നേപ്പാൾ സർക്കാരിനും പ്രധാനമന്ത്രിക്കും എതിരെയുള്ള ഇന്ത്യൻ മാധ്യമങ്ങളുടെ അടിസ്ഥാനരഹിത പ്രചാരണം എല്ലാ പരിധിയും ലംഘിച്ചിരിക്കുന്നു; ഈ അസംബന്ധം അവസാനിപ്പിക്കണമെന്ന് നേപ്പാളി കമ്യൂണിസ്റ്റ് പാർട്ടി; പ്രധാനമന്ത്രി കെ.പി.ശർമ ഒലിയുടെ രാജി ആവശ്യത്തെ ചൊല്ലിയുള്ള പാർട്ടിയിലെ കലാപം റിപ്പോർട്ട് ചെയ്തതിൽ പ്രകോപിതരായി നേപ്പാളി ഭരണകൂടം; ദൂരദർശൻ ഒഴിച്ചുള്ള ഇന്ത്യൻ ചാനലുകളുടെ സംപ്രേഷണം നിർത്തി വച്ചു
മറുനാടൻ ഡെസ്ക്
കാഠ്മണ്ഡു: അതിർത്തി ഭൂപടം മാറ്റിവരച്ചതിനെ ചൊല്ലി ഇന്ത്യയുമായി തർക്കം നിലനിൽക്കുന്നതിനിടെ, നേപ്പാളിലെ കേബിൾ ഓപ്പറേറ്റർമാർ ദൂരദർശൻ ഒഴിച്ചുള്ള ഇന്ത്യൻ ചാനലുകൾ സംപ്രേഷണം ചെയ്യുന്നത് നിർത്തി. വ്യാഴ്ാഴ്ചയാണ് സ്വയം പ്രഖ്യാപിത നിരോധനം നിലവിൽ വന്നത്. നേരത്തെ, നേപ്പാളി പൗരന്മാരുടെ ആത്മാഭിമാനത്തെയും പരമാധികാരത്തെയും അപകടത്തിലാക്കും വിധം ഇന്ത്യൻ മാധ്യമങ്ങൾ വാർത്തകൾ പ്രചരിപ്പിക്കുകയാണെന്ന് ഐ ആൻഡ് ബി മന്ത്രി യുബ രാജ് ഖട്ടിവാഡ ആരോപിച്ചിരുന്നു. ഇന്ത്യൻ മാധ്യമങ്ങളുടെ വ്യാജപ്രചാരണത്തിന് തടയിടാൻ നയതന്ത്ര മാർഗ്ഗങ്ങൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പിന്നീട് നേപ്പാളി കമ്യൂണിസ്റ്റ് പാർട്ടി വക്താവ് നാരായൺ കാജി ശ്രേഷ്ഠയും ഇന്ത്യൻ മാധ്യമങ്ങൾക്കെതിരെ രംഗത്തെത്തി. നേപ്പാൾ പ്രധാനമന്ത്രി കെ.പി.ശർമ ഒലി അടക്കമുള്ള നേതാക്കൾക്കെതിരെ അടിസ്ഥാനരഹിതമായ കുപ്രചാരണം ഇന്ത്യൻ മാധ്യമങ്ങൾ അഴിച്ചുവിട്ടിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവായ ബിഷ്ണു റിമലും വാർത്താ റിപ്പോർട്ടുകളെ അപലപിച്ചിരുന്നു. മാധ്യമ പ്രവർത്തനത്തിന്റെ ധാർമികതയ്ക്ക് നിരക്കുന്നതല്ല ഈ റിപ്പോർട്ടുകളെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നേപ്പാൾ സർക്കാരിനും പ്രധാനമന്ത്രിക്കും എതിരെയുള്ള ഇന്ത്യൻ മാധ്യമങ്ങളുടെ അടിസ്ഥാനരഹിത പ്രചാരണം എല്ലാ പരിധിയും ലംഘിച്ചിരിക്കുന്നു. ഈ അസംബന്ധം അവസാനിപ്പിക്കണം. മുൻ ഉപപ്രധാനമന്ത്രിയും, കമ്യൂണിസ്റ്റ് പാർട്ടി വക്താവുമായി ശ്രേഷ്ഠയാണ് ഈ വിമർശനം ഉന്നയിച്ചത്.
ഇതിന് പിന്നാലെയാണ് നേപ്പാളിൽ ഇന്ത്യൻ വാർത്താ ചാനലുകളുടെ സിഗ്നലുകൾ കേബിൾടിവി ഓപ്പറേറ്റർമാർ സ്വിച്ച് ഓഫ് ചെയ്തത്. എന്നാൽ, ഇക്കാര്യത്തിൽ ഔദ്യോഗിക ഉത്തരവ് ഇതുവരെ ഇറങ്ങിയിട്ടില്ല.
കെ.പി.ശർമ ഒലിയുടെ രാജിക്കായി മുറവിളി
നേപ്പാൾ പ്രധാനമന്ത്രി കെ.പി ശർമ്മ ഒലിയുടെ രാജി ആവശ്യത്തെ ചൊല്ലി കടുത്ത ഭിന്നതായണ് നേപ്പാളി കമ്യൂണിസ്റ്റ് പാർട്ടിയിൽ നിലനിൽക്കുന്നത്. ബുധനാഴ്ച നടത്താനിരുന്ന നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ (എൻ.സി.പി) സ്റ്റാൻഡിങ് കമ്മിറ്റി അവസാന നിമിഷം മാറ്റിവച്ചു. ശർമ്മ ഒലിയും എതിരാളി പുഷ്പ കമൽ ദഹലും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ സ്റ്റാൻഡിങ് കമ്മിറ്റി ചേരുന്നതോടെ അവസാനിക്കുമെന്ന പ്രതീക്ഷ അതോടെ അസ്തമിച്ചു. പ്രധാനമന്ത്രിയെ പുറത്താക്കാൻ ഇന്ത്യക്കൊപ്പം നേപ്പാളിലെ രാഷ്ട്രീയ നേതാക്കൾ ശ്രമിക്കുന്നുവെന്ന ആരോപണത്തിന് പ്രധാനമന്ത്രി കെ.പി ശർമ്മ ഒലി തെളിവ് നൽകണമെന്നും ഇല്ലെങ്കിൽ രാജിവെച്ച് ഒഴിയണമെന്നുമാണ് പാർട്ടി നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്.
രാജ്യത്തിന് അനുകൂലമായി നിലപാടെടുക്കാത്ത പ്രധാനമന്ത്രിക്കെതിരെ പാർട്ടിക്ക് ഉള്ളിൽ തന്നെ വലിയ വിമർശനങ്ങൾ ഉയരുന്ന സാഹചര്യത്തിൽ ഒലിയുടെ തുടർച്ച നേപ്പാളിന്റെ താൽപര്യങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മുൻ പ്രധാനമന്ത്രി കൂടിയായ പുഷ്പ കമൽ പ്രധാനമന്ത്രി പദം രാജിവെക്കാൻ ആവശ്യപ്പെടുന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സഹ ചെയർമാന്മാരായ ഒലിയും പുഷ്പ കമൽ ദഹലുവും ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. രണ്ട് മണിക്കൂർ നീണ്ടു നിന്ന ചർച്ചയിൽ പ്രധാനമന്ത്രി പദമോ, പാർട്ടി സ്ഥാനമോ രാജിവെക്കാൻ ഒലി വിസമ്മതിക്കുകയാണ് ചെയ്തത്.
44 അംഗ സ്റ്റാൻഡിങ് കമ്മിറ്റിയെ നേരിടാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം, ഇതിൽ 30ഓളം പേർ ഒലി പ്രധാനമന്ത്രി സ്ഥാനം ഒഴിയണമെന്ന് ആവശ്യപ്പെടുന്നവരാണ്. ശർമ്മ ഒലിയെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാൻ ശ്രമിച്ചാൽ നേപ്പാളിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയെ അദ്ദേഹം രണ്ടായി പിളർത്താൻ സാധ്യതയുണ്ട്.
2018ലാണ് നേപ്പാളിലെ രണ്ട് ഇടതുപക്ഷ പാർട്ടികളായ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ (യുനിഫൈഡ് മാർക്സിസ്റ്റ്-ലെനിനിസ്റ്റ്), കമ്യൂണിസ്റ്റ് പാർട്ടി (മാവോയിസ്റ്റ് സെന്റർ) എന്നിവ ലയിച്ച് എൻ.സി.പി രൂപീകരിച്ചത്. അതേവർഷം തന്നെയായിരുന്നു ഒലി രണ്ടാമതും രാജ്യത്തെ പ്രധാനമന്ത്രിയായത്. കെ.പി ശർമ്മ ഒലിക്ക് പിന്തുണ നൽകുന്ന ചൈന ഇപ്പോൾ നിലനിൽക്കുന്ന പ്രത്യേക സാഹചര്യം പരമാവധി ഒഴിവാക്കാനാകും ശ്രമിക്കുക. ഇതിന്റെ ഭാഗമായി കഴിഞ്ഞ ആഴ്ച ചൈനീസ് അംബാസിഡർ ഹൗ യാൻക്വി മുതിർന്ന എൻ.സി.പി നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. എന്നാൽ, ആഭ്യന്തര കാര്യങ്ങളിൽ ചൈന ഇടപെട്ടത് നേപ്പാളിൽ വലിയ പ്രതിഷേധത്തിനും ഇടയാക്കിയിരുന്നു. ഏതായാലും ഇപ്പോൾ ഇന്ത്യൻ മാധ്യമങ്ങളെ നിരോധിച്ച് മറ്റൊരു പ്രകോപനത്തിന് കൂടി വഴി തുറന്നിരിക്കുകയാണ്.
Stories you may Like
- റീഡർ ആയി തുടങ്ങി, വാർത്ത വായിച്ച് തന്നെ ദൂരദർശന്റെ പടിയിറങ്ങി ഹേമലത
- ഒലി പോപ്പിന്റെ നീക്കം മുൻകൂട്ടി പറഞ്ഞ് ജുറെൽ; വിക്കറ്റെടുത്ത് കുൽദീപ്
- കേരളാ സ്റ്റോറി: ഇടുക്കി രൂപത കുട്ടികളെ കാണിച്ചത് യുഎ പതിപ്പോ?
- കേരള സ്റ്റോറി ദൂരദർശൻ പ്രദർശിപ്പിക്കരുത്
- മിന്നും സെഞ്ചുറിയുമായി ഒലി പോപ്പ്, ഇംഗ്ലണ്ട് ഭേദപ്പെട്ട സ്കോറിലേക്ക്
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍