Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലോക്ക് ഡൗൺ കാലത്ത് കേരളത്തിലെത്തിയത് 100 കോടിയുടെ സ്വർണം; എല്ലാം നിയന്ത്രിക്കുന്നത് മുഹമ്മദ് ഫയാസും നബീൽ അബ്ദുൾ ഖാദറുമടങ്ങുന്ന മാഫിയ; ആഡംബര ബൈക്ക്-കാർ ഭ്രമത്തിൽ യുവാക്കൾ കടത്തിന്റെ കണ്ണികളാകുമ്പോൾ ചതിയിൽ കുടുക്കി പെൺകുട്ടികളെ കൊണ്ടു വരുന്നത് സെക്‌സ് റാക്കറ്റ്; ടിവി ആങ്കർമാരും എയർഹോസ്റ്റസുകളും ഇരകൾ; ലോബിക്ക് സംരക്ഷണം ഒരുക്കുന്നത് കേരളത്തിലെ പാർട്ടി ഉന്നതന്റെ മകൻ; സ്വർണ്ണക്കടത്തിലെ ദുബായ് ബന്ധത്തിന് ബ്രേക്ക് ദ ചെയ്ൻ അനിവാര്യമാകുമ്പോൾ

ലോക്ക് ഡൗൺ കാലത്ത് കേരളത്തിലെത്തിയത് 100 കോടിയുടെ സ്വർണം; എല്ലാം നിയന്ത്രിക്കുന്നത് മുഹമ്മദ് ഫയാസും നബീൽ അബ്ദുൾ ഖാദറുമടങ്ങുന്ന മാഫിയ; ആഡംബര ബൈക്ക്-കാർ ഭ്രമത്തിൽ യുവാക്കൾ കടത്തിന്റെ കണ്ണികളാകുമ്പോൾ ചതിയിൽ കുടുക്കി പെൺകുട്ടികളെ കൊണ്ടു വരുന്നത് സെക്‌സ് റാക്കറ്റ്; ടിവി ആങ്കർമാരും എയർഹോസ്റ്റസുകളും ഇരകൾ; ലോബിക്ക് സംരക്ഷണം ഒരുക്കുന്നത് കേരളത്തിലെ പാർട്ടി ഉന്നതന്റെ മകൻ; സ്വർണ്ണക്കടത്തിലെ ദുബായ് ബന്ധത്തിന് ബ്രേക്ക് ദ ചെയ്ൻ അനിവാര്യമാകുമ്പോൾ

എം മനോജ് കുമാർ

തിരുവനന്തപുരം: ദുബായിൽ നിന്ന് കേരളത്തിലേക്ക് സ്വർണം കടത്തുന്ന മാഫിയ കേരളത്തിലെ പെൺകുട്ടികളെ സെക്‌സ് റാക്കറ്റിന്റെ കണ്ണികളാക്കി മാറ്റുന്നു. ദുബായിൽ സ്ഥിരതാമസമാക്കിയ മലയാളി കുടുംബങ്ങളിലെ കേരളത്തിലെ പെൺകുട്ടികളെയാണ് മാഫിയ ലക്ഷ്യം വയ്ക്കുന്നത്. ഉന്നത കുലജാതരായ പല പെൺകുട്ടികളും ഈ റാക്കറ്റിന്റെ പിടിയിൽ കുരുങ്ങി ആത്മഹത്യ ചെയ്യേണ്ട അവസ്ഥയിലാണ്. ദുബായിലെ മലയാളി മാഫിയയാണ് ദുബായ് ബന്ധങ്ങളുപയോഗിച്ച് പെൺകുട്ടികളെ സെക്‌സ് റാക്കറ്റിൽ കുരുക്കുന്നത്.

ദുബായിൽ സ്ഥിരതാമസക്കാരായ കുടുംബങ്ങളിലെ കേരളത്തിലെ പെൺകുട്ടികളാണ് ഇവരുടെ ഇരകൾ. ഇവർ പെൺകുട്ടികളെ ബന്ധപ്പെടുന്നത് ദുബായിലെ മാതാപിതാക്കളുടെ പേര് പറഞ്ഞാണ്. രഹസ്യമായി പെൺകുട്ടികളുടെ നമ്പർ സംഘടിപ്പിച്ചാണ് ഈ വിളികൾ നടത്തുന്നത്. പെൺകുട്ടികളുമായി വാട്‌സ് അപ്പ് ബന്ധം വെച്ച ശേഷമാണ് ഇവരെ ലൈംഗികമായി ചൂഷണം ചെയ്യുന്നത്. കുടുംബപ്രശ്‌നങ്ങളിൽ കുരുങ്ങിക്കിടക്കുന്ന പെൺകുട്ടികളും ഇവരുടെ വലയിൽ പെട്ടിട്ടുണ്ട്. ടിവി ആങ്കർമാരായ പെൺകുട്ടികളും എയർഹോസ്റ്റസുമാരും കോളേജ് പെൺകുട്ടികളും ഇവരുടെ പിടിയിൽപ്പെട്ടിട്ടുണ്ട് എന്ന സൂചനകളുണ്ട്. കേരളത്തിലെ ചില രാഷ്ട്രീയ നേതാക്കളുടെ സഹായവും ഇവർക്ക് ലഭിച്ചിട്ടുണ്ട്. സിപിഎമ്മിലെ ഉന്നത നേതാവിന്റെ മകന്റെ തണലും ഇതിനായി ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. ഇതുകൊണ്ട് തന്നെയാണ് പിടിവീഴാതെ സെക്‌സ് റാക്കറ്റ് മുന്നോട്ടു പോകുന്നത്.

പലരും കുടുങ്ങിയത് പ്രണയ ചതികളിലാണ്. ഈ പെൺകുട്ടികളാണ് പിന്നീട് സെക്‌സ് റാക്കറ്റിന്റെ പിടിയിലും അമർന്നിരിക്കുന്നത്. ദുബായിൽ നിന്നുള്ള സ്വർണ്ണക്കടത്ത് മാഫിയയാണ് ഇതിനും ചുക്കാൻ പിടിക്കുന്നത്. ചതിയിൽ കുടുങ്ങിയ പെൺകുട്ടികൾ ഇത് പുറത്ത് പറയാൻ മടിക്കുകയാണ്. ഉന്നത കുടുംബങ്ങളിലെ പല പെൺകുട്ടികളും സെക്‌സ്‌റാക്കറ്റിന്റെ ഭാഗമായി മാറിയിട്ടുണ്ട്. പെൺകുട്ടികളെ പരിചയപ്പെട്ട ശേഷം പിന്നീട് ലൈംഗിക ആവശ്യങ്ങൾക്ക് ചൂഷണം ചെയ്യുകയാണ് ഇവർ ചെയ്യുന്നത്. ഗ്രൂപ്പ് സെക്‌സുകൾക്ക് പോലും ഈ പെൺകുട്ടികൾ വിധേയമാകുന്നു എന്നാണ് ലഭിക്കുന്ന വിവരം. പെൺകുട്ടികൾ പ്രണയച്ചതിയിൽ വീഴുമ്പോൾ യുവാക്കളെ വീഴ്‌ത്തുന്നത് ആഡംബര കാർ-ബൈക്ക് ഭ്രമമാണ്.

ദുബായിൽ നിന്ന് സ്വർണം കടത്തുന്ന നബീലിന്റെ നേതൃത്വത്തിലാണ് കേരളത്തിലുള്ള യുവാക്കളെ പ്രലോഭിപ്പിച്ച് സ്വർണം കടത്തിലേക്കും പെൺകുട്ടികളെ സെക്‌സ് റാക്കറ്റിലേക്കും വീഴ്‌ത്തുന്നത്. സമ്പന്ന-അടിപൊളി ജീവിതം വാഗ്ദാനം ചെയ്താണ് യുവാക്കളെ സ്വർണം കടത്തിൽ കുരുക്കുന്നത്. മോഹവലയത്തിൽ യുവാക്കൾ കുരുങ്ങുമ്പോൾ ഇവർ സ്വർണം കടത്തിന്റെ കണ്ണികളാകുന്നു. പുതിയ കാറുകളോടും ബൈക്കുകളോടുമുള്ള യുവാക്കളുടെ താത്പര്യവും യുവാക്കളെ വലയിൽ വീഴ്‌ത്താനുള്ള ഉപാധിയാക്കുന്നു. അതിസമ്പന്നരായി മാറാൻ കഴിയുമെന്ന് യുവാക്കൾ കരുതുമ്പോൾ ചതിയുടെ ചിത്രം പൂർത്തിയാകുന്നു.

ദുബായിൽ നിന്ന് കേരളത്തിലേക്കുള്ള സ്വർണ്ണക്കടത്ത് ഇപ്പോഴും സജീവമാണ്. ഈ സജീവത തന്നെയാണ് യുഎഇ കോൺസുലേറ്റ് കേന്ദ്രീകരിച്ചുള്ള സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതിക്കൂട്ടിലാകാനും മുഖ്യമന്ത്രിയുടെ സെക്രട്ടറി ശിവശങ്കർ പുറത്താകാനുമൊക്കെ ഇടയാക്കിയത്. ഈ ലോക്ക് ഡൗൺ സമയത്ത് 100 കോടി രൂപയുടെ സ്വർണം തിരുവനന്തപുരം വിമാനത്താവളം വഴി കേരളത്തിലെത്തിയതായാണ് കസ്റ്റംസിന്റെ അനുമാനം. നാലാമത്തെ കടത്തലിലാണ് 13.5 കോടി രൂപ വിലമതിക്കുന്ന 30 കിലോ സ്വർണം പിടികൂടിയത്. ഇതു സംബന്ധിച്ച് നടത്തിയ അന്വേഷണത്തിലാണ് ലോക്ഡൗൺ മറയാക്കി നടത്തിയ കടത്തലിന്റെ വിവരങ്ങൾ ലഭിച്ചത്. ദുബായ് വഴിയുള്ള സ്വർണക്കടത്തിന്റെ വഴികൾ ഇപ്പോഴും ദുരൂഹമാണ്.
.
മുൻപ് സ്വർണം കടത്ത് കേസിൽ കുടുങ്ങിയ മുഹമ്മദ് ഫയാസിന്റെ റോൾ സ്വർണം കടത്തിൽ പ്രധാനമാണ്. ദുബായിൽ നിന്ന് സ്വർണം കടത്തുന്ന മുഹമ്മദ് ഫയാസിനും നബീൽ അബ്ദുൾ ഖാദറിന്മൊക്കെയുള്ളത് ശക്തമായ സിപിഎം ബന്ധങ്ങളാണ്. സ്വർണക്കടത്ത് കേസിൽ പിടിയിലായ മുഹമ്മദ് ഫയാസിന്റെ വലംകൈ ആയ നബീൽ അബ്ദുൾഖാദർ ഇപ്പോഴും ദുബായിൽ നിന്നുള്ള സ്വർണം കടത്തിൽ ഒരു പ്രധാന പങ്കു വഹിക്കുന്നുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. ഫയാസിന്റെ തണലിലാണ് നബീലിന്റെ സ്വർണ്ണക്കടത്തും പുരോഗമിക്കുന്നത്. കണ്ണൂർ അഞ്ചരക്കണ്ടി സ്വദേശിയായ നബീൽ അബ്ദുൽ ഖാദർ 2013 നവംബർ എട്ടിനു കോഴിക്കോട് വിമാനത്താവളം വഴി നടന്ന സ്വർണം കടത്ത് കേസിലെ പ്രതിയായിരുന്നു.

ഡിആർഐയാണ് നബീൽ അടക്കമുള്ളവരെ അന്ന് പിടികൂടിയത്. സ്വർണ്ണക്കള്ളക്കടത്ത് കേസിൽ പ്രതിയായിരുന്ന നബീലിന്റെ തലതൊട്ടപ്പൻ മുഹമ്മദ് ഫയാസ് ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളെ ജയിലിൽ സന്ദർശിച്ച് വരുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതെല്ലാം ദുബായിൽ നിന്ന് സ്വർണം കടത്തുന്നതിൽ പാർട്ടി തലത്തിലുള്ള ബന്ധം തന്നെയാണ് ചർച്ചാ വിഷയമാകുന്നത്. ഫയാസാണ് ദുബായ് അധോലോകവുമായും ബിഗ് ഷോട്ടുകളുമായും ബന്ധം വയ്ക്കുന്നത്. ഫയാസിൽ നിന്നു തന്നെയാണ് സിപിഎമ്മിലെ ഉന്നതന്റെ മകനിലെക്കുള്ള ബന്ധം നീളുന്നത്.

ഫയാസിന്റെ സ്വർണം കടത്ത് ഏറ്റെടുത്ത് നടത്തുന്നത് ദുബായിലുള്ള നബീലാണ്. നബീലിൽ നിന്നും വിവിധ ലിങ്കുകളാണ് നീളുന്നത്. യുവാക്കൾ സ്വർണ്ണക്ക്ടത്ത് കേസിലെ പ്രതികളാകുമ്പോൾ പെൺകുട്ടികളിൽ പലരും ആത്മഹത്യയുടെ വക്കിലുമാണ്. ദുബായിൽ നിന്നുള്ള സ്വർണ്ണക്കടത്തിനു തടയിടാൻ കഴിയാതെ കേരളത്തിലെ മാഫിയയെയും നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയിലാണ്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP