മേപ്പാടിയിലെ വിംസ് ആശുപത്രി ഏറ്റെടുത്ത് സർക്കാർ മെഡിക്കൽ കോളേജ് ആക്കിമാറ്റാൻ പദ്ധതി; കളമൊരുങ്ങുന്നത് വലിയ അഴിമതിക്ക്; ആശുപത്രിയിലെ ജീവനക്കാരെ സർക്കാർ ജീവനക്കാരാക്കി മാറ്റണമെന്ന് ആവശ്യം; നഷ്ടത്തിലായ ആശുപത്രി സർക്കാറിന് വിട്ടുനൽകുന്നത് വിലപറഞ്ഞുറപ്പിച്ച്; 250 കോടി മാത്രം ഇളവ് നൽകുമെന്നും ആസാദ് മൂപ്പൻ; വിംസിനെ രക്ഷിക്കാനാണ് സർക്കാർ മെഡിക്കൽ കോളേജ് എന്ന വയനാട്ടുകാരുടെ സ്വപ്നം ഉപേക്ഷിച്ചതെന്നും ആക്ഷേപം
ജാസിം മൊയ്തീൻ
കൽപറ്റ: വയനാട്ടിലെ ജനങ്ങളുട പതിറ്റാണ്ടുകളായുള്ള സ്വപ്നമാണ് സ്വന്തമായൊരു സർക്കാർ മെഡിക്കൽ കോളേജ് എന്നത്. എന്നാൽ രണ്ടിടങ്ങളിലായി പലസമയത്ത് സ്ഥലമേറ്റെടുത്ത് പദ്ധതി തയ്യാറാക്കിയിരുന്ന വയനാട് മെഡിക്കൽ കോളേജ് എന്ന സ്വപ്നം സർക്കാർ പൂർണ്ണമായും ഉപേക്ഷിച്ചിരിക്കുകയാണ്. പകരം നിലവിൽ മേപ്പാടിയിൽ പ്രവർത്തിക്കുന്ന ആസ്റ്റർ ഗ്രൂപ്പിന്റെ സ്വകാര്യ മെഡിക്കൽ കോളേജ് പണം കൊടുത്ത് വാങ്ങി സർക്കാർ മെഡിക്കൽ കോളേജ് ആക്കി മാറ്റാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ഇതിനായുള്ള ചർച്ചകൾ നടന്നുകഴിഞ്ഞതായി കഴിഞ്ഞ ദിവസം ആസ്റ്റർ ഗ്രൂപ്പ് മേധാവി ഡോ. ആസാദ് മൂപ്പനും കൽപറ്റ എംഎൽഎ സികെ ശശീന്ദ്രനും വ്യക്തമാക്കിക്കഴിഞ്ഞു. ഇതോടെ വയനാട്ടിലെ മെഡിക്കൽ കോളേജ് സംബന്ധിച്ച ചർച്ചകൾ വീണ്ടും സജീവമായി.
സ്വകാര്യ മെഡിക്കൽ കോളേജ് പണം കൊടുത്ത് വാങ്ങി സർക്കാർ മേഖലയിലേക്ക് മാറ്റുന്നതിന് പിന്നിൽ വലിയ സാമ്പത്തിക അഴിമതി നടക്കുന്നുവെന്ന ആരോപണങ്ങൾ ഇതിനോടകം തന്നെ ഉയർന്നിട്ടുണ്ട്. 250 കോടി രൂപയുടെ ഇളവു മാത്രമായിരിക്കും ആശുപത്രി വിട്ടുനൽകുമ്പോൽ സർക്കാറിന് അനുവദിക്കുക എന്ന് ആസാദ് മൂപ്പൻ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. ബാക്കി തുകയും ജീവനക്കാരുടെ ജോലി സംബന്ധിച്ചുമുള്ള ചർച്ചകൾ നടക്കാനിരിക്കുന്നതെയുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഡോ. ആസാദ് മൂപ്പനുമായി ഇക്കാര്യത്തിൽ സർക്കാർതലത്തിൽ ചർച്ച നടത്തിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളേജിലെ അടിസ്ഥാനസൗകര്യം, ഏറ്റെടുക്കാനുള്ള സാമ്പത്തികച്ചെലവ് തുടങ്ങിയ കാര്യങ്ങൾ പഠിച്ച് റിപ്പോർട്ട് നൽകാൻ സർക്കാർ വിദഗ്ധസമിതിയെ നിയോഗിച്ചു. മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാനാണ് നിർദ്ദേശം. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടർ വിശ്വനാഥന്റെ നേതൃത്വത്തിലാണ് സമിതി. ഡോ. സജീഷ്, ഡോ. കെ.ജി. കൃഷ്ണകുമാർ (തിരുവനന്തപുരം മെഡിക്കൽ കോളേജ്), ഡോ. അൻസാർ (കൊല്ലം മെഡിക്കൽ കോളേജ്), മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ഡെപ്യൂട്ടി മാനേജർ നരേന്ദ്രനാഥൻ, കെ. ശ്രീകണ്ഠൻ നായർ, സി.ജെ. അനില, ചാർട്ടേഡ് അക്കൗണ്ടന്റ് സുരേഷ് ബാബു എന്നിവരാണ് വിദഗ്ധ സമിതിയിലെ അംഗങ്ങൾ.
അതേ സമയം സ്വകാര്യ മെഡിക്കൽ കോളേജ് പണം കൊടുത്ത് വാങ്ങി സർക്കാർ മേഖലയിലാക്കാനുള്ള ആലോചനയിൽ ഇതിനോടകം തന്നെ വലിയ അഴിമതിയാരോപണങ്ങളാണ് പുറത്തുവരുന്നത്. നേരത്തെ സർക്കാർ മെഡിക്കൽ കോളേജ് നിർമ്മിക്കാൻ നിശ്ചയിച്ച വൈത്തിരി പഞ്ചായത്തിലെ ചേലോട് എസ്റ്റേറ്റിൽ സർക്കാർ മെഡിക്കൽകോളേജ് യാഥാർത്ഥ്യമായാൽ വയനാട്ടിൽ 20 കിലോമീറ്ററിനുള്ളിൽ രണ്ടു മെഡിക്കൽ കോളേജുകളുണ്ടാവും. മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽകോളേജായ ഡി.എം. വിംസ് ആണ് നിലവിൽ ജില്ലയിലുള്ള ഏക മെഡിക്കൽ കോളേജ്. ഇവിടെനിന്ന് ഏതാനും കിലോമീറ്ററുകൾ മാത്രമാണ് സർക്കാർ ഏറ്റെടുക്കാനുദ്ദേശിച്ചിരുന്ന ഭൂമിയിലേക്കുള്ളത്. ഇത് രണ്ടിടത്തും പ്രയാസങ്ങളുണ്ടാക്കുമെന്ന അഭിപ്രായമുണ്ടായിരുന്നു. ഇത് മുന്നിൽ കണ്ടാണ് ഇപ്പോൾ ആശുപത്രി സർക്കാറിന് വിൽക്കാനായി ആസ്റ്റർ ഗ്രൂപ്പ് തീരുമാനിച്ചിരിക്കുന്നത് എന്നാണ് പ്രധാന ആരോപണം.
മെഡിക്കൽ കോളേജിന് വേണ്ടി വൈത്തിരിയിൽ സ്ഥലം ഏറ്റെടുക്കുകയും കിഫ്ബി വഴി സാമ്പത്തിക സഹായം നല്കിയെന്നുമൊക്കെ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നതുമാണ്. എന്നാൽ പൊടുന്നനെ ഈ നീക്കങ്ങളൊക്കെ ഉപേക്ഷിച്ചു സ്വകാര്യ മെഡിക്കൽ കോളേജ് വാങ്ങാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത്. കൽപറ്റ എംഎൽഎ സികെ ശശീന്ദ്രനാണ് ഇടപാടുകൾക്ക് നേതൃത്വം നൽകുന്നത്. കോഴിക്കോട് രൂപതയുടെ കീഴിലുള്ള വൈത്തിരിയിലെ ചേലോട് എസ്റ്റേറ്റ് ഭൂമി സർക്കാർ ഏറ്റെടുത്ത ശേഷം അവിടെ മെഡിക്കൽ കോളേജ് പണിയുമെന്നായിരുന്നു കൽപ്പറ്റ എംഎൽഎ സി.കെ.ശശീന്ദ്രൻ ഉൾപ്പെടെയുള്ളവർ നേരത്തെ പ്രഖ്യാപിച്ചിരുന്നത്. ആരോഗ്യ മന്ത്രി കെ.കെ.ശൈലജ വയനാട്ടിൽ എത്തി ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തുകയും ചെയ്തു.
സംസ്ഥാന സർക്കാർ മെഡിക്കൽ കോളജിനായി വൈത്തിരിയിൽ ഭൂമി ഏറ്റെടുത്തതായി വിജ്ഞാപനം പുറപ്പെടുവിക്കുകയും കിഫ്ബി വഴി 625 കോടി അനുവദിച്ചതായും അന്ന് പ്രഖ്യാപിച്ചു. ഡിസംബറിൽ നിർമ്മാണം തുടങ്ങി 2021 ൽ ആദ്യബാച്ചിനു പ്രവേശനം നൽകുമെന്ന മന്ത്രിയുടെ പ്രസ്താവന വൻ പ്രാധാന്യത്തോടെ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചു. എന്നാലിപ്പോൾ സ്വകാര്യ മെഡിക്കൽ കോളേജ് വൻ വിലയ്ക്കു വാങ്ങുന്നതിനുള്ള ശ്രമങ്ങളാണ് അണിയറയിൽ നടക്കുന്നത്. ഈ ഇടപാടിലൂടെ കോടികൾ കമ്മീഷൻ തട്ടാൻ വേണ്ടിയാണ് മടക്കി മലയിലെ നിർമ്മാണം അട്ടിമറിക്കപ്പെട്ടതെന്ന ആരോപണവും ഇപ്പോൾ ശക്തമായിരിക്കുകയാണ്.
കൽപറ്റയിൽ സൗജന്യമായി ലഭിച്ച അൻപതേക്കർ ഭൂമി ഉപേക്ഷിക്കാൻ സർക്കാർ അനാവശ്യ തിടുക്കം കാട്ടിയെന്ന ആക്ഷേപം നേരത്തെ തന്നെ വ്യാപകമായി ഉയർന്നിരുന്നു. റോഡ് നിർമ്മാണമുൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾക്കും മറ്റുമായി നാല് കോടിയിലധികം കൽപറ്റ മടക്കി മലയിൽ ചെലവഴിച്ചതിനു ശേഷമാണു പദ്ധതി ഉപേക്ഷിച്ചത്. മെഡിക്കൽ കോളേജിന് അനുയോജ്യമായ സ്ഥലം മടക്കി മലയിലെ ദേശീയ പാതയോരത്തെ സ്ഥലം തന്നെയാണെന്ന് പഠനം നടത്തിയ വിദഗ്ധ സംഘം അഭിപ്രായപ്പെട്ടിരുന്നെങ്കിലും അത് മുഖവിലക്കെടുക്കാതെ സർക്കാർ പുതി സ്ഥലം കണ്ടെത്തി ഏറ്റെടുക്കുകയായിരുന്നു. സ്വകാര്യ മെഡിക്കൽ കോളേജ് വാങ്ങാനായിരുന്നെങ്കിൽ തിടുക്കപ്പെട്ട് ചേലോട് എസ്റ്റേറ്റിൽ ഭൂമി വാങ്ങാൻ നടത്തിയ ശ്രമങ്ങൾ എന്തിനു വേണ്ടിയായിരുന്നു എന്നാണ് നാട്ടുകാർ ചോദിക്കുന്നത്. കൽപ്പറ്റയിൽ വെറുതെ കിട്ടിയ ഭൂമി വേണ്ടെന്നു വെപ്പിച്ചു പുതിയ ഭൂമി കണ്ടെത്തി അതിനു സർക്കാർ അംഗീകാരവും പിന്നീട് കിഫ്ബിയുടെ സാമ്പത്തിക സഹായവുംവാങ്ങി അത് ഔദ്യോഗിക വിജ്ഞാപനമാക്കിയ ശേഷം ഇപ്പോൾ സ്വകാര്യ മെഡിക്കൽ കോളേജ് വാങ്ങൽ ആശയം മുന്നോട്ടു വെച്ചതിൽ വൻ ദുരൂഹതയുണ്ടെന്നും നാട്ടുകാർ ആരോപിക്കുന്നു.
മേപ്പാടിയിലെ വിംസ് മെഡിക്കൽ കോളേജ് ഭീമമായ നഷ്ടത്തിലാണെന്നാണ് റിപ്പോർട്ടുകൾ. ഇതിനു പുറമെ കോടതികളിൽ വിദ്യാർത്ഥികളുടെ അഡ്മിഷനുമായി ബന്ധപ്പെട്ടുള്ള കേസുകളുമുണ്ട് .നീലഗിരിയിൽ പുതിയ മെഡിക്കൽ കോളേജ് നിർമ്മാണവുമായി തമിഴ്നാട് സർക്കാരും രംഗത്തുണ്ട്. ഇത്തരം പ്രതികൂല ഘടകങ്ങളെ മുന്നിൽ കണ്ടാണ് ആശുപത്രി സർക്കാറിന് വിൽക്കാൻ ആസ്റ്റർ ഗ്രൂപ്പ് തീരുമാനിച്ചിരിക്കുന്നത്. രണ്ട് മെഡിക്കൽ കോളേജുകളുടെ പ്രസക്തിയെ കുറിച്ച് ആസാദ് മൂപ്പൻ തന്നെ സംശയം പ്രകടിപ്പിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഈ വിൽപ്പനക്കുള്ള കളമൊരുങ്ങുന്നത് എന്നതും ശ്രദ്ധേയമാണ്. യു.ഡി.എഫിലെ മുസ്ലിം ലീഗ് ഉൾപ്പെടയുള്ള ഘടക കക്ഷികളുമായി ഉറ്റ ബന്ധമുള്ള ആസാദ് മൂപ്പന്റെ മെഡിക്കൽ കോളേജ് വിൽപ്പനക്ക് യു.ഡി.എഫിൽ നിന്നും വലിയ എതിർപ്പ് സർക്കാറും പ്രതീക്ഷിക്കുന്നില്ല.
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി: പരാതി നൽകിയതോടെ വിദേശത്തേക്ക് കടന്ന യുവാവ് വിമാനത്താവളത്തിൽ അറസ്റ്റിൽ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- ഡ്രഗ്സ് കൺട്രോൾ വകുപ്പ് ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ മാർച്ചിലെ പരിശോധനയിൽ കണ്ടെത്തിയത് ഗുണനിലവാരമില്ലാത്ത 14 മരുന്നുകൾ; ഈ മരുന്നുകൾ ആരും വിൽക്കരുത്; നിരോധിച്ച ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ വിശദാംശങ്ങൾ അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍