12ാം ക്ലാസ്സിലെ ബയോളജിയിൽ നിന്ന് പരിണാമ സിദ്ധാന്തവും ബിസിനസ് സ്റ്റഡീസിൽ നിന്ന് നോട്ടുനിരോധനവും ഒഴിവാക്കി; പതിനൊന്നാം ക്ലാസിന്റെ പൊളിറ്റിക്കൽ സയൻസിൽ നിന്ന് വെട്ടിമാറ്റിയത് ഫെഡറലിസം, പൗരത്വം, ദേശീയത, മതേതരത്വം എന്നിവയെക്കുറിച്ചുള്ള ഭാഗങ്ങൾ; കോവിഡിന്റെ മറവിൽ വിദ്യാഭ്യാസത്തിലെ സംഘപരിവാർവത്കരണം: സിബിഎസ് സി സിലബസിൽ 30 ശതമാനം കുറച്ചപ്പോൾ പ്രധാനഭാഗങ്ങൾ ഒഴിവാക്കിയതിന് എതിരെ വ്യാപക പ്രതിഷേധം
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: കോവിഡിന്റെ മറവിൽ കേന്ദ്രസർക്കാർ വിദ്യാഭ്യാസമേഖലയെ സംഘപരിവാർവത്ക്കരിക്കുന്നുവെന്ന ആക്ഷേപവുമായി വിദ്യാഭ്യാസ വിചക്ഷണരും സാംസ്കാരികനായകരും രംഗത്ത്. കോവിഡ് പശ്ചാത്തലത്തിൽ അധ്യയന ദിവസങ്ങൾ നഷ്ടപ്പെട്ട വിദ്യാർത്ഥികളുടെ പഠനഭാരം കുറയ്ക്കുന്നതിനായി സിലബസുകളിൽ നിന്ന് ചില ഭാഗങ്ങൾ ഒഴിവാക്കുന്നു എന്ന പ്രസ്താവനയോടെ കേന്ദ്ര മാനവ വിഭവശേഷി മന്ത്രായലം സിബിഎസ്സി സിലബസിൽ നിന്നും മുപ്പത് ശതമാനം വരെ പാഠഭാഗങ്ങൾ വെട്ടിക്കുറച്ചിരുന്നു. എന്നാൽ സംഘപരിവാറിന്റെ താൽപ്പര്യങ്ങൾക്ക് അനുസരിച്ചുള്ള രാഷ്ട്രീയം വളർത്തുന്നതിയായി ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങൾ ഒഴിവാക്കിയെന്നാണ് വിമർശനം.
പതിനൊന്നാം ക്ലാസിന്റെ പൊളിറ്റിക്കൽ സയൻസിൽ നിന്ന് ഫെഡറലിസം, പൗരത്വം, ദേശീയത, മതേതരത്വം എന്നിവയെക്കുറിച്ചുള്ള ഭാഗങ്ങളാണ് വെട്ടിമാറ്റിയത്. പന്ത്രണ്ടാം ക്ലാസ്സിലെ പൊളിറ്റിക്കൽ സയൻസിൽ നിന്ന് ആസൂത്രണ കമ്മീഷൻ, പഞ്ചവത്സര പദ്ധതി, സമ്പദ്വ്യവസ്ഥയുടെ സ്വഭാവ വ്യതിയാനം എന്നിവ നീക്കി.വിദേശനയത്തിൽ നിന്ന് ഒഴിവാക്കിയത് അയൽരാജ്യങ്ങളുമായുള്ള ബന്ധം, നവ സാമൂഹിക മുന്നേറ്റങ്ങൾ തുടങ്ങിയവയും. ഉദാരവത്കരണം, സ്വകാര്യവത്കരണം, ആഗോളവത്കരണം എന്നിവ വാണിജ്യനയങ്ങളിൽ ഉണ്ടാക്കിയ മാറ്റം, നോട്ടുനിരോധനം എന്നീ ഭാഗങ്ങൾ 12ാം ക്ലാസ്സിലെ ബിസിനസ് സ്റ്റഡീസിൽ നിന്നും ഒഴിവാക്കി. ബയോളജിയിൽ നിന്ന് പരിണാമ സിദ്ധാന്തവും സാമ്പത്തികശാസ്ത്രത്തിൽ നിന്ന് വിദ്യാഭ്യാസ മേഖലയുടെ വളർച്ചയും നീക്കി.
പത്താംക്ലാസ്സിലെ സോഷ്യൽ സയൻസിൽ നിന്ന് ജനാധിപത്യം, ജനാധിപത്യം നേരിടുന്ന വെല്ലുവിളി, വൈവിധ്യം, ജാതി, മതം, ലിംഗം, തുടങ്ങിയ ഭാഗങ്ങളിൽ കൃത്യമായി കത്രിക വെച്ചു. ഒമ്പതാം ക്ലാസ്സിലെ സിലബസിൽ നിന്ന് ഒഴിവാക്കിയത് ജനാധിപത്യ അവകാശങ്ങളെക്കുറിച്ചും ഇന്ത്യയിലെ ഭക്ഷ്യസുരക്ഷയെക്കുറിച്ചുമുള്ള ഭാഗങ്ങൾ. വളർന്നുവരുന്ന തലമുറ ശാസത്രബോധത്തിന്റ മതേതരത്വത്തിന്റെയും തുല്യതയുടെയും ജനാധിപത്യത്തിന്റെയും അടിസ്ഥാന തത്വങ്ങളെ മനസ്സിലാക്കുന്നതിനെ സംഘപരിവാർ ഭരണകൂടം ഭയപ്പെടുന്നുഎന്നതിന്റെ തെളിവായാണ് പ്രതിപക്ഷ കക്ഷികൾ ഇതിനെ ചൂണ്ടിക്കാട്ടുന്നത്. സിബിഎസ്ഇയുടെ നടപടിക്കെതിരെ സിപിഎമ്മും കോൺഗ്രസും ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ട്.
പാഠഭാഗങ്ങളിലെ വിഷയങ്ങൾ വളർന്നുവരുന്ന തലമുറയുടെ ചിന്തകളെ സ്വാധീനിക്കുമെന്നത് തീർച്ചയാണ്. അതുകൊണ്ടാണ് ചരിത്രത്തിലും സിലബസുകളിലും തങ്ങളുടെ ആശയങ്ങളെ തിരുകിക്കയറ്റാൻ സംഘപരിവാർ എന്നും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ബിജെപി യും ആർ.എസ്.എസും രാജ്യത്ത് അധികാരം നേടിയ ഘട്ടങ്ങളിലെല്ലാം ഈ ശ്രമങ്ങൾ തുടർച്ചയായി നടന്നിട്ടുമുണ്ടെന്നാണ് പ്രഭാത് പട്നായിക്കിനെയും ആരുദ്ധതിറോയിയെയും പോലുള്ളവർ ചൂണ്ടിക്കാട്ടുന്നത്.
ജനതസർക്കാറിന്റെ കാലത്ത് തുടങ്ങിയ ശ്രമം
ബിജെപി യുടെ മുൻരൂപമായിരുന്ന ജനസംഘം 1977-ൽ തന്നെ അന്നത്തെ ജനതാ സർക്കാറിന്റെ തണലിൽ ഇത്തരം ശ്രമങ്ങൾ നടത്തിയിരുന്നു. പ്രമുഖ ചരിത്രകാരന്മാരായ ആർഎസ്. ശർമ, സതീഷ് ചന്ദ്ര, ബിപിൻ ചന്ദ്ര, റോമിലാ ഥാപർ തുടങ്ങിയവരുടെ ചരിത്ര പാഠപുസ്തകങ്ങൾ നിരോധിക്കുവാൻ നടത്തിയ സംഘപരിവാറിന്റെ ശ്രമങ്ങൾ രാജ്യ വ്യാപക പ്രതിഷേധത്തിന്റെ ഭാഗമായാണ് അന്ന് അവസാനിച്ചത്.
ജനത സർക്കാറിന്റെ കാലത്തെ വിദ്യാഭാസ പരിഷ്കാര ശ്രമങ്ങൾക്കെതിരെ അന്ന് ശക്തമായ നിലപാട് സ്വീകരിച്ചത് സർക്കാർ സ്ഥാപനങ്ങളായ എൻ.സി.ഇ.ആർ.ടി, യുജിസി, ഐ.സി.എസ്.എസ്.ആർ, ഐ.സി.എച്ച്.ആർ. തുടങ്ങിയവയായിരുന്നു. അതുകൊണ്ട് തന്നെ പിന്നീട് വന്ന ബിജെപി സർക്കാറുകൾ ആദ്യം നടത്തിയ ശ്രമം ഈ സ്ഥാപനങ്ങളിലെല്ലാം ആർ.എസ്.എസിന്റെ ആജ്ഞാനുവർത്തികളായ ചാൻസ്ലർമാർ, ഡയറക്റ്റർമാർ, ചെയർപേഴ്സൺസ്, കൗൺസിൽ അംഗങ്ങൾ എന്നിവരെ നിയമിക്കുന്നതിന് വേണ്ടിയായിരുന്നു.
വാജ്പേയി സർക്കാറിന്റെ കാലത്തും വലിയ രീതിയിലുള്ള ശ്രമങ്ങൾ ഇക്കാര്യത്തിൽ ബിജെപി നടത്തിയിരുന്നു. സംഘപരിവാർ താത്പര്യങ്ങളെ പാഠ്യപദ്ധതിയിലേക്ക് തിരുകിക്കയറ്റാൻ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന മുരളി മനോഹർ ജോഷി അനുവാദവും പിന്തുണയും നൽകി. അന്ന് ആ നീക്കങ്ങളെ എതിർത്ത സാമൂഹ്യപ്രവർത്തകരെയും ബുദ്ധിജീവികളേയും ചരിത്രകാരന്മാരെയുമെല്ലാം രാജ്യദ്രോഹികളായി മുദ്രകുത്തി പ്രചരണം അഴിച്ചുവിട്ടതും മുരളി മനോഹർ ജോഷിയുടെ നേതൃത്വത്തിൽ തന്നെയായിരുന്നു.
ഗുജറാത്തിൽ ഗാന്ധി കൊല്ലപ്പെട്ട ഭാഗം ഇല്ലാതായി
ഒടുവിൽ മോദി സർക്കാർ അധികാരത്തിൽ വന്നതോടെ ഈ ശ്രമങ്ങളെല്ലാം അതിന്റെ തീവ്രതയിൽ അരങ്ങേറുകയായിരുന്നു. കേന്ദ്രഭരണകൂടവും വ്യത്യസ്ത സംസ്ഥാനങ്ങളിലെ ബിജെപി ഭരണകൂടവും ഇക്കാര്യത്തിന് വേണ്ടി ഒന്നിച്ച് മുന്നിട്ടിറങ്ങി. പത്താം ക്ലാസ്സിലെ എൻ.സി.ഇ.ആർ.ടി പാഠപുസ്തകത്തിൽ ഗാന്ധി കൊല്ലപ്പെട്ട ഭാഗം ഇല്ലാതായി. ഗുജറാത്തിലെ പാഠപുസ്തകത്തിൽ, ഹിന്ദുക്കളെ ന്യൂനപക്ഷങ്ങളാക്കുവാൻ ശ്രമിക്കുന്ന വിദേശീയരായി ക്രിസ്ത്യാനികളും മുസ്ലീങ്ങളും ചിത്രീകരിക്കപ്പെട്ടു.
സ്കൂളുകളിലും മദ്രസകളിലും ഭഗവത്ഗീത പഠിപ്പിക്കണമെന്ന് മധ്യപ്രദേശ് സർക്കാറിന്റെ സർക്കുലർ ഇറങ്ങി. ആർ.എസ്.എസിന്റെ പ്രസിദ്ധീകരണമായ ദേവ പുത്തർ സ്കൂളുകളിൽ നിർബന്ധമാക്കിക്കൊണ്ട് മധ്യപ്രദേശ് സർക്കാറിന്റെ ശുപാർശ വന്നു. രാജസ്ഥാനിലെ പാഠഭാഗങ്ങളിൽ മുഗൾ ഭരണാധികാരിയായ അക്ബറിനെ അക്രമകാരിയായി ചിത്രീകരിക്കുകയും മഹാറാണാപ്രതാപിനെ പോലുള്ള ഹിന്ദു രാജാക്കന്മാരെ പ്രകീർത്തിക്കുകയും ചെയ്യുന്ന തരത്തിലുള്ള ഭാഗങ്ങൾ കടന്നുവന്നു.
സരസ്വതി വന്ദനവും സൂര്യനമസ്കാരവും നിർബന്ധമാക്കിക്കൊണ്ടും രാജസ്ഥാൻ ഗവൺമെന്റ് ഉത്തരവിറക്കി. എംഎൽഎ മാരുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് ആർഎസ്എസ് നിയന്ത്രണത്തിലുള്ള വിദ്യാഭാരതി സ്കൂളുകൾക്ക് 10 ലക്ഷം രൂപ വരെ അനുവദിക്കാനുള്ള തീരുമാനവും രാജസ്ഥാൻ സർക്കാർ നടപ്പാക്കി. ജനസംഘം സ്ഥാപകനേതാവും ആർഎസ്എസ് താത്വികാചാര്യനുമായിരുന്ന ദീൻ ദയാൽ ഉപാധ്യായയുടെ ജന്മശതാബ്ദി ആഘോഷിക്കാൻ സർക്കാർ സ്കൂളുകൾക്ക് കേന്ദ്രം നിർദ്ദേശം നൽകി.
കീഴാള സമരങ്ങളും ഒഴിവാക്കുന്നു
എൻ.സി.ഇ.ആർ.ടിയുടെ ഒമ്പതാം ക്ലാസ്സിലെ ഇന്ത്യ ആൻഡ് കണ്ടംപററി വേൾഡ് എന്ന പുസ്തകത്തിൽ നിന്ന് ഇന്ത്യയിലെ ജാതീയതയ്ക്കെതിരെ കീഴാളർ നടത്തിയ മാറുമറയ്ക്കൽ സമരം, ചാന്നാർ ലഹള, എന്നിവയെക്കുറിച്ചും മുതലാളിത്തവും കോളനിവൽക്കരണവും കർഷകരുടെ ജീവിതത്തെയും കൃഷിരീതികളെയും എങ്ങനെ മാറ്റിമറിച്ചു എന്ന് വിവരിക്കുന്നതുമായ ചരിത്ര പാഠഭാഗങ്ങൾ ഒഴിവാക്കപ്പെട്ടു. വിദ്യാർത്ഥികളിൽ ദേശസ്നേഹവും ധീരതയും വർധിപ്പിക്കുന്നതിനായി ഉദയ്പൂരിലെ ഗൗരവ് പ്രതാപ് കേന്ദ്ര എന്ന ആർഎസ്എസ് സ്ഥാപനത്തിലേക്ക് സന്ദർശനം നടത്താൻ രാജസ്ഥാൻ സർക്കാർ കൊളേജുകൾക്ക് നിർദ്ദേശം നൽകി. സംഘപരിവാർ ചിന്തകനായ ദിനനാഥ് ബത്രയുടെ എട്ടോളം പുസ്തകങ്ങൾ ഗുജറാത്തിലെ പ്രാഥമിക വിദ്യാലയങ്ങളിൽ വിതരണം ചെയ്യപ്പെട്ടു. ടെലിവിഷൻ, മോട്ടോർ കാർ വിമാനം തുടങ്ങിയവയുടെ കണ്ടുപിടിത്തങ്ങൾ പുരാണങ്ങളുടെ അടിസ്ഥാനത്തിൽ വക്രീകരിച്ച് കൊണ്ട് പാഠപുസ്തകങ്ങളിൽ ചിത്രീകരിക്കപ്പെട്ടു.
ജെ.എൻ.യു, എച്ച്.സി.യു, പൂനൈ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങി നിരവധി സ്ഥാപനങ്ങളുടെ ഉന്നതസ്ഥാനങ്ങളിൽ സംഘപരിവാർ അനുകൂലികൾ നിയമിക്കപ്പെട്ടു. ഇന്ത്യയുടെ ഉന്നത സ്ഥാനങ്ങളിലേക്ക് ആർഎസ്എസ് ചായ്വുള്ള ഉദ്യോഗസ്ഥരെ സൃഷ്ടിച്ചെടുക്കുക എന്ന ഉദ്ദേശത്തോടു കൂടി സിവിൽ സർവ്വീസ് പരിശീലന സ്ഥാപനങ്ങളും ആർഎസ്എസ് ആരംഭിച്ചു.
ശാസ്ത്രബോധവും ശാസ്ത്രഗവേഷണവും പ്രോൽസാഹിപ്പിക്കുന്നതിനായി രൂപീകരിക്കപ്പെട്ട ഇന്ത്യൻ സയൻസ് കോൺഗ്രസ്സിന്റെ 102-ാം സമ്മേളനത്തിൽ 'പ്രാചീന ശാസ്ത്രങ്ങൾ സംസ്കൃതത്തിലൂടെ' എന്ന പേരിട്ട് ആനന്ദ ജെ ബോഡാസ്, അമേയ യാദവ് എന്നിവർ അവതരിപ്പിച്ച പ്രബന്ധങ്ങൾ ഇന്ത്യൻ ശാസ്ത്ര പുരോഗതിയെ പോലും പരിഹാസ്യമാക്കുന്ന, വികലങ്ങളായ ആശയങ്ങളാണ് മുന്നോട്ട് വെച്ചത്.ഗണപതിയുടെ പ്ലാസ്റ്റിക് സർജറിയും ചാണകത്തിലെ ആണവ കണങ്ങളും ഗോമൂത്ര ചികിത്സയും കണ്ണുനീർ കുടിച്ച് ഗർഭിണിയാവുന്ന മയൂരവും പരശുരാമന്റെ എഞ്ചിനീയറിംഗും മഹാഭാരത കാലത്തെ ഇന്റർനെറ്റുമെല്ലാം വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കമായി മാറുകയാണിവിടെ. ഇത് അപകടകരമായ പ്രവണതയാണെന്നും ഇതിന്റെയെല്ലാം തുടർച്ചയാണ് കോവിഡ് കാലത്തെ സംഭവങ്ങൾ എന്നുമാണ് രാമചന്ദ്രഗുഹയെപ്പോലുള്ള എഴുത്തുകാരും വിദ്യാഭ്യാസ വിചക്ഷണരും ചൂണ്ടിക്കാട്ടുന്നത്
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്