റോഡുകൾ മുഴുവൻ സീൽ ചെയ്തതോടെ ജനങ്ങൾ ജയിലിലായി; ഹോട്ടലുകൾക്ക് പകരമുള്ള കമ്യൂണിറ്റി കിച്ചനും കുടുംബശ്രീ ഹോട്ടലുകളും അടഞ്ഞ നിലയിൽ; കൊച്ചു കുട്ടികൾക്ക് കൊടുക്കാൻ പാലു പോലും കിട്ടുന്നില്ല; കണ്ടെയ്ന്മെന്റ് സോൺ പോലും അല്ലാത്ത എരിയകൾ എന്തിനാണ് അടച്ചുപൂട്ടിയത് എന്ന ചോദ്യത്തിനു ഉത്തരവുമില്ല; സ്വർണ്ണക്കടത്തിലെ പ്രതിസന്ധിയിൽ കൊറോണ സമൂഹവ്യാപനം മുഖവിലയ്ക്ക് എടുക്കാതെ പ്രതിഷേധങ്ങളും; തലസ്ഥാന നഗരി ഭീതിയുടെയും അനിശ്ചിതത്വത്തിന്റെയും നിഴലിൽ
എം മനോജ് കുമാർ
തിരുവനന്തപുരം: കോവിഡ് സമൂഹവ്യാപനത്തിന്റെ പേരിൽ വന്ന ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപനത്തെ തുടർന്ന് നഗരം ഭീതിയുടെയും അനിശ്ചിതത്വത്തിന്റെയും നിഴലിൽ. ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപനത്തെ തുടർന്ന് ജനങ്ങൾ മുഴുവൻ തടങ്കലിലിലായ അവസ്ഥയിലാണ്. എലിയെ കൊല്ലാൻ ഇല്ലം ചുടുകയാണ് എന്ന വിമർശനമാണ് സർക്കാരിനെതിരെ മുഴങ്ങുന്നത്. നഗരം അടച്ചിട്ടതോടെ ആരെയും പുറത്തിറങ്ങാൻ അനുവദിക്കാത്ത വിധം ശക്തമായ പൊലീസ് സംവിധാനങ്ങളാണ് നടപ്പിലാക്കിയത്. മുഴുവൻ റോഡുകളും പൊലീസ് സീൽചെയ്തതോടെ ജനങ്ങൾ മുഴുവൻ ജയിലിലായ അവസ്ഥയായി. സഞ്ചാരസ്വാതന്ത്ര്യത്തിനു പോലും പൂർണ വിലക്കാണ് വന്നത്. പേരിനു പോലും ഒരു ഹോട്ടൽ പോലും തുറന്നില്ല. ജനങ്ങൾക്ക് ഭക്ഷണം പോലും ലഭിക്കാത്ത അവസ്ഥയായി. ഇതെല്ലാം പരിഹരിക്കാൻ ബാധ്യസ്ഥമായ സർക്കാർ സംവിധാനങ്ങൾ ആണെങ്കിൽ മുഴുവൻ നിശ്ചലമായ അവസ്ഥയിലും. സ്വർണ്ണ കള്ളക്കടത്തിൽ പ്രതിഷേധവും തുടരുന്നു. അങ്ങനെ ആകെ പ്രതിസന്ധിയിലാണ് തിരുവനന്തപുരം
കണ്ടെയ്ന്മെന്റ് സോൺ പോലും അല്ലാത്ത എരിയകൾ എന്തിനാണ് അടച്ചുപൂട്ടിയത് എന്ന ചോദ്യമാണ് ജനങ്ങൾ ഉയർത്തിയത്. നഗരത്തിൽ ഭക്ഷണം കിട്ടാനില്ല. ഹോട്ടലുകൾ മുഴുവൻ അടഞ്ഞുകിടക്കുകയാണ്. പകരം എന്ത് സംവിധാനമാണ് സർക്കാർ ഏർപ്പെടുത്തിയത് എന്ന ചോദ്യം ഉയരുമ്പോൾ ഇതിനു സർക്കാർ കേന്ദ്രങ്ങൾക്ക് ഉത്തരവുമില്ല. സ്വർണക്കടത്തുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ പ്രതിക്കൂട്ടിലായതോടെ മന്ത്രിമാർ പലരും അസ്വസ്ഥരാണ് എന്നാണ് ലഭിക്കുന്ന വിവരം. സ്വർണക്കടത്തുമായി ബന്ധപ്പെട്ടാണ് ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപനം എന്നത് ഈ അസ്വസ്ഥത വർധിപ്പിക്കാനും കാരണമായിട്ടുണ്ട്. കോവിഡ് പ്രതിസന്ധിയെ മുൻനിരയിൽ നിന്ന് നയിച്ച ആരോഗ്യമന്ത്രി കൂടി പിൻനിരയിലേക്ക് മാറിയിട്ടുണ്ട്. തലസ്ഥാനത്ത് സമൂഹവ്യാപനം എന്ന പ്രഖ്യാപനം ആരോഗ്യമന്ത്രി നടത്തിയില്ല. പകരം മേയർ കെ.ശ്രീകുമാറാണ് പ്രഖ്യാപനം നടത്തിയത്. ഇതുപോലുള്ള പ്രഖ്യാപനം മേയർ ആണോ ആരോഗ്യമന്ത്രിയാണോ നടത്തേണ്ടത് എന്ന ചോദ്യമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ളവർ ഉയർത്തിയത്.
ട്രിപ്പിൽ ലോക്ക് ഡൗൺ പ്രഖ്യാപനത്തെ തുടർന്ന് ജനങ്ങൾ മുഴുവൻ അമർഷത്തിലാണ്. രാവിലെ തുറന്ന കടകൾ പതിനൊന്നിനു അടക്കും. രാവിലെ പാല് വാങ്ങിയില്ലെങ്കിൽ പാല് ലഭിക്കില്ല. പല വീടുകളിലെയും കുഞ്ഞു കുട്ടികൾക്ക് പാൽ ലഭിക്കാത്ത അവസ്ഥപോലും വന്നിട്ടുണ്ട്. രാവിലെ പല സ്ഥലത്തും പാൽ കിട്ടുന്നില്ല. വന്ന പാൽ ആണെങ്കിൽ പല കടകളിലും ക്ഷണ നേരം കൊണ്ട് തീരും. വേറെ സ്ഥലത്ത് പോയി പാൽ വാങ്ങാം എന്ന് പറഞ്ഞാൽ പൊലീസ് തടയുകയും ചെയ്യും. സഞ്ചാര സ്വാതന്ത്ര്യം പോലും പൂർണമായി നിഷേധിച്ച ഇത്രയും ഭീതിദമായ അവസ്ഥസൃഷ്ടിച്ചത് എന്ന് ചോദിച്ചാൽ അതിനു ഉത്തരവുമില്ല. നഗരം അഗ്നിപർവതത്തിനു മുകളിലാണ് എന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രഖ്യാപിച്ചത് സ്വർണക്കടത്ത് സർക്കാരിൽ സൃഷ്ടിക്കാൻ പോകുന്ന പ്രതിസന്ധി മുന്നിൽ കണ്ടെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പോലും പരിഹസിച്ചത്.
കടകംപള്ളിയുടെ പ്രഖ്യാപനത്തിനു ശേഷം സ്വർണ്ണക്കടത്തിന്റെ പേരിൽ സർക്കാർ പ്രതിസന്ധിയിലാകുന്നതും മുഖ്യമന്ത്രിയുടെ സെക്രട്ടറിയായ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ശിവശങ്കർ പുറത്താകുന്നതുമാണ് ദൃശ്യമായത്. ഇതൊക്കെ മുൻകൂട്ടി കണ്ടുള്ള ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപനമാണ് സർക്കാർ നടത്തിയത് എന്നാണ് പ്രതിപക്ഷ നേതാവ് ആക്ഷേപിച്ചത്. ഇതിനു പക്ഷെ സർക്കാർ ഉത്തരമൊന്നും നൽകിയതുമില്ല. ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപനം വന്നപ്പോൾ പൊലീസ് ഭക്ഷണമെത്തിക്കും എന്ന സർക്കാർ പ്രഖ്യാപനം വന്നു. ജനങ്ങളുടെ കോളുകൾ വന്നു തുടങ്ങിയപ്പോൾ പൊലീസ് ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത് ജനങ്ങൾക്ക് രാവിലെ കടകളിൽ പോയി നേരിട്ട് അവശ്യ സാധനങ്ങൾ വാങ്ങാം എന്നാണ് ഡിജിപി വാർത്താക്കുറിപ്പ് ഇറക്കിയത്.എന്തായാലും ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപനത്തെ തുടർന്ന് ജനങ്ങൾ മുഴുവൻ കടുത്ത അമർഷത്തിലാണ്.
ട്രിപ്പിൾ ലോക്ക് ഡൗൺ തീരുമാനം തന്നെ വിചിത്രമായ രീതിയിലാണ് നടപ്പിലാക്കിയത്. ഞായർ രാത്രി ഏഴുമണിക്ക് കടകൾ അടച്ചശേഷമാണ് ലോക്ക് ഡൗൺ പ്രഖ്യാപനം വന്നത്. ജനങ്ങൾക്ക് ഒന്നിനുമുള്ള തയ്യാറെടുപ്പും നടത്താൻ കഴിഞ്ഞില്ല. പലചരക്ക് കടകൾ രാവിലെ തുറന്നെങ്കിലും കടകളിൽ പോയി സാധനം വാങ്ങാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. പിന്നെന്തിനാണ് കടകൾ തുറന്നു വച്ചതെന്ന് ചോദിച്ചപ്പോൾ അതിനും ഉത്തരം നൽകിയില്ല. രാവിലെ തുറന്ന കടകൾ പതിനൊന്നു മണിക്ക് അടച്ചതോടെ പരിപൂർണ അനിശ്ചിതത്വത്തിന്റെ കീഴിലേക്ക് നഗരം നീങ്ങുകയും ചെയ്തു. അഞ്ച് ദിവസമാണ് ഈ രീതിയിൽ തലസ്ഥാന നഗരി നീങ്ങിയത്.
ലോക്ക് ഡൗൺ പ്രഖ്യാപനത്തെ തുടർന്ന് ഭക്ഷണം ഇല്ലാത്ത അവസ്ഥ വന്നപ്പോൾ അതിനായി ഏർപ്പെടുത്തിയ കമ്മ്യൂണിറ്റി കിച്ചൻ ഒന്ന് പോലും പ്രവർത്തിക്കുന്നില്ല. കുടുംബശ്രീയുടെ കീഴിൽ ആരംഭിക്കും എന്ന് പറഞ്ഞ ഹോട്ടലുകൾ തുറന്നിട്ടുമില്ല. കോവിഡ് ഭീതി ഉയർത്തി ജനങ്ങളെ പട്ടിണിക്ക് ഇട്ട് കൊല്ലുകയാണ് എന്ന ആക്ഷേപമാണ് പ്രതിപക്ഷം ഉയർത്തുന്നത്. കോവിഡ് ഭീതിയിലാണ് ട്രിപ്പിൾലോക്ക് ഡൗൺ ഏർപ്പെടുത്തിയത് എന്ന് സർക്കാർ പ്രഖ്യാപനമുണ്ടെങ്കിലും ഇത് സ്വർണക്കടത്ത് കേസിലെ പ്രതിഷേധം ഒഴിവാക്കാനുള്ള ആസൂത്രണത്തിന്റെ ഭാഗമെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. പ്രതിപക്ഷ പാർട്ടികൾ ഉയർത്തുന്നത് ഈ രീതിയിലുള്ള ആക്ഷേപമാണ്.
കോവിഡ് സമൂഹവ്യാപനം എന്ന് സർക്കാർ പറയുന്നുണ്ടെങ്കിലും ഇത് മുഖവിലയ്ക്ക് എടുക്കാൻ ആരും തയ്യാറായിട്ടുമില്ല. കോവിഡ് സമൂഹവ്യാപനം എന്ന് സർക്കാർ കരുതുന്ന പൂന്തുറ ഒരു മറയായി ഉപയോഗിക്കുന്നു എന്ന ആക്ഷേപമാണ് ശക്തമാകുന്നത്. സമൂഹവ്യാപനം എന്ന് പ്രഖ്യാപിക്കേണ്ട ആരോഗ്യമന്ത്രി തലസ്ഥാനത്ത് സമൂഹവ്യാപനം എന്ന് പ്രഖ്യാപിച്ചിട്ടില്ല. സമൂഹവ്യാപനം ഉണ്ടെന്നു മുഖ്യമന്ത്രിയും ഉറപ്പിച്ച് പറഞ്ഞിട്ടില്ല. സമൂഹവ്യാപനം എന്ന് പ്രഖ്യാപിച്ചത് മേയർ ആണ്. അതുകൊണ്ട് തന്നെ പൂന്തുറ ഒരു മറയായി ഉപയോഗിക്കുകയാണെന്ന ആക്ഷേപം പ്രതിപക്ഷവും ശക്തിപ്പെടുത്തിയിട്ടുണ്ട്. എന്തുകൊണ്ടാണ് പൂന്തുറ തോക്കുകൾ സഹിതമുള്ള കമാൻഡോകളെ വിന്യസിച്ചത് എന്ന പ്രതിപക്ഷ ചോദ്യത്തിനും സർക്കാർ ഉത്തരം നൽകിയിട്ടില്ല. നഗരത്തെ സർക്കാർ ഭീതിയിൽ നിർത്തുകയാണെന്നും സർക്കാർ സ്പോൺസേഡ് ഭീതിയാണ് തലസ്ഥാനത്ത് നടമാടുന്നതെന്നും ആരോപണമുയരുമ്പോൾ ഇതിനെ പ്രതിരോധിക്കാൻ ദുർബലമായ ശ്രമങ്ങൾ പോലും സർക്കാർ ഭാഗത്ത് നിന്ന് വന്നിട്ടുമില്ല.
സമൂഹവ്യാപനം എന്ന് സർക്കാർ അവകാശപ്പെട്ട പൂന്തുറ ഒരു പൊട്ടിത്തെറിയുടെ വക്കിലാണ്. അവിടെ മുഴുവൻ കമാൻഡോസ് നിരന്നിരിക്കുകയാണ്. ജനങ്ങൾ ആരും പുറത്തില്ല. ആർക്കും ഭക്ഷണവും ലഭിക്കുന്നില്ല. പൂന്തുറയിൽ കോവിഡ് സംശയമുള്ളവരെ മുഴുവൻ വർക്കല എസ്ആർ മെഡിക്കൽ കോളേജിലേക്കാണ് മാറ്റിയത്. ഇവിടെ ഒരു സൗകര്യവും നിലവിൽ ഇല്ലെന്നാണ് ഉയരുന്ന ആക്ഷേപം. കോവിഡ് സംശയിക്കുന്നവരെയാണ് എസ്ആർമെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. അവരിൽ പലർക്കും കോവിഡ് ടെസ്റ്റ് നടത്തിയിട്ടില്ലെന്ന ആക്ഷേപവും ശക്തമാണ്. രണ്ടു തവണ കോവിഡ് ടെസ്റ്റ് നടത്തി പോസിറ്റീവ് ആകുന്നവരെ മാത്രമാണ് കോവിഡ് വാർഡിലേക്ക് മാറ്റുക പതിവ്. പൂന്തുറയിൽ ആണെങ്കിൽ സമൂഹവ്യാപനം പറഞ്ഞു സംശയമുള്ളവരെ മുഴുവൻ മാറ്റി.
എസ്ആർ മെഡിക്കൽ കോളേജിൽ ആണെങ്കിൽ ടോയിലേറ്റ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഈ ആളുകൾക്ക് നൽകിയിട്ടില്ലെന്നും ആക്ഷേപമുണ്ട്. എന്തായാലും ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപനത്തെ തുടർന്ന് വന്ന അനിശ്ചിതാവസ്ഥയുടെ നിഴലിൽ തന്നെയാണ് തലസ്ഥാന നഗരി.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്