മദ്യനിരോധനം : ചരിത്രത്തിൽ നിന്നും ചില പ്രായോഗിക പാഠങ്ങൾ
കേരളീയരുടെ വർദ്ധിച്ചു വരുന്ന മദ്യാസക്തിക്ക് തടയിടാനും പത്ത് വർഷം കൊണ്ട് പടിപടിയായി മദ്യനിരോധനം നടപ്പിൽ വരുത്താനും കേരളാ സർക്കാർ തീരുമാനിച്ചിരിക്കുന്നു. അതിന്റെ ഭാഗമായി ഫൈവ്സ്റ്റാർ അല്ലാത്ത ബാറുകൾ പൂട്ടാനും സർക്കാർ അടിയന്തിരമായി തീരുമാനം എടുത്തു കഴിഞ്ഞു .ഈയവസരത്തിൽ മദ്യനിരോധനം എത്രത്തോളം പ്രായോഗികമാണ് എന്ന് ചരിത്രവും വർത്തമാനവും പരിശോധിച്ച് ഒന്ന് മനസ്സിലാക്കാൻ ശ്രമിക്കാം.
ഒറ്റയടിക്ക് കേൾക്കുമ്പോൾ മദ്ധ്യവർഗ്ഗത്തിന്റെ കപട സദാചാരബോധത്തിനെ സോപ്പിട്ടു പതപ്പിക്കാൻ കഴിയുന്ന ഒരു വാക്കാണ് മദ്യനിരോധനം. നിരോധനം അതെന്തിന്റെ ആയാലും പലപ്പോഴും വിപരീതഫലമേ ഉളവാക്കുകയുള്ളൂ. മനുഷ്യന്റെ ചരിത്രത്തോളം തന്നെ പഴക്കമുള്ള മദ്യത്തിന്റെ നേരെ ഈ നിരോധനത്തിന്റെ വാൾ നീട്ടുന്നതിനു മുന്നേ ഇത്തരം നിരോധനങ്ങൾ നടപ്പാക്കിയ ഇടങ്ങളിൽ അത് എന്ത് തരം പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കിയത് എന്ന് പഠിക്കേണ്ടിയിരിക്കുന്നു.
ചരിത്രത്തിൽ രേഖപ്പെടുത്തിയ ആദ്യ മദ്യനിരോധനം നടപ്പാക്കിയത് ബി സി 2200 കാലഘട്ടത്തിൽ, ചൈനയിലെ സിയാ സാമ്രാജ്യത്തിന്റെ സ്ഥാപകനായ ‘യു’ ചക്രവർത്തിയാണ്. എന്നാൽ ഇദ്ദേഹത്തിന്റെ മരണശേഷം ഇദ്ദേഹത്തിന്റെ മകൻ തന്നെ ഈ നിരോധനം എടുത്തുകളഞ്ഞതായി പറയപ്പെടുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദങ്ങളിൽ ലോകത്തിന്റെ പല ഭാഗങ്ങളിലും മദ്യ നിരോധനം നടപ്പാക്കുകയുണ്ടായി. എന്നാൽ ഇതിൽ ഭൂരിഭാഗവും തികഞ്ഞ പരാജയമായിരുന്നു എന്ന് മാത്രമല്ല, ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുകയും ചെയ്തു.
സ്കാന്റിനേവിയൻ രാജ്യങ്ങളായ ഡെന്മാർക്ക്, സ്വീഡൻ, നോർവേ തുടങ്ങിയ സ്ഥലങ്ങളിൽ പലപ്പോഴും മദ്യത്തിന്റെ ഉപയോഗം നിയന്ത്രിക്കാൻ സർക്കാർ ശ്രമിച്ചു എങ്കിലും പൂർണ്ണ നിരോധനം ഫലപ്രാപ്തിയിലെത്തിയില്ല എന്നത് തന്നെയാണ് സത്യം. നികുതി വർദ്ധിപ്പിക്കുന്നത് പോലെയുള്ള ചില നിയന്ത്രണങ്ങൾ നടപ്പാക്കാനും ഉത്പാദനത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും മാത്രമേ കഴിഞ്ഞിട്ടുള്ളൂ. സ്വീഡൻ പോലെയുള്ള രാജ്യങ്ങളിൽ വീര്യം കൂടിയ മദ്യത്തിന്റെ ഉത്പാദനം പൂർണ്ണമായും സർക്കാരിന്റെ കുത്തകയാണ്. (ലോകപ്രശസ്തമായ അബ്സോല്യൂട്ട് വോഡ്ക സ്വീഡനിൽ നിന്നാണ് ഉത്പാദിപ്പിക്കുന്നത്).
കാനഡയിൽ സർക്കാർ സമ്പൂർണ്ണ മദ്യ നിരോധനം നടപ്പാക്കാനുള്ള ശ്രമങ്ങൾ പത്തൊൻപതാം നൂറ്റാണ്ട് മുതൽ തുടങ്ങിയതാണ്. 1898-ൽ നിരോധനത്തെ 51.3% പേർ വോട്ടെടുപ്പിലൂടെ പിന്തുണച്ചു. മിക്കവാറും എല്ലാ പ്രവിശ്യയിലും ഇങ്ങനെ നേരിയ ഭൂരിപക്ഷം നിരോധനത്തിന് ലഭിച്ചെങ്കിലും ക്യുബെക് പ്രവിശ്യയിലെ 81.2% പേരും നിരോധനത്തെ എതിർക്കുകയാണ് ഉണ്ടായത്. അതുകൊണ്ട് തന്നെ ഫെഡറൽ തലത്തിൽ ഈ നിയമം പാസാക്കുന്നതിൽ നിന്നും അന്നത്തെ പ്രധാനമന്ത്രി വിൽഫ്രഡ് ലോറിയറുടെ നേതൃത്വത്തിലുള്ള സർക്കാർ പിന്മാറുകയാണ് ഉണ്ടായത്. പിന്നീട് പല പ്രവിശ്യകളും പ്രാദേശികമായി നിരോധനം നടപ്പിലാക്കി.1918-ൽ ഒന്നാം ലോകമഹായുദ്ധത്തോടനുബന്ധിച്ചു പാസ്സാക്കിയ വാർ മെഷേഴ്സ് ആക്റ്റ് രാജ്യത്ത് സമ്പൂർണ്ണ മദ്യ നിരോധനം നടപ്പാക്കിയെങ്കിലും പിന്നീട് ഇത് പിൻവലിച്ചു. പ്രാദേശികമായ നിരോധന നിയമങ്ങളും ഘട്ടംഘട്ടമായി പിൻവലിക്കേണ്ടി വന്നു. എല്ലാ മദ്യനിരോധന നിയമങ്ങളുടെയും ചാലകശക്തിയായി പ്രവർത്തിച്ചത് മതാധിഷ്ടിത സംഘടനകൾ (പ്രധാനമായും പ്രൊട്ടസ്റ്റന്റ് സഭകൾ) ആണ് എന്നതാണ് കൗതുകകരം. മദ്യത്തെ നിയന്ത്രിക്കുകയല്ലാതെ നിരോധിക്കാൻ സാധ്യമല്ല എന്ന തിരിച്ചറിവാണ് മേൽപ്പറഞ്ഞ സർക്കാരുകളെ നിരോധനത്തിൽ നിന്നും പിന്മാറാൻ നിർബന്ധിതരാക്കിയത്.
ഗുജറാത്തിലെ മദ്യനിരോധനം ആ സംസ്ഥാനത്തെ മാത്രമല്ല അയൽസംസ്ഥാനങ്ങളിലെ സർക്കാർ ഉദ്യോഗസ്ഥരെക്കൂടി അഴിമതിക്കാരാക്കുന്നു എന്നതാണ് ഖേദകരം. ഗുജറാത്തുമായി അതിർത്തി പങ്കിടുന്ന രാജസ്ഥാനിലെ ദുൻഗർപ്പൂർ പോലെയുള്ള ജില്ലകളിൽ സർക്കാർ ബസുകൾ അടക്കം മദ്യം കടത്താനുള്ള മാർഗമായി ഉപയോഗിക്കപ്പെടുന്നു. അതിലെ ജീവനക്കാരും പൊലീസും അതിനെ നിശബ്ദമായി പിന്തുണയ്ക്കുന്നവരും. എതിർക്കാൻ ശ്രമിച്ചാൽ മാഫിയ സംഘങ്ങളുടെ ആക്രമണത്തിന് വിധേയമാകും എന്നത് ഉറപ്പായ കാര്യമായതിനാൽ ഭൂരിഭാഗം ഉദ്യോഗസ്ഥരും ഇതിനു കൂട്ട് നിൽക്കുന്നുമദ്യനിരോധനം ഏറ്റവും ദോഷകരമായ രീതിയിൽ ബാധിക്കുകയും അതിൽ നിന്നും പാഠം ഉൾക്കൊണ്ടു നിരോധനം പൂർണ്ണമായും പിൻവലിക്കുകയും ചെയ്ത ഒരു രാജ്യമാണ് അമേരിക്കൻ ഐക്യനാടുകൾ. നമ്മുടെ നാട്ടിലെ പാതിരിമാർ നയിക്കുന്ന മദ്യവിരുദ്ധസമിതി പോലെ അവിടുത്തെ പ്രൊട്ടസ്റ്റന്റ് സഭകളുടെ പിന്തുണയിൽ പ്രവർത്തിച്ചിരുന്ന ആന്റി സലൂൺ ലീഗ് എന്ന സംഘടനയാണ് 1920-ലെ പതിനെട്ടാം ഭരണഘടനാ ഭേദഗതിവഴി നിരോധനം നടപ്പിലാക്കാൻ സർക്കാരിൽ സമ്മർദ്ദം ചെലുത്തിയത്. 1917-ഡിസംബർ 18-നു തുടങ്ങിയ ശ്രമങ്ങൾ 1919-ഒക്ടോബർ 28-നു വിജയത്തിലെത്തി. പ്രസിഡന്റ് വുഡ്രോ വിത്സൺ തന്റെ വീറ്റോ അധികാരം ഉപയോഗിച്ച് നാഷണൽ പ്രൊഹിബിഷൻ ആക്റ്റ് പാസാക്കി. ഈ നിയമം പിൽക്കാലത്ത് വോൾസ്റ്റെഡ് ആക്റ്റ് (ആൻഡ്രൂ വോൾസ്റ്റെഡ് ആയിരുന്നു അന്നത്തെ ഹൗസ് ജുഡിഷ്യറി കമ്മിറ്റിയുടെ ചെയർമാൻ) എന്നാണു അറിയപ്പെട്ടത്. ഈ നിയമപ്രകാരം മദ്യം (0.5 %ത്തിൽ കൂടുതൽ വീര്യമുള്ളത്) ഉണ്ടാക്കുന്നതും കൊടുക്കുന്നതും കുടിക്കുന്നതും എല്ലാം നിരോധിക്കപ്പെട്ടു.
എന്നാൽ അതിനു വളരെ വലിയ വിലയാണ് സർക്കാരിന് കൊടുക്കേണ്ടി വന്നത്. മദ്യത്തിന്റെ നിയമവിരുദ്ധമായ ഉത്പാദനവും വിതരണവും നടത്താൻ മാഫിയ സംഘങ്ങൾ ഉണ്ടാകുകയും അവർ ശക്തി പ്രാപിക്കുകയും ചെയ്തു. അവരിൽ പലരും പല പ്രവിശ്യകളും സമാന്തര സർക്കാരിനെപ്പോലെ നിയന്ത്രിക്കാൻ തുടങ്ങി. ഒമാഹയിലെ (നെബ്രാസ്ക) ടോം ഡെന്നിസനേപ്പോലെയും ഷിക്കാഗോയിലെ അൽ കാപ്പോണിനെപ്പോലെയുമുള്ള അധോലോകനേതാക്കൾ രാഷ്ട്രീയം നിയന്ത്രിക്കാൻ തുടങ്ങി. ഗ്യാങ് വാറുകൾ, കൂട്ടക്കൊലകൾ എന്നിവ നിത്യസംഭവങ്ങളായി മാറി.
രണ്ടു ഗ്രൂപ്പുകൾ തമ്മിലുള്ള കുടിപ്പകയുടെ ഭാഗമായി 1929 ഫെബ്രുവരി 14നു നടന്ന സെന്റ് വാലന്റൈൻസ് ഡേ കൂട്ടക്കൊല അമേരിക്കൻ രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ ഒന്നാണ്. ഒരേസമയം അധോലോക സംഘങ്ങളുടെ അഴിഞ്ഞാട്ടത്തിൽ ജനങ്ങൾ വലയുകയും മദ്യത്തിന്റെ ലഭ്യതയ്ക്ക് വേണ്ടി ഇതേ ജനങ്ങൾ ഭാഗികമായി അവരെ പിന്തുണയ്ക്കുകയും ചെയ്യുന്ന തരത്തിലുള്ള പ്രത്യേക സാമൂഹികാവസ്ഥ സംജാതമായി. 1929 മുതൽ 1933 വരെ അമേരിക്കൻ പ്രസിഡന്റ് ആയിരുന്ന ഹെർബർട്ട് ഹൂവർ മദ്യ നിരോധനത്തെക്കുറിച്ച് പറഞ്ഞ വാചകം പ്രസക്തമാണ് : "ഉത്കൃഷ്ടമായ ലക്ഷ്യത്തോട് കൂടിയ മഹത്തായ സാമ്പത്തിക-സാമൂഹിക പരീക്ഷണം; ലക്ഷ്യത്തിലെത്താൻ കഴിയാത്തതും". പക്ഷെ അദ്ദേഹത്തിന് ശേഷം വന്ന ഫ്രാങ്ക്ലിൻ ഡി റൂസ്വെൽറ്റ് ഈ നിയമം പിൻവലിച്ചുകൊണ്ട് 1933 ഡിസംബർ 5-നു ഇരുപത്തിയൊന്നാം ഭരണഘടനാഭേദഗതി നടപ്പിലാക്കി. തന്റെ പ്രിയപ്പെട്ട പാനീയമായ മാർട്ടിനി കഴിച്ചുകൊണ്ടാണ് റൂസ്വെൽറ്റ് നിരോധനം പിൻവലിച്ചത് ആഘോഷിച്ചത്.
ഇനി ഇന്ത്യയിലേയ്ക്ക് വരാം. ഇന്ത്യയിൽ സമ്പൂർണ്ണ മദ്യ നിരോധനം നിലവിലുള്ള സംസ്ഥാനങ്ങൾ ഗുജറാത്ത്, നാഗാലാണ്ട് എന്നിവയാണ്. മണിപ്പൂരിന്റെ ചില ഭാഗങ്ങളിലും ലക്ഷദ്വീപിലും മദ്യനിരോധനം നിലവിലുണ്ട്. ഇതിൽ ഗുജറാത്തിൽ മദ്യനിരോധനം നടപ്പിലാക്കിയത് 1961-ലാണ്. മഹാത്മാഗാന്ധി ജനിച്ച സംസ്ഥാനം എന്ന പരിഗണനയാണ് ഈ നിരോധനത്തിന് പിന്നിലെ പ്രധാന കാരണം (താൻ ജനിച്ച സ്ഥലത്ത് മറ്റൊരാൾ ജനിച്ചുപോയി എന്നത് ഒരു ജനതയുടെ മുഴുവൻ ജീവിതശൈലിയെ നിയന്ത്രിക്കുന്ന അവസ്ഥ ). പക്ഷേ ഗുജറാത്തിൽ മദ്യം സുലഭമാണ്. അതുപോലെ അതിന്റെ വിതരണത്തെ നിയന്ത്രിക്കുന്ന മാഫിയാ സംഘങ്ങളും. ലത്ത എന്നാ പേരുള്ള ചാരായം വാറ്റുന്ന സംഘങ്ങൾ, മഹാരാഷ്ട്രയിൽ നിന്നും രാജസ്ഥാനിൽ നിന്നും മധ്യപ്രദേശിൽ നിന്നും വിദേശമദ്യവും സ്പിരിറ്റും കടത്തുന്ന സംഘങ്ങൾ അങ്ങനെ അധോലോകം സർക്കാരിനെ നിയന്ത്രിക്കുന്ന അവസ്ഥ 1920-കളിലെ അമേരിക്കയെപ്പോലെ തന്നെ ഗുജറാത്തിലും ഉണ്ട്. 2009 ജൂലൈ 7-നു അഹമ്മദാബാദിൽ ഉണ്ടായ മദ്യദുരന്തത്തിൽ മരിച്ചത് 122-പേരാണ്. നിരോധനം നടപ്പിലാക്കിയ ശേഷം ഏതാണ്ട് നാനൂറുപേരുടെ ജീവനെങ്കിലും വിവിധ മദ്യദുരന്തങ്ങളിലായി പൊലിഞ്ഞിട്ടുണ്ട് എന്നാണു കണക്കുകൾ.ഫലത്തിൽ മദ്യ ഉപഭോഗം അതുപോലെ നിൽക്കുകയും എന്നാൽ അതിന്റെ നികുതി സർക്കാരിന് ലഭിക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ് നിലവിലുള്ളത്. നിയമവിരുദ്ധമായി നടക്കുന്ന മദ്യ ഉപഭോഗത്തിന്റെ കണക്ക് പരിഗണിച്ചാൽ സർക്കാരിന് ലഭിക്കേണ്ട 3000 കോടി രൂപയുടെ നികുതിയാണ് ഓരോ വർഷവും നഷ്ടം. ക്രമസമാധാനപാലനത്തിന് അധികമായി ചെലവഴിക്കേണ്ട തുക വേറെയും.മദ്യ നിരോധനം നടപ്പിലാക്കാൻ മാത്രം ഗുജറാത്ത് സർക്കാരിന് ഒരു വകുപ്പ് ഉണ്ട് എന്ന് പറയുമ്പോഴേ അതിന്റെ തീവ്രത മനസ്സിലാകൂ.എന്നിട്ടും നിയന്ത്രിക്കാൻ കഴിയുന്നുമില്ല.
ഗുജറാത്തിലെ മദ്യനിരോധനം ആ സംസ്ഥാനത്തെ മാത്രമല്ല അയൽ സംസ്ഥാനങ്ങളിലെ സർക്കാർ ഉദ്യോഗസ്ഥരെക്കൂടി അഴിമതിക്കാരാക്കുന്നു എന്നതാണ് ഖേദകരം. ഗുജറാത്തുമായി അതിർത്തി പങ്കിടുന്ന രാജസ്ഥാനിലെ ദുൻഗർപ്പൂർ പോലെയുള്ള ജില്ലകളിൽ സർക്കാർ ബസുകൾ അടക്കം മദ്യം കടത്താനുള്ള മാർഗമാണ്. അതിലെ ജീവനക്കാരും പൊലീസും അതിനെ നിശബ്ദമായി പിന്തുണയ്ക്കുന്നവരും. എതിർക്കാൻ ശ്രമിച്ചാൽ മാഫിയ സംഘങ്ങളുടെ ആക്രമണത്തിന് വിധേയമാകും എന്നത് ഉറപ്പായ കാര്യമായതിനാൽ ഭൂരിഭാഗം ഉദ്യോഗസ്ഥരും ഇതിനു കൂട്ട് നിൽക്കുന്നു.
മഹാരാഷ്ട്രയിൽ നിന്നും ട്രെയിനിലാണ് സ്പിരിറ്റ് ഗുജറാത്തിലേയ്ക്ക് കടത്തുന്നത്. ഇക്കഴിഞ്ഞ ജനുവരി മാസം ബാന്ദ്ര-ഡെറാഡൂൺ എക്സ്പ്രസ്സിലെ ബോഗികൾക്കുള്ളിൽ തീപിടുത്തമുണ്ടാകുകയും ഒൻപതു പേർ മരിക്കുകയും ചെയ്തിരുന്നു. ഗുജറാത്തിലേയ്ക്ക് കടത്താൻ ട്രെയിനിൽ കയറ്റിയ സ്പിരിറ്റ് ആണ് തീപിടുത്തത്തിനു കാരണം എന്ന് റെയിൽവേ സംശയം പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞ മാർച്ചിലാണ് മെഹ്സാന ജില്ലയിലെ ഭസാരിയ ഗ്രാമത്തിൽ ഒരു വനിതാ എസ്ഐയേയും മൂന്നു മാദ്ധ്യമപ്രവർത്തകരെയും സ്പിരിറ്റ് മാഫിയ ആക്രമിക്കുകയും തടങ്കലിൽ വയ്ക്കുകയും ചെയ്തത്. നാല്പതു വാഹനങ്ങളിലായി കടത്താൻ വച്ചിരുന്ന അമ്പതു ലക്ഷം രൂപയുടെ സ്പിരിറ്റ് റെയ്ഡ് ചെയ്യാനാണ് പൊലീസ് എത്തിയത്. എന്നാൽ വനിതാ എസ്ഐയെ ആക്രമിച്ചു തടഞ്ഞു വച്ചശേഷം സ്പിരിറ്റ് മുഴുവൻ അവർ കടത്തുകയുണ്ടായി. ഇത്തരത്തിൽ മദ്യനിരോധനത്തിന്റെ ഭാഗമായ ക്രമസമാധാന പ്രശ്നം പരിഹരിക്കാൻ വേണ്ടി മാത്രം പൊലീസിനെ നിയോഗിക്കാനും മറ്റുമായി സർക്കാരിന് വരുന്ന നഷ്ടം വളരെ വലുതാണ്. ഫലത്തിൽ മദ്യ ഉപഭോഗം അതുപോലെ നില്ക്കുകയും എന്നാൽ അതിന്റെ നികുതി സർക്കാരിന് ലഭിക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ് നിലവിലുള്ളത്.
നിയമവിരുദ്ധമായി നടക്കുന്ന മദ്യ ഉപഭോഗം കണക്കിലെടുത്താൽ സർക്കാരിന് ലഭിക്കേണ്ട 3000 കോടി രൂപയുടെ നികുതിയാണ് ഓരോ വർഷവും നഷ്ടം. ക്രമസമാധാനപാലനത്തിന് അധികമായി ചെലവഴിക്കേണ്ട തുക വേറെയും. മദ്യ നിരോധനം നടപ്പിലാക്കാൻ മാത്രം ഗുജറാത്ത് സർക്കാരിന് ഒരു വകുപ്പ് ഉണ്ട് എന്ന് പറയുമ്പോഴേ അതിന്റെ തീവ്രത മനസ്സിലാകൂ. എന്നിട്ടും നിയന്ത്രിക്കാൻ കഴിയുന്നുമില്ല.
സമ്പൂർണ്ണ മദ്യനിരോധനത്തിന്റെ ചരിത്രം പരിശോധിച്ചാൽ നമുക്ക് കിട്ടുന്ന വിവരങ്ങൾ ഇവയൊക്കെയാണ്. സൗദി അറേബ്യയിൽ ചാരായം വാറ്റു നടത്താൻ അറബികൾ കേരളത്തിൽ നിന്ന് വരെ ആളുകളെ കൊണ്ട് പോകുന്നു എന്നത് രസകരമായ വസ്തുതയാണ്.അത്തരമൊരു സാഹചര്യത്തിൽ യാതൊരു തരത്തിലുള്ള പഠനങ്ങളും നടത്താതെ സമ്പൂർണ്ണ മദ്യനിരോധനം എന്നൊക്കെ കേരളസർക്കാർ അവകാശപ്പെടുന്നത് പരിഹാസ്യമാണ്. തുടർച്ചയായ കോടതിവിമർശനങ്ങളിലൂടെ നാണംകെട്ടു നിൽക്കുന്ന ഒരു സർക്കാരും മുഖ്യമന്ത്രിയും മദ്ധ്യവർഗ്ഗ സദാചാര ബോധത്തെ പ്രീണിപ്പിച്ചു മാദ്ധ്യമശ്രദ്ധ തിരിച്ചുവിടാൻ നടത്തുന്ന ഒരു തരം തരംതാണ രാഷ്ട്രീയ നാടകമായിട്ടു മാത്രമെ ഈ മദ്യ നിരോധനത്തെ കാണുവാൻ സാധിക്കൂ.നാഗലാണ്ടിലെ സ്ഥിതിയും വ്യത്യസ്തമല്ല. ക്രിസ്ത്യൻ പ്രൊട്ടസ്റ്റന്റ് സഭകളുടെ സ്വാധീനം മൂലം 1989-ൽ നിരോധനം നടപ്പാക്കിയ നാഗാലാൻഡിൽ പേരിനു മാത്രമേ നിരോധനമുള്ളൂ. എല്ലാ ഹോട്ടലുകളിലും ഇന്ത്യൻ നിർമ്മിത വിദേശമദ്യം ലഭ്യമാണ്. ആസ്സാമിൽ നിന്നും മറ്റു അയൽസംസ്ഥാനങ്ങളിൽ നിന്നും സുലഭമായി മദ്യം ഇവിടേയ്ക്ക് ഒഴുകിയെത്തുന്നു. പൊലീസ് ഉദ്യോഗസ്ഥർക്ക് വരെ സ്വന്തമായി ചാരായം വാറ്റുകേന്ദ്രങ്ങളും ഉണ്ട്. നേരത്തെ സമ്പൂർണ്ണ നിരോധനം നിലവിലുണ്ടായിരുന്ന ആന്ധ്രപ്രദേശ്, ഹരിയാന, മിസോറാം, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങൾ ഈ നിരോധനം പിൻവലിക്കുകയോ പുനഃപരിശോധിക്കുകയോ ചെയ്തതിനു കാരണവും മേല്പറഞ്ഞ അനുഭവങ്ങൾ തന്നെ. ഇതിൽ മിസോറാം സമ്പൂർണ്ണ നിരോധനം പിൻവലിച്ചുകൊണ്ടുള്ള നിയമം പാസ്സാക്കിയത് കഴിഞ്ഞ മാസമാണ്.
സമ്പൂർണ്ണ മദ്യനിരോധനത്തിന്റെ ചരിത്രം പരിശോധിച്ചാൽ നമുക്ക് കിട്ടുന്ന വിവരങ്ങൾ ഇവയൊക്കെയാണ്.
സൗദി അറേബ്യയിൽ ചാരായം വാറ്റു നടത്താൻ അറബികൾ കേരളത്തിൽ നിന്ന് വരെ ആളുകളെ കൊണ്ട് പോകുന്നു എന്നത് രസകരമായ വസ്തുതയാണ്. അത്തരമൊരു സാഹചര്യത്തിൽ യാതൊരു തരത്തിലുള്ള പഠനങ്ങളും നടത്താതെ സമ്പൂർണ്ണ മദ്യനിരോധനം എന്നൊക്കെ സർക്കാർ അവകാശപ്പെടുന്നത് പരിഹാസ്യമാണ്. തുടർച്ചയായ കോടതിവിമർശനങ്ങളിലൂടെ നാണംകെട്ടു നില്ക്കുന്ന ഒരു സർക്കാരും മുഖ്യമന്ത്രിയും മദ്ധ്യവർഗ്ഗ സദാചാര ബോധത്തെ പ്രീണിപ്പിച്ചു മാദ്ധ്യമശ്രദ്ധ തിരിച്ചുവിടാൻ നടത്തുന്ന ഒരു തരം തരംതാണ രാഷ്ട്രീയ നാടകമായിട്ടു മാത്രമേ ഈ മദ്യ നിരോധനത്തെ കാണുവാൻ സാധിക്കൂ.
ഇപ്പോൾ നിലവിലുള്ള ഡ്രൈ ഡേ പോലും മാഫിയകളും ഇടനിലക്കാരും ഉപയോഗിക്കുന്ന കാഴ്ച നമുക്ക് കാണാൻ സാധിക്കും. ഇന്ത്യയിലെ മറ്റേതൊരു സംസ്ഥാനത്തെക്കാളും നിയമത്തെ അനുസരിക്കുന്ന ഒരു സമൂഹമാണ് കേരള സമൂഹം. അത്തരം ഒരു സമൂഹത്തെ നിയമലംഘകരാക്കി മാറ്റാനും മാഫിയാവൽക്കരിക്കാനുമേ ഇത്തരം രാഷ്ട്രീയനാടകങ്ങൾ സഹായിക്കുകയുള്ളൂ.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്