Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നാലെ ശിവശങ്കർ ദ്വീർഘ അവധിയിലേക്ക്; ആറ് മാസത്തേക്ക് അവധിയിൽ പ്രവേശിക്കാൻ അനുമതി തേടി ചീഫ് സെക്രട്ടറിക്ക് അപേക്ഷ നൽകി; അവധി അപേക്ഷ മുഖ്യമന്ത്രിയുടെ നിർദ്ദേശത്തിനു പിന്നാലെയെന്ന് സൂചന; സ്വർണക്കടത്ത് വിവാദം മുറുകവേ കോവിഡ് ചട്ടങ്ങൾ മറികടന്ന് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം; പിണറായി വിജയന്റെയും സ്വപന സുരേഷിന്റെയും കോലങ്ങൾ കത്തിച്ചു യുഡിഎഫ് പ്രവർത്തകർ

മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നാലെ ശിവശങ്കർ ദ്വീർഘ അവധിയിലേക്ക്; ആറ് മാസത്തേക്ക് അവധിയിൽ പ്രവേശിക്കാൻ അനുമതി തേടി ചീഫ് സെക്രട്ടറിക്ക് അപേക്ഷ നൽകി; അവധി അപേക്ഷ മുഖ്യമന്ത്രിയുടെ നിർദ്ദേശത്തിനു പിന്നാലെയെന്ന് സൂചന; സ്വർണക്കടത്ത് വിവാദം മുറുകവേ കോവിഡ് ചട്ടങ്ങൾ മറികടന്ന് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം; പിണറായി വിജയന്റെയും സ്വപന സുരേഷിന്റെയും കോലങ്ങൾ കത്തിച്ചു യുഡിഎഫ് പ്രവർത്തകർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഐ.ടി. സെക്രട്ടറി എം. ശിവശങ്കരനെ സ്വർണ്ണക്കടത്തുകാരിയുമായുള്ള ബന്ധത്തിന്റെ പേരിൽ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കിയത് പിന്നാലെ അവധിയിൽ പ്രവേശിക്കുന്നു. സ്വർണക്കടത്ത് കേസിൽ ഉൾപ്പെട്ട സ്വപ്ന സുരേഷുമായി ബന്ധമുണ്ടെന്ന ആരോപണത്തിനു പിന്നാലെ ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കം ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇതിനു പിന്നാലെയാണ് അവധിയിൽ പ്രവേശിക്കാനുള്ള അപേക്ഷ ശിവശങ്കർ നൽകിയിരിക്കുന്നത്. ആറ്മാസത്തേക്ക് അവധിയിൽ പ്രവേശിക്കാനുള്ള അനുമതി തേടിയാണ് അപേക്ഷ നൽകിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ നിർദ്ദേശത്തിനു പിന്നാലെയാണ് ശിവശങ്കറിന്റെ നീക്കമെന്നാണ് സൂചന.

യു.എ.ഇ. കോൺസുലേറ്റ് സ്വർണക്കടത്തു കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന സ്വപ്നയുമായി ശിവശങ്കറിന് അടുത്തബന്ധമുണ്ടെന്ന് സൂചിപ്പിക്കുന്ന നിരവധി വെളിപ്പെടുത്തലുകളുണ്ടായിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബിജെപി. സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും മുഖ്യമന്ത്രിക്കും ശിവശങ്കറിനും എതിരെ കടുത്ത വിമർശനങ്ങളും ഉന്നയിച്ചിരുന്നു. സ്വർണക്കടത്തുകാർക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധം എന്ന ആരോപണം ശക്തമാകുന്നതോടെയാണ് ശിവശങ്കറിനെ മാറ്റിനിർത്താൻ മുഖ്യമന്ത്രി നിർബന്ധിതനായത്.

അതേസമയം മുഖ്യമന്ത്രിയുടെ ഓഫീസ് ആരോപണ വിധേയരായ കേസിൽ പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കുകാണ്. സംസ്ഥാന വ്യാപകമായാണ് കോൺഗ്രസ് പ്രതിഷേധങ്ങൾ നടക്കുന്നത്. കൊല്ലത്തും കോട്ടയത്തും ഇടുക്കിയിലും കോവിഡ് ചട്ടങ്ങൾ നിഷേധിച്ച് കോൺഗ്രസ് പ്രതിഷേധത്തിനിറങ്ങി. വിവിധയിടങ്ങളിൽ യുവമോർച്ച പ്രവർത്തകരും യുഡിഎഫ് പ്രവർത്തകരും മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. കോട്ടയം ഗാന്ധി സ്‌ക്വയറിൽ നടന്ന പ്രതിഷേധത്തിൽ 50ൽ അധികം കോൺഗ്രസ് പ്രവർത്തകർ പങ്കെടുത്തത്. തിരുവഞ്ചൂർ രാധാകൃഷ്ണനാണ് പ്രതിഷേധം ഉദ്ഘാടനം നടന്നത്. എസ് പി ഓഫീസിലേക്ക് നടന്ന യുമോർച്ച മാർച്ചിലും അൻപതിലധികം പേർ പങ്കെടുത്തിരുന്നു. കോവിഡ് ചട്ടങ്ങൾ പ്രതിഷേധക്കാർ മറികടന്നെങ്കിലും പൊലീസ് ഇവരെ പിരിച്ച് വിടാൻ തയ്യാറായില്ല.

ഐടി സെക്രട്ടറി എന്ന പദവി ദുരുപയോഗം ചെയ്താണ്, സ്വപ്ന സുരേഷിനെ ഐടി വകുപ്പിന് കീഴിലുള്ള സ്ഥാപനത്തിൽ ഉന്നത പദവിയിൽ നിയമിച്ചത് എന്നാണ് ശിവശങ്കരനെതിരെ ഉയർ ന്ന ആക്ഷേപം. കൂടാതെ ഐടി സെക്രട്ടറി സ്വപ്നയുടെ ഫ്‌ളാറ്റിലെ നിത്യസന്ദർശകനായിരുന്നു എന്നും ആരോപണമുണ്ട്. പലകാര്യങ്ങൾക്കും സ്വപ്ന ഐടി സെക്രട്ടറിയുടെ സഹായം തേടിയിരുന്നതായി സ്വർണ്ണക്കടത്തുകേസിൽ അറസ്റ്റിലായ സരിത്ത് കസ്റ്റംസിന് മൊഴി നൽകിയിരുന്നു. ശിവങ്കറിനെതിരെ വകുപ്പ് തല അന്വേഷണം നടത്താനം സാധ്യതയുണ്ട്. മുഖ്യമന്ത്രി ഇതുമായി ബന്ധപ്പെട്ട ചർച്ചകളിലാണ് ഇപ്പോഴുള്ളത്. അതിനിടെ ശിവശങ്കറിന് വേണ്ടി കിഫ്ബിയിലെ ഉന്നതൻ സജീവ ഇടപെടൽ നടത്തിയിരുന്നു. ശിവശങ്കറിനെ സസ്‌പെന്റ് ചെയ്യാതിരിക്കാനാണ് നീക്കം.

സ്വപ്നയുടെ നിയമനത്തെക്കുറിച്ച് താനറിഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു. വിശദീകരണം തൃപ്തികരമല്ലെങ്കിൽ ഐ.ടി. സെക്രട്ടറിയുടെ കസേര തെറിച്ചേക്കുമെന്നുമാണ് ലഭിക്കുന്ന വിവരം. അതേസമയം, സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു ഉന്നതനെതിരേ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപണമുന്നയിച്ചു. കസ്റ്റംസ് പിടിച്ചെടുത്ത സ്വർണം വിട്ടുകിട്ടാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് ഉദ്യോഗസ്ഥരെ വിളിച്ചിരുന്നതായാണ് ആരോപണം. ഡൽഹിയിൽ സർക്കാരിന്റെ ഉത്തരവാദിത്തമുള്ള പ്രമുഖ നേതാവും സ്വാധീനം ചെലുത്തിയെന്ന് സൂചനയുണ്ട്. തിരുവനന്തപുരത്തു നിന്നും ഡൽഹിയിൽ നിന്നും വിളി വന്നുവെന്നാണ് സൂചന.

കസ്റ്റംസ് പ്രിവന്റീവ് ഓഫീസർ സുമിത് കുമാർ ഇക്കാര്യത്തിൽ ഉറച്ച നിലപാടിലാണ്. വിളിച്ചവരെ ചോദ്യം ചെയ്യാനാണ് തീരുമാനം. അങ്ങനെ വന്നാൽ ഈ കേസിൽ നിർണ്ണായക വഴിത്തിരിവുകളുണ്ടാകും. കൊല്ലത്തെ എംഎൽഎയും സ്വപ്നാ സുരേഷുമായി അടുത്ത ബന്ധമുണ്ടെന്നാണ് സൂചന. സ്വർണക്കടത്തുകേസിൽ ശുപാർശയ്ക്കായി കസ്റ്റംസ് ഉന്നതരെ വിളിച്ച എല്ലാവരേയും വിളിച്ചുവരുത്തുമെന്ന് അധികൃതർ വ്യക്തമാക്കുന്നു. തിരുവനന്തപുരം വിമാനത്താവളത്തിൽ മുപ്പതുകിലോ സ്വർണം പിടിച്ചയുടൻ പി.ആർ.ഒ. സരിത്തിന്റെയും സ്വപ്നയുടെയും ഭാഗം ന്യായീകരിക്കാൻ പല മേഖലയിലുള്ളവരും തിരുവനന്തപുരത്തും ഡൽഹിയിലുമുള്ള കസ്റ്റംസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP