Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്വർണ്ണക്കടത്തു കേസിൽ എൻഐഎ സംഘം കസ്റ്റംസ് ഓഫീസിലെത്തി സരിത്തിനെ ചോദ്യം ചെയ്യുന്നു; സ്വർണം വാങ്ങിയവർ ആരെന്ന് ചോദിച്ചറിയുന്നു; ഐഎസിന്റെ ദക്ഷിണേന്ത്യാ ഘടകവുമായി സ്വർണം കടത്തിയവർക്ക് ബന്ധമുണ്ടെന്ന അന്വേഷണം എൻ.ഐ.എ ഊർജ്ജിതമാക്കും; സ്വപ്‌നയും എൻ.ഐ.എ വലയിൽ ആയെന്ന് സൂചന; കണ്ണുവെട്ടിച്ചുള്ള സ്വപ്‌നയുടെ പാച്ചിലിന് ബ്ലോക്കിട്ട് ദേശീയ സുരക്ഷാ ഏജൻസി; കേസിൽ പ്രതി ചേർത്തതോടെ മുൻകൂർ ജാമ്യാപേക്ഷയും അസാധുവായ നിരാശയിൽ സ്വർണ്ണക്കടത്തിലെ നായിക

സ്വർണ്ണക്കടത്തു കേസിൽ എൻഐഎ സംഘം കസ്റ്റംസ് ഓഫീസിലെത്തി സരിത്തിനെ ചോദ്യം ചെയ്യുന്നു; സ്വർണം വാങ്ങിയവർ ആരെന്ന് ചോദിച്ചറിയുന്നു; ഐഎസിന്റെ ദക്ഷിണേന്ത്യാ ഘടകവുമായി സ്വർണം കടത്തിയവർക്ക് ബന്ധമുണ്ടെന്ന അന്വേഷണം എൻ.ഐ.എ ഊർജ്ജിതമാക്കും; സ്വപ്‌നയും എൻ.ഐ.എ വലയിൽ ആയെന്ന് സൂചന; കണ്ണുവെട്ടിച്ചുള്ള സ്വപ്‌നയുടെ പാച്ചിലിന് ബ്ലോക്കിട്ട് ദേശീയ സുരക്ഷാ ഏജൻസി; കേസിൽ പ്രതി ചേർത്തതോടെ മുൻകൂർ ജാമ്യാപേക്ഷയും അസാധുവായ നിരാശയിൽ സ്വർണ്ണക്കടത്തിലെ നായിക

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സ്വർണ്ണക്കടത്തു കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷ് അധികം വൈകാതെ അറസ്റ്റിലാകുമെന്ന് സൂചന. സ്വപ്‌ന എവിടെയാണെന്ന കൃത്യമായ വിവരം ദേശീയ അന്വേഷണ ഏജൻസിക്ക് ലഭിച്ചെന്നാണ് ലഭിക്കുന്ന വിവരം. ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സ്വപ്‌ന നൽകിയെങ്കിലും അത് ഇപ്പോഴത്തെ സാഹചര്യത്തിൽ അപ്രസക്തമായിട്ടുണ്ട്. കാരണം, യുഎപിഎ അടക്കം സ്വപ്‌നയ്ക്ക് മേൽ ചുമത്തിയിട്ടുണ്ട് എന്നതിനാൽ ജാമ്യം ലഭിക്കൽ എളുപ്പം സാധ്യമല്ല. അതുകൊണ്ട് തന്നെ ഇനിയും ഓടിയൊളിക്കൽ സാധ്യമല്ലെന്ന സ്വപ്‌നയ്ക്ക് ബോധ്യമായിട്ടുണ്ട്. ഒരാഴ്ചയായി ഒളിവിൽ കഴിയുന്ന സ്വപ്ന സുരേഷും സന്ദീപും എൻ.ഐ.എയുടെ വലയിലായതായാണ് സൂചന.

അതിനിടെ സ്വർണക്കടത്ത് കേസിൽ എൻ.ഐ.എ സംഘം കസ്റ്റംസ് ഓഫീസിലെത്തി ഒന്നാം പ്രതി സരിത്തിനെ എൻ.ഐ.എ ചോദ്യം ചെയ്യുകയാണ് ഇപ്പോൾ. എൻഐഎ ഉദ്യോഗസ്ഥൻ ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സരിത്തിനെ ചോദ്യം ചെയ്യുന്നത്. സ്വർണക്കടത്ത് കേസിൽ ഫൈസൽ ഫരീദിലേക്ക് എൻ.ഐ.എ അന്വേഷണം നീളുന്നത്.. കേസിൽ മൂന്നാം പ്രതിയായ ഫൈസലിന്റെ ബന്ധങ്ങളാണ് ആദ്യഘട്ടത്തിൽ അന്വേഷിക്കുന്നത്. സരിത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഫൈസൽ ഫരീദ് എന്ന അജ്ഞാത സ്വർണക്കടത്തുകാരന്റെ പേര് കേസിൽ ഉയർന്നു കേൾക്കുന്നത്. സ്വർണക്കടത്തിലൂടെ ലഭിക്കുന്ന ഭീമമായ തുക ഫൈസൽ ഫരീദും സംഘവും ദേശവിരുദ്ധ പ്രവർത്തികൾക്ക് ഉപയോഗിക്കുന്നതായി രഹസ്യന്വേഷണം ഏജൻസികൾ വഴി എൻ.ഐ.എക്ക് വിവരം ലഭിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് ഇയാളെ മൂന്നാം പ്രതിയാക്കി എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നുത്.

കസ്റ്റംസിൽ നിന്ന് കേസിന്റെ വിവരങ്ങൾ ശേഖരിച്ച എൻഐഐ നീക്കങ്ങൾ ചടുലവേഗത്തിലാക്കിയിരിക്കുകയാണ്. സ്വപ്നയും സന്ദീപും അന്വേഷണസംഘത്തിന്റെ വലയിലായതായണ് സൂചന. ഏതെങ്കിലും കാരണവശാൽ സ്വപ്‌നയുടെ മുൻകൂർ ജാമ്യപേക്ഷയിൽ സ്വപ്നക്ക് അനുകൂലമായ വിധി വന്നാൽപോലും എൻ.ഐ.എ ചുമത്തിയ യുഎപിഎ വകുപ്പുകൾ നിലനിൽക്കുന്നത് കാരണം ഏത് നിമിഷവും അറസ്റ്റിലാവാം.

സ്വർണ്ണക്കടത്തിലെ കൂടുതൽ വിവരങ്ങളും സരിത്തിന്റെ ബന്ധങ്ങളും തേടിയാണ് എൻഐഎ രംഗത്തെത്തിയിരിക്കുന്നത്. ഐ.എസിന്റെ ദക്ഷിണേന്ത്യാ ഘടകവുമായി സ്വർണം കടത്തിയവർക്ക് ബന്ധമുണ്ടെന്ന അന്വേഷണം എൻ.ഐ.എ ഊർജ്ജിതമാക്കുമെന്നും സൂചനയുണ്ട്. തിരുവനന്തപുരത്തെ സ്വർണക്കടത്തുകാർക്ക് തമിഴ്‌നാടുമായുള്ള ബന്ധവും എൻ.ഐ.എ. അന്വേഷിക്കും. തിരുവനന്തപുരത്ത് എത്തിക്കുന്ന സ്വർണം ചെന്നൈയിലേക്കാണ് കൊണ്ടുപോയിരുന്നതെന്ന് കസ്റ്റംസ് അന്വേഷണത്തിൽ വ്യക്തമായിരുന്നു.

ഈ സ്വർണം ഏറ്റുവാങ്ങിയവരെക്കുറിച്ചാണ് ഇപ്പോൾ എൻ.ഐ.എ. അന്വേഷിക്കുന്നത്. തമിഴ്‌നാട്ടിൽ എൻ.ഐ.എ.യുടെ പിടികിട്ടാപ്പുള്ളികളുടെ പട്ടികയിലുള്ള ഏഴു തീവ്രവാദികൾക്ക് ഇവരുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കും.തമിഴ്‌നാട് പൊലീസ് വർഷങ്ങളായി തിരയുന്ന ഹാജാ ഫക്രുദ്ദീൻ ഉൾപ്പെടെയുള്ള ഏഴുപേരാണിത്. ഐ.എസുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിൽ നിന്ന് സംഘടനയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്തത് ഹാജാ ഫക്രുദ്ദീന്റെ നേതൃത്വത്തിലാണെന്ന് എൻ.ഐ.എ. കണ്ടെത്തിയിരുന്നു.

ഇവരുടെ റിക്രൂട്ട്മെന്റ് പ്രവർത്തനങ്ങൾക്കായി സ്വർണക്കടത്ത് ഉപയോഗിച്ചിട്ടുണ്ടാകാമെന്ന് എൻ.ഐ.എ കരുതുന്നുയു.എ.ഇ. കോൺസുലേറ്റിന്റെ പേരിലെത്തിയ ബാഗേജിൽ സ്വർണംകടത്താൻ സംഘത്തെ ഉപയോഗിച്ചതിനു പിന്നിൽ തീവ്രവാദസംഘടനകൾക്കു പങ്കുണ്ടെങ്കിൽ അതു രാജ്യസുരക്ഷയ്ക്കു വൻ ഭീഷണിയാണെന്ന വിലയിരുത്തലാണ് എൻ.ഐ.എക്ക്. കേരളത്തിൽ ഇതിനുമുമ്പ് എത്തിയ സ്വർണം ഏതു വഴികളിലൂടെ പോയെന്നും ആരൊക്കെ ഉപയോഗിച്ചെന്നും അതിൽ ഭീകരസംഘടനകളുടെ ബന്ധമുണ്ടോയെന്നുമുള്ള കാര്യങ്ങളും അന്വേഷണത്തിന്റെ ഭാഗമാകും.

അതേലമയം മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറി എം ശിവശങ്കറിന്റെ ഫ്‌ളാറ്റിലെത്തി സന്ദർശക രജിസ്റ്റർ കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തു. ഫ്‌ളാറ്റിലെ മേൽനോട്ടക്കാരന്റെ മൊഴിയും സെക്യൂരിറ്റിയുടെ മൊഴിയും കസ്റ്റംസ് രേഖപ്പെടുത്തുകയാണ്. ഇന്നലെ വൈകിട്ടോടെ തിരുവനന്തപുരം സെക്രട്ടറിയേറ്റിന് അടുത്തുള്ള ശിവശങ്കറിന്റെ ഫ്‌ളാറ്റിൽ കസ്റ്റംസ് എത്തി പരിശോധന നടത്തിയിരുന്നു. സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ടുള്ള രണ്ട് പ്രതികളും ഇവിടെ എത്തി ചർച്ച നടത്തിയെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് ഫ്‌ളാറ്റിലെത്തി പരിശോധന നടത്തിയത്. ഒരുവർഷമായി ശിവശങ്കർ തിരുവനന്തപുരത്തെ സെക്രട്ടറിയേറ്റിന് സമീപത്തെ ഫ്‌ളാറ്റിലാണ് താമസിക്കുന്നത്. അതേസമയം വിവാദങ്ങളിൽ അന്വേഷണം നടക്കട്ടെയെന്നും കൂടുതൽ ഒന്നും പറയാനില്ലെന്നുമായിരുന്നു എം ശിവശങ്കറിന്റെ പ്രതികരണം.

സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യുമെന്ന സൂചനകൾ നേരത്തെ ഉണ്ടായിരുന്നു. സ്വർണ്ണക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്‌ന സുരേഷും ശിവശങ്കറും തമ്മിലെ ബന്ധം ഇതിനകം തെളിഞ്ഞിട്ടുണ്ട്. എന്നാൽ ഈ ബന്ധം സ്വർണം കടത്താൻ ഉപയോഗിച്ചോ എന്നാണ് അറിയേണ്ടത്. സെക്രട്ടറിയേറ്റിന് സമീപം ശിവശങ്കർ താമസിക്കുന്ന ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് എന്തെങ്കിലും തരത്തിലുള്ള ഗൂഢാലോചന നടന്നോ എന്നും കസ്റ്റംസ് പരിശോധിക്കുന്നുണ്ട്. മുഖ്യമന്ത്രിയും മന്ത്രിമാരും ഉന്നതഉദ്യോഗസ്ഥരും പങ്കെടുത്ത നിരവധി ചടങ്ങുകളിലെ സ്വപ്‌നയുടെ സാന്നിധ്യമുണ്ട്. ഒളിവിലുള്ള സ്വപ്‌നയുടെ ഉന്നതബന്ധങ്ങളിലേക്ക് കസ്റ്റംസ് കടന്നു എന്നാണ് ശിവശങ്കറിന്റെ ഫ്‌ളാറ്റിലെ പരിശോധന നൽകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP