തമ്പനൂർ രവിയുടെ മരുമകളാണ് സ്വപ്ന സുരേഷെന്ന വ്യാജപ്രചരണം പൊളിഞ്ഞത് 'ബിഹാറിൽ കൊച്ചുമകൻ വളരുന്നത് അറിയാത്ത നേതാവ്' എന്നകാര്യം ഓർമ്മിപ്പിച്ച്; പിന്നാലെ ഹൈദരലി തങ്ങൾക്ക് സ്വപ്നയുമായി ബന്ധമെന്ന വിധത്തിലും കള്ളപ്രചരണം; കെഎസ്യു നേതാവിന്റെ വിവാഹത്തിന് ഉമ്മൻ ചാണ്ടി പോയപ്പോഴുള്ള ചിത്രം ഉപയോഗിച്ച് സരിത്തിനൊപ്പമെന്നും കുപ്രചരണം; ജയ്ഹിന്ദ് ടിവി വാർത്തയും കള്ളമാക്കി; സോളാർ കേസുപോലെ സ്വർണക്കടത്തു കേസും ഉയർന്നപ്പോൾ സിപിഎം പ്രതിരോധം വ്യാജപ്രചരണങ്ങളിലൂടെ; എല്ലാം പൊളിഞ്ഞടുങ്ങി
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: സിപിഎമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും കടുത്ത പ്രതിരോധത്തിലാക്കുന്നതാണ് തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണ്ണക്കടത്തു കേസും സ്വപ്ന സുരേഷ് എന്ന വിവാദ നായികയുടെ സാന്നിധ്യവും. മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ഐടി വകുപ്പിലെ ഉദ്യോഗസ്ഥയായി സ്വപ്ന സുരേഷ് കള്ളക്കടത്തു കേസിൽ കുടുങ്ങിയപ്പോഴാണ് ഐടി സെക്രട്ടറി എം ശിവശങ്കരനെ പുറത്താക്കിയത്. എന്നാൽ, ഈ വിഷയത്തിൽ പ്രതിരോധത്തിൽ ആയപ്പോൾ പലവിധത്തിലുള്ള പ്രതിരോധത്തിനാണ് സിപിഎം ശ്രമം. ഇതിന് വേണ്ടി വ്യാജപ്രചരണം സൈബർ ലോകത്ത് സഖാക്കൾ വ്യാജപ്പചരണങ്ങളുടെ കെട്ടുതന്നെ പൊട്ടിക്കുകയായിരുന്നു. നേതാക്കളെ ലക്ഷ്യമിട്ടുള്ള തേജോവധ ശ്രമങ്ങളായിരുന്നു ഇവയെല്ലാം.
സ്വപ്ന സുരേഷിനൊപ്പം മുഖ്യമന്ത്രിയുടെ ചിത്രങ്ങൾ രംഗത്തുവരികയും ശിവശങ്കരനെതിരെ ഫ്ളാറ്റിലെ അയൽവാസികൾ രംഗത്തുവരികയും ചെയ്തപ്പോൾ ആദ്യം തമ്പാനൂർ രവിയെ മോശക്കാരനാക്കാനാണ് സൈബർ സഖാക്കൾ ശ്രമിച്ചത്. വ്യാജപ്രചരണം സൈബർ ലോകത്ത് ശക്തമായതോടെ തമ്പാനൂർ രവി തന്നെ രംഗത്തെത്തി. സ്വർണക്കടത്തു കേസിലെ ആസൂത്രക സ്വപ്ന സുരേഷ് തന്റെ മരുമകളാണെന്ന് ആരോപിച്ചു സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടത്തുന്നവർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് കെപിസിസി ജനറൽ സെക്രട്ടറി തമ്പാനൂർ രവി ഡിജിപിക്കും സിറ്റി പൊലീസ് കമ്മിഷണർക്കും പരാതി നൽകി. തന്റെ കുടുംബവുമായി സ്വപ്നയ്ക്ക് ഒരു ബന്ധവുമില്ലെന്നും സൈബർ സഖാക്കളെ മുൻനിർത്തി അടിസ്ഥാനരഹിത ആരോപണം ഉന്നയിക്കുകയാണെന്നും തമ്പാനൂർ രവി പറഞ്ഞു.
മാത്രമല്ല, താനറിയാതെ ബിഹാറിൽ കൊച്ചുമകൻ വളരുന്ന സാഹചര്യം ഇല്ലെന്ന രാഷ്ട്രീയ മറുപടിയു ഈ വ്യാജപ്രചരണത്തിനെതിരെ കോൺഗ്രസ് നേതാക്കൾ നൽകുകയും ചെയത്ു. ഇതിനിടെ, 'സ്വർണക്കടത്തു കേസിലെ പ്രതി സരിത് കുമാർ ഉമ്മൻ ചാണ്ടിക്കൊപ്പം' എന്ന വ്യാഖ്യാനത്തോടെ ഇടത് അനുകൂല പേജുകളും അക്കൗണ്ടുകളും പ്രചരിപ്പിച്ചത് മറ്റൊരു ചിത്രമായിരുന്നു. ഈ വ്യാജപ്രചരണവും കുറച്ചു സമയങ്ങൾകൊണ്ട് തന്നെ കോൺഗ്രസുകാർ പൊളിച്ചു. സരിത്തെന്ന വിധത്തിൽ പ്രചരിപ്പിച്ചത് കെഎസ്യു കോട്ടയം ജില്ലാ ജനറൽ സെക്രട്ടറി സച്ചിൻ മാത്യുവിന്റെ ചിത്രമായിരുന്നു.
വ്യക്തിഹത്യക്കെതിരെ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകുകയും ചെയ്തു സച്ചിൻ. കഴിഞ്ഞ ദിവസം വിവാഹിതനായ സച്ചിനെയും ഭാര്യയെയും ഈ ഞായറാഴ്ച ഉമ്മൻ ചാണ്ടി വീട്ടിലെത്തി ആശംസകൾ അറിയിച്ചിരുന്നു. ഇതിന്റെ ചിത്രമാണ് സരിത്തിന്റേതെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ ചിലർ പ്രചരിപ്പിക്കുന്നത്. സ്വർണ കള്ളക്കടത്ത് വിവാദത്തിൽ അകപ്പെട്ട മുഖ്യമന്ത്രിയെയും സർക്കാരിനേയും പ്രതിരോധിക്കാൻ ഇടത് സൈബർ പോരാളികൾ നടത്തിയ ശ്രമത്തിനെതിരെ പരാതി. മുഖ്യപ്രതി സരിത് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോടൊപ്പം എന്ന രീതിയിൽ പ്രചരിപ്പിച്ച ഫേസ്ബുക്ക് പോസ്റ്റുകൾക്കെതിരെയാണ് കെഎസ് യു നേതാവ് പരാതിയുമായെത്തിയത്.
സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചരണം നടത്തിയവരുടെ വിവരങ്ങളും തെളിവുകളും അടക്കമാണ് സച്ചിൻ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്. അബദ്ധം മനസിലാക്കിയ പോരാളികളിൽ പലരും പിന്നീട് പോസ്റ്റ് മുക്കി. പക്ഷെ സച്ചിന്റെ ചിത്രം ഇപ്പോളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. വ്യാജപ്രചാരണത്തിനെതിരെ നിയമ പോരാട്ടത്തിനൊരുങ്ങുകയാണ് സച്ചിൻ.
ഹൈദരലി തങ്ങളെ അവഹേളിക്കാൻ ഉപയോഗിച്ചത് ഒഐസിസി വനിതാ നേതാവിനൊപ്പമുള്ള ചിത്രം
സിപിഎം സഖാക്കൾ നടത്തിയ മറ്റൊരു കള്ളപ്പപ്രചരണം ഹൈദരലി ശിഹാബ് തങ്ങളെ ലക്ഷ്യം വച്ചായിരുന്നു. ഹൈദരലി തങ്ങൾക്കൊപ്പം സ്വപ്ന സുരേഷ് എന്ന വിധത്തിൽ പ്രചരിപ്പിച്ചത് മറ്റൊരു വനിതാ നേതാവിനൊപ്പമുള്ള ചിത്രമായിരുന്നു. സ്വപ്ന സുരേഷെന്ന തരത്തിൽ പ്രചരിക്കുന്നത് ബഹ്റൈനിലെ ഒഐസിസി വനിതാ വിഭാഗം മുൻ പ്രസിഡണ്ടിന്റേതായിരുന്നു. മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾക്കൊപ്പമുള്ള ചിത്രമാണ് സ്വപ്നയുടേതെന്ന രീതിയിൽ പ്രചരിക്കുന്നത്. എന്നാൽ, ബഹ്റൈനിലെ ഒഐസിസി അടക്കമുള്ള സാമൂഹ്യ സംഘടനകളിൽ സജീവമായി പ്രവർത്തിക്കുന്ന പ്രവാസി മലയാളി ഷീജ നടരാജിന്റേതാണ് ചിത്രം.
2016 മാർച്ചിൽ ബഹ്റൈനിൽ ഹൈദരലി തങ്ങൾ വന്നപ്പോൾ അദ്ദേഹത്തെ സഹപ്രവർത്തകർക്ക് ഒപ്പം സന്ദർശിച്ച ഫോട്ടോയാണിത്. ഇതാണ് സിപിഎം സൈബർ സഖാക്കൾ വ്യാപകമായി പ്രചരിപ്പിച്ചത്. സ്വപ്ന സുരേഷ് എന്ന നിലയിൽ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഷീജ നടരാജ് ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.
ഷീജ നടരാജിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;
പ്രിയരേ...
ഞാൻ ഷീജ നടരാജ്. ബഹ്റൈനിൽ ആണുള്ളത്. ഇവിടെ ഒ ഐ സി സി യിൽ ഉൾപ്പെടെ സാമൂഹ്യ സംഘടനകളിൽ പ്രവർത്തിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം മുതൽ ഞാനും ബഹുമാനപ്പെട്ട പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളും മറ്റു ചിലരും കൂടി നിൽക്കുന്ന ഒരു ഫോട്ടോ തെറ്റിധാരണ ഉണ്ടാക്കുന്ന രീതിയിൽ പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽ പെട്ടു. 2016 മാർച്ച് മാസത്തിൽ ബഹ്റൈനിൽ ബഹുമാനപ്പെട്ട തങ്ങൾ വന്നപ്പോൾ അദ്ദേഹത്തെ സഹപ്രവർത്തകർക്ക് ഒപ്പം സന്ദർശിച്ച ഫോട്ടോ ആയിരുന്നു അത്. ഇപ്പൊൾ പലരും അത് പ്രചരിപ്പിക്കുന്നത്, എന്നെ സ്വപ്ന സുരേഷ് എന്ന് പറഞ്ഞാണ്. ഈ പ്രചരണം നടത്തുന്ന ആളുകളുടെ പേരിൽ എനിക്ക് നിയമനടപടികളുമായി മുന്നോട്ട് പോകേണ്ടി വരുമെന്ന് അറിയിക്കുന്നു.
ഉമ്മൻ ചാണ്ടിക്കൊപ്പം സ്വപ്നയെന്ന് വരുത്താനും കുപ്രചരണം
ഉമ്മൻ ചാണ്ടിക്കെതിരായ മറ്റൊരു സൈബർ കള്ളവും പൊളിഞ്ഞിട്ടുണ്ട്. തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് എന്ന പേരിൽ, തന്റെ ഫോട്ടോ വ്യാജമായി പ്രചരിപ്പിച്ചെന്ന് ദുബായിലെ പ്രവാസി യുവതിയാണ് പരാതിയുമായി രംഗത്തുവന്നത് തിരുവല്ല സ്വദേശി രേഷ്മ റെജിയും അമ്മയും ഉൾപ്പടെയുള്ളവർ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കൊപ്പം നിൽക്കുന്ന ഫോട്ടോയാണ് സ്വപ്നയെന്ന പേരിൽ പ്രചരിപ്പിച്ചത്. ദുബായിൽ 2014 ൽ നടന്ന വേൾഡ് മലയാളി കൗൺസിലിന്റെ യോഗത്തിൽ, കുടുംബവുമൊത്തു പങ്കെടുത്ത തന്നെ, സ്വപ്നയെന്ന് പറഞ്ഞ്, സിപിഎം സൈബർ സഖാക്കൾ വ്യാജ പ്രചരണം നടത്തുകയായിരുന്നു. ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഇവർ പറഞ്ഞു.
സ്വപ്നയെ അറിയില്ലെന്ന വാദം കള്ളമെന്ന് ചെന്നിത്തല, ചിത്രങ്ങൾ പുറത്തുവിട്ട് രമേശ് ചെന്നിത്തല
സ്വപ്ന സുരേഷിനെ അറിയില്ലെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. സ്പേസ് കോൺക്ലേവിന്റെ മുഖ്യസംഘാടകയായിരുന്നു സ്വപ്ന. സംസ്ഥാന സർക്കാർ നടത്തിയ പരിപാടിയിൽ ആളുകളെ ക്ഷണിച്ചതും ധാരണാപത്രം കൈമാറിയതും ഇവരായിരുന്നു. പരിപാടിയിൽ മുഖ്യമന്ത്രിയും പങ്കെടുത്തു. എന്നിട്ടും സ്വപ്നയെ അറിയില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പരിപാടിയിൽ മുഖ്യമന്ത്രി പങ്കെടുത്തതിന്റെ ചിത്രങ്ങളും അദ്ദേഹം പുറത്തുവിട്ടു. അതേസമയം മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണം നേരിടണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. സ്വപ്നയുമായി മുഖ്യമന്ത്രിയുടെ ഓഫീസിന് അടുത്ത ബന്ധമുണ്ട്. ഐ.ടി വകുപ്പിലെ സ്വപ്നയുടെ നിയമനം മുഖ്യമന്ത്രിയുടേയും സർക്കാരിന്റെയും അറിവോടെയാണ്. സ്വപ്നയെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ജയ് ഹിന്ദ് ടിവി വീഡിയോ എഡിറ്റിങ് നടത്തിയെന്നതും വ്യാജം
സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെ ബന്ധപ്പെടുത്തുന്നതിനും മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തുന്നതിനുമായി എഡിറ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ച കോൺഗ്രസ് ചാനൽ ജയ്ഹിന്ദിനെതിരെ കേസെടുത്തിരുന്നു. വീഡിയോയിൽ എഡിറ്റിങ് നടത്തി മുഖ്യമന്ത്രിക്ക് പിറകിൽ നിൽക്കുന്നത് സ്വപ്ന എന്ന് തെറ്റിദ്ധരിപ്പിച്ച് സംപ്രേഷണം നടത്തുകയാണ് ജയ്ഹിന്ദ് ചാനൽ ചെയ്തത് എന്നായിരുന്നു ആരോപണം. എന്നാൽ, ആരോപണം തെറ്റാണെന്ന് വ്യക്തമായി.
മുഖ്യമന്ത്രി പങ്കെടുത്ത ഒരു ഇഫ്താർ പാർട്ടിയിൽ സ്വപ്ന സുരേഷ് മുഖ്യമന്ത്രിയുടെ ചെവിയിൽ എന്തോ പറയുന്നതായുള്ള വീഡിയോ ആണ് ജയ് ഹിന്ദ് ടിവി സംപ്രേഷണം ചെയ്തത്. ഈ വീഡിയോ വ്യാജമാണെന്ന ആരോപണം പൊളിയുകയായിരുന്നു. ഈ വീഡിയോ ഒറിജിനൽ ആണെന്നും ടൈ്ംസ് ഓഫ് ഇന്ത്യയിൽ അടക്കം വന്നിട്ടുണ്ടെന്ന് ജയ് ഹിന്ദ് ചാനൽ അധികൃതർ വ്യക്തമാക്കുന്നു.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്