തലസ്ഥാന നഗരിയിൽ ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപനം വന്നത് ഞായറാഴ്ച രാത്രി; പൊലീസ് നഗരം സീൽ ചെയ്തിരിക്കെ സ്വപ്ന രക്ഷപ്പെടുന്നത് തിങ്കൾ രാവിലെയും; രക്ഷപ്പെടാൻ അനുവദിച്ചതിൽ കേരള പൊലീസിന്റെ ഒത്താശ വ്യക്തം; പൊലീസിലെ ചില ഉന്നതർക്കും പിണറായി സർക്കാറിന് എൻഐഎ അന്വേഷണം തിരിച്ചടി; യുഎപിഎ ചുമത്തുമ്പോൾ പ്രതികൾക്ക് ജാമ്യം പോലും ലഭിക്കാത്ത അവസ്ഥ ; മടിയിൽ കനമില്ലാത്തവർ പേടിക്കേണ്ടെന്നു മുഖ്യമന്ത്രി പറയുമ്പോഴും സർക്കാർ ഊരാക്കുടുക്കിൽ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സ്വപ്നാ സുരേഷിനെ രക്ഷപ്പെടാൻ അനുവദിച്ചതിൽ കേരള പൊലീസിന്റെ ഒത്താശ വ്യക്തം. ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപനം ഞായർ രാത്രി തന്നെ വന്നിരിക്കെ തിരുവനന്തപുരത്തു നിന്നും സ്വപ്ന രക്ഷപ്പെടുന്നത് തിങ്കൾ രാവിലെയാണ്. നഗരം മുഴുവൻ പരിശോധന കർശനമാക്കിയിരിക്കെയാണ് ഫ്ളാറ്റിൽ നിന്നുമുള്ള സ്വപ്നയുടെ രക്ഷപ്പെടൽ.
ആരെയും നഗരത്തിനകത്തെക്കും പുറത്തേക്കും പ്രവേശിപ്പിക്കാത്ത അവസ്ഥയിൽ സ്വപ്നയ്ക്ക് പൊലീസ് ഒത്താശ ലഭിക്കാതെ നഗരം വിടാൻ കഴിയില്ല. ഉന്നതതല ബന്ധങ്ങൾ മുതൽക്കൂട്ടായിരിക്കെ പൊലീസിന്റെ സഹായത്തോടെയാകണം സ്വപ്നയുടെ രക്ഷപ്പെടൽ. പൊലീസിൽ സ്വപ്നയ്ക്ക് അതിശക്തമായ സ്വാധീനമുണ്ടെന്നു ഇതുവരെ സ്വപ്നയുമായി ബന്ധപ്പെട്ട വാർത്തകൾ തെളിയിച്ചിട്ടുണ്ട്. തിങ്കൾ രാവിലെ 10ന് സ്വപ്ന സഞ്ചരിക്കുന്ന കാർ പാലോടു നിന്ന് ചെങ്കോട്ട ഭാഗത്തേക്ക് പോകുന്നതായുള്ള സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. പൊലീസ് പരിശോധന കർശനമാക്കിയിരിക്കെ ഇതുപോലുള്ള ഒരു രക്ഷപ്പെടൽ അസാധ്യമാണ്.
യുഎഇ കോൺസുലെറ്റിൽ ജോലിയിലിരിക്കെ കോൺസുലേറ്റ് ഡ്യൂട്ടിയിലുള്ള പൊലീസുകാരെ സല്യൂട്ടിന്റെ പേരിൽ വിറപ്പിക്കാൻ സ്വപ്നയ്ക്ക് ഒരു ഫോൺ കോൾ മാത്രമേ ആവശ്യമായി വന്നുള്ളൂ. പൊലീസിലെ സ്വാധീനം തരാതരം പോലെ ഉപയോഗിക്കാൻ സ്വപ്ന ഒരിക്കലും മടിച്ചിരുന്നുമില്ല എന്നതിനെ തെളിവാണ് കോൺസുലെറ്റിൽ നടന്ന ഈ സംഭവം.
ഈ സ്വാധീനം തന്നെയാണ് സ്വപ്നയുടെ രക്ഷപ്പെടലിലും കാരണമായിരിക്കുന്നത്. യുഎഇ കോൺസുലെറ്റിന്റെ പേരിൽ നടന്ന സ്വർണ്ണക്കടത്ത് സർക്കാരിലെ പ്രതിസന്ധിയിലാക്കീയിരിക്കെ ഒരു കേസ് പോലും സംസ്ഥാനത്ത് ഇതിനായി പൊലീസ് രജിസ്റ്റർ ചെയ്തിട്ടില്ല. സ്വർണക്കടത്ത് കേസിൽ സരിത്ത് അറസ്റ്റിലായതും സ്വപ്നയെയും സന്ദീപ് നായരെയും കസ്റ്റംസ് തിരയുന്നതുമൊന്നും കേരള സർക്കാർ ഗൗനിച്ചിട്ടു പോലുമില്ല. ഒരു കേസ് കസ്റ്റംസ് രജിസ്റ്റർ ചെയ്തു. അതിലെ പ്രതികളെ പിടിക്കാൻ കസ്റ്റംസ് നാടുമുഴുവൻ അലയുന്നു. കസ്റ്റംസ് പിടിക്കട്ടെ. ഞങ്ങൾ മാറി നിൽക്കും. എന്ന നിലപാടാണ് പൊലീസ് കൈക്കൊള്ളുന്നത്.
സിസിടിവി ദൃശ്യങ്ങൾ പോലും കസ്റ്റംസിന് ലഭ്യമാക്കാതിരിക്കാനുള്ള ചരടു വലികളാണ് സർക്കാർ തലത്തിൽ നിന്നും നടക്കുന്നതും. സ്വർണക്കടത്ത് കേസിൽ ഒരു എഫ്ഐആർ പോലും രജിസ്റ്റർ ചെയ്യാതെയാണ് അന്വേഷണം സിബിഐയ്ക്ക് വിടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കത്തെഴുതിയത്. മുഖ്യമന്ത്രിയുടെ കത്ത് ലഭിച്ച ശേഷം സ്ഥിതിഗതികൾ വിശകലനം ചെയ്തു അന്വേഷണം എൻഐഎയെ ഏൽപ്പിക്കുകയാണ് കേന്ദ്രസർക്കാർ ചെയ്തത്. സിബിഐ കേസ് രജിസ്റ്റർ ചെയ്യുന്നതും എൻഐഎ കേസ് രജിസ്റ്റർ ചെയ്യുന്നതും രണ്ടു രീതിയിലാണ്.
ശിവശങ്കറിനെ പോലുള്ള ഒരു ഉദ്യോഗസ്ഥനു കേസിൽ ബന്ധമുണ്ടെന്നു തെളിഞ്ഞാൽ സിബിഐ അന്വേഷണത്തിലാണെങ്കിൽ ജാമ്യമെങ്കിലും ലഭിക്കുമായിരുന്നു. എൻഐഎ അന്വേഷണമാണെങ്കിൽ വരുക യുഎപിഎ അടക്കമുള്ള വകുപ്പുകളാണ്. ജാമ്യം പോലും ലഭിക്കില്ല. ഇതുകൊണ്ട് തന്നെയാണ് കേസിൽ എൻഐഎ അന്വേഷണം തീരുമാനിച്ച് കേന്ദ്ര സർക്കാർ ഉത്തരവിറക്കിയത്. യുഎപിഎ പ്രകാരമുള്ള വകുപ്പുകളും എൻഐഎ കോടതി വഴിയുമുള്ള വിചാരണയാണ് എൻഐഎ കേസുകളിൽ നടക്കുക. രാജ്യസുരക്ഷയെ ബാധിക്കും വിധം യുഎഇ കോൺസുലേറ്റ് കേന്ദ്രീകരിച്ച് സ്വർണക്കടത്ത് നടക്കുക.
മുഖ്യമന്ത്രിയുടെ സെക്രട്ടറിയായ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ശിവശങ്കർ വരെ സംശയ നിഴലിലാകുക, ആരോപണം മുഖ്യമന്ത്രിയുടെ ഓഫീസിനു നേർക്ക് നീളുക. ശിവശങ്കർ പുറത്താകുക, സ്വർണം കടത്ത് കേസിൽ പ്രതിരോധിക്കാൻ കഴിയാതെ സർക്കാർ ഇരുട്ടിൽ തപ്പുക തുടങ്ങിയ തുടങ്ങിയ സ്ഥിതിഗതികൾ നിലനിൽക്കുമ്പോഴാണ് ഭീകരവാദവും രാജ്യസുരക്ഷയുമായി ബന്ധമുള്ള കേസുകൾ അന്വേഷിക്കുന്ന എൻഐഎയെ ഈ കേസ്കേന്ദ്ര സർക്കാർ ഏൽപ്പിക്കുന്നത്. കേരളത്തിൽ അനിയന്ത്രിതമായി സ്വർണം എത്തുന്നത് രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാണ് എന്ന വിലയിരുത്തലിലാണ് എൻഐഎ അന്വേഷണം കേന്ദ്രം പ്രഖ്യാപിച്ചത്.
ഇടത് സർക്കാരിനെ സംബന്ധിച്ച് വലിയ പ്രഹരമാണ് എൻഐഎ അന്വേഷണം. എൻഐഎ അന്വേഷണം ഏറ്റെടുക്കുന്നതോടെ സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിൽനിന്ന് കാര്യങ്ങൾ പൂർണമായും കേന്ദ്ര സർക്കാരിലെത്തും. പ്രധാനമന്ത്രിയുടെ സുരക്ഷാ ഉപദേഷ്ടാവായ അജിത്ത് ഡോവലാണ് ഈ കേസിൽ നേരിട്ടിടപെട്ടിരിക്കുന്നത്. ഇതെല്ലാം പിണറായി സർക്കാരിന്റെ ഉറക്കം കെടുത്താൻ പര്യാപ്തമാണ്. മടിയിൽ കനമില്ലാത്തവർ പേടിക്കേണ്ടതില്ലെന്നു മുഖ്യമന്ത്രി നാഴികയ്ക്ക് നാല്പത് വട്ടം പറയുന്നുണ്ടെങ്കിലും സ്ഥിഗതികൾ വ്യത്യസ്തമാണ്. സ്വർണക്കടത്ത് കേസിൽ സർക്കാർ നിലപാട് മനസിലാക്കിയാണ് കേന്ദ്രം എൻഐഎ അന്വേഷണം പ്രഖ്യാപിച്ചത്.
മുഖ്യമന്ത്രി ഭരിക്കുന്ന ആഭ്യന്തര വകുപ്പിലേക്കും ഐടി വകുപ്പിലേക്കുമാണ് എൻഐഎ അന്വേഷണം വഴിമാറാൻ പോകുന്നത്. കേരളത്തിലെ രണ്ട് ഐപിഎസ് ഉദ്യോഗസ്ഥരിലേക്ക് എൻഐഎ അന്വേഷണം നീണ്ടേക്കും. സ്വർണ്ണക്കടത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോയെന്ന പരിശോധിക്കുന്നതിന്റെ ഭാഗമാണിത്. വിഷയത്തിൽ കേരള പൊലീസിന്റെ നിസ്സഹകരണവും അന്വേഷണ പരിധിയിൽ വരും. സ്വർണക്കടത്തിൽ മാത്രം എൻഐഎയുടെ അന്വേഷണം ഒതുങ്ങില്ല എന്ന് വരുമ്പോൾ അത് സർക്കാരിനു പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്യും. കേരളത്തിലേക്ക് വരുന്ന സ്വർണം രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുവെന്നാണ് ഇന്റലിജൻസ് റിപ്പോർട്ടുകൾ. ഇതുപ്രകാരമുള്ള അന്വേഷണം വരുമ്പോൾ ഞെട്ടിക്കുന്ന പല വസ്തുതകളും വെളിയിൽ വരുകയും ചെയ്യും.
അതേസമയം, സ്വപ്ന സുരേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ബുധനാഴ്ചയാണ് സ്വപ്ന മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്. സ്വർണക്കടത്തിൽ പങ്കില്ലെന്നും യുഎഇ കോൺസുലേറ്റിന്റെ നിർദ്ദേശപ്രകാരമാണ് ബാഗേജിനായി ഇടപെട്ടതെന്നുമാണ് സ്വപ്നയുടെ വാദം. കസ്റ്റംസിനെ വെട്ടിച്ച് ഒളിവിൽ കഴിയുന്ന സ്വപ്ന സുരേഷ്, കുരുക്ക് മുറുകുന്നത് തിരിച്ചറിഞ്ഞാണ് മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. സ്വർണക്കടത്ത് കേസിൽ സ്വപ്നയ്ക്ക് സുപ്രധാന പങ്കുണ്ടെന്നും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്നുമുള്ള നിലപാടായിരിക്കും കസ്റ്റംസ് സ്വീകരിക്കുക.
സ്വപ്നയ്ക്ക് ജാമ്യം അനുവദിച്ചാൽ കേസിലെ തെളിവുകൾ നശിപ്പിക്കപ്പെടാൻ സാധ്യതയുണ്ടെന്നും കസ്റ്റംസ് ചൂണ്ടിക്കാണിക്കും. കേസിൽ എൻഐഎ അന്വേഷണം ഏറ്റെടുത്തതിനാൽ ഹൈക്കോടതി എൻഐഎയുടെ അഭിപ്രായവും പരിഗണിച്ചേക്കും. സ്വർണക്കടത്തുമായി സ്വപ്നയ്ക്കുള്ള ബന്ധം സ്വപ്നയുടെ ജാമ്യാപേക്ഷയിൽ നിന്ന് തന്നെ വ്യക്തമാണെന്നാണ് കസ്റ്റംസിന്റെ നിലപാട്. കസ്റ്റഡിയിലുള്ള സരിതിനെയും സ്വപ്നയെയും ഒരുമിച്ച് ചോദ്യം ചെയ്താൽ കേസിലെ നിർണായക വിവരങ്ങൾ ലഭിക്കുമെന്നാണ് കസ്റ്റംസിന്റെ കണക്കുകൂട്ടൽ.
ഈ അന്വേഷണമാണ് എൻഐഎയ്ക്ക് കൈമാറാൻ പോകുന്നത്. എൻഐഎ അന്വേഷണം വരുമ്പോൾ ഐഎസിലേക്കുള്ള കേരള ബന്ധങ്ങളും അന്വേഷണ വിധേയമാവുകയും ചെയ്യും.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്