മദ്യപാന ശീലത്തിൽ മനംമടുത്ത് ഭാര്യ ഉപേക്ഷിച്ചു പോയി; ലതാ ദേവിയെ കൂട്ടുകാരിയായി കിട്ടിയപ്പോൾ തട്ടിപ്പിന് സഹായിയായി; അഭിഭാഷക സഹായമെത്തിയപ്പോൾ ഹണിട്രാപ്പിൽ കുടുക്കിയത് നിരവധി പേരെ; ഇരയെ കുടുക്കുന്ന ആദ്യ ശ്രമത്തിൽ ലതാദേവിക്ക് കൊടുക്കുക വെറും ആയിരവും രണ്ടായിരവും; പിന്നെ കാണുമ്പോഴെല്ലാം ചെറിയ തുക നൽകി സന്തോഷിപ്പിക്കലും; അടിമാലി ബ്ലാക് മെയിൽ കേസിൽ നാണം ഭയന്ന് പരാതിക്കാരും; ഷൈജനും അഡ്വ ബെന്നി മാത്യുവും തട്ടിപ്പിന്റെ തിരക്കഥ ഒരുക്കിയത് ഇങ്ങനെ
പ്രകാശ് ചന്ദ്രശേഖർ
അടിമാലി ; ഭാര്യ ഉപേക്ഷിച്ച് പോയതോടെ ദാമ്പത്യബന്ധം തകർന്നു.ലതാദേവിയെ പരിചയപ്പെട്ടത് തട്ടിപ്പിന് പിൻബലമായി.കേസുകളുമായി ബന്ധപ്പെട്ട് അഭിഭാഷകൻ ബെന്നി മാത്യുവുമായി പരിചയത്തിലായതോടെ പണം കൈവശപ്പെടുത്തതിനുള്ള പദ്ധതിയുടെ രൂപവും ഭാവവും ചിട്ടപ്പെടുത്തി.പീഡനകേസിൽ കുടുക്കി പണം തട്ടാൻ ശ്രമിച്ച കേസ്സിൽ പിടിയിലാവുന്നത് രണ്ടാം തവണ. കഴിഞ്ഞ ദിവസം അടിമാലിയിൽ ഹണി ട്രാപ്പിൽപ്പെടുത്തി പണം തട്ടിയ സംഭവത്തിൽ അറസ്റ്റിലായ ഇരുമ്പുപാലം പടിക്കപ്പ് ചവറ്റുകുഴിയിൽ വീട്ടിൽ ഷൈജനെ(43)ക്കുറിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ ലഭിച്ച വിവരങ്ങൾ ഇങ്ങിനെ.
മദ്യാപാനശീലത്തിൽ മനംമടുത്ത് ഭാര്യ ഷൈജനെ ഉപേക്ഷിച്ച് പോകുകയായിരുന്നെന്നും ലതാദേവിയുമായുള്ള സൗഹൃദം തട്ടിപ്പിനായി ഷൈജൻ ഉപയോഗപ്പെടുത്തുകയായിരുന്നെന്നുമാണ് പൊലീസിന്റെ അനുമാനം. തട്ടിപ്പിന്റെ മുഖ്യ സൂത്രധാരൻ അഭിഭാഷകനാകാനാണ് സാധ്യതയെന്നാണ് പൊലീസ് വിലയിരുത്തൽ. ചോദ്യം ചെയ്യലിൽ സംഭവത്തിൽ തനിക്ക് കാര്യമായ ഇടപെടലില്ലന്നും ഷൈജനാണ് പണം തട്ടിയെടുക്കുന്നതിന് നേതൃത്വം നൽകിയതെന്നും മറ്റുമാണ് കേസിൽ അറസ്റ്റിലായ അഭിഭാഷകൻ ബെന്നി മാത്യു പൊലീസിൽ വെളിപ്പെടുത്തിയിട്ടുള്ളത്.
ഒരു വർഷം മുമ്പ് പോസ്റ്റുമാനെ പീഡനക്കേസ്സിൽ കുടുക്കി പണം തട്ടാൻ ശ്രമിച്ച കേസിൽ ഷൈജനും ലതാദേവിയും പ്രതികളാണ്. കുട്ടികളെ സംരക്ഷിക്കാതിരിക്കുക, കഞ്ചാവ് , വ്യാജച്ചാരായം എന്നിവ വിൽപ്പന നടത്തുക, ഭീഷിണിപ്പെടുത്തി പണം തട്ടുക, അടിപിടി എന്നിവയടക്കം അടിമാലി പൊലീസിൽ ഷൈജൻ പ്രതിയായി 9 കേസ്സുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ലതാദേവിയെ ഉപയോഗപ്പെടുത്തി ഷൈജനും കൂട്ടാളികളും പീഡനക്കേസ്സിൽ കുടുക്കുമെന്ന് ഭീഷിണിപ്പെടുത്തി നിരവധി പേരിൽ നിന്നും പണം തട്ടിയെടുത്തിട്ടുള്ളതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.
നാണക്കേട് ഭയന്നാണ് ഇവരിൽപ്പലരും നിയമനടപടിക്ക് മുതിരാത്തതെന്നാണ് പൊലീസ് അനുമാനം. ഭീഷിണിപ്പെടുത്തി പണം വാങ്ങിയവരുമായി കേസിൽകുടുങ്ങിയവരുടെ അടുപ്പക്കാർ ഒത്തുതീർപ്പിന് ശ്രമം നടത്തുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും പൊലീസ് സൂചിപ്പിച്ചു. ഇരയെ കുടുക്കുന്നതിനുള്ള ആദ്യശ്രമം നടത്തി പിരിയുമ്പോൾ തനിക്ക് ഷൈജൻ ആയിരമോ രണ്ടായിരമോ നൽകുമെന്നും പിന്നെ കാണുമ്പോഴെല്ലാം ചെറിയ തുകകൾ നൽകി സന്തോഷിപ്പിക്കുമായിരുന്നെന്നുമാണ് ലതാദേവി പൊലീസിന് മൊഴി നൽകിയിട്ടുള്ളത്.
തട്ടിപ്പിന് ഇരയായവർ അഭിഭാഷകനെയാണ് പണം ഏൽപ്പിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഈ സ്ഥിതിയിൽ തട്ടിപ്പിൽ ലഭിച്ച പണത്തിൽ ഭൂരിഭാഗവും അഡ്വ.ബെന്നി മാത്യുവും ഷൈജനുമാണ് കൈകാര്യം ചെയ്തതെന്നാണ് പൊലീസ് അനുമാനം.പ്രതിസ്ഥാനത്തുള്ളത് അടിമാലിയിലെ അറിയപ്പെടുന്ന അഭിഭാഷകനായതിനാൽ പൊലീസ് കരുതലോടെയാണ് കേസന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നത്.അടിമാലി സി ഐ അനിൽ ജോർജ്ജ് ,എസ് ഐ സി ആർ സന്തോഷ് എന്നിവരാണ് കേസിൽ അന്വേഷണം നടത്തുന്നത്.
കല്ലാർകുട്ടി കുയിലിമല ഭാഗത്ത് പഴക്കളിയിൽ വീട്ടിൽ ജോയിയുടെ ഭാര്യയാണ് ലതാദേവി. ഇവർ ആദിവാസി വിഭഗക്കാരിയാണെന്നും ചാറ്റുപാറ ആദിവാസി കോളനിയിലാണ് മുമ്പ് താമസിച്ചിരുന്നതെന്നുമാണ് പൊലീസ് വ്യക്തമാക്കിയിട്ടുള്ളത്. ഭീഷിണിക്ക് ആദിവാസി പരിവേഷം കൂടി നൽകിയാണ് സംഘം തട്ടിപ്പ് കൊഴുപ്പിച്ചിരുന്നതെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്. പടിക്കപ്പ് തവാട്ടാത്ത വീട്ടിൽ അലിയാർ മകൻ ഷമീർ എന്നുവിളിക്കുന്ന മുഹമ്മദാണ് കേസിൽ അറിസ്റ്റിലായ മറ്റൊരുപ്രതി.ഇയാളുടെ ജീപ്പാണ് ഷൈജൻ വ്യാപാരിയെ തട്ടിക്കൊണ്ട് പോകാൻ വിനയോഗിച്ചതെന്ന് പൊലീസ് സ്ഥിരീകതരിച്ചിട്ടുണ്ട്.
കേസിൽ അഡ്വ.ബെന്നി മാത്യുവിന് ഉപാധികളോടെ കോടതി ജാാമ്യം അനുവദിച്ചിരുന്നു. നാളെ തുറന്ന കോടതിയിൽ വീണ്ടും ജാമ്യപേക്ഷ പരിഗണിക്കും.ഭാര്യമാതാവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ അനുവദിക്കണമെന്ന ബെന്നിമാത്യുവിന്റെ അപേക്ഷ പരിഗണിച്ചാണ് കോടതി കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചിട്ടുള്ളതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കുറ്റകരമായ ഗൂഢാലോചന,ഭീഷിണിപ്പെടുത്തി പണാപഹരണം ,ആൾമാറാട്ടം,മോചനദ്രവ്യം ആവശ്യപ്പെട്ട് തട്ടക്കൊണ്ട് പോകൽ തെളിവ് നശിപ്പിക്കൽ എന്നീവകുപ്പുകൾ ഉൾപ്പെടുത്തിയാണ് ബെന്നി മാത്യുവിനെതിരെ അടിമാലി പൊലീസ് കേസെടുത്തിട്ടുള്ളത്.വ്യാപാരിയായ വിജയനുപുറമെ കെ എസ് ഇ ബി കരാറുകാരൻ 14-ാം മൈൽ സ്വദേശി ജോയിയെയും ബെന്നിമാത്യു ഉൾപ്പെട്ട സംഘം ഇത്തരത്തിൽ ഭീഷിണിപ്പെടുത്തി പണം വാങ്ങിയിരുന്നു.
ജോയിയുടെ മൊഴിപ്രകാരം ഈ സംഭവത്തിലും അടിമാലി പൊലീസ് കേസെടുത്തിരുന്നു.തട്ടിക്കൊണ്ട് പോകൽ ഒഴികെ വ്യാപാരിയുടെ കേസ്സിൽ ഉൾപ്പെടുത്തിയിട്ടുള്ള എല്ലാവകുപ്പുകളും ഈ കേസ്സിലും പൊലീസ് ബെന്നി മാത്യുവിനെതിരെ ചുമത്തിയിട്ടുണ്ട്. ജോയി പണിയെടുക്കുന്ന സ്ഥലവും പോക്കും വരവുമൊക്ക മനസ്സിലാക്കിയുമാണ് സംഘം തട്ടിപ്പിന് കളമൊരുക്കിയത്.ജോയി ജീപ്പിൽ ജോലി സ്ഥലത്തുനിന്നും മടങ്ങവെ വഴിയിൽ കാത്തുനിന്നിരുന്ന ലതാദേവി കൈകാണിച്ച് വാഹനം നിർത്തി, രോഗിയായി അഭിനയിച്ച് ,അടുത്ത ജംഗ്ഷൻ വരെ ലിഫ്റ്റ് ചോദിക്കുകയായിരുന്നു.മനസ്സലിഞ്ഞ് ജീപ്പിൽ കറിക്കൊള്ളാൻ ജോയി അനുമതി നൽകി.ഈ യാത്രയിൽ തന്ത്രത്തിൽ ജോയിയുമൊത്തുള്ള ഫോട്ടയും ലതാദേവി തരപ്പെടുത്തുകയായിരുന്നു.
വൈദ്യുത വകുപ്പ് മന്ത്രി എം എം മണിയുടെ പേഴ്സണൽ സ്റ്റാഫ് അംഗമാണെന്നും സജീവൻ എന്നാണ് പേരെന്നും വെളിപ്പെടുത്തി ഷൈജൻ ജോയിയെ മൊബൈലിൽ വിളിച്ചാണ് തുക ആവശ്യപ്പെട്ടത്.ആദിവാസി യുവതിയെ വാഹനത്തിൽ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ചതിന് തെളിവുകൾ കൈവശമുണ്ടെന്നും 10 ലക്ഷം രൂപ തന്നില്ലങ്കിൽ കേസാക്കുമെന്നുമായിരുന്നു ഷൈജന്റെ ഭീഷിണി.ഇതെത്തുടർന്ന് ആദ്യപടിയായി ജോയി 25000 രൂപ അഡ്വ.ബെന്നി മാത്യുവിന്റെ ഓഫീസിലെത്തിയിക്കുകയായിരുന്നു. പിന്നീട് ജോയി നടത്തിയ അന്വേഷണത്തിൽ തട്ടിപ്പിന് ചുക്കാൻ പിടിച്ചത് ഷൈജൻ ആണെന്നും പിന്നിൽ അഡ്വ. ബെന്നി മാത്യുവാണെന്നും വ്യക്തമായിരുന്നു.ഇതെത്തുടർന്ന് ബാക്കി പണം ആവശ്യപ്പെട്ടുള്ള ഫോൺകോളുകൾ ജോയി അവഗണിക്കുകയായിരുന്നു.
വ്യാപാരിയുടെ കേസ്സിന്റെ അന്വേഷണത്തിനിടെയാണ് ജോയിയും തട്ടിപ്പിനരയായ വിവരം പൊലീസിന് ലഭിക്കുന്നത്.തുടർന്ന് പൊലീസ് ജോയിയുടെ മൊഴിയെടുത്ത് കേസ്സ് ചാർജ്ജുചെയ്യുകയായിരുന്നു.ഈ സംഘത്തിന്റെ തട്ടിപ്പിൽ അഭിഭാഷകനടക്കം ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസിന് ലഭിച്ചിട്ടുള്ള സൂചന.നിരവധി പേർ തട്ടിപ്പിനിരയായതായി വെളിപ്പെടുത്തി പൊലീസുമായി ബന്ധപ്പെട്ടിട്ടുണ്ട്.
Stories you may Like
- 'എല്ലാ ദിവസവും ഉറങ്ങാൻ കിടക്കുമ്പോ രാത്രി സുധി കയറി വരും' ബിനു അടിമാലി
- നിഷേധിച്ച് ബിനു അടിമാലി; ഫ്ളവേഴ്സിന്റെ ഫ്ളോറിലെ അടിയിൽ വിശദീകരണം ഇങ്ങനെ
- മുകേഷ് അംബാനിക്ക് വധഭീഷണി പാക് ക്രിക്കറ്റ് താരത്തിന്റെ പേരിലുള്ള ഇ-മെയിലിൽ
- ആ ഖേദപ്രകടനം മറിയക്കുട്ടി തള്ളുമ്പോൾ; നിയമ പോരാട്ടം തുടരും
- അടിമാലി സർവീസ് സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയ തട്ടിപ്പ്; ഒരാൾ പിടിയിൽ
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 14കാരിക്കൊപ്പം തലശ്ശേരി റെയിൽവേ സ്റ്റേഷനിലെത്തിയ യുവാവിനെ കണ്ടപ്പോൾ സംശയം; അന്വേഷണത്തിൽ പുറത്തായത് ട്രെയിനിലെ പീഡന വിവരം: കുട്ടിയെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലേക്ക് മാറ്റി
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍