മണ്ടത്തരം മാത്രം സർവേ നടത്തിക്കണ്ടുപിടിക്കുന്നവരാണ് ഏഷ്യാനെറ്റും സീ വോട്ടറും; സർവേ ശരിയാണെങ്കിൽ ജോസ് ടോം നിയമസഭയിലും ഇന്നസെന്റും കുമ്മനവും എം.ബി.രാജേഷും പി.കെ.ബിജുവും പാർലമെന്റിലും ഇരുന്നേനെ; പിണറായിക്ക് വേണ്ടി ഇപ്പോൾ വെള്ളാപ്പള്ളി പരിഹസിച്ച പോലെ'മെഴുകൽ' ആണ് നടക്കുന്നത്; ചെന്നിത്തലയെ കൊച്ചാക്കുന്ന ഏഷ്യാനെറ്റ് ന്യൂസ്- സി ഫോർ സർവേക്കെതിരെ ട്രോളുകളുമായി കോൺഗ്രസ് ഗ്രൂപ്പുകൾ; പ്രതികരിക്കാൻ മടിച്ച് കോൺഗ്രസ് നേതാക്കളും
എം മനോജ് കുമാർ
തിരുവനന്തപുരം: അണഞ്ഞു കിടക്കുന്ന കോൺഗ്രസ് ഗ്രൂപ്പുപോരുകളെ കലുഷിതമാക്കാൻ എന്ന മട്ടിൽ പുറത്ത് വന്ന ഏഷ്യനെറ്റ് സർവേയ്ക്ക് എതിരെ കോൺഗ്രസ് ക്യാമ്പിൽ എതിർപ്പ് ശക്തമാകുന്നു. ഉമ്മൻ ചാണ്ടിക്ക് 47 ശതമാനം പിന്തുണയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് 13 ശതമാനം പിന്തുണയും നൽകുന്ന സർവേ രാഷ്ട്രീയ ലക്ഷ്യങ്ങളോടു കൂടിയത് എന്നാണ് പൊതുവേയുള്ള കോൺഗ്രസ് വിലയിരുത്തൽ. അതുകൊണ്ട് തന്നെ സർവേ കാര്യത്തിൽ പ്രതികരിക്കേണ്ടേന്നാണ് ഗ്രൂപ്പുകൾക്ക് ഉപരിയായി കോൺഗ്രസ് ക്യാമ്പുകളിൽ നിന്നും ഉരുത്തിരിയുന്ന തീരുമാനം. രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകുന്ന എല്ലാ അവസരങ്ങളും അടയ്ക്കുക എന്ന ഗൂഡലക്ഷ്യം ഏഷ്യനെറ്റ് സർവേയ്ക്കുണ്ട് എന്ന് കോൺഗ്രസ് നേതാക്കൾ ഉറച്ചു വിശ്വസിക്കുകയാണ്.
കേരളത്തിൽ മുഖ്യമന്ത്രിയായി പിണറായി വിജയൻ വരണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്- സി ഫോർ സർവേ ചൂണ്ടിക്കാട്ടുന്നത്. 27 ശതമാനം പേരാണ് പിണറായിയെ വീണ്ടും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണച്ചത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അനുകൂലിച്ച് 23 ശതമാനം പേരും ആരോഗ്യമന്ത്രി കെ.കെ. ശൈലജയെ 12 ശതമാനം പേരും പിന്തുണച്ചു എന്ന് സർവേ പറയുന്നു. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ യുഡിഎഫ് അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രിയാകാൻ സാധ്യതയുള്ള ചെന്നിത്തലയ്ക്ക് വെറും അഞ്ചു ശതമാനം പിന്തുണയാണ് സർവേ നൽകുന്നത്. കെ.സുധാകരൻ എംപി ഒഴിച്ച് മറ്റാരും സർവേ മുന്നിൽ നിർത്തി ഒരു പ്രതികരണത്തിനും തയ്യാറായില്ല. ചൂടുള്ള രാഷ്ട്രീയ ചർച്ചകൾക്ക് ഇടംകൊടുക്കാറുണ്ടായിരുന്ന തിരഞ്ഞെടുപ്പ് സർവേകളിൽ നിന്നും വിഭിന്നമായി ഇന്നലെ പുറത്ത് വിട്ട സർവേ പ്രതികരണങ്ങൾ അവശേഷിപ്പിക്കാതെ കടന്നുപോവുകയാണ്. ഏഷ്യാനെറ്റിനെ ട്രോളാൻ കോൺഗ്രസ് ഗ്രൂപ്പുകൾ സർവേ ആയുധമാക്കുകയും ചെയ്യുന്നുണ്ട്. മുൻ എഷ്യാനെറ്റ് സർവേകളിൽ സംഭവിച്ച ഭീമാബദ്ധങ്ങൾ ചൂണ്ടിക്കാട്ടിയാണ് ട്രോളുകൾ വഴി കോൺഗ്രസ് ഗ്രൂപ്പുകൾ എഷ്യാനെറ്റിനു മറുപടി നൽകുന്നത്.
പാലാ ഉപതിരഞ്ഞെടുപ്പിൽ മാണി.സി.കാപ്പൻ പരാജയപ്പെടുമെന്നാണ് ഏഷ്യനെറ്റ് എക്സിറ്റ്പോളിൽ പറഞ്ഞത്. ചാലക്കുടി ലോക്സഭാ സീറ്റിൽ ഇക്കുറിയും ഇന്നസെന്റ് വിജയിക്കും എന്നാണ് ആ സമയത്തുള്ള സർവേ പറഞ്ഞത്. ഇതൊക്കെ ഏഷ്യാനെറ്റ് സർവേയുടെ വിശ്വാസ്യത കുറയ്ക്കുകയാണ്. സർവേ നിഗമനങ്ങൾ കോൺഗ്രസ് തള്ളിക്കളയുമ്പോൾ ഒട്ടുവളരെ ട്രോളുകൾ സർവേ ലാക്കാക്കി വരുന്നുണ്ട്. ചാലക്കുടി, പാലാ തിരഞ്ഞെടുപ്പുകൾ ചൂണ്ടിക്കാട്ടി മണ്ടത്തരം മാത്രം സർവേ നടത്തിക്കണ്ടുപിടിക്കുന്നവരാണ് ഏഷ്യനെറ്റും സീ വോട്ടറും എന്നാണ് കോൺഗ്രസ് ട്രോളുകളിൽ പറയുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വന്ന ഏഷ്യനെറ്റ് ശബരിമല സർവേയിൽ പറഞ്ഞത് 70 ശതമാനം പേരും പിണറായിയുടെ തീരുമാനം ശരിയായിരുന്നുവെന്നാണ്. പിന്നെ നടന്നത് ചരിത്രവും എന്നാണ് മറ്റൊരു ട്രോളിൽ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ 20-ൽ പത്തൊമ്പത് സീറ്റും യുഡിഎഫിനായിരുന്നു. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് ട്രോളുകൾ വഴി എഷ്യാനെറ്റിനു
കോൺഗ്രസ് മറുപടി നൽകുന്നത്. ഏഷ്യനെറ്റ് സർവേ ശരിയാണെങ്കിൽ ജോസ് ടോം നിയമസഭയിലും ഇന്നസെന്റും കുമ്മനം രാജശേഖരനും എം.ബി.രാജേഷും പി.കെ.ബിജുവും പാർലമെന്റിൽ ഇരുന്നേനെ-ട്രോളുകൾ ചൂണ്ടിക്കാട്ടുന്നു. എഷ്യാനെറ്റ് മീഡിയ ആയതിനാൽ ട്രോളുകൾ വഴി മറുപടി നൽകാം എന്ന കോൺഗ്രസ് ഗ്രൂപ്പുകളുടെ തീരുമാനത്തെ തുടർന്നാണു ട്രോളുകൾ സർവേ സംബന്ധമായി തുരുതുരെ ഇറങ്ങുന്നത്. മറ്റൊന്ന് സർവേ എ ഗ്രൂപ്പിനെ ലക്ഷ്യമാക്കിയാണ് വന്നത് എന്ന് എ ഗ്രൂപ്പിൽ തന്നെ സംസാരമുണ്ട്. അതുകൊണ്ട് തന്നെ ഉമ്മൻ ചാണ്ടിക്ക് ജനപിന്തുണ നൽകി എഗ്രൂപ്പിനെ ലാക്കാക്കി വന്ന സർവേ നിഗമനങ്ങൾ ഏറ്റെടുക്കാൻ എ ഗ്രൂപ്പുകൂടി മടിച്ചു. ഇതോടെ സർവേയുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ പാളിയ അവസ്ഥയിലായി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ടാർജറ്റ് ചെയ്തുള്ള സർക്കാർ സ്പോൺസെഡ് സർവേ എന്നാണ് ഏഷ്യാനെറ്റ് സർവേ വീക്ഷിക്കപ്പെടുന്നത്. മറുനാടൻ അഭിപ്രായം തേടിയപ്പോൾ പല കോൺഗ്രസ് നേതാക്കളുടെയും പ്രതികരണം ഈ രീതിയിലുള്ളതായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ 90 ശതമാനം പുകഴ്ത്തിയും പത്ത് ശതമാനം കോൺഗ്രസ് പൊളിറ്റിക്സ് ചേർത്തുള്ള സർവേ എന്നാണ് ഗ്രൂപ്പുകൾക്ക് അതീതനായ കോൺഗ്രസ് നേതാവ് പറഞ്ഞത്. സർവേയുടെ വിശ്വാസ്യതയെക്കുറിച്ച് സംശയമുണ്ടെന്നും നേതാക്കൾ പറയുന്നു. കോവിഡ് മൂർധന്യത്തിൽ എത്തിയിരിക്കെ അത് അവഗണിച്ച് വന്ന ഏഷ്യനെറ്റ് സർവേയെ സംശയ ദൃഷ്ടിയിലാണ് കോൺഗ്രസ് നോക്കിക്കാണുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി ഒരുവർഷം ബാക്കിയുണ്ട്. കോവിഡ് മരണമായി ചുറ്റും ആഞ്ഞടിക്കുന്നു. ഇപ്പോൾ മുഖ്യമന്ത്രിയെ നൂറു ശതമാനം പുകഴ്ത്തി രണ്ടാം സ്ഥാനത്ത് കേരളത്തിൽ ശോഭിക്കുന്നത് ബിജെപിയാണെന്ന് കള്ളക്കഥയുണ്ടാക്കി ഒരു സർവേ എന്തിനു വേണ്ടി എന്ന ചോദ്യമാണ് കോൺഗ്രസ് വൃത്തങ്ങൾ മുഴക്കുന്നത്. തിരഞ്ഞെടുപ്പിന് ഒരു വർഷം ബാക്കിയിരിക്കെ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരെന്ന ചോദ്യത്തിനു പ്രസക്തിയില്ലെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്. കേരളത്തിൽ ഇന്നേവരെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ഉയർത്തിക്കാട്ടി കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിട്ടിട്ടില്ല. ലീഡർ കെ.കരുണാകരന്റെ കാലത്ത് പോലും ഈ രീതിയില്ല-കോൺഗ്രസ് വക്താവ് പന്തളം സുധാകരൻ മറുനാടനോട് പറഞ്ഞു. കോൺഗ്രസ് രീതി ഇങ്ങനെയല്ലെന്നു ചൂണ്ടിക്കാട്ടുകയാണ് ചെയ്യുന്നത്. സർവേയിൽ 13 ശതമാനം പിന്തുണ ചെന്നിത്തലയ്ക്ക് നൽകുമ്പോൾ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന് 12 ശതമാനം പിന്തുണയാണ് സർവേ നൽകുന്നത്. കോൺഗ്രസ്പിന്തുണയുണ്ടെങ്കിലും ജനപിന്തുണ മുല്ലപ്പപ്പള്ളിക്ക് കുറവാണ്. ഇടത് സർക്കാരിനെ പിടിച്ചു കുലുക്കിയ അഴിമതി ആരോപണങ്ങൾ കൊണ്ടുവന്നത് രമേശ് ചെന്നിത്തലയാണ്. ഡാറ്റ ചോരണം ഉന്നയിച്ച് കോവിഡ് രോഗികളുമായി ബന്ധപ്പെട്ടു സ്പ്രിങ്ലർ ഇടപാട് ചെന്നിത്തല കൊണ്ട് വന്നപ്പോൾ സർക്കാർ മുട്ടുകുത്തി. മുഖ്യമന്ത്രി എന്ന നിലയിൽ പിണറായി വിജയന്റെ ശിരസ് താഴ്ത്തപ്പെട്ടു. ഇപ്പോൾ ഇ-മൊബിലിറ്റി പദ്ധതിയുടെ പേരിലും സർക്കാരിനു കുലുക്കുന്നത് ചെന്നിത്തലയാണ്. ആ ചെന്നിത്തലയ്ക്ക് 13 ശതമാനം പിന്തുണ മാത്രമേയുള്ളൂവോ എന്നാണ് കോൺഗ്രസ് വൃത്തങ്ങൾ ചോദ്യം എറിയുന്നത്.
സർവേയെ തള്ളിക്കളയാൻ കോൺഗ്രസ് ഗ്രൂപ്പുകൾ ചൂണ്ടിക്കാട്ടുന്നത് യുഡിഎഫ് അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്ന രീതി ചൂണ്ടിക്കാട്ടിയാണ്. നിലവിൽ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും സംയുക്തമായി തന്നെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നയിക്കും. യുഡിഎഫ് അധികാരത്തിൽ വന്ന ശേഷം മാത്രമേ മുഖ്യമന്ത്രി ആരെന്ന ചോദ്യം ഉദിക്കുന്നുള്ളൂ. മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരെന്ന ഒരു ധാരണ എപ്പോഴും തിരഞ്ഞെടുപ്പിന് മുൻപ് കാണും. അത് പക്ഷെ അതാരും ഉയർത്തിപ്പിടിക്കില്ല. യുഡിഎഫിനു ഭൂരിപക്ഷം ലഭിച്ചാൽ കോൺഗ്രസ് പാർലമെന്ററി പാർട്ടിയുടെ യോഗത്തിനു ശേഷം മാത്രമേ ആരാണ് മുഖ്യമന്ത്രി സ്ഥാനാർത്ഥി എന്ന രീതിയിൽ തീരുമാനം വരാറുള്ളൂ. യോഗത്തിലെ വികാരം മനസിലാക്കിയ ശേഷം ഹൈക്കമാൻഡ് ആണ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ തീരുമാനിക്കുക.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് അധികാരത്തിൽ വന്നപ്പോൾ കേരളത്തിലെ പ്രതിപക്ഷ നേതാവ് ആരെന്നു ചോദ്യം ഉയർന്നിരുന്നു. ചെന്നിത്തലയെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചത് ഹൈക്കമാൻഡ് ആയിരുന്നു. ഇതാണ് കോൺഗ്രസിലെ രീതി. പ്രതിപക്ഷ നേതാവായി രമേശ് ചെന്നിത്തലയെ പ്രഖ്യാപിച്ചത് ഹൈക്കമാൻഡ് ആണ്. ആ രീതിക്ക് ഏഷ്യനെറ്റ് സർവേ മാറ്റം വരുത്തില്ല. അതുകൊണ്ട് തന്നെ കോൺഗ്രസ് ഗ്രൂപ്പ് രാഷ്ട്രീയം പുകയ്ക്കുന്ന സർവേ കോൺഗ്രസ് വൃത്തങ്ങൾ അടപടലം തള്ളിക്കളയുകയാണ്.
ഏഷ്യനെറ്റ് സർവേയ്ക്ക് എതിരെയുള്ള ഒരു സോഷ്യൽ മീഡിയാ കുറിപ്പ് ഇങ്ങനെ:
ഒന്നും കാണാതെ പട്ടർ പുഴയിൽ ചാടില്ല എന്നൊരു പഴഞ്ചൊല്ല് ഉണ്ട്. ഒന്നും കാണാതെ തെരെഞ്ഞെടുപ്പിനു ഒരു വർഷം ബാക്കി നിൽക്കുമ്പോൾ ഏഷ്യാനെറ്റും സീ വോട്ടറും സർവേ നടത്തില്ല. രാഷ്ട്രീയ സർവേകൾ തെരെഞ്ഞെടുപ്പിനു ഒരു വർഷം മുൻപ് ഒരിക്കലും നടത്തില്ല. ഈ സർവ്വേയ്ക്ക് രണ്ട് ലക്ഷ്യങ്ങളാണ് ഉള്ളത്. 1. ചാനൽ റേറ്റിങ്ങിൽ ഒപ്പത്തിന് ഒപ്പം എത്തിയ 24 ചാനലിനെ പിന്നിലാക്കുക.
2. കൊറോണക്കാലത്ത് മറ്റുപരസ്യങ്ങളുടെ വഴി അടഞ്ഞതോടെ ഏറ്റവും വലിയ പരസ്യ ദാതാവായി തീർന്ന പിണറായി സർക്കാരിനെ പുകഴ്ത്തുക.
24 ന്യൂസിലെ ഗോപീകൃഷ്ണനു രമേശ് ചെന്നിത്തല നൽകിയ അഭിമുഖത്തിന്റെ കാഴ്ചക്കാർ ഏഷ്യാനെറ്റിനെ തൊട്ടു തൊട്ടില്ല എന്ന നിലയിൽ എത്തിയിരുന്നു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സർക്കാരിനെതിരെ ഉയർത്തിയ 4 അഴിമതി ആരോപണങ്ങളും പിണറായി വിജയന്റെ ഇമേജ് പൊളിച്ചടുക്കുന്നതായിരുന്നു.
പ്രവാസികളെ ദ്രോഹിക്കുന്ന നയവും കെ എസ് ഇ ബി അമിതബില്ലും മൂലം ന്യായീകരിക്കുന്നതിൽ നിന്നും അൻപത് ശതമാനം സൈബർ സഖാക്കളും വിട്ടുനിന്നു.
പിണറായി വിജയനെ വീണ്ടും ഉയർത്തിയെടുക്കുന്നതിനു ഏകവഴി തടസമായി നിൽക്കുന്ന രമേശ് ചെന്നിത്തലയെ ഇകഴ്ത്തുക എന്നതാണ്.പലരിൽ ഒരുവൻ മാത്രമായി ഇടിച്ചു താഴ്ത്തുമ്പോൾ ആരോപണങ്ങളുമായി മുന്നോട്ട് പോകാൻ രമേശ് ചെന്നിത്തല മടിക്കും എന്ന പ്രതീക്ഷയിലാണ് അദ്ദേഹത്തെ തളച്ചിടാൻ ശ്രമിക്കുന്നത്. സർക്കാരിനോട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ക്രിയാത്മകമായി സഹകരിച്ചു എന്ന് ചർച്ചയ്ക്കിടയിൽ എംടി രമേശ് പറഞ്ഞിരുന്നു. ഇതോടെ സുരേന്ദ്രനെ വെള്ളപൂശാനുള്ള ഏഷ്യാനെറ്റ് ശ്രമം പാളി.
ഏഷ്യാനെറ്റും സീ വോട്ടറും ചേർന്നുള്ള എല്ലാ സർവേകളും വൻപരാജയമായിരുന്നു എന്ന് കൂടി ഓർക്കുക
NB : വെള്ളാപ്പള്ളി നടേശനോട് ജീവിതത്തിൽ ഒരു അഭിപ്രായത്തോട് മാത്രമാണ് യോജിപ്പ്. മറ്റൊന്നുമല്ല പാലായിൽ സർവേ നടത്തി യുഡിഎഫ് സ്ഥാനാർത്ഥി വൻ ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് പറഞ്ഞ ഏഷ്യാനെറ്റിന്റെ റിപ്പോർട്ടറോട്'.... മെഴുകിയല്ലോടാ ' പറഞ്ഞതാണ് ഇഷ്ടമായത്. പിണറായിക്ക് വേണ്ടി ഇപ്പോൾ വലിയ മെഴുകൽ ആണ് നടക്കുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്