Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തീ പാറുന്ന മരുഭൂമിയും മലയിടുക്കുകളും കടന്ന് ലണ്ടനിൽ നിന്ന് കൊൽക്കത്തിയിലേക്ക് ബസ് എത്തിയത് ചരിത്രം എഴുതി; സ്ത്രീകളടക്കം 20 യാത്രക്കാരുമായി അതിദുർഘട പാത താണ്ടി ബസ് എത്തിയത് അഫ്ഗാനും, പാക്കിസ്ഥാനും തുർക്കിയുമെല്ലാം കടന്ന്; യാത്രക്കൂലി 150 പവൻ സ്വർണം; ഡ്രൈവറെ ഭയപ്പെടുത്തിയതുകൊൽക്കത്തയിലെ ഇടുങ്ങിയ റോഡും സൈക്കിളും; ഇന്ത്യയിലേക്ക് എത്തിയത് നാല് ട്രിപ്പുകൾ; ലണ്ടനിൽ നിന്ന് ഇന്ത്യയിലെത്തിയ ഇന്ത്യ മാന്റെ ചരിത്രം ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ണ്ടനിൽ നിന്ന് ഇന്ത്യയിലേക്ക് ഒരു ബസ് സർവീസ്, ഒന്നും രണ്ടും തവണയല്ല, നാലുതവണ, 20 യാത്രക്കാരുമായി ലണ്ടനിൽ നിന്നും കൂകി പാഞ്ഞ് ആവി പരത്തിയെത്തിയ ബസ് കൊല്ഡക്കത്തയിലെത്തിയത് കാതങ്ങൾ താണ്ടി പല രാജ്യങ്ങളും പിന്നിട്ടാണ്. ന്യൂയോർക്ക് ടൈംസാണ് ഈഅപൂർവ നിമിഷത്തിന്റെ വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. 1957 ഓഗസ്റ്റ് 2, ലണ്ടനിൽ നിന്നുമാണ് 'ഇന്ത്യാ മാൻ' വിക്ടോറിയ ബസ് സ്റ്റേഷനിലെ ബേയിൽ പതിയെ വന്നു നിന്നു. കാതങ്ങൾ താണ്ടിയ യാത്രാ അനുഭൂതി. 

ലണ്ടൻ നഗരത്തിന്റെ മൊബിലിറ്റി ഹബായ വിക്ടോറിയ ബസ്‌ബേയിൽ ഒരു ബസ് വന്നത് വലിയ വാർത്തയൊന്നുമല്ല. എന്നാൽ ഈ ബസിൽ നിന്നിറങ്ങിയ 20 യാത്രക്കാരും നാൽപതുകാരനായൈഡ്രവർ ഓസ്വാൾ ഗാരോ ഫിഷറും വണ്ടിയോടിച്ചു വരുന്നതുകൊൽക്കത്തയിൽ നിന്നായിരുന്നു. കൃത്യമായി പറഞ്ഞാൽ 110 ദിവസം മുമ്പ് ഇതേ ബസ് ബേയിൽ നിന്നു പുറപ്പെട്ട് കൊൽക്കത്ത വരെ പോയി മടങ്ങിയതാണ്. അപകടം പിടിച്ച റോഡുകളും വനങ്ങളും മരുഭൂമികളും താണ്ടിയുള്ള യാത്ര ന്യൂയോർക്ക്‌ ൈടംസ് ലേഖകൻ ലിയോനാർഡ് ഇൻഗാൽസ് തൊട്ടടുത്ത ദിവസത്തെ പത്രത്തിൽ വിശദമായി രേഖപ്പെടുത്തിയിരുന്നു.

ലണ്ടനിൽ നിന്ന് കൽക്കത്തയിലേക്ക് 85 പവനും തിരിച്ച് 65 പവനും ഇനത്തിലായിരുന്നു യാത്രാക്കൂലി. അന്നത്തെ ഡോളർ നിരക്കിൽ 239 ഡോളറും മടക്കയാത്രയ്ക്ക് 182 ഡോളറും. 60 ദിവസം വൈകിയാണ് ആദ്യ ട്രിപ്പ് ഓടിയത്. യാത്രയുടെ വിജയത്തിൽ ഈ ൈവകൽ മറവിയായി. ഇനിയും കൂടുതൽ സമാന യാത്രകൾ ഉണ്ടാകുമെന്ന് ഫിഷർ പറഞ്ഞതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. പിന്നീട് നാലു തവണയെങ്കിലും ഈ ട്രിപ് ഓടിയതായി രേഖകളുണ്ട്.

എല്ലാവരും പറയാറുള്ള തുർക്കിയിലെ അരാരത്ത് കുന്നിലെ അപകടകരമായ ഹെയർ പിൻ വളവുകളോ അഫ്ഗാനിസ്ഥാനിലെ മറവിൽ തിരിവുകളോ ഇറാനിയൻ മരുഭൂമികളോ ആയിരുന്നില്ല ഫിഷറിനെ ഭയപ്പെടുത്തിയത്. ഇന്ത്യയിലെ ഇടുങ്ങിയ റോഡുകളും റോഡിൽ നിന്നു തെന്നിയാൽ വീലുകൾ ചെളിയിൽത്താഴുന്ന അവസ്ഥയും ലക്കും ലഗാനുമില്ലാതെ പായുന്ന സൈക്കിളുകളും കൂടുതൽ ഭയാനകമായിരുന്നെന്ന് ഫിഷർ പറയുന്നു.

ബസാണ്. ഫോർ വീൽൈഡ്രവൊന്നുമല്ല. ഗൾഫ് നാടുകൾ ഇന്നത്തെയത്ര വികസിച്ചിട്ടില്ലാത്ത അക്കാലത്ത് മരുഭൂമി യാത്ര കഠിനമായിരുന്നു. ഇറാനിലെ കെർമനും സയ്ദാനിനും മധ്യേ റോഡിലൂടെയല്ല, പലകകളിലൂടെയാണ് വണ്ടി കൂടുതലും ഓടിയത്. പലകകൾ ടയർ വീതിയനുസരിച്ച് നിരത്തി വയ്ക്കും. ഓടിച്ചു കടന്നു കഴിയുമ്പോൾ പിന്നിൽ നിന്ന് പലകകളെടുത്ത് വീണ്ടും നിരത്തും. ഇത്രയൊക്കെ ദുർഘടമായിട്ടും 16 ദിവസമല്ലേ താമസിച്ചുള്ളു. പുറമെ പ്രതികൂല കാലാവസ്ഥ. മരുഭൂമിയിൽ പൊടിക്കാറ്റെങ്കിൽ മറ്റുള്ളിടത്ത് പെരുമഴ. മഴയിൽക്കുളിച്ച ജൂൺ അഞ്ചാം തീയതി ബസ് കൊൽക്കത്തയിലെത്തി.

കൊള്ളക്കാരും പിടിച്ചുപറിയും: തുർക്കി ഇറാൻ പാതയിലെ യാത്രയെപ്പറ്റി ധാരാളം പൊളിക്കഥകൾ പരന്നു. കൊള്ളക്കാർ വണ്ടി തട്ടിയെടുത്തെന്നും യാത്രക്കാരെ കൊന്നു കളഞ്ഞെന്നുമൊക്കെ മഞ്ഞപ്പത്രങ്ങളെഴുതി. ഇന്നത്തെ സോഷ്യൽ മീഡിയയുടെ ധർമം അന്നു മഞ്ഞപ്പത്രങ്ങൾക്കായിരുന്നല്ലോ. അധികൃതരെ കുറെയൊക്കെ തെറ്റിദ്ധരിപ്പിക്കാനും ഭീതിയിലാഴ്‌ത്താനും ഈ വാർത്തകൾക്കായി. കാണാതെ പോയെന്നു കരുതിയ ബസ് ടെഹ്‌റാനിലെത്തിയപ്പോൾ സന്തോഷ സൂചകമായി ബ്രിട്ടീഷ് എംബസി യാത്രക്കാർക്ക് കോക്ടെയിൽ ഡിന്നറൊരുക്കി.

മഹാമാരി അന്നും: മടക്കയാത്രയിൽ പാക്കിസ്ഥാൻ, ഇറാൻ പ്രദേശങ്ങളിൽ ഏഷ്യൻ ഇൻഫ്‌ളുവൻസ പരന്ന കാലം. ലഹോർ നഗരം അടച്ചു. ബസ് കപ്പലിൽ കയറ്റി ഇറാൻ കടത്താമെന്ന പദ്ധതിയുമായി കറാച്ചി വരെ ഓടിയെത്തിയപ്പോഴേക്കും ഇറാൻ അതിർത്തി തുറന്നെന്ന വാർത്ത വന്നു. 630 ൈമൽ തിരിച്ച് ഓടിച്ച് ലഹോറിലെത്തി യാത്ര തുടർന്നു. അങ്ങനെ 100 ശതമാനം റോഡു മാർഗം എന്ന ആശയം കപ്പൽ കയറിയില്ല.

ഹോട്ടൽ മുതൽ ടെന്റു വരെ: ദിവസങ്ങൾ നീണ്ട യാത്രയിൽ പകൽ മാത്രമാണ് ഓട്ടം. രാത്രി ഹോട്ടലുകളിൽ തങ്ങും. താമസസൗകര്യമില്ലാത്ത സ്ഥലങ്ങളിൽ ടെന്റ് അടിക്കും. പ്രാഥമിക സൗകര്യങ്ങൾ പോലും പലേടത്തും ഇല്ലായിരുന്നു. ശരിയായ അഡ്വഞ്ചർ സഞ്ചാരം. എന്നാൽ 20 യാത്രക്കാരും യാത്ര ആസ്വദിച്ചു. 7 പുരുഷന്മാരും 2 സ്ത്രീകളുമാണ് യാത്ര പൂർത്തിയാക്കിയത്. ബാക്കിയുള്ളവർ കൊൽക്കത്തയിലിറങ്ങി. ചിലർ കൊൽക്കത്തയിൽ നിന്നു കയറിയവരാണ്. ഫ്രാൻസ്, ഇറ്റലി, യൂഗോസ്ലാവിയ, ബൾഗേറിയ, തുർക്കി, ഇറാൻ, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങൾ വഴിയാണ് ഇന്ത്യയിലെത്തിയത്.

അതാണു ബസ്: എ ഇ സി റീഗൽ 3 എന്ന ബസ്. ബോഡി ഹാരിങ്ടൺ. 9 കൊല്ലം പഴയ ബസാണ് ദുർഘടയാത്ര കുഴപ്പമില്ലാതെ ഓടിത്തീർത്തത്. ഓട്ടം തുടങ്ങുമ്പോൾത്തന്നെ ഒരു ലക്ഷം കിലോമീറ്റർ ഓടിയിരുന്നു. ചെറിയൊരു ഓവർ ഹോളിങ്ങിനു ശേഷം അടുത്ത യാത്രയുണ്ടെന്നാണ് ഫിഷർ ന്യൂയോർക്ക്‌ ൈടംസ് ലേഖകനോടു പറഞ്ഞത്. പിന്നീടുള്ള ചില യാത്രകളിൽ മാൻഡേറ്റർ എന്ന മോഡലും ഓടി. ദീർഘയാത്രയ്ക്കായി ചില മാറ്റങ്ങൾ മാൻഡേറ്ററിനുണ്ട്.

ഐന്റ ബസ് ഇങ്ങനല്ല: ഇതു വരെ പറഞ്ഞത് യഥാർത്ഥ ലണ്ടൻ കൊൽക്കത്ത ബസിന്റെ കഥ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വേറൊരു കഥ പരക്കുന്നുണ്ട്. സിഡ്‌നി മുതൽ കൊൽക്കത്ത വഴി ലണ്ടൻ വരെ ഓടുന്ന ആൽബർട്ട് ടൂർസ് എന്ന ഇരു നില ബസ്. മുകളിൽ സീറ്റ്. ഒബ്‌സർവേഷൻ ലൗഞ്ച്. താഴെ ലോബിയും റസ്റ്ററന്റും മറ്റും. ഈ കഥ സ്ഥിരീകരിക്കാൻ ഔദ്യോഗിക വിവരങ്ങളില്ലെങ്കിലും പലേടത്തും രേഖപ്പെടുത്തിയിട്ടുണ്ട്.

ലണ്ടൻ കൊൽക്കത്ത 145 പവൻ: അതാണ് നിരക്ക്. യാത്ര, ഭക്ഷണം, താമസം. സിഡ്‌നി ജി പി ഒയിൽ നിന്ന് 1968 ഫെബ്രുവരി 17 യാത്ര പുറപ്പെട്ട് 132 ദിവസം കൊണ്ട് ലണ്ടൻസിഡ്‌നി യാത്ര പൂർത്തിയാക്കിയെന്ന് റിപ്പോർട്ടുകൾ. കപ്പലിലും കരയിലുമായി യാത്ര. 1976 വരെ ഓടിയെന്നു പറയപ്പെടുന്നു.

150 അതിർത്തി കടക്കലുകൾ: രാജ്യങ്ങൾ താണ്ടിയ യാത്രയ്ക്കിടെ 150 തവണ അതിർത്തികൾ കടന്നു. അഫ്ഗാനിസ്ഥാൻ വഴിയാണ് മാർഗം. സിംഗപൂരിൽ നിന്നു കപ്പൽ കയറി മലേഷ്യ, തായ്?ലൻഡ്, ബർമ വഴി കൊൽക്കത്ത. പിൽക്കാലത്ത് ഈ ലെഗ് വെട്ടിച്ചുരുക്കി കപ്പലിലും ട്രെയിനിലും വിമാനത്തിലുമാക്കിയത്രെ. കൊൽക്കത്ത മുതൽ ബസ്. പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ഇറാൻ, തുർക്കി, ബൾഗേറിയ, യൂഗോസ്ലാവിയ, ഓസ്ട്രിയ, ജർമനി, ബെൽജിയം, ഇംഗ്ലണ്ട്. ഇതാണ് പാത.
ന്മ വീടിനൊക്കും: സോഷ്യൽ മീഡിയയിൽ പരക്കുന്ന ചിത്രങ്ങളിൽ പലതും ഇന്ത്യാ മാൻ യാത്രയുടേതാണ്. എന്നാൽ ചില ബ്രോഷറുകൾ ആൽ ബർട്ട് ടൂർസിന്റെതായുണ്ട്. വ്യാജമാണോ എന്നറിയില്ല. വീടിനൊത്ത സൗകര്യമുള്ള ബസ് എന്നാണ് അവകാശ വാദം. കിടക്കാൻ ബർത്തുകൾ, ഫാൻ, ഹീറ്റർ, സംഗീതം, കർട്ടൻ, കാർപെറ്റ്, ടോയ്?ലെറ്റ് സൗകര്യങ്ങളുണ്ടെന്ന് ബ്രോഷർ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP