Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മദ്യപാന ശീലത്തിൽ മനംമടുത്ത് ഭാര്യ ഉപേക്ഷിച്ചു പോയി; ലതാ ദേവിയെ കൂട്ടുകാരിയായി കിട്ടിയപ്പോൾ തട്ടിപ്പിന് സഹായിയായി; അഭിഭാഷക സഹായമെത്തിയപ്പോൾ ഹണിട്രാപ്പിൽ കുടുക്കിയത് നിരവധി പേരെ; ഇരയെ കുടുക്കുന്ന ആദ്യ ശ്രമത്തിൽ ലതാദേവിക്ക് കൊടുക്കുക വെറും ആയിരവും രണ്ടായിരവും; പിന്നെ കാണുമ്പോഴെല്ലാം ചെറിയ തുക നൽകി സന്തോഷിപ്പിക്കലും; അടിമാലി ബ്ലാക് മെയിൽ കേസിൽ നാണം ഭയന്ന് പരാതിക്കാരും; ഷൈജനും അഡ്വ ബെന്നി മാത്യുവും തട്ടിപ്പിന്റെ തിരക്കഥ ഒരുക്കിയത് ഇങ്ങനെ

മദ്യപാന ശീലത്തിൽ മനംമടുത്ത് ഭാര്യ ഉപേക്ഷിച്ചു പോയി; ലതാ ദേവിയെ കൂട്ടുകാരിയായി കിട്ടിയപ്പോൾ തട്ടിപ്പിന് സഹായിയായി; അഭിഭാഷക സഹായമെത്തിയപ്പോൾ ഹണിട്രാപ്പിൽ കുടുക്കിയത് നിരവധി പേരെ; ഇരയെ കുടുക്കുന്ന ആദ്യ ശ്രമത്തിൽ ലതാദേവിക്ക് കൊടുക്കുക വെറും ആയിരവും രണ്ടായിരവും; പിന്നെ കാണുമ്പോഴെല്ലാം ചെറിയ തുക നൽകി സന്തോഷിപ്പിക്കലും; അടിമാലി ബ്ലാക് മെയിൽ കേസിൽ നാണം ഭയന്ന് പരാതിക്കാരും; ഷൈജനും അഡ്വ ബെന്നി മാത്യുവും തട്ടിപ്പിന്റെ തിരക്കഥ ഒരുക്കിയത് ഇങ്ങനെ

പ്രകാശ് ചന്ദ്രശേഖർ

അടിമാലി ; ഭാര്യ ഉപേക്ഷിച്ച് പോയതോടെ ദാമ്പത്യബന്ധം തകർന്നു.ലതാദേവിയെ പരിചയപ്പെട്ടത് തട്ടിപ്പിന് പിൻബലമായി.കേസുകളുമായി ബന്ധപ്പെട്ട് അഭിഭാഷകൻ ബെന്നി മാത്യുവുമായി പരിചയത്തിലായതോടെ പണം കൈവശപ്പെടുത്തതിനുള്ള പദ്ധതിയുടെ രൂപവും ഭാവവും ചിട്ടപ്പെടുത്തി.പീഡനകേസിൽ കുടുക്കി പണം തട്ടാൻ ശ്രമിച്ച കേസ്സിൽ പിടിയിലാവുന്നത് രണ്ടാം തവണ. കഴിഞ്ഞ ദിവസം അടിമാലിയിൽ ഹണി ട്രാപ്പിൽപ്പെടുത്തി പണം തട്ടിയ സംഭവത്തിൽ അറസ്റ്റിലായ ഇരുമ്പുപാലം പടിക്കപ്പ് ചവറ്റുകുഴിയിൽ വീട്ടിൽ ഷൈജനെ(43)ക്കുറിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ ലഭിച്ച വിവരങ്ങൾ ഇങ്ങിനെ.

മദ്യാപാനശീലത്തിൽ മനംമടുത്ത് ഭാര്യ ഷൈജനെ ഉപേക്ഷിച്ച് പോകുകയായിരുന്നെന്നും ലതാദേവിയുമായുള്ള സൗഹൃദം തട്ടിപ്പിനായി ഷൈജൻ ഉപയോഗപ്പെടുത്തുകയായിരുന്നെന്നുമാണ് പൊലീസിന്റെ അനുമാനം. തട്ടിപ്പിന്റെ മുഖ്യ സൂത്രധാരൻ അഭിഭാഷകനാകാനാണ് സാധ്യതയെന്നാണ് പൊലീസ് വിലയിരുത്തൽ. ചോദ്യം ചെയ്യലിൽ സംഭവത്തിൽ തനിക്ക് കാര്യമായ ഇടപെടലില്ലന്നും ഷൈജനാണ് പണം തട്ടിയെടുക്കുന്നതിന് നേതൃത്വം നൽകിയതെന്നും മറ്റുമാണ് കേസിൽ അറസ്റ്റിലായ അഭിഭാഷകൻ ബെന്നി മാത്യു പൊലീസിൽ വെളിപ്പെടുത്തിയിട്ടുള്ളത്.

ഒരു വർഷം മുമ്പ് പോസ്റ്റുമാനെ പീഡനക്കേസ്സിൽ കുടുക്കി പണം തട്ടാൻ ശ്രമിച്ച കേസിൽ ഷൈജനും ലതാദേവിയും പ്രതികളാണ്. കുട്ടികളെ സംരക്ഷിക്കാതിരിക്കുക, കഞ്ചാവ് , വ്യാജച്ചാരായം എന്നിവ വിൽപ്പന നടത്തുക, ഭീഷിണിപ്പെടുത്തി പണം തട്ടുക, അടിപിടി എന്നിവയടക്കം അടിമാലി പൊലീസിൽ ഷൈജൻ പ്രതിയായി 9 കേസ്സുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ലതാദേവിയെ ഉപയോഗപ്പെടുത്തി ഷൈജനും കൂട്ടാളികളും പീഡനക്കേസ്സിൽ കുടുക്കുമെന്ന് ഭീഷിണിപ്പെടുത്തി നിരവധി പേരിൽ നിന്നും പണം തട്ടിയെടുത്തിട്ടുള്ളതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.

നാണക്കേട് ഭയന്നാണ് ഇവരിൽപ്പലരും നിയമനടപടിക്ക് മുതിരാത്തതെന്നാണ് പൊലീസ് അനുമാനം. ഭീഷിണിപ്പെടുത്തി പണം വാങ്ങിയവരുമായി കേസിൽകുടുങ്ങിയവരുടെ അടുപ്പക്കാർ ഒത്തുതീർപ്പിന് ശ്രമം നടത്തുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും പൊലീസ് സൂചിപ്പിച്ചു. ഇരയെ കുടുക്കുന്നതിനുള്ള ആദ്യശ്രമം നടത്തി പിരിയുമ്പോൾ തനിക്ക് ഷൈജൻ ആയിരമോ രണ്ടായിരമോ നൽകുമെന്നും പിന്നെ കാണുമ്പോഴെല്ലാം ചെറിയ തുകകൾ നൽകി സന്തോഷിപ്പിക്കുമായിരുന്നെന്നുമാണ് ലതാദേവി പൊലീസിന് മൊഴി നൽകിയിട്ടുള്ളത്.

തട്ടിപ്പിന് ഇരയായവർ അഭിഭാഷകനെയാണ് പണം ഏൽപ്പിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഈ സ്ഥിതിയിൽ തട്ടിപ്പിൽ ലഭിച്ച പണത്തിൽ ഭൂരിഭാഗവും അഡ്വ.ബെന്നി മാത്യുവും ഷൈജനുമാണ് കൈകാര്യം ചെയ്തതെന്നാണ് പൊലീസ് അനുമാനം.പ്രതിസ്ഥാനത്തുള്ളത് അടിമാലിയിലെ അറിയപ്പെടുന്ന അഭിഭാഷകനായതിനാൽ പൊലീസ് കരുതലോടെയാണ് കേസന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നത്.അടിമാലി സി ഐ അനിൽ ജോർജ്ജ് ,എസ് ഐ സി ആർ സന്തോഷ് എന്നിവരാണ് കേസിൽ അന്വേഷണം നടത്തുന്നത്.

കല്ലാർകുട്ടി കുയിലിമല ഭാഗത്ത് പഴക്കളിയിൽ വീട്ടിൽ ജോയിയുടെ ഭാര്യയാണ് ലതാദേവി. ഇവർ ആദിവാസി വിഭഗക്കാരിയാണെന്നും ചാറ്റുപാറ ആദിവാസി കോളനിയിലാണ് മുമ്പ് താമസിച്ചിരുന്നതെന്നുമാണ് പൊലീസ് വ്യക്തമാക്കിയിട്ടുള്ളത്. ഭീഷിണിക്ക് ആദിവാസി പരിവേഷം കൂടി നൽകിയാണ് സംഘം തട്ടിപ്പ് കൊഴുപ്പിച്ചിരുന്നതെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്. പടിക്കപ്പ് തവാട്ടാത്ത വീട്ടിൽ അലിയാർ മകൻ ഷമീർ എന്നുവിളിക്കുന്ന മുഹമ്മദാണ് കേസിൽ അറിസ്റ്റിലായ മറ്റൊരുപ്രതി.ഇയാളുടെ ജീപ്പാണ് ഷൈജൻ വ്യാപാരിയെ തട്ടിക്കൊണ്ട് പോകാൻ വിനയോഗിച്ചതെന്ന് പൊലീസ് സ്ഥിരീകതരിച്ചിട്ടുണ്ട്.

കേസിൽ അഡ്വ.ബെന്നി മാത്യുവിന് ഉപാധികളോടെ കോടതി ജാാമ്യം അനുവദിച്ചിരുന്നു. നാളെ തുറന്ന കോടതിയിൽ വീണ്ടും ജാമ്യപേക്ഷ പരിഗണിക്കും.ഭാര്യമാതാവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ അനുവദിക്കണമെന്ന ബെന്നിമാത്യുവിന്റെ അപേക്ഷ പരിഗണിച്ചാണ് കോടതി കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചിട്ടുള്ളതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കുറ്റകരമായ ഗൂഢാലോചന,ഭീഷിണിപ്പെടുത്തി പണാപഹരണം ,ആൾമാറാട്ടം,മോചനദ്രവ്യം ആവശ്യപ്പെട്ട് തട്ടക്കൊണ്ട് പോകൽ തെളിവ് നശിപ്പിക്കൽ എന്നീവകുപ്പുകൾ ഉൾപ്പെടുത്തിയാണ് ബെന്നി മാത്യുവിനെതിരെ അടിമാലി പൊലീസ് കേസെടുത്തിട്ടുള്ളത്.വ്യാപാരിയായ വിജയനുപുറമെ കെ എസ് ഇ ബി കരാറുകാരൻ 14-ാം മൈൽ സ്വദേശി ജോയിയെയും ബെന്നിമാത്യു ഉൾപ്പെട്ട സംഘം ഇത്തരത്തിൽ ഭീഷിണിപ്പെടുത്തി പണം വാങ്ങിയിരുന്നു.

ജോയിയുടെ മൊഴിപ്രകാരം ഈ സംഭവത്തിലും അടിമാലി പൊലീസ് കേസെടുത്തിരുന്നു.തട്ടിക്കൊണ്ട് പോകൽ ഒഴികെ വ്യാപാരിയുടെ കേസ്സിൽ ഉൾപ്പെടുത്തിയിട്ടുള്ള എല്ലാവകുപ്പുകളും ഈ കേസ്സിലും പൊലീസ് ബെന്നി മാത്യുവിനെതിരെ ചുമത്തിയിട്ടുണ്ട്. ജോയി പണിയെടുക്കുന്ന സ്ഥലവും പോക്കും വരവുമൊക്ക മനസ്സിലാക്കിയുമാണ് സംഘം തട്ടിപ്പിന് കളമൊരുക്കിയത്.ജോയി ജീപ്പിൽ ജോലി സ്ഥലത്തുനിന്നും മടങ്ങവെ വഴിയിൽ കാത്തുനിന്നിരുന്ന ലതാദേവി കൈകാണിച്ച് വാഹനം നിർത്തി, രോഗിയായി അഭിനയിച്ച് ,അടുത്ത ജംഗ്ഷൻ വരെ ലിഫ്റ്റ് ചോദിക്കുകയായിരുന്നു.മനസ്സലിഞ്ഞ് ജീപ്പിൽ കറിക്കൊള്ളാൻ ജോയി അനുമതി നൽകി.ഈ യാത്രയിൽ തന്ത്രത്തിൽ ജോയിയുമൊത്തുള്ള ഫോട്ടയും ലതാദേവി തരപ്പെടുത്തുകയായിരുന്നു.

വൈദ്യുത വകുപ്പ് മന്ത്രി എം എം മണിയുടെ പേഴ്സണൽ സ്റ്റാഫ് അംഗമാണെന്നും സജീവൻ എന്നാണ് പേരെന്നും വെളിപ്പെടുത്തി ഷൈജൻ ജോയിയെ മൊബൈലിൽ വിളിച്ചാണ് തുക ആവശ്യപ്പെട്ടത്.ആദിവാസി യുവതിയെ വാഹനത്തിൽ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ചതിന് തെളിവുകൾ കൈവശമുണ്ടെന്നും 10 ലക്ഷം രൂപ തന്നില്ലങ്കിൽ കേസാക്കുമെന്നുമായിരുന്നു ഷൈജന്റെ ഭീഷിണി.ഇതെത്തുടർന്ന് ആദ്യപടിയായി ജോയി 25000 രൂപ അഡ്വ.ബെന്നി മാത്യുവിന്റെ ഓഫീസിലെത്തിയിക്കുകയായിരുന്നു. പിന്നീട് ജോയി നടത്തിയ അന്വേഷണത്തിൽ തട്ടിപ്പിന് ചുക്കാൻ പിടിച്ചത് ഷൈജൻ ആണെന്നും പിന്നിൽ അഡ്വ. ബെന്നി മാത്യുവാണെന്നും വ്യക്തമായിരുന്നു.ഇതെത്തുടർന്ന് ബാക്കി പണം ആവശ്യപ്പെട്ടുള്ള ഫോൺകോളുകൾ ജോയി അവഗണിക്കുകയായിരുന്നു.

വ്യാപാരിയുടെ കേസ്സിന്റെ അന്വേഷണത്തിനിടെയാണ് ജോയിയും തട്ടിപ്പിനരയായ വിവരം പൊലീസിന് ലഭിക്കുന്നത്.തുടർന്ന് പൊലീസ് ജോയിയുടെ മൊഴിയെടുത്ത് കേസ്സ് ചാർജ്ജുചെയ്യുകയായിരുന്നു.ഈ സംഘത്തിന്റെ തട്ടിപ്പിൽ അഭിഭാഷകനടക്കം ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസിന് ലഭിച്ചിട്ടുള്ള സൂചന.നിരവധി പേർ തട്ടിപ്പിനിരയായതായി വെളിപ്പെടുത്തി പൊലീസുമായി ബന്ധപ്പെട്ടിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP