Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

മിനിലോറിയിൽ പച്ചക്കറി ചാക്കിനടിയിൽ ബാഗിലാക്കി ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് 1.75 കോടി രൂപ; കോയമ്പത്തൂരിൽ നിന്നും പണവുമായി എത്തിയ സഹോദരങ്ങളെ വാളയാറിൽ വെച്ച് പൊലീസ് പിടികൂടി: ആലുവയിലേക്ക് കടത്താൻ ശ്രമിച്ച പണത്തിന്റെ ഉറവിടം കണ്ടെത്താൻ ആദായനികുതി വകുപ്പും എൻഫോഴ്‌സ്‌മെന്റും

മിനിലോറിയിൽ പച്ചക്കറി ചാക്കിനടിയിൽ ബാഗിലാക്കി ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് 1.75 കോടി രൂപ; കോയമ്പത്തൂരിൽ നിന്നും പണവുമായി എത്തിയ സഹോദരങ്ങളെ വാളയാറിൽ വെച്ച് പൊലീസ് പിടികൂടി: ആലുവയിലേക്ക് കടത്താൻ ശ്രമിച്ച പണത്തിന്റെ ഉറവിടം കണ്ടെത്താൻ ആദായനികുതി വകുപ്പും എൻഫോഴ്‌സ്‌മെന്റും

സ്വന്തം ലേഖകൻ

വാളയാർ: കോയമ്പത്തൂരിൽ നിന്നും മിനിലോറിയിൽ പച്ചക്കറി ചാക്കിനടിയിൽ ഒളിപ്പിച്ചു കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 1.75 കോടി രൂപയുടെ രേഖകളില്ലാത്ത പണവുമായി സഹോദരങ്ങൾ അറസ്റ്റിൽ. വാളയാറിൽ വെച്ച് ഇവർ സഞ്ചരിച്ച ലോറിയിൽ നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്. ആലുവ നാലാം മൈൽ മണിയൻപാറയിൽ മീദീൻകുഞ്ഞ് (52), സഹോദരൻ സലാം (41) എന്നിവരെയാണു ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും വാളയാർ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ പിടികൂടിയത്.

പച്ചക്കറി ചാക്കുകൾക്കടിയിൽ ബാഗിലാണു പണം സൂക്ഷിച്ചിരുന്നത്. 2000 രൂപയുടെ ഒരു കെട്ടും ബാക്കി 500 രൂപയുടെ കെട്ടുകളുമായാണ് പണം സൂക്ഷിച്ചത്. കോയമ്പത്തൂർ വഴിയെത്തിച്ചതെന്നു കരുതുന്ന കുഴൽപണം ഇവിടെ നിന്ന് ഏജന്റ് മുഖേന വാങ്ങി ആലുവയിലേക്കാണു കൊണ്ടുപോയിരുന്നത്. ഇവർ പണം കൈമാറുന്നവരാണെന്നും ഉറവിടം അന്വേഷിക്കാനുള്ള ശ്രമം ആരംഭിച്ചതായും പൊലീസ് പറഞ്ഞു. പ്രതികളെ ചോദ്യം ചെയ്യൽ തുടരുകയാണ്.

കോടതിയിൽ ഹാജരാക്കുന്ന പണം ആദായനികുതി വകുപ്പിനു കൈമാറും. പൊലീസിനൊപ്പം തന്നെ ആദായനികുതി വകുപ്പും എൻഫോഴ്‌സ്‌മെന്റും തുടരന്വേഷണം നടത്തും.
സ്ഥിരം പണം കടത്തുന്ന സംഘമാണെന്നും ലോക്ഡൗൺ മൂലം മറ്റു വഴികൾ അടഞ്ഞതോടെയാണു പച്ചക്കറി വാഹനത്തിൽ കടത്തിയതെന്നു സംശയിക്കുന്നു. കോവിഡ് ആയതിനാൽ കൂടുതൽ പരിശോധനകൾ നടക്കില്ല എന്ന വിശ്വാസത്തിലണ് പച്ചക്കറി വണ്ടിയിൽ പണം കടത്തിയത്. എന്നാൽ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഇവരെ കുരുക്കുക ആയിരുന്നു.

അതേസമയം, കർശന പരിശോധന മറികടന്നു കോയമ്പത്തൂരിൽ പണമെത്തിച്ചതു സംശയത്തിനിടയാക്കുന്നുണ്ട്. പ്രതികളെ ചോദ്യം ചെയ്യൽ തുടരുകയാണെന്നു വാളയാർ സിഐ പി.എം.ലിബി അറിയിച്ചു.ജില്ലാ പൊലീസ് മേധാവി ജി.ശിവവിക്രമിനു ലഭിച്ച വിവരത്തെ തുടർന്നു ഡിവൈഎസ്‌പിമാരായ ആർ.മനോജ് കുമാർ, എം.കെ.കൃഷ്ണൻ എന്നിവരുടെ നിർദേശപ്രകാരമാണു ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും വാളയാർ പൊലീസും പരിശോധനയ്ക്കിറങ്ങിയത്.

ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡിനൊപ്പമുണ്ടായിരുന്ന പ്രത്യേക പരിശീലനം നേടിയ പൊലീസ് നായ ബിറ്റിയുടെ പരിശോധന മികവാണു പ്രതികളെ കുടുക്കിയത്. വാഹനത്തിനു മുകളിൽ ടാർപായ വലിച്ചു കെട്ടിയിരുന്നു. ഇതിനടിയിൽ പച്ചക്കറിച്ചാക്കിനും താഴെയാണു ബാഗും പണവും സൂക്ഷിച്ചിരുന്നത്. ബിറ്റി ചാക്കുകൾക്കടിയിൽ കയറി പരിശോധിക്കുന്നതിനിടെയാണു ബാഗും നോട്ടുകെട്ടുകളും കണ്ടെത്തിയത്.

കോവിഡ് നിയന്ത്രണത്തിൽ പരിശോധന മറികടന്നു പണം കടത്താമെന്നായിരുന്നു ഇവർ ഉദ്ദേശിച്ചിരുന്നത്. കോവിഡ് ജാഗ്രതയും സുരക്ഷയും മുന്നിൽക്കണ്ടു കഴിഞ്ഞ ഒന്നര മാസത്തോളമായി പരിശീലനം നേടിയ പൊലീസ് നായ ബിറ്റിയും ലഹരി വിരുദ്ധ സ്‌ക്വാഡിനൊപ്പമുണ്ടായിരുന്നു. നേരത്തെ പുകയില ഉൽപന്നങ്ങളും ലഹരി പദാർഥങ്ങളും പിടികൂടിയിരുന്നു.

വാളയാർ സിഐ പി.എം.ലിബി, ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളായ എഎസ്‌ഐമാരായ വി.ജയകുമാർ, ടി.ആർ.സുനിൽകുമാർ, സീനിയർ സിപിഒ വിജയാനന്ദ്, സിപിഒമാരായ എച്ച്.ഷാജഹാൻ, ആർ.രാജീദ്, രാജീവ്, ഫെലിക്‌സ്, ശിവദാസൻ, വിനിഷ്, ഷിബു, പ്രിൻസ് എന്നിവരാണു പരിശോധനയിൽ പങ്കെടുത്തത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP