തീ പാറുന്ന മരുഭൂമിയും മലയിടുക്കുകളും കടന്ന് ലണ്ടനിൽ നിന്ന് കൊൽക്കത്തിയിലേക്ക് ബസ് എത്തിയത് ചരിത്രം എഴുതി; സ്ത്രീകളടക്കം 20 യാത്രക്കാരുമായി അതിദുർഘട പാത താണ്ടി ബസ് എത്തിയത് അഫ്ഗാനും, പാക്കിസ്ഥാനും തുർക്കിയുമെല്ലാം കടന്ന്; യാത്രക്കൂലി 150 പവൻ സ്വർണം; ഡ്രൈവറെ ഭയപ്പെടുത്തിയതുകൊൽക്കത്തയിലെ ഇടുങ്ങിയ റോഡും സൈക്കിളും; ഇന്ത്യയിലേക്ക് എത്തിയത് നാല് ട്രിപ്പുകൾ; ലണ്ടനിൽ നിന്ന് ഇന്ത്യയിലെത്തിയ ഇന്ത്യ മാന്റെ ചരിത്രം ഇങ്ങനെ
മറുനാടൻ ഡെസ്ക്
ലണ്ടനിൽ നിന്ന് ഇന്ത്യയിലേക്ക് ഒരു ബസ് സർവീസ്, ഒന്നും രണ്ടും തവണയല്ല, നാലുതവണ, 20 യാത്രക്കാരുമായി ലണ്ടനിൽ നിന്നും കൂകി പാഞ്ഞ് ആവി പരത്തിയെത്തിയ ബസ് കൊല്ഡക്കത്തയിലെത്തിയത് കാതങ്ങൾ താണ്ടി പല രാജ്യങ്ങളും പിന്നിട്ടാണ്. ന്യൂയോർക്ക് ടൈംസാണ് ഈഅപൂർവ നിമിഷത്തിന്റെ വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. 1957 ഓഗസ്റ്റ് 2, ലണ്ടനിൽ നിന്നുമാണ് 'ഇന്ത്യാ മാൻ' വിക്ടോറിയ ബസ് സ്റ്റേഷനിലെ ബേയിൽ പതിയെ വന്നു നിന്നു. കാതങ്ങൾ താണ്ടിയ യാത്രാ അനുഭൂതി.
ലണ്ടൻ നഗരത്തിന്റെ മൊബിലിറ്റി ഹബായ വിക്ടോറിയ ബസ്ബേയിൽ ഒരു ബസ് വന്നത് വലിയ വാർത്തയൊന്നുമല്ല. എന്നാൽ ഈ ബസിൽ നിന്നിറങ്ങിയ 20 യാത്രക്കാരും നാൽപതുകാരനായൈഡ്രവർ ഓസ്വാൾ ഗാരോ ഫിഷറും വണ്ടിയോടിച്ചു വരുന്നതുകൊൽക്കത്തയിൽ നിന്നായിരുന്നു. കൃത്യമായി പറഞ്ഞാൽ 110 ദിവസം മുമ്പ് ഇതേ ബസ് ബേയിൽ നിന്നു പുറപ്പെട്ട് കൊൽക്കത്ത വരെ പോയി മടങ്ങിയതാണ്. അപകടം പിടിച്ച റോഡുകളും വനങ്ങളും മരുഭൂമികളും താണ്ടിയുള്ള യാത്ര ന്യൂയോർക്ക് ൈടംസ് ലേഖകൻ ലിയോനാർഡ് ഇൻഗാൽസ് തൊട്ടടുത്ത ദിവസത്തെ പത്രത്തിൽ വിശദമായി രേഖപ്പെടുത്തിയിരുന്നു.
ലണ്ടനിൽ നിന്ന് കൽക്കത്തയിലേക്ക് 85 പവനും തിരിച്ച് 65 പവനും ഇനത്തിലായിരുന്നു യാത്രാക്കൂലി. അന്നത്തെ ഡോളർ നിരക്കിൽ 239 ഡോളറും മടക്കയാത്രയ്ക്ക് 182 ഡോളറും. 60 ദിവസം വൈകിയാണ് ആദ്യ ട്രിപ്പ് ഓടിയത്. യാത്രയുടെ വിജയത്തിൽ ഈ ൈവകൽ മറവിയായി. ഇനിയും കൂടുതൽ സമാന യാത്രകൾ ഉണ്ടാകുമെന്ന് ഫിഷർ പറഞ്ഞതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. പിന്നീട് നാലു തവണയെങ്കിലും ഈ ട്രിപ് ഓടിയതായി രേഖകളുണ്ട്.
എല്ലാവരും പറയാറുള്ള തുർക്കിയിലെ അരാരത്ത് കുന്നിലെ അപകടകരമായ ഹെയർ പിൻ വളവുകളോ അഫ്ഗാനിസ്ഥാനിലെ മറവിൽ തിരിവുകളോ ഇറാനിയൻ മരുഭൂമികളോ ആയിരുന്നില്ല ഫിഷറിനെ ഭയപ്പെടുത്തിയത്. ഇന്ത്യയിലെ ഇടുങ്ങിയ റോഡുകളും റോഡിൽ നിന്നു തെന്നിയാൽ വീലുകൾ ചെളിയിൽത്താഴുന്ന അവസ്ഥയും ലക്കും ലഗാനുമില്ലാതെ പായുന്ന സൈക്കിളുകളും കൂടുതൽ ഭയാനകമായിരുന്നെന്ന് ഫിഷർ പറയുന്നു.
ബസാണ്. ഫോർ വീൽൈഡ്രവൊന്നുമല്ല. ഗൾഫ് നാടുകൾ ഇന്നത്തെയത്ര വികസിച്ചിട്ടില്ലാത്ത അക്കാലത്ത് മരുഭൂമി യാത്ര കഠിനമായിരുന്നു. ഇറാനിലെ കെർമനും സയ്ദാനിനും മധ്യേ റോഡിലൂടെയല്ല, പലകകളിലൂടെയാണ് വണ്ടി കൂടുതലും ഓടിയത്. പലകകൾ ടയർ വീതിയനുസരിച്ച് നിരത്തി വയ്ക്കും. ഓടിച്ചു കടന്നു കഴിയുമ്പോൾ പിന്നിൽ നിന്ന് പലകകളെടുത്ത് വീണ്ടും നിരത്തും. ഇത്രയൊക്കെ ദുർഘടമായിട്ടും 16 ദിവസമല്ലേ താമസിച്ചുള്ളു. പുറമെ പ്രതികൂല കാലാവസ്ഥ. മരുഭൂമിയിൽ പൊടിക്കാറ്റെങ്കിൽ മറ്റുള്ളിടത്ത് പെരുമഴ. മഴയിൽക്കുളിച്ച ജൂൺ അഞ്ചാം തീയതി ബസ് കൊൽക്കത്തയിലെത്തി.
കൊള്ളക്കാരും പിടിച്ചുപറിയും: തുർക്കി ഇറാൻ പാതയിലെ യാത്രയെപ്പറ്റി ധാരാളം പൊളിക്കഥകൾ പരന്നു. കൊള്ളക്കാർ വണ്ടി തട്ടിയെടുത്തെന്നും യാത്രക്കാരെ കൊന്നു കളഞ്ഞെന്നുമൊക്കെ മഞ്ഞപ്പത്രങ്ങളെഴുതി. ഇന്നത്തെ സോഷ്യൽ മീഡിയയുടെ ധർമം അന്നു മഞ്ഞപ്പത്രങ്ങൾക്കായിരുന്നല്ലോ. അധികൃതരെ കുറെയൊക്കെ തെറ്റിദ്ധരിപ്പിക്കാനും ഭീതിയിലാഴ്ത്താനും ഈ വാർത്തകൾക്കായി. കാണാതെ പോയെന്നു കരുതിയ ബസ് ടെഹ്റാനിലെത്തിയപ്പോൾ സന്തോഷ സൂചകമായി ബ്രിട്ടീഷ് എംബസി യാത്രക്കാർക്ക് കോക്ടെയിൽ ഡിന്നറൊരുക്കി.
മഹാമാരി അന്നും: മടക്കയാത്രയിൽ പാക്കിസ്ഥാൻ, ഇറാൻ പ്രദേശങ്ങളിൽ ഏഷ്യൻ ഇൻഫ്ളുവൻസ പരന്ന കാലം. ലഹോർ നഗരം അടച്ചു. ബസ് കപ്പലിൽ കയറ്റി ഇറാൻ കടത്താമെന്ന പദ്ധതിയുമായി കറാച്ചി വരെ ഓടിയെത്തിയപ്പോഴേക്കും ഇറാൻ അതിർത്തി തുറന്നെന്ന വാർത്ത വന്നു. 630 ൈമൽ തിരിച്ച് ഓടിച്ച് ലഹോറിലെത്തി യാത്ര തുടർന്നു. അങ്ങനെ 100 ശതമാനം റോഡു മാർഗം എന്ന ആശയം കപ്പൽ കയറിയില്ല.
ഹോട്ടൽ മുതൽ ടെന്റു വരെ: ദിവസങ്ങൾ നീണ്ട യാത്രയിൽ പകൽ മാത്രമാണ് ഓട്ടം. രാത്രി ഹോട്ടലുകളിൽ തങ്ങും. താമസസൗകര്യമില്ലാത്ത സ്ഥലങ്ങളിൽ ടെന്റ് അടിക്കും. പ്രാഥമിക സൗകര്യങ്ങൾ പോലും പലേടത്തും ഇല്ലായിരുന്നു. ശരിയായ അഡ്വഞ്ചർ സഞ്ചാരം. എന്നാൽ 20 യാത്രക്കാരും യാത്ര ആസ്വദിച്ചു. 7 പുരുഷന്മാരും 2 സ്ത്രീകളുമാണ് യാത്ര പൂർത്തിയാക്കിയത്. ബാക്കിയുള്ളവർ കൊൽക്കത്തയിലിറങ്ങി. ചിലർ കൊൽക്കത്തയിൽ നിന്നു കയറിയവരാണ്. ഫ്രാൻസ്, ഇറ്റലി, യൂഗോസ്ലാവിയ, ബൾഗേറിയ, തുർക്കി, ഇറാൻ, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങൾ വഴിയാണ് ഇന്ത്യയിലെത്തിയത്.
അതാണു ബസ്: എ ഇ സി റീഗൽ 3 എന്ന ബസ്. ബോഡി ഹാരിങ്ടൺ. 9 കൊല്ലം പഴയ ബസാണ് ദുർഘടയാത്ര കുഴപ്പമില്ലാതെ ഓടിത്തീർത്തത്. ഓട്ടം തുടങ്ങുമ്പോൾത്തന്നെ ഒരു ലക്ഷം കിലോമീറ്റർ ഓടിയിരുന്നു. ചെറിയൊരു ഓവർ ഹോളിങ്ങിനു ശേഷം അടുത്ത യാത്രയുണ്ടെന്നാണ് ഫിഷർ ന്യൂയോർക്ക് ൈടംസ് ലേഖകനോടു പറഞ്ഞത്. പിന്നീടുള്ള ചില യാത്രകളിൽ മാൻഡേറ്റർ എന്ന മോഡലും ഓടി. ദീർഘയാത്രയ്ക്കായി ചില മാറ്റങ്ങൾ മാൻഡേറ്ററിനുണ്ട്.
ഐന്റ ബസ് ഇങ്ങനല്ല: ഇതു വരെ പറഞ്ഞത് യഥാർത്ഥ ലണ്ടൻ കൊൽക്കത്ത ബസിന്റെ കഥ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വേറൊരു കഥ പരക്കുന്നുണ്ട്. സിഡ്നി മുതൽ കൊൽക്കത്ത വഴി ലണ്ടൻ വരെ ഓടുന്ന ആൽബർട്ട് ടൂർസ് എന്ന ഇരു നില ബസ്. മുകളിൽ സീറ്റ്. ഒബ്സർവേഷൻ ലൗഞ്ച്. താഴെ ലോബിയും റസ്റ്ററന്റും മറ്റും. ഈ കഥ സ്ഥിരീകരിക്കാൻ ഔദ്യോഗിക വിവരങ്ങളില്ലെങ്കിലും പലേടത്തും രേഖപ്പെടുത്തിയിട്ടുണ്ട്.
ലണ്ടൻ കൊൽക്കത്ത 145 പവൻ: അതാണ് നിരക്ക്. യാത്ര, ഭക്ഷണം, താമസം. സിഡ്നി ജി പി ഒയിൽ നിന്ന് 1968 ഫെബ്രുവരി 17 യാത്ര പുറപ്പെട്ട് 132 ദിവസം കൊണ്ട് ലണ്ടൻസിഡ്നി യാത്ര പൂർത്തിയാക്കിയെന്ന് റിപ്പോർട്ടുകൾ. കപ്പലിലും കരയിലുമായി യാത്ര. 1976 വരെ ഓടിയെന്നു പറയപ്പെടുന്നു.
150 അതിർത്തി കടക്കലുകൾ: രാജ്യങ്ങൾ താണ്ടിയ യാത്രയ്ക്കിടെ 150 തവണ അതിർത്തികൾ കടന്നു. അഫ്ഗാനിസ്ഥാൻ വഴിയാണ് മാർഗം. സിംഗപൂരിൽ നിന്നു കപ്പൽ കയറി മലേഷ്യ, തായ്?ലൻഡ്, ബർമ വഴി കൊൽക്കത്ത. പിൽക്കാലത്ത് ഈ ലെഗ് വെട്ടിച്ചുരുക്കി കപ്പലിലും ട്രെയിനിലും വിമാനത്തിലുമാക്കിയത്രെ. കൊൽക്കത്ത മുതൽ ബസ്. പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ഇറാൻ, തുർക്കി, ബൾഗേറിയ, യൂഗോസ്ലാവിയ, ഓസ്ട്രിയ, ജർമനി, ബെൽജിയം, ഇംഗ്ലണ്ട്. ഇതാണ് പാത.
ന്മ വീടിനൊക്കും: സോഷ്യൽ മീഡിയയിൽ പരക്കുന്ന ചിത്രങ്ങളിൽ പലതും ഇന്ത്യാ മാൻ യാത്രയുടേതാണ്. എന്നാൽ ചില ബ്രോഷറുകൾ ആൽ ബർട്ട് ടൂർസിന്റെതായുണ്ട്. വ്യാജമാണോ എന്നറിയില്ല. വീടിനൊത്ത സൗകര്യമുള്ള ബസ് എന്നാണ് അവകാശ വാദം. കിടക്കാൻ ബർത്തുകൾ, ഫാൻ, ഹീറ്റർ, സംഗീതം, കർട്ടൻ, കാർപെറ്റ്, ടോയ്?ലെറ്റ് സൗകര്യങ്ങളുണ്ടെന്ന് ബ്രോഷർ.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; 'നോട്ട് മൈ നമ്പർ' എന്ന് വാട്ട്സ് ആപ്പിലൂടെ മെസേജ് അയച്ചു; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്