രാവിലെ 7.30 മുതൽ തുടർച്ചയായ ആറ് മണിക്കൂർ ഓൺലൈൻ ക്ലാസ്; പിന്നീട് ഗൂഗിൾ ക്ലാസ്റൂമിൽ ഹോംവർക്കുകൾ; മൊബൈലിലോ ലാപ് ടോപ്പിലോ നോക്കിയിരുന്ന് കുട്ടികൾക്ക് കണ്ണിന് പ്രശ്നങ്ങൾ; നെറ്റില്ലാതെ ലോഗിൻ ചെയ്യാൻ കഴിയാതെ വന്നാൽ കുട്ടി അന്ന് ആബ്സന്റ്; മൂത്ത സഹോദരിയുടെ പേരിൽ ലോഗ് ഇൻ ചെയ്തതിന് നാലാം ക്ലാസ് വിദ്യാർത്ഥിനിയെ പുറത്താക്കി; ഓൺലൈൻ വഴി നീന്തൽ പരിശീലനവും സ്പോർട്സ് പ്രാക്ടീസും; തൃപ്പുണിത്തുറ ചോയ്സ് സ്കൂളിനെതിരെ പരാതിയുമായി മാതാപിതാക്കൾ
ആർ പീയൂഷ്
കൊച്ചി: ഓൺ ലൈൻ ക്ലാസിന്റെ പേരിൽ സ്ക്കൂൾ മാനേജ്മെന്റ് കുട്ടികളെ മാനസിക സംഘർഷത്തിലേക്ക് തള്ളിവിടുന്നതായി പരാതി. തൃപ്പൂണിത്തുറ ചോയിസ് സ്ക്കൂളിനെതിരെയാണ് വിദ്യാർത്ഥികളുടെ മാതാപിതാക്കൾ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. രാവിലെ 7.30 ന് തുടങ്ങുന്ന ക്ലാസ് ഉച്ചയ്ക്ക് 1.30 വരെയാണ്. ആറുമണിക്കൂർ നീളുന്ന ഓൺലൈൻ ക്ലാസ്സിൽ കുട്ടികൾ മൊബൈൽ സ്ക്രീനിൽ തന്നെ നോക്കിയിരിക്കുന്നതിനാൽ കണ്ണിന് പ്രശ്നങ്ങൾ ഉണ്ടാകുന്നെന്നും ലോക്ക് ഡൗൺ കാലത്ത് അമിതമായി ഫീസ് വാങ്ങിയെന്നുമാണ് പരാതി. പ്രധാന മന്ത്രി, മുഖ്യമന്ത്രി, സി.ബി.എസ്.ഇ ഡയറക്ടർ, നാഷണൽ കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സ് എന്നിവർക്കാണ് സ്ക്കൂളിനെതിരെ പരാതി നൽകിയിരിക്കുന്നത്.
എറണാകുളത്തെ പ്രശസ്തമായ സി.ബി.എസ്.ഇ സ്ക്കൂളാണ് ചോയിസ്. ലോക്ക്ഡൗണായതിനാൽ എല്ലാ കുട്ടികൾക്കും ഓൺ ലൈൻ ക്ലാസുകൾ തുടങ്ങിയതോടെയാണ് ഇവിടെയും കുട്ടികൾക്ക് ക്ലാസ് തുടങ്ങിയത്. ഒരു ദിവസം 5 പീരിയഡ് എന്ന രീതിയിലാണ് ഇവിടെ ടൈംടേബിൾ കുട്ടികൾക്ക് നൽകിയത്. രാവിലെ 7.30 മുതൽ ഉച്ചയ്ക്ക് 1.30 വരെയാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്. സൂം ആപ്പ് വഴി എല്ലാ വിദ്യാർത്ഥികളും ക്ലാസിൽ പങ്കെടുക്കണം. ഒരുമണിക്കൂർ ദൈർഘ്യമുള്ള ക്ലാസുകളാണ് കുട്ടികൾക്ക് നൽകുന്നത്. എല്ലാ കുട്ടികളുടെയും അറ്റൻഡൻസ് എടുത്ത ശേഷമാണ് ക്ലാസ് ആരംഭിക്കുക. ഒരു പീരിയഡ് കഴിഞ്ഞ് 15 മിനിട്ടാണ് കുട്ടികൾക്ക് നൽകുന്ന ഇടവേള. ഇതിന് ശേഷമാണ് അടുത്ത ക്ലാസ് തുടങ്ങുക.
15 മിനിട്ട് ഇടവേള കിട്ടിയാലും ഒരു മണിക്കൂർ തുടർച്ചയായി മൊബൈൽ ഫോണിൽ നോക്കിയിരുന്ന ശേഷം കുട്ടികൾക്ക് വിശ്രമിക്കാനാവുന്നില്ല എന്നാണ് മാതാപിതാക്കളുടെ മറ്റൊരു പരാതി. 15 മിനിട്ടിനിടക്ക് അടുത്ത ക്ലാസിലേക്കുള്ള ടെക്സ്റ്റ്ബുക്കുകളും മറ്റും എടുത്ത് വയ്ക്കുകയും ക്ലാസ് തുടങ്ങുന്നതിനും 10 മിനിട്ട് മുൻപ് തന്നെ സൂമിൽ ലോഗിൻ ചെയ്യണമെന്നുമാണ് നിർദ്ദേശം. ഇതോടെ കിട്ടിയ 15 മിനിട്ടിൽ വിശ്രമമില്ലാതെ തന്നെ അടുത്ത ക്ലാസ്സിലേക്ക് കുട്ടികൾ പ്രവേശിക്കുകയാണ്. ഇങ്ങനെ തുടർച്ചയായ 6 മണിക്കൂറിലെ ഇടവേളകളില്ലാത്ത ക്ലാസ് കുട്ടികൾക്ക് വളരെയേറെ മാനസിക പിരിമുറുക്കങ്ങൾ ഉണ്ടാക്കുന്നുവെന്നാണ് മാതാപിതാക്കൾ ആരോപിക്കുന്നത്. എന്തെങ്കിലും കാരണവശാൽ സൂം ആപ്പിൽ ലോഗിൻ ചെയ്യാൻ പറ്റിയില്ലെങ്കിൽ കുട്ടിക്ക് ആബ്സെന്റ് നൽകും. നെറ്റ് വർക്ക് സംബന്ധമായ പ്രശ്നങ്ങളാണ് എന്ന് പറഞ്ഞാലും സ്ക്കൂൾ അധികൃതർ അംഗീകരിക്കില്ല. ഒരു ദിവസം ക്ലാസിൽ പങ്കെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നീട് ഈ ക്ലാസ് കുട്ടിക്ക് നൽകില്ല. ഇതോടെ ആ ഒരു ദിവസത്തെ ക്ലാസ് കുട്ടിക്ക് നഷ്ടമാകും.
ഇതിന് പുറമേ ഒരുവീട്ടിലെ രണ്ടു കുട്ടികൾ ഒരുകണക്ഷനിൽ ലോഗ് ഇൻ ചെയ്യുമ്പോൾ ലാഗ് വരാറുണ്ട്. ഇങ്ങനെ താമസം വരുമ്പോൾ ക്ലാസിൽ നിന്ന് പുറത്താക്കും, ആബ്സന്റ് മാർക്ക് ചെയ്യും, സസ്പെൻഡ് ചെയ്യം എന്നൊക്കെ ടീച്ചർമാർ മുന്നിയിപ്പ് നൽകാറുണ്ട്. കഴിഞ്ഞ ദിവസം ഒരു നാലാം ക്ലാസ് വിദ്യാർത്ഥിനി വേറൊരു പേരിൽ ലോഗിൻ ചെയ്തുവെന്ന് പറഞ്ഞ് ക്ലാസിൽ നിന്ന് പുറത്താക്കി. കുട്ടിക്കും മൂത്ത സഹോദരിക്കുമായി ഒരു ലാപ് ടോപ്പ് മാത്രമേയുള്ളു. മൂത്തസഹോദരിയുടെ പേരാണ് അതെന്ന് കുട്ടി പറഞ്ഞെങ്കിലും ടീച്ചർ അത് കേട്ടതായി ഭാവിക്കാതെ ആ കൊച്ചുകുട്ടിയെ ഓൺലൈൻ ക്ലാസിൽ നിന്ന് പുറത്താക്കിയെന്നും പരാതിയുണ്ട്.
ആറു മണിക്കൂർ ക്ലാസ് കഴിഞ്ഞാൽ അടുത്തതായി കുട്ടികൾക്ക് ഗൂഗിൾ ക്ലാസ്റൂമിൽ ഹോംവർക്കുകൾ നൽകിയിട്ടുണ്ട്. ഇതും കൃത്യമായി അടുത്ത ദിവസം ക്ലാസ് തുടങ്ങുന്നതിന് മുൻപ് ചെയ്ത് തീർത്തിരിക്കണം. ഇതോടെ ഒരു ദിവസം മുഴുവൻ കുട്ടികൾ മൊബൈൽ ഫോണിൽതന്നെ നോക്കിയിരിക്കേണ്ടിവരുന്നുണ്ട്. ഇതുമൂലം പല കുട്ടികളുടെയും കണ്ണിന് പ്രശ്നങ്ങൾ ഉണ്ടായിട്ടുള്ളതായും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഓൺലൈൻ ക്ലാസുകൾ പരമാവധി കുട്ടികൾക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും ഇല്ലാത്ത രീതിയിൽ വേണം കൈകാര്യം ചെയ്യാൻ എന്ന് പ്രത്യേക നിർദ്ദേശം സി.ബി.എസ്.ഇയും എൻ.സി.ഇ.ആർ.ടിയും നൽകിയിട്ടുണ്ട്. എന്നാൽ ഇതൊന്നും പാലിക്കാതെയാണ് ഇവിടെ ഓൺലൈൻ ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്.
പരാതിയിൽ പറഞ്ഞിരിക്കുന്ന മറ്റൊരു കാര്യം ഇവിടെ ഓൺലൈൻ വഴി നീന്തൽ പരിശീലനം നടത്തുന്നുണ്ട് എന്നതാണ്. ഓൺ ലൈൻ വഴി എങ്ങനെയാണ് നീന്തൽ പഠിക്കാൻ പറ്റുന്നതെന്നാണ് മാതാപിതാക്കൾ ഉയർത്തുന്ന മറ്റൊരു ചോദ്യം. നീന്തൽ മാത്രമല്ല, ബാഡ്മിന്റൺ, വോളിബോൾ, ടേബിൾ ടെന്നീസ്, ക്രിക്കറ്റ്, ഫുട്ബോൾ, ബാസ്ക്കറ്റ് ബോൾ തുടങ്ങിയവയും പരിശീലിപ്പിക്കുന്നുണ്ട്. ആഴ്ചയിൽ ഒരു ദിവസം ഒരു മണിക്കൂറാണ് ഓൺലൈനിൽ സ്പോർട്സ് പരിശീലനം.
അതേ സമയം ആരോപണത്തിൽ കഴമ്പില്ലെന്നാണ് സ്ക്കൂൾ പ്രിൻസിപ്പാൾ സുനിതാ സതീഷ് മറുനാടൻ മലയാളിയോട് പ്രതികരിച്ചത്. കുട്ടികളുടെ ഭാഗത്ത് നിന്നും ഒരു പരാതിയും ഇതുവരെ ലഭിച്ചിട്ടില്ല. ചിലർ കരുതിക്കൂട്ടി സ്ക്കൂളിനെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയാണ്. കുട്ടികളുടെ വിദ്യാഭ്യാസ് നിലവാരം പുലർത്താനുള്ള വിദ്യാഭ്യാസ സമ്പ്രദായമാണ് നിലവിൽ നടപ്പിലാക്കിയിരിക്കുന്നത്. ഓൺ ലൈൻ ക്ലാസ്സുകളിൽ കുട്ടികളെ ഇരുത്താൻ ബുദ്ധിമുട്ടുള്ള ചിലർ മാത്രമാണ് ഇത്തരത്തിലുള്ള പരാതിക്ക് പിന്നിലെന്നും മൂവായിരത്തിലധികം കുട്ടികളുടെ മാതാപിതാക്കൾക്കാർക്കും ഈ പ്രശ്നങ്ങൾ ഇല്ലെന്നും സുനിതാ സതീഷ് പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍