Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്വർണം എവിടെ നിന്നെത്തിച്ചു..എന്തിന് എത്തിച്ചു? ചോദ്യങ്ങൾക്ക് മറുപടി കിട്ടാൻ സിബിഐ പോരാ; സംഭവത്തിൽ സിബിഐ അന്വേഷണത്തിന് ആവശ്യമായ തെളിവുകളോ സാഹചര്യമോ അല്ലെന്ന് വിലയിരുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം; തിരുവനന്തപുരം വിമാനത്താവളത്തിൽ നയതന്ത്ര പാഴ്‌സൽ വഴി കോടികളുടെ സ്വർണക്കള്ളക്കടത്ത് രാജ്യസുരക്ഷയ്ക്ക് തന്നെ ഭീഷണി; കേസിൽ കള്ളക്കടത്തിന് അപ്പുറമുള്ള വിഷയങ്ങളും; ദേശീയ സുരക്ഷയെ ബാധിക്കുന്ന കേസ് എൻഐഎക്ക് വിട്ടു

സ്വർണം എവിടെ നിന്നെത്തിച്ചു..എന്തിന് എത്തിച്ചു? ചോദ്യങ്ങൾക്ക് മറുപടി കിട്ടാൻ സിബിഐ പോരാ; സംഭവത്തിൽ സിബിഐ അന്വേഷണത്തിന് ആവശ്യമായ തെളിവുകളോ സാഹചര്യമോ അല്ലെന്ന് വിലയിരുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം; തിരുവനന്തപുരം വിമാനത്താവളത്തിൽ നയതന്ത്ര പാഴ്‌സൽ വഴി കോടികളുടെ സ്വർണക്കള്ളക്കടത്ത് രാജ്യസുരക്ഷയ്ക്ക് തന്നെ ഭീഷണി; കേസിൽ കള്ളക്കടത്തിന് അപ്പുറമുള്ള വിഷയങ്ങളും; ദേശീയ സുരക്ഷയെ ബാധിക്കുന്ന കേസ് എൻഐഎക്ക് വിട്ടു

മറുനാടൻ മലയാളി ബ്യൂറോ

 ന്യൂഡൽഹി: തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണക്കള്ളക്കടത്ത് കേസ് ദേശീയ അന്വേഷണ ഏജൻസിക്ക് വിട്ടു. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് അനുമതി നൽകിയത്. രാജ്യസുരക്ഷയെ ബാധിക്കുന്ന കേസ് ആയതിനാലാണ് അന്വേഷണം എൻഐഎയ്ക്ക് വിട്ടത്. സിബിഐ അന്വേഷണത്തിന് ആവശ്യമായ തെളിവുകളോ സാഹചര്യമോ അല്ല ഈ സംഭവത്തിലുള്ളത്. അതിനാലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം എൻഐഎക്ക് അന്വേഷണാനുമതി നൽകിയത്. ദേശീയ സുരക്ഷയെ ബാധിക്കുന്ന ഏതു കേസിലും എൻഐഎക്ക് അന്വേഷണം നടത്താനുള്ള അധികാരമുണ്ട്. സ്വർണം എവിടെ നിന്നെത്തിച്ചു, എന്തിനാണ് എത്തിച്ചത് തുടങ്ങിയ കാര്യങ്ങളെല്ലാം എൻഐഎ അന്വേഷിക്കും.

അതേസമയം നാലു ദിവസമായി ഒളിവിൽ കഴിയുന്ന സ്വപ്ന സുരേഷിന് വേണ്ടിയുള്ള പരക്കം പാച്ചിലിലാണ് അന്വേഷണ ഉദ്യോഗസ്ഥർ. സ്വർണക്കടത്ത് കേസിലെ വമ്പൻ സ്രാവായ സ്വപ്നയെ കിട്ടിയാൽ പുറത്ത് വരിക രാജ്യത്തെ തന്നെ ഞെട്ടിക്കുന്ന ഏറ്റവും വലിയ സ്വർണക്കടത്ത് കേസാവുമെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തൽ. കേരളത്തിന് അകത്തും പുറത്തുമുള്ള നിരവധി വമ്പന്മാരുടെ പേരുകൾ സ്വപ്നാ സുരേഷ് പിടിയിലാകുന്നതോടെ പുറത്തെത്തും. എന്നാൽ അന്വേഷണ സംഘത്തെ വെട്ടിച്ച് സ്വപ്നാ സുരേഷ് ഒളിവിൽ പോവുകയായിരുന്നു. ഇവർ തമിഴ്‌നാട്ടിലേക്ക് കടന്നതായും റിപ്പോർട്ട് ഉണ്ട്. എന്തായാലും ഇതിനിടയിൽ അറസ്റ്റ് ഒഴിവാക്കാൻ ഇവർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കോടതി ഇവരുടെ കേസ് ഫയലിൽ സ്വീകരിച്ച കോടതി കസ്റ്റംസിനും സർക്കാരിനും നോട്ടീസ് അയക്കുകയും ചെയ്തു. എന്നാൽ സ്വപ്നയെ കസ്റ്റഡിയിൽ എടുക്കാനുള്ള നടപടികളുമായാണ് അന്വേഷണ ഉദ്യോഗസ്ഥർ മുന്നോട്ട് പോകുന്നത്

സ്വർണ്ണക്കടത്ത് എങ്ങോട്ടാണ്, ആർക്കു വേണ്ടിയാണ് എന്ന കാര്യത്തിൽ വ്യക്തത വരുത്തേണ്ടതുണ്ട്. എത്രയും വേഗം കേസിലെ പ്രതികളെ പിടികൂടി നിയമത്തിന് മുന്നിൽ കൊണ്ടു വരണമെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് നിർദ്ദേശിച്ചിരിക്കുന്നത്. ഇതോടെ കോൺഗ്രസ് ഉന്നയിച്ച ആവിശ്യം കേന്ദ്രം നടപ്പിലാക്കുകയാണ്.

ആഭ്യന്തര മന്ത്രാലയവും ധനകാര്യ മന്ത്രാലയവും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. യു.എ.ഇ കോൺസുലേറ്റിലെ ഷാർഷ് ദ് അഫയ്റിന്റെ (കോൺസൽ ജനറലിനു പകരം ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥൻ) പേരിൽ വന്ന പാഴ്സലിൽ നിന്നു സ്വർണം പിടിച്ചതു കേന്ദ്ര സർക്കാർ ഗൗരവത്തോടെയാണു കാണുന്നത്. രാജ്യാന്തര ബന്ധത്തെ വരെ ബാധിക്കുന്ന വിഷയമായതിനാൽ, ശ്രദ്ധയോടെയാണു കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന്റെ നീക്കം. ഇന്റർപോൾ അടക്കമുള്ള അന്താരാഷ്ട്ര ഏജൻസികളുടെ സഹായം അനിവാര്യമായതു കൊണ്ടാണ് ഇത്.

അതേ സമയം കേന്ദ്രസർക്കാരിന്റെ നിർദ്ദേശപ്രകാരം കൊച്ചിയും തിരുവനന്തപുരവും കേന്ദ്രീകരിച്ച് രണ്ടു വർഷത്തിനിടെ പിടികൂടിയ സ്വർണത്തിന്റെ കണക്കെടുപ്പ് കസ്റ്റംസ് ആരംഭിച്ചു. സ്വർണക്കടത്തിനു നേരത്തേ പിടികൂടിയ സംഘങ്ങളുടെ പ്രവർത്തനത്തെക്കുറിച്ചും പരിശോധിക്കുന്നുണ്ട്. നയതന്ത്ര പാഴ്സലിൽ സ്വർണം കടത്തിയെന്ന കേസിൽ തിരുവനന്തപുരം യു.എ.ഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാൻ കേന്ദ്ര സർക്കാർ യു.എ.ഇയുടെ അനുമതി തേടി. കസ്റ്റംസ് വകുപ്പ് ആവശ്യപ്പെട്ട പ്രകാരമാണു നടപടിയെന്നു വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ പറഞ്ഞു.

കേസിന്റെ ഇതുവരെയുള്ള കാര്യങ്ങൾ ധനമന്ത്രി നിർമല സീതാരാമനുമായി മുരളീധരൻ ചർച്ച ചെയ്തു. നയതന്ത്രപരമായ പരിരക്ഷയുള്ളവരെയും കോൺസുലേറ്റിൽ ജോലി ചെയ്യുന്ന വിദേശ പൗരന്മാരെയും ചോദ്യം ചെയ്യാൻ ബന്ധപ്പെട്ട രാജ്യത്തിന്റെ അനുമതി ആവശ്യമാണ്. ഇതോടെ തിരുവനന്തപുരം യു.എ.ഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാൻ കേന്ദ്ര സർക്കാർ യു.എ.ഇയുടെ അനുമതി തേടി. കസ്റ്റംസ് വകുപ്പ് ആവശ്യപ്പെട്ട പ്രകാരമാണു നടപടി. നയതന്ത്രപരമായ പരിരക്ഷയുള്ളവരെയും കോൺസുലേറ്റിൽ ജോലി ചെയ്യുന്ന വിദേശ പൗരന്മാരെയും ചോദ്യം ചെയ്യാൻ ബന്ധപ്പെട്ട രാജ്യത്തിന്റെ അനുമതി ആവശ്യമാണ്. പ്രധാനമന്ത്രിയുടെ ഓഫീസ് സ്വർണക്കള്ളക്കടത്ത് കേസ് വളരെ കർശനമായി നിരീക്ഷിക്കുന്ന സാഹചര്യത്തിലാണ് ധനമന്ത്രി നിർമ്മലാ സീതാരാമനും വിദേശകാര്യ സഹമന്ത്രി വി മുരളീധരനുമായുള്ള കൂടിക്കാഴ്ച നടന്നത്. പരോക്ഷ നികുതി ബോർഡിനോട് ധനമന്ത്രി ഈ കേസിന്റെ വിവരങ്ങൾ ആരാഞ്ഞു.

മുഖ്യമന്ത്രിയുടെ വാക്കുകൾ

തിരുവനന്തപുരം സ്വർണക്കള്ളകടത്തുമായി ബന്ധപ്പെട്ട് കേന്ദ്രഏജൻസികൾ നല്ല രീതിയിൽ അന്വേഷിക്കുന്നുണ്ട്. സമഗ്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കയച്ച കത്തിൽ സംസ്ഥാനം സഹായം നൽകാമെന്ന് അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന് നേരിട്ട് കാര്യങ്ങൾ ചെയ്യാനാവില്ല. അവർ അറിയിച്ചാൽ മാത്രമെ എന്തെങ്കിലും ചയ്യാൻ കഴിയുകയുള്ളുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

നമ്മുടെ നാടിന്റെ വലിയതോതിലുള്ള സമ്പത്ത് വ്യവസ്ഥയെ തകർക്കുന്നതാണ് സ്വർണക്കള്ളക്കടത്ത്. സംസ്ഥാനത്ത് പ്രത്യേക സാഹചര്യം നിലനിൽക്കുന്നതിനാൽ അത് ഉപയോഗിക്കാൻ പലരും തയ്യാറാവുന്നു. വലിയതോതിലാണ് കള്ളകടത്ത് നടക്കുന്നത്. സമഗ്രമായ അന്വേഷണം നടക്കുമ്പോൾ ഇതിന് പിന്നിൽ പ്രവർത്തിക്കുന്നവരെയെല്ലാം കണ്ടത്തേണ്ടി വരും. അതുകൊണ്ടുകൂടിയാണ് പ്രധാനമന്ത്രിക്ക് കത്തയച്ചത്. ഈ കാര്യവുമായി ബന്ധപ്പെട്ട് ഏത് അന്വേഷണം വേണമെന്ന് തീരുമാനിക്കേണ്ടത് കേന്ദ്രമാണ്. അതുമായി ബന്ധപ്പെട്ട നടപടികളാണ് കേന്ദ്രം സ്വീകരിക്കുന്നത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP