നെഞ്ചുവേദനയെ തുടർന്ന് ദേവദാസിനെ വി എസ്എം ആശുപത്രിയിൽ പരിശോധിച്ചപ്പോൾ ഹൃദയവാൽവിൽ മൾട്ടിപ്പിൾ ബ്ലോക്കെന്ന് ഡോ.ശ്രീനിവാസ്; ഉടൻ ആൻജിയോപ്ലാസ്റ്റി ചെയ്തില്ലെങ്കിൽ മരണം സംഭവിക്കുമെന്നും മുന്നറിയിപ്പ്; 1,80,000 രൂപ കെട്ടിവച്ച് ശസ്ത്രക്രിയ കഴിഞ്ഞപ്പോൾ പൾസ് കുറഞ്ഞെന്നും നില ഗുരുതരമെന്നും ഡോക്ടർ; മരണശേഷം അന്വേഷിച്ചപ്പോൾ രണ്ടുസ്റ്റെന്റ് കയറ്റിയത് അപകടകാരണമെന്ന്; ആൻജിയോഗ്രാമിനിടെ കത്തീറ്റർ ഹൃദയവാൽവിൽ തറഞ്ഞ് വീട്ടമ്മ മരിച്ചതിന് പിന്നാലെ വി എസ്എം വീണ്ടും വിവാദത്തിൽ
ആർ പീയൂഷ്
ആലപ്പുഴ: ഹൃദയവാൽവിൽ ബ്ലോക്ക് കണ്ടുപിടിക്കാനായി ആൻജിയോഗ്രാം പരിശോധന നടത്തുന്നതിനിടെ കത്തീറ്റർ ഒടിഞ്ഞതിനെ തുടർന്ന് മരണപ്പെട്ട വീട്ടമ്മയുടെ വാർത്ത വന്നതിന് പിന്നാലെ മാവേലിക്കര തട്ടാരമ്പലം വി എസ്.എം ആശുപത്രിക്കെതിരെ പരാതികളുമായി നിരവധിപേർ രംഗത്ത്. കായംകുളം കണ്ടല്ലൂർ വേലഞ്ചിറ ഉരുവടക്കതിൽ പീടികയിൽ ദേവദാസ്(56) മരണപ്പെട്ടതും ആൻജിയോപ്ലാസ്റ്റി ചെയ്യുന്നതിനിടയിലുള്ള പിഴവാണെന്നാരോപിച്ചാണ് ഭാര്യ സരസ്വതി ദേവദാസ് ആലപ്പുഴ എസ്പിക്ക് പരാതി നൽകിയിരിക്കുന്നത്. ദേവദാസിന്റെയും ആൻജിയോഗ്രാമും ആൻജിയോ പ്ലാസ്റ്റിയും ചെയ്തതും ഡോ.ശ്രീനിവാസ് തന്നെയാണെന്നാണ് പരാതിയിൽ പറയുന്നത്.
2019 ആഗസ്റ്റിലാണ് നെഞ്ചുവേദനയെതുടർന്ന് ദേവദാസിനെ വി എസ്.എം ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ബ്ലോക്ക് കണ്ട് പിടിക്കുന്നതിനായി നടത്തിയ ആൻജിയോഗ്രാം പരിശോധനയിൽ ഹൃദയവാൽവുകളിൽ നിരവധി ബ്ലോക്കുകൾ ഉണ്ടെന്നും എത്രയും വേഗം ആൻജിയോപ്ലാസ്റ്റി ചെയ്തില്ലെങ്കിൽ മരണം സംഭവിക്കാമെന്നും പരിശോധന നടത്തിയ ഡോ.ശ്രീനിവാസ് ദേവദാസിനൊപ്പം വന്ന സഹോദരൻ ചന്ദ്രദാസിനോട് പറഞ്ഞു. ഇതിനായി 1,80,000 രൂപയാകുമെന്നും ഡോക്ടർ അറിയിച്ചു. ഉടൻ തന്നെ മറ്റു ബന്ധുക്കളോട് ഇക്കാര്യം പറയുകയും അവരുടെ നിർദ്ദേശ പ്രകാരം ആൻജിയോ പ്ലാസ്റ്റി നടത്താൻ തീരുമാനിക്കുകയുമായിരുന്നു.
ആൻജിയോ പ്ലാസ്റ്റി കഴിഞ്ഞയുടൻ ഡോക്ടർ ശ്രീനിവാസ് പുറത്തേക്ക് വന്ന് ദേവദാസിന്റെ പൾസ് കുറഞ്ഞു വളരെ ഗുരുതരാവസ്ഥയിലാണെന്നും എത്രയും വേഗം അടുത്തുള്ള പരുമല ആശുപത്രിയിലേക്ക് എത്തിക്കണമെന്നും അറിയിച്ചു. വളരെ വേഗംതന്നെ പരുമല ആശുപത്രിയിൽ നിന്നും ആംബുലൻസ് എത്തി ദേവദാസിനെ അവിടെനിന്നും കൊണ്ടു പോയി. ഓപ്പറേഷൻ തീയറ്ററിൽ നിന്നും ഇറക്കുമ്പോൾ ദേവദാസ് വെന്റിലേറ്ററിലായിരുന്നു. പരുമലയിൽ എത്തിച്ചെങ്കിലും ഓഗസ്റ്റ് 21 ന് അദ്ദേഹം മരണപ്പെടുകയാണുണ്ടായത്. ആൻജിയോ പ്ലാസ്റ്റി ചെയ്തപ്പോൾ രണ്ട് സ്റ്റെന്റ് കടത്തിയതാണ് അപകടം സംഭവിക്കാൻ കാരണം.
വി എസ്.എം ആശുപത്രിയിൽ നിന്നും കൊണ്ടു പോകുമ്പോൾ സഹോദരന്റെ മൂക്കിൽ നിന്നും അമിതമായി രക്തസ്രാവം ഉണ്ടായിരുന്നതായി ചന്ദ്രദാസ് മറുനാടൻ മലയാളിയോട് പറഞ്ഞു. കൂടാതെ ചികിത്സാ പിഴവ് സംഭവിച്ചിട്ടും ആശുപത്രി മുഴുവൻ ബിൽതുകയായി 1,49,056 രൂപയും വാങ്ങിയിട്ടാണ് പരുമല ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ അനുവദിച്ചതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം അന്ന് പരാതിയുമായി പോകാതിരുന്നത് ഭർത്താവിന്റെ മരണം ഏറെ തളർത്തിയതോടെ ഒന്നും ചെയ്യാൻ തോന്നാതിരുന്നതിനാലാണെന്ന് ദേവദാസിന്റെ ഭാര്യ സരസ്വതി പറഞ്ഞു. ചികിത്സാ പിഴവ് തന്നെയായിരുന്നിട്ടും ഇനി അതിന് പിന്നാലെ പോയിട്ട് കാര്യമൊന്നുമില്ലെന്ന് കരുതി. എന്നാൽ കഴിഞ്ഞദിവസം ഇതേ ആശുപത്രിയിൽ എന്റെ ഭർത്താവിന് സംഭവിച്ചതുപോലെ ചികിത്സാ പിഴവ് നടന്നതിനെതുടർന്ന് വീട്ടമ്മ മരണപ്പെട്ട വാർത്ത കണ്ടതോടെയാണ് പരാതിയുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചത്. അന്ന് പരാതി നൽകിയിരുന്നെങ്കിൽ വീട്ടമ്മയുടെ മരണം ഒഴിവാകുമായിരുന്നു എന്നും സരസ്വതി മറുനാടൻ മലയാളിയോട് പ്രതികരിച്ചു.
ഇതേ തുടർന്നാണ് ആലപ്പുഴ എസ്പിക്ക് ആശുപത്രിക്കെതിരെ സരസ്വതി ചികിത്സയുടെ വിശദാംശങ്ങൾ സഹിതം പരാതി നൽകിയിരിക്കുന്നത്. ഒരു ഡോക്ടറുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്ന ഗുരുതര പിഴവുകളും ആശുപത്രി മാനേജ്മെന്റിന്റെ നിരുത്തരവാദിത്തപരമായ സമീപനങ്ങളും ഇനിയും ആവർത്തിക്കാതിരിക്കാനാണ് ഭർത്താവ് മരിച്ച് ഒരു വർഷത്തിന് ശേഷം നീതി തേടുന്നതെന്ന് സരസ്വതി പരാതിയിൽ വ്യക്തമാക്കുന്നു. ഇതോടെ വി എസ്.എം ആശുപത്രിക്കെതിരെ പൊലീസ് നടപടി ശക്തമാകുമെന്ന പ്രതീക്ഷയിലാണ് ഇവർ. കഴിഞ്ഞ മാസം ഇതേ ആശുപത്രിയിൽ തന്നെ ഇടേ ചികിത്സയ്ക്കിടെ ഉണ്ടായ ചികിത്സാപിഴവുമൂലം കായംകുളം കാക്കനാട് സ്വദേശി ആൻസ് മാത്തുക്കുട്ടി മരണപ്പെട്ടിരുന്നു. ഇവരുടെ ബന്ധുക്കളും വരും ദിവസം ആശുപത്രിക്കെതിരെ പരാതി നൽകുമെന്ന് മറുനാടൻ മലയാളിയോട് പ്രതികരിച്ചു.
കഴിഞ്ഞ 30 നാണ് ഹരിപ്പാട് ചിങ്ങോലി ആരാധനയിൽ അജിത് റാമിന്റെ ഭാര്യ ബിന്ദു(55) ചികിത്സാ പിഴവ്മൂലം മരണപ്പെട്ടത്. ജൂൺ മൂന്നിന് രാത്രിയോടെയാണ് ബിന്ദുവിനെ ഛർദ്ദിയും തലകറക്കവുമായി മാവേലിക്കര തട്ടാരമ്പലത്തെ വി എസ്.എം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചായകുടിച്ചു കഴിഞ്ഞ് വായുവിന്റെ അസ്വസ്ഥതകൾ പ്രകടിപ്പിക്കുകയും പിന്നീട് ഛർദ്ദിക്കുകയും ചെയ്തതോടെയാണ് ഇവിടെ എത്തിച്ചത്. പ്രഥമിക ശുശ്രൂഷ നൽകിയ ശേഷം അടുത്ത ദിവസം കാർഡിയോളജി ഡോക്ടറെ കൂടി കാണണമെന്ന് അത്യാഹിത വിഭാഗത്തിൽ നിന്നും അറിയിച്ചു. ഇതിനെ തുടർന്ന് അടുത്ത ദിവസം ആശുപത്രിയിലെ കാർഡിയോളജിസ്റ്റായ ഡോക്ടർ ശ്രീനിവാസൻ ബിന്ദുവിനെ പരിശോധിക്കുകയും എക്കോ ടെസ്റ്റ് നടത്തുകയും ചെയ്തു. തുടർന്ന് ഹൃദയത്തിന്റെ ഒരു ഭാഗത്തിന് അനക്കമില്ലെന്നും ബ്ലോക്ക് ഉള്ളതു കൊണ്ടാണ് അനക്കമില്ലാത്തതെന്നും ബന്ധുക്കളോട് പറഞ്ഞു. അതിനാൽ എത്രയും വേഗം തന്നെ ആൻജിയോഗ്രാം നടത്തി ബ്ലോക്ക് കണ്ടെത്തി ആൻജിയോ പ്ലാസ്റ്റി ചെയ്യണമെന്നും പറഞ്ഞു.
അന്ന് രാവിലെ 11.30 ന് തന്നെ ആൻജിയോഗ്രാം ചെയ്യാനായി ഓപ്പറേഷൻ തീയറ്ററിൽ പ്രവേശിപ്പിച്ചു. ഏകദേശം രണ്ടു മണിയോടെ ഡോക്ടർ ശ്രീനിവാസൻ പുറത്തിറങ്ങി ബന്ധുക്കളോട് ബിന്ദുവിന്റെ ഹൃദയത്തിന്റെ വലതുഭാഗത്ത് മൂന്ന് ബ്ലോക്ക് ഉണ്ടെന്നും ഇടതുഭാഗം പരിശോധിക്കുന്നതിനിടയിൽ കത്തീറ്ററിന്റെ ഒരു ഭാഗം ഒടിഞ്ഞു വാൽവിനുള്ളിൽ അകപ്പെട്ടെന്നും അറിയിച്ചു. അതിനാൽ എത്രയും വേഗം അടുത്തുള്ള പരുമല ഹോസ്പിറ്റലിൽ കൊണ്ടു പോകണമെന്നും നിർദ്ദേശിച്ചു. മറ്റെവിടെയെങ്കിലും കൊണ്ടു പോകണമോ എന്ന് ചോദിച്ചപ്പോൾ ദൂരേക്ക് കൊണ്ടു പോയാൽ ജീവൻ നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും പറഞ്ഞു. ഇതോടെ വേഗം തന്നെ പരുമല ആശുപത്രിയിലെത്തിക്കുകയും അവിടെ നടത്തിയ ശസ്ത്രക്രിയയിൽ രണ്ടിഞ്ചോളം നീളമുള്ള കത്തീറ്ററിന്റെ ഭാഗം പുറത്തെടുക്കുകയും ചെയ്തു.
പിന്നീട് വി എസ്.എം ആശുപത്രിയിൽ നടത്തിയ ആൻജിയോ ഗ്രാമിന്റെ ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ പൂർണ്ണമല്ലാത്തതിനാൽ പരുമല ആശുപത്രിയിൽ തന്നെ വീണ്ടും ആൻജിയോഗ്രാം നടത്തി. ബിന്ദുവിന്റെ ഹൃദയത്തിൽ ഒരിടത്ത് മാത്രം ചെറിയൊരു ബ്ലോക്ക് മാത്രമാണ് കണ്ടെത്താൻ കഴിഞ്ഞത്. 10 വർഷം വരെ ഒരു കുഴപ്പവും വരുത്താത്ത ബ്ലോക്ക് മരുന്ന് കഴിച്ചുമാറ്റാവുന്നതേയുണ്ടായിരുന്നുള്ളൂ. ശസ്ത്രക്രിയക്ക് ശേഷം ബിന്ദു വീട്ടിലെത്തിയെങ്കിലും ഏറെ അവശയായിരുന്നു. ശസ്ത്രക്രിയ നടത്തിയതിനാൽ ഹൃദയത്തിന് ചുറ്റും ഫ്ളൂയിഡ് കെട്ടിക്കിടക്കുന്നതിനാൽ പരുമലയിലെ ചികിത്സയിലായിരുന്നു. ഇതിനിടയിലാണ് 30 ന് രാത്രിയിൽ കുഴഞ്ഞു വീണ് ബിന്ദു മരണപ്പെടുന്നത്. ഇതോടെ വി എസ്.എം ആശുപത്രിയിലെ ഡോക്ടർ ശ്രീനിവാസിനെതിരെ കടുത്ത പ്രതിഷേധമാണുയരുന്നത്.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്