിരുത്തപ്പെടുന്നു. യു.എ.ഇ. കോൺസുലേറ്റിലെ ഒരു വനിതയ്ക്കു കൊടുവള്ളി സംഘവുമായി ബന്ധമുണ്ടെന്നു കസ്റ്റംസിനും വിമാനത്താവളങ്ങളുടെ സുരക്ഷാചുമതലയുള്ള സിഐ.എസ്.എഫിനും കഴിഞ്ഞവർഷം കേരളാ സ്പെഷ്യൽ ബ്രാഞ്ച്സം വിവരം നൽകിയിട്ടും മുഖവിലയ്ക്കെടുത്തിരുന്നില്ല. സംഘത്തിലെ രണ്ടുപേർ തിരുവനന്തപുരത്തു വീട് വാടകയ്ക്കെടുത്ത് താമസിക്കുന്നുണ്ടെന്നും അവരാണു സ്വർണവുമായി കൊടുവള്ളിക്കു പോകുന്നതെന്നും ഈ റിപ്പോർട്ടിലുണ്ട്.
രാജ്യാന്തരവിമാനത്താവളങ്ങളിലൂടെയുള്ള കള്ളക്കടത്ത് ദേശസുരക്ഷയെ ബാധിക്കുന്നതും നിരോധിതസംഘടനകൾക്കു ജീവരക്തം നൽകുന്നതാണെന്നറിഞ്ഞിട്ടും ഇതിന്മേൽ ഗൗരവമേറിയ ഒരു അന്വേഷണം നാളിതുവരെ പ്രഖ്യാപിക്കാതിരുന്നത് ദുരൂഹതയുളവാക്കിയ വിഷയമാണ്. പിടിയിലാകുമ്പോഴൊക്കെ ഉന്നതബന്ധങ്ങൾ ഉപയോഗിച്ചാണു കള്ളക്കടത്തുസംഘങ്ങൾ രക്ഷപ്പെടുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിൽ പ്രവാസികൾക്കായുള്ള വന്ദേഭാരത് വിമാനങ്ങളിലും മറ്റു ചാർട്ടർ വിമാനങ്ങളിലും കടത്തിയ സ്വർണം മലബാർ ജില്ലകളിലാണ് എത്തിച്ചേർന്നത്.. ഇപ്പോൾ തിരുവനന്തപുരത്ത് പിടികൂടിയതു കേരളത്തിലെ ഏറ്റവും വലിയ സ്വർണക്കടത്തെന്നു പറയുമ്പോഴും, 2018 നവംബറിൽ ഏഴ് ജില്ലകളിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ ചേർന്ന് നടത്തിയ ബൃഹത് റെയ്ഡിൽ പിടികൂടിയ 177 കോടി രൂപയുടെ 600 കിലോ സ്വർണത്തെക്കുറിച്ചു പലരും മൗനം ഇന്നും പാലിക്കുന്നു. അന്ന് ഇതിനെതിരെ ഒരു പ്രക്ഷോഭമോ പ്രതിഷേധമോ ഉയർന്നില്ലെന്നതും കൗതുകം പരത്തുന്ന സംഗതിയാണ്.
സ്വർണമിശ്രിതം, ഉരുക്കാനുള്ള സംവിധാനം, കടത്താനുപയോഗിക്കുന്ന അടിവസ്ത്രങ്ങൾ എന്നിവയും അന്നു ഡി.ആർ.ഐ. പിടികൂടിയിരുന്നു. അതിനുശേഷവും പല തവണയായി കോടികളുടെ സ്വർണം കൊടുവള്ളിയിലെത്തി. ഡി.ആർ.ഐ. മാത്രം രണ്ടുവർഷത്തിനിടെ 30 കോടിയോളം രൂപയുടെ സ്വർണം പിടിച്ചു.തിരുവനന്തപുരം കടത്തിന്റെ കോളിളക്കം തുടരുമ്പോൾ ഇന്നും ഇന്നലെയുമായി വിവിധ വിമാനത്താവളങ്ങളിൽ നിന്ന് പിടിച്ചത് മൂന്നു കോടി രൂപയുടെ സ്വർണമാണ്. സ്വർണക്കടത്തിനു പിടിയിലാകുന്നവർ ജാമ്യം സംഘടിപ്പിച്ചശേഷം ഗൾഫ് രാജ്യങ്ങളിലേക്കു മുങ്ങുകയും കള്ളക്കടത്ത് തുടരുകയും ചെയ്യുമ്പോൾ ഇത്തരക്കാരുടെ പാസ്പോർട്ട് റദ്ദാക്കാൻ സാധിച്ചില്ല എന്നുള്ളത് ഗുരുതര വീഴ്ചയായാണ് കണക്കാക്കപ്പെടുന്നത്.
രണ്ടുവർഷം മുമ്പ് കരിപ്പൂർ സ്വർണക്കടത്ത് കേസിലെ കോഫെപോസ പ്രതിക്കുവേണ്ടി രണ്ട് എംഎൽഎമാർ ഇടപെട്ടതു വിവാദമായിരുന്നു. അവർ സെക്രട്ടേറിയറ്റിലെ ഉന്നതൻ മുഖേന ആഭ്യന്തര സെക്രട്ടറിയെ സ്വാധീനിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. അതേസമയം കടുവയെ പിടിക്കുന്ന കിടുവയെപ്പോലെ കള്ളക്കടത്ത് സ്വർണം തട്ടിയെടുക്കുന്ന സംഘങ്ങൾ കോഴിക്കോട്, കണ്ണൂർ, വയനാട് ,കാസർകോട് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നത് മാത്രമാണ് നിലവിൽ കള്ളക്കടത്തുസംഘങ്ങൾക്ക് ഭീഷണി.ഇതിന്റെ പേരിൽ നിരവധി രക്തച്ചൊരിച്ചിലുകളും ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന്നിരുന്നു. കള്ളക്കടത്ത് സ്വർണമായതിനാൽ നഷ്ടപ്പെട്ടാലും ആരും നിയമ സഹായം തേടാറില്ല. പകരം തട്ടിയ മുതലുകൾ വീണ്ടെടുക്കാൻ വാടക ഗുണ്ടാ സംഘങ്ങളെയാണ് നിയോഗിക്കാറുള്ളത്.
Stories you may Like
- കുടുംബമായി യാത്ര ചെയ്യുന്നവർക്ക് കൂടുതൽ ഡിമാൻഡ്; കരിപ്പൂരിൽ മാഫിയ പിടിമുറുക്കുമ്പോൾ
- തെരഞ്ഞെടുപ്പിന് മുമ്പ് സ്വർണക്കടത്ത് കേസ് വീണ്ടും സജീവമാകുമോ?
- യുവം വേദിയിലെ 'സ്വർണകള്ളകടത്ത്' പരാമർശത്തെ വിമർശിച്ച് തോമസ് ഐസക്
- സ്വർണ്ണക്കടത്തിന് ഒത്താശ ചെയ്ത കസ്റ്റംസ് സൂപ്രണ്ടുമാരെ പിരിച്ചുവിട്ടു
- 1.17 കോടിയുടെ സ്വർണവുമായി യുവതി അറസ്റ്റിൽ
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്