പ്രതിപക്ഷ സമരങ്ങൾ കൊണ്ട് കോവിഡ് വ്യാപിച്ചു എന്ന പ്രചാരണം പ്രതിഷേധങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടം; യുഡിഎഫ് സമരങ്ങളെല്ലാം കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട്; സമാധാനപരമായി സമരം ചെയ്തവരെയാണ് ഇന്നലെ കോഴിക്കോട് പൊലീസ് ക്രൂരമായി മർദ്ദിച്ചത്; കോവിഡ് പ്രതിരോധത്തിൽ അനുദിനം സർക്കാർ വഷളായി കൊണ്ടിരിക്കുകയാണെന്നും അഡ്വ. എൻ ഷംസുദ്ദീൻ എംഎൽഎ മറുനാടനോട്
ജാസിം മൊയ്തീൻ
കോഴിക്കോട്: പ്രതിപക്ഷ സമരങ്ങൾ കാരണം കോവിഡ് വ്യാപനം കൂടുന്നു എന്ന സർക്കാറിന്റെയും സിപിഎം പ്രവർത്തകരുടെയും പ്രചരണം പ്രതിഷേധങ്ങളിൽ നിന്ന് ഒളിച്ചോടാനുള്ള സർക്കാർ ശ്രമങ്ങളുടെ ഭാഗമാണെന്ന് മുസ്ലിംലീഗ് സംസ്ഥാന കമ്മറ്റി അംഗവും മണ്ണാർക്കാട് എംഎൽഎയുമായ അഡ്വ. എൻ ഷംസുദ്ദീൻ മറുനാടൻ മലയാളിയോട് പറഞ്ഞു. കോവിഡ് പ്രതിരോധത്തിന്റെ കാര്യത്തിൽ സർക്കാർ അനുദിനം വഷളായിക്കൊണ്ടിരിക്കുകയാണ്. കോവിഡ് പ്രോട്ടോകോളനുസരിച്ചാണ് യുഡിഎഫ് പ്രവർത്തകർ സമരം നടത്തുന്നത്. സമാധാനപരമായി സമരം ചെയ്ത പ്രവർത്തകരെയാണ് ഇന്നലെ കോഴിക്കോട് വെച്ച് പൊലീസ് ക്രൂരമായി മർദ്ദിച്ചത്.ഇത് ചോദ്യം ചെയ്യപ്പെടുമെന്നും അഡ്വ. എൻ ഷംസുദ്ദീൻ എംഎൽഎ മറുനാടൻ മലയാളിയോട് പറഞ്ഞു.
യുഡിഎഫിന്റെ സമരങ്ങൾ കൊണ്ട് കോവിഡ് വ്യാപനം വർദ്ധിക്കുന്നു എന്ന സർക്കാറിന്റെയും സർക്കാർ അനുകൂലികളുടെയും പ്രചരണത്തിന് പിന്നിലുള്ള ഉദ്ദേശം സമരങ്ങളിൽ നിന്നും പ്രതിഷേധങ്ങളിൽ നിന്നും ഒളിച്ചോടുക എന്നതാണ്. യുഡിഎഫ് സമരങ്ങളെല്ലാം കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടാണ്. ഏതാനും ചിലയിടത്ത് പൊലീസ് ഇടപെട്ട് സുരക്ഷാ മുൻകരുതലുകളിൽ പ്രശ്നങ്ങളുണ്ടാക്കിയിട്ടുണ്ട്. അതെല്ലാം നിമിഷങ്ങൾക്കകം പരിഹരിക്കുകയും ചെയ്തിട്ടുണ്ട്. പ്രതിഷേധങ്ങളിൽ നിന്ന് ഒളിച്ചോടാനുള്ള തന്ത്രമാണ് ഇത്തരം പ്രചരണങ്ങൾ. പ്രതിപക്ഷം നടത്തിയ സമരങ്ങളുടെ ഭാഗമായി കോവിഡ് ബാധിച്ചു എന്നത് എവിടെയാണ് സർക്കാറിന് തെളിയിക്കാനാകുക. കോവിഡ് പ്രോട്ടോകോളിനെ കുറിച്ച് ഞങ്ങൾക്ക് കൃത്യമായ ധാരണയുണ്ട്. അതുകൊണ്ട് തന്നെ പ്രതിപക്ഷ സമരങ്ങൾ കാരണം ഇവിടെ കോവിഡ് വ്യാപനമുണ്ടായി എന്ന പ്രചരങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ല.
സമരം രൂക്ഷമായിട്ട് നാലോ അഞ്ചോ ദിവസമേ ആയിട്ടൊള്ളൂ. പോസീറ്റവ് കേസുകൾ വർദ്ധിക്കാൻ തുടങ്ങിയിട്ട് കുറെയേറെ ദിവസങ്ങളായി. അതിനാൽ ഇതൊന്നും പരസ്പരം പൊരുത്തപ്പെടുന്ന കാര്യങ്ങളല്ല. പ്രതിഷേധത്തിൽ നിന്ന് രക്ഷപ്പെടാനാണ് സർക്കാർ ശ്രമിക്കുന്നത്. കഴിഞ്ഞ ദിവസം വ്യവസായ മന്ത്രി ഇപി ജയരാജൻ സമരങ്ങളെ എത്ര മോഷമാക്കിയാണ് സംസാരിച്ചത്. സമരങ്ങളിലൂടെ വളർന്നുവന്ന പാർട്ടിയുടെ വക്താവാണ് അദ്ദേഹം. സമരം ചെയ്ത് ചാവാൻ നിൽക്കണ്ട എന്നാണ് അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഈ കോവിഡ് കാലത്ത് എത്രയെത്ര സമരങ്ങളാണ് സിപിഎം നടത്തിയിട്ടുള്ളത്.
കേരളത്തിലേക്കാളേറെ കോവിഡ് ഭീതി വിതച്ച സംസ്ഥാനമാണ് ബംഗാൾ. അവിടെ സിപിഎം നേതൃത്വത്തിൽ സമരങ്ങൾ നടക്കുന്നതിന്റെ നിരവധി ചിത്രങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹ്യമാധ്യമങ്ങളിലും പത്രങ്ങളിലും നാം കണ്ടു.അതു കൊണ്ട് തന്നെ പ്രതിപക്ഷ സമരമാണ് കോവിഡ് കേസുകളുടെ എണ്ണം കൂട്ടുന്നത് എന്ന പ്രചരണം അടിസ്ഥാനരഹിതമാണ്. അത് പ്രതിഷേധങ്ങളിൽ നിന്ന് രക്ഷപ്പെടാനുള്ള സർക്കാറിന്റെ ശ്രമമാണ്.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ കാര്യത്തിൽ സർക്കാർ അനുദിനം വഷളായിക്കൊണ്ടിരിക്കുകയാണ്. പൂന്തുറയിൽ ഇന്നലെ സംഭവിച്ചത് അതിന്റെ വ്യക്തമായ തെളിവാണ്. അവിടെ പാർട്ടിക്കരാരും നടത്തിയ സമരമല്ല ഇന്നലെയുണ്ടായത്. പിന്നെന്തുകൊണ്ടാണ് ജനങ്ങൾ പുറത്തിറങ്ങിയത് എന്ന് സർക്കാർ ആലോചിച്ചിട്ടുണ്ടോ. അവിടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ സർക്കാർ പരാജയപ്പെട്ടതാണ്. ലോക്ഡൗൺ ആകുമ്പോൾ ജനങ്ങൾ വീട്ടിലിരിക്കണമെന്നത് ശരിയാണ്. എന്നാൽ ആദ്യം അവർക്ക് വേണ്ട സാധനങ്ങൾ എത്തിച്ചു കൊടുക്കണം. പൊലീസ് സാധനങ്ങൾ എത്തിച്ചുകൊടുക്കുമെന്നാണ് ആദ്യം സർക്കാർ പറഞ്ഞത്.
എന്നാൽ പൊലീസിന് അതിനുള്ള സൗകര്യങ്ങളുണ്ടോ എന്ന് ആദ്യം ഉറപ്പുവരുത്തണമായിരുന്നു. പിന്നീട് ഡിജിപിക്ക് തന്നെ അത് തിരുത്തിപ്പറയേണ്ടി വന്നു. പൊലീസ് സാധനങ്ങൾ എത്തിച്ചു നൽകില്ലെന്ന്. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് സർക്കാർ ഇറക്കിയ ഉത്തരവുകളെല്ലാം ഇത്തരത്തിലുള്ളതാണ്. ആദ്യം ഒരു കാര്യം പറയും. അടുത്ത മണിക്കൂറിൽ അത് തിരുത്തിപ്പറയുകയും ചെയ്യും. ഇത്തരത്തിൽ യാതൊരു പരസ്പര ധാരണയുമില്ലാത്ത കാര്യങ്ങളാണ് കോവിഡ് പ്രതിരോധത്തിന്റെ കാര്യത്തിൽ സർക്കാറിൽ നിന്നുണ്ടായിട്ടുള്ളത്. അതുകൊണ്ട് തന്നെ പ്രതിരോധ പ്രവർത്തനങ്ങളുടെ കാര്യത്തിൽ ഓരോ ദിവസം കഴിയും തോറും സർക്കാർ വലിയ പരാജയമായിരിക്കുകയാണ്. കേരളത്തിലെ ജനങ്ങൾക്ക് ആരോഗ്യത്തെ കുറിച്ച് ധാരണയുള്ളതുകൊണ്ടാണ് ഇപ്പോഴും വലിയ പ്രയാസമില്ലാതെ മുന്നോട്ട് പോകുന്നത്.
പ്രവാസികളോട് വലിയ ദ്രോഹമാണ് സർക്കാർ ചെയ്തിട്ടുള്ളത്. പ്രവാസികളുടെ വരവ് ഇത്രയും വൈകിയതിന് കാരണം ഈ സർക്കാറാണ്. വന്നപ്പോഴാകട്ടെ അവരെ മാന്യമായി പരിചരിക്കാനും ഈ സർക്കാർ തയ്യാറായില്ല. ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റെയിൻ സംവിധാനം ആകെ തകർത്ത് ഇപ്പോൾ ഹോം ക്വാറന്റെയിനിലേക്ക് പറഞ്ഞയക്കുകയാണ്.
ഇന്നലെ കോഴിക്കോട് ക്രൂരമായാണ് സമരക്കാരെ പൊലീസ് തല്ലിച്ചതച്ചത്. ഒരു പ്രകോപനവുമില്ലാതെ തികച്ചും സമാധാനപരമായി സമരം നടത്തിയവരെയാണ് പൊലീസ് ക്രൂരമായി മർദ്ദിച്ചത്. സമരം ചെയ്താൽ പൊലീസിന് അറസ്റ്റ് ചെയ്യാം. അല്ലാതെ സമാധാനപരമായി സമരം ചെയ്യുന്നവരെ ഇത്തരത്തിൽ തല്ലിച്ചതക്കാൻ പിണറായിയുടെ പൊലീസിന് പ്രത്യേക അധികാരമൊന്നുമില്ല. അതിനെ ഞങ്ങൾ നിയമപരമായി ചോദ്യം ചെയ്യും. ഇന്നലെയുണ്ടായിട്ടുള്ള പൊലീസ് നടപടി അത്യന്തം ഹീനമാണ്. അത് അംഗീകരിക്കാൻ കഴിയില്ല. അതിനെ രാഷ്ട്രീയമായും നിയമപരമായും ചോദ്യം ചെയ്യാനാണ് മുസ്ലിം ലീഗ് സംസ്ഥാന കമ്മറ്റിയുടെ തീരുമാനെമെന്നും അഡ്വ. എൻ ഷംസുദ്ദീൻ എംഎൽഎ മറുനാടൻ മലയാളിയോട് പറഞ്ഞു
Stories you may Like
- മുഹമ്മദ് റഫീഖിനെ കാത്തത് എ എസ് ഐ സഞ്ജീവ് കുമാറിന്റെ മിന്നൽ നടപടി
- സുരേഷ് കുമാറിന് പിന്നിൽ ആര്? വിജിലൻസിനെ ഞെട്ടിച്ച് പാലക്കയത്തെ അഴിമതി
- ട്യൂഷൻ ക്ലാസിൽ പോയില്ലെന്ന് ആരോപിച്ച് പത്തു വയസ്സുകാരന് ക്രൂര മർദനം
- കുറഞ്ഞ പലിശയിൽ വായ്പ വാഗ്ദാനം ചെയ്ത് പണം തട്ടിയ ഇടനിലക്കാരൻ അറസ്റ്റിൽ
- താനൂർ കസ്റ്റഡി മരണം ഒറ്റപ്പെട്ട സംഭവമെന്ന് മുഖ്യമന്ത്രി
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍