ലോക്ക് ഡൗൺ കാലത്ത് കേരളത്തിലെത്തിയത് 100 കോടിയുടെ സ്വർണം; എല്ലാം നിയന്ത്രിക്കുന്നത് മുഹമ്മദ് ഫയാസും നബീൽ അബ്ദുൾ ഖാദറുമടങ്ങുന്ന മാഫിയ; ആഡംബര ബൈക്ക്-കാർ ഭ്രമത്തിൽ യുവാക്കൾ കടത്തിന്റെ കണ്ണികളാകുമ്പോൾ ചതിയിൽ കുടുക്കി പെൺകുട്ടികളെ കൊണ്ടു വരുന്നത് സെക്സ് റാക്കറ്റ്; ടിവി ആങ്കർമാരും എയർഹോസ്റ്റസുകളും ഇരകൾ; ലോബിക്ക് സംരക്ഷണം ഒരുക്കുന്നത് കേരളത്തിലെ പാർട്ടി ഉന്നതന്റെ മകൻ; സ്വർണ്ണക്കടത്തിലെ ദുബായ് ബന്ധത്തിന് ബ്രേക്ക് ദ ചെയ്ൻ അനിവാര്യമാകുമ്പോൾ
എം മനോജ് കുമാർ
തിരുവനന്തപുരം: ദുബായിൽ നിന്ന് കേരളത്തിലേക്ക് സ്വർണം കടത്തുന്ന മാഫിയ കേരളത്തിലെ പെൺകുട്ടികളെ സെക്സ് റാക്കറ്റിന്റെ കണ്ണികളാക്കി മാറ്റുന്നു. ദുബായിൽ സ്ഥിരതാമസമാക്കിയ മലയാളി കുടുംബങ്ങളിലെ കേരളത്തിലെ പെൺകുട്ടികളെയാണ് മാഫിയ ലക്ഷ്യം വയ്ക്കുന്നത്. ഉന്നത കുലജാതരായ പല പെൺകുട്ടികളും ഈ റാക്കറ്റിന്റെ പിടിയിൽ കുരുങ്ങി ആത്മഹത്യ ചെയ്യേണ്ട അവസ്ഥയിലാണ്. ദുബായിലെ മലയാളി മാഫിയയാണ് ദുബായ് ബന്ധങ്ങളുപയോഗിച്ച് പെൺകുട്ടികളെ സെക്സ് റാക്കറ്റിൽ കുരുക്കുന്നത്.
ദുബായിൽ സ്ഥിരതാമസക്കാരായ കുടുംബങ്ങളിലെ കേരളത്തിലെ പെൺകുട്ടികളാണ് ഇവരുടെ ഇരകൾ. ഇവർ പെൺകുട്ടികളെ ബന്ധപ്പെടുന്നത് ദുബായിലെ മാതാപിതാക്കളുടെ പേര് പറഞ്ഞാണ്. രഹസ്യമായി പെൺകുട്ടികളുടെ നമ്പർ സംഘടിപ്പിച്ചാണ് ഈ വിളികൾ നടത്തുന്നത്. പെൺകുട്ടികളുമായി വാട്സ് അപ്പ് ബന്ധം വെച്ച ശേഷമാണ് ഇവരെ ലൈംഗികമായി ചൂഷണം ചെയ്യുന്നത്. കുടുംബപ്രശ്നങ്ങളിൽ കുരുങ്ങിക്കിടക്കുന്ന പെൺകുട്ടികളും ഇവരുടെ വലയിൽ പെട്ടിട്ടുണ്ട്. ടിവി ആങ്കർമാരായ പെൺകുട്ടികളും എയർഹോസ്റ്റസുമാരും കോളേജ് പെൺകുട്ടികളും ഇവരുടെ പിടിയിൽപ്പെട്ടിട്ടുണ്ട് എന്ന സൂചനകളുണ്ട്. കേരളത്തിലെ ചില രാഷ്ട്രീയ നേതാക്കളുടെ സഹായവും ഇവർക്ക് ലഭിച്ചിട്ടുണ്ട്. സിപിഎമ്മിലെ ഉന്നത നേതാവിന്റെ മകന്റെ തണലും ഇതിനായി ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. ഇതുകൊണ്ട് തന്നെയാണ് പിടിവീഴാതെ സെക്സ് റാക്കറ്റ് മുന്നോട്ടു പോകുന്നത്.
പലരും കുടുങ്ങിയത് പ്രണയ ചതികളിലാണ്. ഈ പെൺകുട്ടികളാണ് പിന്നീട് സെക്സ് റാക്കറ്റിന്റെ പിടിയിലും അമർന്നിരിക്കുന്നത്. ദുബായിൽ നിന്നുള്ള സ്വർണ്ണക്കടത്ത് മാഫിയയാണ് ഇതിനും ചുക്കാൻ പിടിക്കുന്നത്. ചതിയിൽ കുടുങ്ങിയ പെൺകുട്ടികൾ ഇത് പുറത്ത് പറയാൻ മടിക്കുകയാണ്. ഉന്നത കുടുംബങ്ങളിലെ പല പെൺകുട്ടികളും സെക്സ്റാക്കറ്റിന്റെ ഭാഗമായി മാറിയിട്ടുണ്ട്. പെൺകുട്ടികളെ പരിചയപ്പെട്ട ശേഷം പിന്നീട് ലൈംഗിക ആവശ്യങ്ങൾക്ക് ചൂഷണം ചെയ്യുകയാണ് ഇവർ ചെയ്യുന്നത്. ഗ്രൂപ്പ് സെക്സുകൾക്ക് പോലും ഈ പെൺകുട്ടികൾ വിധേയമാകുന്നു എന്നാണ് ലഭിക്കുന്ന വിവരം. പെൺകുട്ടികൾ പ്രണയച്ചതിയിൽ വീഴുമ്പോൾ യുവാക്കളെ വീഴ്ത്തുന്നത് ആഡംബര കാർ-ബൈക്ക് ഭ്രമമാണ്.
ദുബായിൽ നിന്ന് സ്വർണം കടത്തുന്ന നബീലിന്റെ നേതൃത്വത്തിലാണ് കേരളത്തിലുള്ള യുവാക്കളെ പ്രലോഭിപ്പിച്ച് സ്വർണം കടത്തിലേക്കും പെൺകുട്ടികളെ സെക്സ് റാക്കറ്റിലേക്കും വീഴ്ത്തുന്നത്. സമ്പന്ന-അടിപൊളി ജീവിതം വാഗ്ദാനം ചെയ്താണ് യുവാക്കളെ സ്വർണം കടത്തിൽ കുരുക്കുന്നത്. മോഹവലയത്തിൽ യുവാക്കൾ കുരുങ്ങുമ്പോൾ ഇവർ സ്വർണം കടത്തിന്റെ കണ്ണികളാകുന്നു. പുതിയ കാറുകളോടും ബൈക്കുകളോടുമുള്ള യുവാക്കളുടെ താത്പര്യവും യുവാക്കളെ വലയിൽ വീഴ്ത്താനുള്ള ഉപാധിയാക്കുന്നു. അതിസമ്പന്നരായി മാറാൻ കഴിയുമെന്ന് യുവാക്കൾ കരുതുമ്പോൾ ചതിയുടെ ചിത്രം പൂർത്തിയാകുന്നു.
ദുബായിൽ നിന്ന് കേരളത്തിലേക്കുള്ള സ്വർണ്ണക്കടത്ത് ഇപ്പോഴും സജീവമാണ്. ഈ സജീവത തന്നെയാണ് യുഎഇ കോൺസുലേറ്റ് കേന്ദ്രീകരിച്ചുള്ള സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതിക്കൂട്ടിലാകാനും മുഖ്യമന്ത്രിയുടെ സെക്രട്ടറി ശിവശങ്കർ പുറത്താകാനുമൊക്കെ ഇടയാക്കിയത്. ഈ ലോക്ക് ഡൗൺ സമയത്ത് 100 കോടി രൂപയുടെ സ്വർണം തിരുവനന്തപുരം വിമാനത്താവളം വഴി കേരളത്തിലെത്തിയതായാണ് കസ്റ്റംസിന്റെ അനുമാനം. നാലാമത്തെ കടത്തലിലാണ് 13.5 കോടി രൂപ വിലമതിക്കുന്ന 30 കിലോ സ്വർണം പിടികൂടിയത്. ഇതു സംബന്ധിച്ച് നടത്തിയ അന്വേഷണത്തിലാണ് ലോക്ഡൗൺ മറയാക്കി നടത്തിയ കടത്തലിന്റെ വിവരങ്ങൾ ലഭിച്ചത്. ദുബായ് വഴിയുള്ള സ്വർണക്കടത്തിന്റെ വഴികൾ ഇപ്പോഴും ദുരൂഹമാണ്.
.
മുൻപ് സ്വർണം കടത്ത് കേസിൽ കുടുങ്ങിയ മുഹമ്മദ് ഫയാസിന്റെ റോൾ സ്വർണം കടത്തിൽ പ്രധാനമാണ്. ദുബായിൽ നിന്ന് സ്വർണം കടത്തുന്ന മുഹമ്മദ് ഫയാസിനും നബീൽ അബ്ദുൾ ഖാദറിന്മൊക്കെയുള്ളത് ശക്തമായ സിപിഎം ബന്ധങ്ങളാണ്. സ്വർണക്കടത്ത് കേസിൽ പിടിയിലായ മുഹമ്മദ് ഫയാസിന്റെ വലംകൈ ആയ നബീൽ അബ്ദുൾഖാദർ ഇപ്പോഴും ദുബായിൽ നിന്നുള്ള സ്വർണം കടത്തിൽ ഒരു പ്രധാന പങ്കു വഹിക്കുന്നുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. ഫയാസിന്റെ തണലിലാണ് നബീലിന്റെ സ്വർണ്ണക്കടത്തും പുരോഗമിക്കുന്നത്. കണ്ണൂർ അഞ്ചരക്കണ്ടി സ്വദേശിയായ നബീൽ അബ്ദുൽ ഖാദർ 2013 നവംബർ എട്ടിനു കോഴിക്കോട് വിമാനത്താവളം വഴി നടന്ന സ്വർണം കടത്ത് കേസിലെ പ്രതിയായിരുന്നു.
ഡിആർഐയാണ് നബീൽ അടക്കമുള്ളവരെ അന്ന് പിടികൂടിയത്. സ്വർണ്ണക്കള്ളക്കടത്ത് കേസിൽ പ്രതിയായിരുന്ന നബീലിന്റെ തലതൊട്ടപ്പൻ മുഹമ്മദ് ഫയാസ് ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളെ ജയിലിൽ സന്ദർശിച്ച് വരുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതെല്ലാം ദുബായിൽ നിന്ന് സ്വർണം കടത്തുന്നതിൽ പാർട്ടി തലത്തിലുള്ള ബന്ധം തന്നെയാണ് ചർച്ചാ വിഷയമാകുന്നത്. ഫയാസാണ് ദുബായ് അധോലോകവുമായും ബിഗ് ഷോട്ടുകളുമായും ബന്ധം വയ്ക്കുന്നത്. ഫയാസിൽ നിന്നു തന്നെയാണ് സിപിഎമ്മിലെ ഉന്നതന്റെ മകനിലെക്കുള്ള ബന്ധം നീളുന്നത്.
ഫയാസിന്റെ സ്വർണം കടത്ത് ഏറ്റെടുത്ത് നടത്തുന്നത് ദുബായിലുള്ള നബീലാണ്. നബീലിൽ നിന്നും വിവിധ ലിങ്കുകളാണ് നീളുന്നത്. യുവാക്കൾ സ്വർണ്ണക്ക്ടത്ത് കേസിലെ പ്രതികളാകുമ്പോൾ പെൺകുട്ടികളിൽ പലരും ആത്മഹത്യയുടെ വക്കിലുമാണ്. ദുബായിൽ നിന്നുള്ള സ്വർണ്ണക്കടത്തിനു തടയിടാൻ കഴിയാതെ കേരളത്തിലെ മാഫിയയെയും നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയിലാണ്.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍