Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യുവതിയുടെ കഴുത്തറുത്തത് മരണം ഉറപ്പിക്കാൻ; ശവശരീരവുമായി ലൈം​ഗിക ബന്ധത്തിൽ ഏർപ്പെട്ടത് കലി അടങ്ങാതെയും; മുപ്പതുകാരൻ യുവതിയോട് കാട്ടിയ പൈശാചികതയിൽ ഞെട്ടി നാട്ടുകാർ

യുവതിയുടെ കഴുത്തറുത്തത് മരണം ഉറപ്പിക്കാൻ; ശവശരീരവുമായി ലൈം​ഗിക ബന്ധത്തിൽ ഏർപ്പെട്ടത് കലി അടങ്ങാതെയും; മുപ്പതുകാരൻ യുവതിയോട് കാട്ടിയ പൈശാചികതയിൽ ഞെട്ടി നാട്ടുകാർ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: യുവതിയെ കഴുത്തറുത്തുകൊലപ്പെടുത്തിയ ശേഷം മൃതശരീരത്തെ ബലാത്സം​ഗം ചെയ്ത യുവാവിനെ ഈമാസം 12 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. മഹാരാഷ്ട്രയിലെ പാൽഘറിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ക്രൂരത അരങ്ങേറിയത്. പ്രതിയായ രാജസ്ഥാൻ സ്വദേശി നലസോപാര നഗരത്തിലെ കടയുടമ ശിവ ചൗധരി (30)യെ വെള്ളിയാഴ്‌ച്ച അറസ്റ്റ് ചെയ്തിരുന്നു. ചോദ്യംചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു.

സാധനം വാങ്ങാൻ കടയിലെത്തിയ യുവതിയെ കൊലപ്പെടുത്തിയ ശേഷം ലൈം​ഗിക ബന്ധത്തിലും ഏർപ്പെട്ടുവെന്ന് പ്രതി പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. 32 കാരിയായ യുവതിയെ കഴുത്തറുത്തുകൊലപ്പെടുത്തിയ ശേഷം മൃതശരീരം ലൈം​ഗികമായി പീഡിപ്പിക്കുകയും തുടർന്ന് മൃതദേഹം പിക്കപ്പ് വാനിൽ ഉപേക്ഷിക്കുകയുമായിരുന്നു. സംഭവത്തിൽ വിവിധ വകുപ്പുകൾ ചേർത്ത് പ്രതിക്കെതിരേ കേസെടുത്തതായി പൊലീസ് പറഞ്ഞു. രാജസ്ഥാൻ സ്വദേശിയായ പ്രതി കടയോട് ചേർന്ന മുറിയിൽ തന്നെയാണ് താമസം. നേരത്തെ ഭാര്യയും കുട്ടികളും ഇവിടെ താമസിച്ചിരുന്നെങ്കിലും പിന്നീട് ഇവർ രാജസ്ഥാനിലേക്ക് മടങ്ങിയിരുന്നു.

ജൂൺ 26-നാണ് യുവതിയെ കാണാതായത്. കടയിലെത്തിയ യുവതി കളിപ്പാട്ടങ്ങളുടെ വിലയെച്ചൊല്ലി കടയുടമയുമായി വഴക്കിട്ടിരുന്നു. ഇതിൽ പ്രകോപിതനായ കടയുടമ യുവതിയെ മുടിയിൽ പിടിച്ച് വലിച്ചിഴച്ച് അകത്തെ മുറിയിലേക്ക് കൊണ്ടുപോയി. യുവതി ബഹളംവെച്ചപ്പോൾ മുഖം പൊത്തി ശ്വാസം മുട്ടിച്ചു. പിന്നാലെ കഴുത്തറുത്ത് മരണം ഉറപ്പിച്ചു. പിന്നീട് അർധരാത്രി വരെ ഇയാൾ മൃതദേഹത്തിനരികെ ഇരുന്നു. ഇതിനിടെ മൃതദേഹത്തെ ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തു. ശേഷം പ്ലാസ്റ്റിക് ചാക്കിൽ പൊതിഞ്ഞ് മൃതദേഹം പിക്കപ്പ് വാനിൽ ഉപേക്ഷിക്കുകയായിരുന്നു.

പലചരക്ക് സാധനങ്ങളും കുട്ടികൾക്ക് കളിപ്പാട്ടവും വാങ്ങാൻ പോയ യുവതി രാത്രി വൈകിയിട്ടും വീട്ടിൽ തിരിച്ചെത്താതായതോടെ പാൽ വിൽപ്പനക്കാരനായ ഭർത്താവ് പൊലീസിൽ പരാതി നൽകി. യുവതിയെ കണ്ടെത്താൻ പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് പിറ്റേദിവസം ഒരു പിക്കപ്പ് വാനിൽനിന്ന് മൃതദേഹം കണ്ടെത്തിയത്. പ്ലാസ്റ്റിക് ചാക്കിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം കാണാതായ യുവതിയുടേതാണെന്ന് തിരിച്ചറിഞ്ഞു. കൊല്ലപ്പെട്ട യുവതി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായും കണ്ടെത്തി.

സംഭവത്തിൽ പിക്കപ്പ് വാൻ ഡ്രൈവറെ പൊലീസ് ചോദ്യം ചെയ്തെങ്കിലും ഇയാൾ നിരപരാധിയാണെന്ന് തെളിഞ്ഞു. ലോക്ക്ഡൗൺ കാരണം ഏറെനാളുകളായി വാൻ ഓടിക്കാറില്ലെന്നും ഇയാൾ പൊലീസിനോട് പറഞ്ഞിരുന്നു. തുടർന്നാണ് നഗരത്തിലെ വിവിധ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചത്. പലചരക്ക് കടയിൽനിന്ന് യുവതി കളിപ്പാട്ടങ്ങളും കരകൗശല വസ്തുക്കളും വിൽക്കുന്ന കടയിൽ പോയതായി സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായി. തുടർന്ന് കടയുടമയെ വിശദമായി ചോദ്യം ചെയ്തതോടെയാണ് ചുരുളഴിഞ്ഞത്.

ഇയാളുടെ ഭാര്യയും കുട്ടികളും ഒരു വർഷമായി രാജസ്ഥാനിലെ പാലി ഗ്രാമത്തിലാണ് കഴിയുന്നത്. കൊല്ലപ്പെട്ട സ്ത്രീയുമായി ഇയാൾക്കു പൂർവവൈരാഗ്യം ഒന്നും ഇല്ലെന്നാണ് വ്യക്തമാകുന്നതെന്നും ഇത്രയും ക്രൂരത കാട്ടാൻ ഇയാൾക്കു തോന്നിയതിനു പിന്നിൽ മാനസിക പ്രശ്നങ്ങൾ ഉണ്ടോയെന്നു പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP