'വിവാദങ്ങൾ കത്തിപ്പടരുമ്പോൾ പ്രതിരോധം തീർക്കുന്ന ചാനൽ; അപവാദ പ്രചരണങ്ങൾ ഉണ്ടാകുമ്പോൾ സർക്കാറിനെയും സംരക്ഷിക്കുന്ന ചാനൽ; കൈരളി ഇല്ലായിരുന്നെങ്കിൽ ഭരണം ഇപ്പോൾ യുഡിഎഫിന് ആവുമായിരുന്നു; എന്നിട്ടും മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം പോലും കൈരളിയിൽ കാണാൻ പാർട്ടിക്കാർക്ക് മടി'; വേദനകൾ പങ്കു വെച്ച് കൈരളി ടി വി വനിതാ റിപ്പോർട്ടറുടെ പോസ്റ്റ് വൈറൽ
മറുനാടൻ ഡെസ്ക്
കോഴിക്കോട്: കേരളത്തിലെ സിപിഎം പ്രവർത്തകർ മാത്രം കണ്ടാൽ കൈരളി ടി വി റേറ്റിംഗിൽ മുന്നോട്ടുകുതിക്കും. എന്നാൽ 24 പോലുള്ള ചാനലുകൾക്ക് പിന്നാലെ പാർട്ടിക്കാർ പോകുമ്പോൾ റേറ്റിംഗിൽ പിന്നോട്ടു പോവുകയാണ് പാർട്ടി ചാനൽ. എതിർ പക്ഷത്ത് നിന്ന് ആക്രമണങ്ങളും വ്യാജ പ്രചരണങ്ങളും ഉണ്ടാവുമ്പോൾ സത്യാവസ്ഥ പുറത്തുവിട്ട് പാർട്ടിയുടെയും സർക്കാറിന്റെയും സംരക്ഷകരാവുന്ന കൈരളി ചാനലിനെ പാർട്ടിക്കാർ പോലും അവഗണിക്കുന്നതിലുള്ള വേദന തുറന്നു പറയുകയാണ് കൈരളി ടി വി റിപ്പോർട്ടർ പി വി. ജോഷില. ജോഷിലയുടെ ഫേസ്ബുക്കിലെ തുറന്നെഴുത്ത് പാർട്ടി പ്രവർത്തകർക്കിടയിൽ വലിയ ചർച്ചയായിരിക്കുകയാണ്.
ജോഷിലയുടെ പോസ്റ്റിന്റെ പർണ്ണരൂപം ഇങ്ങനെ:
അല്ലേലും മുറ്റത്തെ മുല്ലക്ക് മണമുണ്ടാകില്ല എന്നു പറഞ്ഞതുപോലെയാണ് നമ്മുടെ കൈരളി ചാനലിന്റെ അവസ്ഥ. കൈരളി എന്ന ഒരു മാധ്യമസ്ഥാപനം പാർട്ടിയുടേതായി കയ്യിൽ ഇല്ലായിരുന്നെങ്കിൽ ഇപ്പോ പ്രതിപക്ഷത്ത് പത്താം വർഷം പൂർത്തിയാക്കുന്ന റിലാക്സേഷനിലായേനെ നമ്മൾ. കൈരളിയുടെ പരിമിതി പാർട്ടി ചാനൽ എന്നത് മാത്രമാണ്. ജനം ടിവിയുടേയും മീഡിയാ വണ്ണിന്റെയും മനോരയുടേയുമെല്ലാം ഗുണം അത് ഓരോ പാർട്ടിയുടെ ചാനലുകളാണെന്നതുമാണ്. ആ പാർട്ടികളെല്ലാം അതു കഴിഞ്ഞേ മറ്റു ചാനലുകളെ ആശ്രയിക്കൂ.അവർ ബോധപൂർവ്വം അതുതന്നെ കാണും. അതുമാത്രമേ പ്രചരിപ്പിക്കൂ.. അങ്ങിനെയാണവർ അവർ നൽകുന്ന വാർത്തകൾക്ക് വിശ്വാസ്യത ഉണ്ടാക്കിയെടുത്തിട്ടുള്ളത്.
ഈ പറഞ്ഞതിൽ ഏറെയും കേരളത്തിലെ ഈർക്കിൾ പ്രസ്ഥാനങ്ങളാണ്. പക്ഷേ അവരുടെ യൂടൂബ് വാച്ചിങ് മാത്രം ശ്രദ്ധിച്ച് നോക്കൂ. കൈരളിയുടെ നാലിരട്ടിയൊക്കെ വരും. കേരളത്തിലെ 43 ശതമാനം ആളുകളുടെ പിന്തുണയുള്ള പാർട്ടിയുടെ കയ്യിലുള്ള സ്ഥാപനമാണ് കൈരളി. മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിന് പോലും 2000 തികയാറില്ല. അവിടെ നിങ്ങക്ക് അവതാരകരെയും ചാനൽ നടത്തിപ്പുകാരേയും കുറ്റം പറയാനാകില്ലല്ലോ എന്ന് ജോഷില ചോദിക്കുന്നു. കേരളത്തിലെ ഏറ്റവും റീച്ചുള്ള അവതാരകനായ പിണറായി വിജയൻ തന്നെയാണല്ലോ ആ സമയം കൈരളിയിലും തൽസമയം വരുന്നത്. അപ്പോ പ്രശ്നം അവതാരകുടേതോ മറ്റോ അല്ല. ആദ്യം മാറേണ്ടത് നമ്മുടെ മനോഭാവമാണ്. ഇതേ മനോഭാവം കൈരളിയോട് മാത്രമല്ല നമ്മുടെ നേതാക്കളുടെ പോസ്റ്റുകളോടുമുണ്ട് എന്ന് വ്യക്തമാക്കുന്ന ജോഷില കെ സുരേന്ദ്രൻ ഒരു പോസ്റ്റിട്ടാൽ ഒരു മണിക്കൂറുകൊണ്ട് പതിനായിരത്തിലേറെ ലൈക്കാണ് വരിക. പകരം അതേ സമയം മുഖ്യമന്ത്രിയുടെയും കോടിയേരി സഖാവിന്റെയും എത്ര പോസ്റ്റിൽ നിങ്ങൾക്ക് അത്ര ലൈക്ക് കാണാനാകും ? എന്നും ചോദിക്കുന്നു. എന്താ കേരളത്തിലെ സംഘികൾ മാത്രമാണോ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത്. നമ്മുടെ കയ്യിലുമില്ലേ ? പക്ഷേ നമ്മളിൽ എത്രപേർ ഇവരുടെയൊക്കെ നോട്ടിഫിക്കേഷൻ ഫസ്റ്റ് സീ ആക്കിവെച്ചിട്ടുണ്ട് ? അവരുടെയെല്ലാം പോസ്റ്റുകൾ ബോധപൂർവ്വം പ്രചരിപ്പിക്കാൻ ശ്രമിക്കാറുണ്ട് ?
പിണറായി വിജയന്റെ പത്രസമ്മേളനം കൈരളിയിലും ഏഷ്യാനെറ്റിലും 24 ലുമെല്ലാം ഒരേ സാധനമല്ലേ പോകുന്നത്. കൂട്ടത്തിൽ ഡൗൺലിങ്കിൽ മറ്റു ചാനലുകളെക്കാളും ഒരു സെക്കന്റ് മുമ്പ് ലഭിക്കുക കൈരളിയാണ്. എന്നാൽ യൂടൂബിൽ നമ്മളിൽ എത്രപേർ ആ സമയം കൈരളിയിലൂടെ മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം കാണാറുണ്ട് ? നമ്മൾ ഒന്നു മനസ്സുവച്ചാ യൂടൂബിൽ മാത്രം ആ സമയത്ത് മിനിമം 10kയിൽ കൈരളിയെ നിലനിർത്താനാകില്ലേ.. ? നമ്മൾ കാണുമ്പോഴേ നമ്മളിലൂടെ നമ്മുടെ സുഹൃത്തുക്കളിലേക്ക് ചാനൽ ഓട്ടോ റെക്കമന്റേഷൻ പോകൂ. അപ്പോ അവരും കാണും. യൂടൂബിൽ നിന്ന് നമ്മുടെ സ്ഥാപനത്തിന് വരുമാനവും കൂടും.. ചാനൽ റേറ്റിംഗും കൂടും. അപ്പോ പരസ്യവും വരും.. സ്ഥാപനത്തിന് വരുമാനവും വരും.. വരുമാനം വരുമ്പോൾ ഈ പറഞ്ഞ ആധുനിക സംവിധാനങ്ങളെല്ലാം സ്വാഭിവകമായും നമുക്കും ഉണ്ടാകും.. പക്ഷേ അതിനൊന്നും നമുക്ക് നേരമില്ലല്ലോ.. വിമർശനമാണല്ലോ നമ്മുടെ പാർട്ടിയുടെ കാതൽ. അപ്പോ കൈരളി കാണേണ്ടതില്ല വിമർശിക്കുന്നതാണ് നമ്മുടെ ജോലി എന്നതാണ് പ്രശ്നം. പക്ഷേ വിമർശനത്തോടൊപ്പം സ്വയം വിമർശനം എന്നൊരു ഏർപ്പാട് കൂടി ഈ പാർട്ടിയുടെ മാത്രം പ്രത്യേകതയാണ് എന്നത് നാം സൗകര്യപൂർവ്വം മറന്നുപോകുന്നു. അതില്ല എന്നതാണ് ഇപ്പോഴത്തെ പ്രശ്നവും.
എന്തൊക്കെ കുറവുണ്ടെങ്കിലും കൈരളി ബോധപൂർവ്വം കാണേണ്ടതും പ്രചാരണം കൊടുക്കേണ്ടമല്ലേ എന്റെ ഉത്തരവാദിത്വം.. അത് എന്തുകൊണ്ട് ഞാൻ നടത്തുന്നില്ല എന്ന് സ്വയം വിമർശനം നടത്തിയാൽ തീരുന്ന പ്രശ്നമേ നിലവിൽ കൈരളിക്കൊള്ളൂ. കൈരളിയിൽ എന്താണ് നടക്കുന്നത് എന്നറിയാൻ വിമർശിക്കാനാണെങ്കിലും കൈരളി കാണണം സഖാക്കളേ. ഇന്നലെ മാത്രം സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് ആറിലധികം ബ്രേക്കിംഗുകളാണ് നമ്മുടെ കൈരളി പുറത്തുകൊണ്ടുവന്നത്. നിങ്ങളപ്പോഴും 24 ന്റെ യും മറ്റും അരബ്രേക്കിംഗുകൾ പ്രചരിപ്പിക്കുന്നതിന്റെയും അവരെ അഭിനന്ദിക്കുന്നതിന്റെയും തിരക്കിലാണെന്ന് മാത്രം. കൈരളിയെ തെറിവിളിച്ചോളൂ. പത്തുവട്ടം തെറിവിളിക്കുമ്പോൾ ഇടക്കൊന്ന് സ്വയം വിമർശനം കൂടി നടത്തണമെന്നേ അഭ്യർത്ഥിക്കാനൊള്ളൂ. പ്രസ്ഥാനത്തിന് വേണ്ടി ആത്മാർത്ഥമായി കഠിനധ്വാനം ചെയ്യുന്ന നിരവധി സഖാക്കളായ ജീവനക്കാരുണ്ടവിടെ. അവരൊന്നും ശമ്പളം മാത്രം കരുതി പണിയെടുക്കുന്നവരല്ല..
കഴിഞ്ഞ 20 വർഷത്തെ മാധ്യമ വേട്ടയിൽ ഈ പ്രസ്ഥാനത്തെ പ്രതിരോധിച്ചു നിൽക്കുന്നതിലും ആക്രമിച്ചും മുന്നേറുന്നതിൽ കൈരളി അതിന്റെതായ പങ്ക് എക്കാലത്തും വഹിച്ചിട്ടുണ്ട്. ഇന്ന് നിങ്ങൾ ആത്മാർത്ഥമായി കൈകോർക്കാൻ തയ്യാറുണ്ടോ..? മുഖ്യമന്ത്രിയുടെ വൈകുന്നേരത്തെ പത്രസമ്മേളനം കൈരളി ചാനലും യൂടൂബും വഴി മാത്രമേ കാണൂ എന്നു തീരുമാനിക്കാൻ..? ലൈവ് വാച്ചിങ് 10കെ യിലെത്തിക്കണമെന്ന് ഒന്നു മനസ്സുവച്ചാൽ ഒരു മണിക്കൂറുകൊണ്ട് നടപ്പാക്കാവുന്നതേ ഒള്ളൂ. എന്തിനാണ് നമ്മൾ ശത്രുക്കൾക്ക് പണമുണ്ടാക്കാനും നമ്മളെ തെറിവിളിക്കാനും പിന്തുണ കൊടുക്കണം. മിനിമം മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനമെങ്കിലും കൈരളി യൂടൂബും https://youtu.be/ET5Y3H3Jusc ഫേസ്ബുക്കും https://www.facebook.com/kairalinews/ വഴി കാണാനുള്ള സന്മനസ്സ് കാണിച്ചൂടേ.. ? അതോടൊപ്പം നിങ്ങൾ ശക്തമായി വിമർശിച്ചോളൂ.. അപ്പോ അതും എത്തേണ്ട ഇടങ്ങളിലെത്തും. നമ്മുടെ പോരാട്ടങ്ങളിൽ കൈരളിക്കുള്ള ഇടം ഇനിയും നമ്മൾ തിരിച്ചറിയാതിരിക്കരുത്.
ലാൽസലാം.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍