ബിജെപി കൗൺസിലറിന്റെ മുൻകാല ഡ്രൈവർ; എസ് കെ പി ടിമ്പേഴ്സിൽ കാറോട്ടിച്ചു നടന്ന സന്ദീപിന്റെ വളർച്ച അതിവേഗം; സിപിഎമ്മിന് കച്ചിതുരുമ്പായി ബിജെപിക്കാരനും സ്വപ്നയുടെ വിശ്വസ്തൻ; കള്ളക്കടത്ത് ആസൂത്രകയുടെ കാർ ഷോപ്പിലെ പങ്കാളികളിൽ സിപിഎം ബന്ധവും; ഗൾഫിൽ നിന്ന് വെറുകൈയുമായി നാട്ടിലെത്തിയ സ്വപ്നയ്ക്ക് ഇപ്പോൾ കോടികളുടെ നിക്ഷേപം; നഗരത്തിൽ പ്രധാനഭാഗത്ത് കെട്ടിടം പണിയും; കാർ ഷോപ്പിന് പുറമേ റിയൽ എസ്റ്റേറ്റ് ബിസിനസും; സ്വപ്നയുടെ സ്വത്തെല്ലാം കണ്ടുകെട്ടിയേക്കും
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: സ്വർണക്കടത്തിൽ തിരുവനന്തപുരം സ്വദേശിയായ സന്ദീപ് നായരും പ്രതിയാകുമ്പോൾ വെട്ടിലാകുന്നത് ബിജെപി. തിരുവനന്തപുരം കോർപ്പറേഷനിലെ കൗൺസിലറുടെ മുൻ ഡ്രൈവറാണ് സന്ദീപ്. സന്ദീപിന്റെ പേരുയർത്തി രാഷ്ട്രീയ പ്രതിരോധം തീർക്കാനാണ് സിപിഎം ശ്രമം. സരിത്തിനും സ്വപ്നയ്ക്കും ഒപ്പം സന്ദീപും സ്വർണക്കടത്തിൽ പങ്കാളിയാണെന്നാണ് കസ്റ്റംസ് നൽകുന്ന സൂചന. ഇതോടെ ഒളിവിൽപോയ സന്ദീപിനായി തിരച്ചിൽ ഊർജിതമാക്കി. സ്വപ്നയും സന്ദീപും ഒരുമിച്ചാണ് ഒളിവിൽ പോയതെന്നാണ് സൂചന.
സന്ദീപിന്റെ ഭാര്യ സൗമ്യയെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. ബുധനാഴ്ച ഉച്ചയോടെയാണ് സൗമ്യയെ കൊച്ചി കസ്റ്റംസ് ഓഫീസിലെത്തിച്ചത്. സന്ദീപ് ഇടയ്ക്കിടെ വിദേശത്ത് പോകാറുണ്ടെന്ന് സൗമ്യ മൊഴിനൽകിയിട്ടുണ്ട്. ചില സംശയങ്ങൾ തോന്നിയിരുന്നെങ്കിലും സ്വർണക്കടത്താണെന്ന് അറിഞ്ഞിരുന്നില്ലെന്നും ഇവർ മൊഴി നൽകിയതായാണ് വിവരം. കേസിൽ സൗമ്യയെ അറസ്റ്റ് ചെയ്യാതെ വിട്ടയച്ചു. സരിത്തും സ്വപ്നയുമായും അടുത്ത ബന്ധമുള്ളയാളാണ് സന്ദീപ്. ഇയാളുടെ സ്ഥാപനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത് സ്പീക്കർ പി. ശ്രീരാമകൃഷ്ണനായിരുന്നു. ഡിപ്ലോമാറ്റിക് ബാഗേജ് അയച്ച യു.എ.ഇയിലെ ഫാസിൽ എന്നയാളുടെ കേരളത്തിലെ ബന്ധത്തെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഇയാൾ സന്ദീപിന്റെ സുഹൃത്താണ്.
സ്വപ്നയുടെ വളർച്ച അതിവേഗമായിരുന്നു. ഭർത്താവുമായി പിണങ്ങി അബുദാബിയിൽ നിന്ന് എത്തി 2012 മുതൽ തലസ്ഥാനത്ത് തങ്ങി. ഇതിനിടെ ട്രാവൽ ഏജൻസികളിൽ മാറിമാറി ജോലിചെയ്തു. പിന്നീട് എയർ ഇന്ത്യയിലെ ഒരു ഉദ്യോഗസ്ഥന്റെ സഹായത്തിൽ ഗ്രൗണ്ട് ഹാൻഡ്ലിങ്ങ് വിഭാഗമായ സാറ്റ്സിൽ ജോലിക്കെത്തി. ഈ കാലയളവിലാണ് ക്രിമിനൽ കേസിൽ പ്രതിയാകുന്നത്. വീണ്ടും വിവാഹിതയായി. കോൺസുലേറ്റിലെ ജീവനക്കാരിയുമായി. ഗൾഫിൽനിന്ന് കാര്യമായ സമ്പാദ്യമില്ലാതെ നാട്ടിലെത്തിയ സ്വപ്നയുടെ ഇപ്പോഴത്തെ നിക്ഷേപങ്ങൾക്ക് കോടികളുടെ മതിപ്പുണ്ട്. നഗരത്തിൽ പ്രധാനഭാഗത്ത് ഒരു കെട്ടിടത്തിന്റെ നിർമ്മാണം നടക്കുന്നുണ്ട്. കാർ ഷോപ്പിലെ നിക്ഷേപത്തിനുപുറമെ മറ്റു റിയൽ എസ്റ്റേറ്റ് ബിസിനസിലും മുടക്കുമുതലുണ്ട്.
എയർ ഇന്ത്യാ സാറ്റ്സിൽ പ്രവർത്തിക്കുമ്പോൾ 24,000 രൂപയായിരുന്നു മാസശമ്പളം. കോൺസുലേറ്റിലെ ശമ്പളത്തിനും വ്യക്തമായ രേഖകളുണ്ട്. ഇതിനുശേഷം ഇവരുടെ സമ്പാദ്യത്തിലുള്ള വർധനവാണ് കസ്റ്റംസ് അനേഷിക്കുന്നത്. ഒരുതവണ സ്വർണം കടത്തുമ്പോൾ 15 ലക്ഷമായിരുന്നു പ്രതിഫലം. സ്വർണക്കടത്തിലൂടെ ആർജിച്ച സ്വത്ത് കണ്ടുകെട്ടാനാണ് അന്വേഷണ ഏജൻസികളുടെ നീക്കം. സ്വപ്നയുടെ കാർ നിക്ഷേപമുള്ള സ്ഥാപനത്തിൽ പ്രമുഖ സിപിഎം നേതാവിന്റെ മകനും പങ്കാളിത്തമുണ്ടെന്നാണ് സൂചന. ഇതെല്ലാം രാഷ്ട്രീയ ചർ്ച്ചകളിലേക്ക് കടന്നു വരും. ഈ സാഹചര്യത്തിലാണ് സ്വർണ്ണ കടത്തിലെ പ്രതി സന്ദീപിന്റെ ബിജെപി ബന്ധവും ചർച്ചായാക്കുന്നത്.
കള്ളക്കടത്തിൽ സന്ദീപിന്റെ പങ്കു വ്യക്തമായതോടെയാണ് ഭാര്യ സൗമ്യയെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം തീരുമാനിച്ചത്. സന്ദീപിനു കള്ളക്കടത്തു സംഘവുമായുള്ള അടുപ്പം സൗമ്യ സ്ഥിരീകരിച്ചിട്ടുണ്ട്. ബിസിനസ് ആവശ്യമെന്നു പറഞ്ഞ് ഭർത്താവ് ഒറ്റയ്ക്കു നടത്തിയ വിദേശയാത്രകളിൽ സംശയം തോന്നിയിരുന്നതായി സൗമ്യ മൊഴി നൽകി. തിരുവനന്തപുരം നഗരത്തിലെ ഒരു തടിക്കടയിൽ ജീവനക്കാരനായിരുന്ന സന്ദീപ് വളരെ പെട്ടെന്നു സാമ്പത്തികവളർച്ച നേടിയത് സംശയകരമാണെന്നു നാട്ടുകാരും പറയുന്നു. ദുബായ് ബന്ധങ്ങളും അന്വേഷിക്കുന്നുണ്ട്. ബിജെപി നേതാവിന്റെ ഉടമസ്ഥതയിലുള്ള എസ് കെ പി ടിമ്പേഴ്സിലായിരുന്നു സന്ദീപിന്റെ ആദ്യ ജോലി. തിരുവനന്തപുരത്ത് നിരവധി ഷോറൂമുകൾ ഇവർക്കുണ്ട്.
സ്വർണക്കടത്തു കേസ് വിവാദത്തിൽ ബിജെപി അഖിലേന്ത്യാ നേതൃത്വം കക്ഷി ചേരുകയും പ്രതിപക്ഷം മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടുകയും സമരങ്ങൾ തുടങ്ങുകയും ചെയ്തതോടെ പിണറായി സർക്കാർ രാഷ്ട്രീയമായി കടുത്ത സമ്മർദത്തിലായിരുന്നു. പഴുതടച്ച അന്വേഷണമുണ്ടാകുമെന്ന കേന്ദ്രമന്ത്രി വി. മുരളീധരന്റെയും ബിജെപി അഖിലേന്ത്യാ ജനറൽ സെക്രട്ടറി വി. മുരളീധർ റാവുവിന്റെയും മുന്നറിയിപ്പിനെക്കാൾ ആർഎസ്എസ് ഇടപെടലാണു സിപിഎം ഉദ്വേഗത്തോടെ വീക്ഷിക്കുന്നത്. ഇതിനിടെയാണ് ബിജെപി ബന്ധവും ചർച്ചയാകുന്നത്. സന്ദീപും കുമ്മനവും ചേർന്ന് നിൽക്കുന്ന ഫോട്ടോയും പുറത്തു വന്നിരുന്നു. അതിനിടെ മുഖ്യപ്രതി മുഖ്യമന്ത്രിയുടെ ഓഫിസിലെ നിത്യ സന്ദർശകയായിരുന്നുവെന്നും കൈകൾ ശുദ്ധമെന്നു തെളിയിക്കേണ്ടതു മുഖ്യമന്ത്രിയുടെ ഉത്തരവാദിത്തമാണെന്നും ആർഎസ്എസിന്റെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ് ട്വിറ്ററിൽ കുറിച്ചിരുന്നു.
തിരുവനന്തപുരം വിമാനത്താവളം വഴി മാത്രമല്ല, കൊച്ചി തുറമുഖം വഴിയും നയതന്ത്ര പാഴ്സലിൽ സ്വർണം കടത്തിയെന്നു സംശയം. അന്വേഷണം വിപുലീകരിക്കുമ്പോൾ ഇതും വിശദമായി പരിശോധിക്കും. വ്യോമ, സമുദ്ര മാർഗങ്ങൾക്കു പുറമേ കരമാർഗവും ഇന്ത്യയിലേക്കു സ്വർണം കടത്തുന്നുണ്ട്. നേപ്പാൾ, ഭൂട്ടാൻ, മ്യാന്മർ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങൾ വഴിയാണിത്. ചൈന, തയ്വാൻ, ഹോങ്കോങ് എന്നിവിടങ്ങളിൽ നിന്ന് ഇ-കൊമേഴ്സ് മാർഗവും വഴിയും കള്ളക്കടത്തുകാർ പരീക്ഷിക്കുന്നുണ്ട്. എല്ലാ വിമാനത്താവളങ്ങളിലൂടെയും സ്വർണക്കടത്തു നടക്കുന്നുണ്ട്; ചിലതു പിടിക്കപ്പെടുന്നുമുണ്ട്. എന്നാൽ, നയതന്ത്ര പാഴ്സലിലൂടെയുള്ള കള്ളക്കടത്ത് പിടിക്കുന്നത് ആദ്യമാണ്.
കഴിഞ്ഞ വർഷം കേരളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ തന്നെ കള്ളക്കടത്തിനു കൂട്ടുനിന്നതിന് അറസ്റ്റിലായി. തിരുവനന്തപുരത്ത് 5 പേരെ സിബിഐയുടെ കൊച്ചി യൂണിറ്റും കോഴിക്കോട്ടും കണ്ണൂരിലുമായി 4 പേരെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസുമാണ് (ഡിആർഐ) അറസ്റ്റ് ചെയ്തത്. തിരുവനന്തപുരത്ത് കസ്റ്റംസ് സൂപ്രണ്ട് തന്നെ അറസ്റ്റിലായിരുന്നു. ദുബായിൽ നിന്ന് തിരുവനന്തപുരത്തേക്ക് 6 തവണ സ്വർണം കടത്തിയ വനിത ദുബായിൽ ഒരു പാക്കിസ്ഥാനിയുമായി ചേർന്ന് ബ്യൂട്ടി പാർലർ നടത്തിയിരുന്നു എന്നറിഞ്ഞതോടെ അന്വേഷണം എൻഐഎയും റോയും ഏറ്റെടുത്തു. പാക്കിസ്ഥാൻ ബന്ധത്തിനു തീവ്രവാദ സ്വഭാവമുണ്ടോ എന്നാണ് അന്വേഷിക്കുന്നത്. ഇതേ തരത്തിലുള്ള അന്വേഷണം ഇവിടേയും നടക്കും.
Stories you may Like
- സുരേഷ് ഗോപി ഈ ശനിയാഴ്ച കേന്ദ്രമന്ത്രി ആവുമോ?
- ഇനിയും നിയമോപദേശം തേടും; ആക്ഷൻ ഹീറോയെ ഇനി സ്റ്റേഷനിൽ വരുത്തില്ല
- ഷാജി കൈലാസ് കുറിപ്പിൽ ഒളിപ്പിക്കുന്നത് എന്ത്? തൃശൂരിലെ 'ത്രികോണം' ചർച്ചകളിൽ
- മോദിക്കൊപ്പം ആക്ഷൻ ഹീറോ വേദി പങ്കിടുക അറസ്റ്റ് ഭീഷണിയിൽ; സർക്കാർ നിലപാട് നിർണ്ണായകം
- വൈറലായി ആ പഴയ കൊട്ടിയൂർ ചിത്രം; ആക്ഷൻ ഹീറോയെ പൊലീസ് അറസ്റ്റു ചെയ്യും
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി: പരാതി നൽകിയതോടെ വിദേശത്തേക്ക് കടന്ന യുവാവ് വിമാനത്താവളത്തിൽ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍