'ഇന്ത്യാ വിരുദ്ധർ എന്ന ആരോപണം മാറിക്കിട്ടാൻ യുദ്ധത്തിൽ പരിക്കേറ്റ സൈനികർക്ക് രക്തം ദാനം ചെയ്യാം... ജയിലിലെ റേഷൻ വിറ്റു കിട്ടുന്ന തുക പ്രതിരോധവകുപ്പ് ഫണ്ടിലേക്ക് നൽകണം'; അച്യുതാനന്ദന്റെ രണ്ടും നിർദ്ദേശവും തള്ളിക്കളഞ്ഞ് സിപിഎം എടുത്തത് അച്ചടക്ക നടപടി; ചൈനയെക്കുറിച്ച് ഒരക്ഷരം മിണ്ടരുതെന്ന ബൽറാമിനുള്ള പിണറായിയുടെ മറുപടിയിലും ഉള്ളത് 1962ലെ ചൈനീസ് വിധേയത്വം; സ്വന്തം രാജ്യത്തെ സൈനികർക്ക് രക്തം നൽകാൻ ശ്രമിച്ച് പാർട്ടി നടപടി നേരിട്ട ലോകത്തിലെ ഏക നേതാവായി വി എസ് മാറിയ കഥ
എം മാധവദാസ്
ഇന്ത്യൻ പട്ടാളക്കാർക്ക് രക്തം ദാനം ചെയ്യാൻ ശ്രമിച്ചതിന്റെ പേരിൽ ഇന്ത്യയിലെ ഏതെങ്കിലും ഒരു പാർട്ടി ഒരു പൊതുപ്രവർത്തകനെതിരെ നടപടിയെടുക്കുന്നത് നിങ്ങൾക്ക് ചിന്തിക്കാൻ കഴിയുമോ! പക്ഷേ ഈ പ്രബുദ്ധ വിപ്ലവ കേരളത്തിൽ അതും സംഭവിച്ചിരുന്നു. മുൻ മുഖ്യമന്ത്രിയും തല മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന് തന്റെ ജീവിതത്തിലെ ആദ്യത്തെ പാർട്ടി അച്ചടക്ക നടപടിയുണ്ടായത് ഇതിന്റെ പേരിലാണ്.
1962ലെ ഇന്തോ-ചൈന യുദ്ധകാലത്ത് രാജ്യദ്രോഹക്കുറ്റം ചുമത്തി വിഎസിനെ മറ്റ് നേതാക്കളെയും തിരുവനന്തപുരം സെൻട്രൽ ജയിലിൽ അടച്ചിരുന്നു. ചൈനീസ് ചാരന്മാർ എന്നൊക്കെയായിരുന്നു അവർക്കെതിരെ ആരോപണം ഉയർന്നത്. ക്വിറ്റ് ഇന്ത്യാ സമരകാലം തൊട്ടുതന്നെ കമ്യൂണിസ്റ്റ് പാർട്ടി നേരിടുന്ന ഒരു ആരോപണമാണ്, അവർക്ക് രാജ്യത്തോടല്ല, സാർവദേശീയ തലത്തിലാണ് കൂറ് ഉള്ളതെന്നത്. 1959 കേരളത്തിൽ ഇ.എം.എസ് മന്ത്രിസഭയെ കേന്ദ്രം പിരിച്ചുവിട്ടിരുന്നതിന് ഒരു രഹസ്യകാരണമായി പറഞ്ഞതും കമ്യൂണിസ്റ്റുകൾക്ക് ചൈനയോടുള്ള ആഭിമുഖ്യം ആയിരുന്നു. ദേശ വിരുദ്ധതയെന്ന ആരോപണം മാറികിട്ടാൻ 1962ൽ വി എസ് ഒരു ആശയം മുന്നോട്ട് വെച്ചു. സൈനികർക്ക് രക്തം ദാനം ചെയ്യുക. ജയിലിലെ റേഷൻ വിറ്റു കിട്ടുന്ന തുകയിൽ മിച്ചം വെച്ച തുക സർക്കാറിന്റെ പ്രതിരോധവകുപ്പ് ഫണ്ടിലേക്ക് നൽകുക എന്നിവയായിരുന്നു അത്.
പക്ഷേ ഇത് ജയിലുള്ള മറ്റ് പാർട്ടി നേതാക്കൾക്ക് പടിച്ചില്ല. ഇത് ജയിലിൽ പ്രവർത്തകർ തമ്മിലുള്ള ആശയ സംഘർഷത്തിലേക്ക് നയിച്ചു. ഇന്ത്യക്കുവേണ്ടിയാണ് നാം നിലനിൽക്കേണ്ടതെന്ന് വി എസ് അഭിപ്രായപ്പെട്ടപ്പോൾ, സാർവദേശീയ തൊഴിലാളി ദേശീയതയിൽ ഉറച്ചു നിൽക്കയായിരുന്നു മറ്റുള്ളവർ. ജയിലിൽ കിടക്കുമ്പോൾ പോലും ഗ്രൂപ്പ് ഉണ്ടാക്കിയ നേതാവ് എന്ന് വിഎസിനെ പലരും പിന്നീട പരിഹസിക്കയും ചെയ്തു. 1965 ൽ എല്ലാവരും ജയിൽ മോചിതരായപ്പോൾ വി.എസിനെതിരെ പാർട്ടിക്ക് പരാതി കിട്ടി. തുടർന്ന് പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയെന്ന പേരിൽ ഇദ്ദേഹത്തിന് നടപടി വന്നു.
പക്ഷേ എന്ത് നടപടിയാണ് വിഎസിന് നേരയുണ്ടായത് എന്നതിൽ ഇപ്പോഴും വ്യക്തയില്ല. കേന്ദ്ര കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി ആലപ്പുഴ ജില്ല സെക്രട്ടേറിയറ്റിലേക്ക് അദ്ദേഹത്തെ തരംതാഴ്‌ത്തിയെന്നാണ് പറയുന്നത്. എന്നാൽ ഇക്കാര്യം ശരിയല്ലെന്നും 1964ൽ പാർട്ടി പിളരുന്നതുവരെ അദ്ദേഹം കേന്ദ്രകമ്മറ്റി അംഗമായിരുന്നുവെന്നുാമണ് സിപിഎമ്മിന്റെ മറ്റുനേതാക്കൾ പറയുന്നത്. 1962 ൽ വി എസ് അച്യുതാനന്ദനും ജയിലിൽ പാർട്ടിയുടെ കൺവീനർ ആയി പ്രവർത്തിച്ചിരുന്ന ഒ ജെ ജോസെഫും തമ്മിലുണ്ടായ സംഘടനാ പരമായ തർക്കങ്ങളിൽ, പാർട്ടി രണ്ടാളെയും താക്കീത് ചെയ്തിരുന്നു എന്ന് പക്ഷേ പാർട്ടി ഔദ്യോഗിക രേഖകൾ സ്ഥിരീകരിക്കുന്നത്. വലിപ്പച്ചെറുപ്പങ്ങൾ എന്തായാലും നടപടി ഉണ്ടായി എന്ന് വ്യക്തമാണ്. ഇന്ത്യൻ സൈനികർക്ക് രക്തം നൽകാൻ ശ്രമിച്ചതിന്റെ പേരിൽ പാർട്ടി നടപടി നേരിടുന്ന ഇന്ത്യയിലെ ഒരു ജനാധിപത്യ പാർട്ടിയിലെ ആദ്യ നേതാവായി വി എസ് മാറി!
ഇന്ത്യൻ കമ്യൂണിസ്റ്റുപാർട്ടിയെ എക്കാലവും കുഴക്കിയ സമസ്യ തന്നെയായിരുന്നു ഇത്. ഇപ്പോൾ ഗാൽവലിനെ സംഘർഷത്തിന്റെ പേരിൽ ചൈനയ രാജ്യം ഒറ്റപ്പെടുത്തുമ്പോളും അഴകൊഴമ്പൻ നിലപാടിലാണ് സിപിഎം അടക്കമുള്ള കമ്യൂണസിറ്റ് പാർട്ടികൾ. 1962ൽ മുഖ്യപ്രതിപക്ഷമായിരുന്ന സിപിഐ പിന്നീടങ്ങോട്ട് പിളർന്നതിലും ദേശീയരാഷ്ട്രീയത്തിൽനിന്നടക്കം അപ്രസക്തമായതിനും പിന്നിൽ ചൈനീസ് വിധേയത്വം ഒരുഘടകമായിട്ടുണ്ടെന്ന് രാമചന്ദ്രഗുഹയെപ്പോലുള്ളവർ നടത്തിയ പഠനങ്ങളിൽ എടുത്തു പറയുന്നുണ്ട്. വർഷങ്ങൾ ഇത്രയേറെ കഴിഞ്ഞിട്ടും അതേ വിധേയത്വം സിപിഎം അടക്കമുള്ള പാർട്ടികൾക്ക് ഉണ്ടെന്നാണ്, ഇപ്പോഴത്തെ സംഘർഷത്തിന്റെ വാർത്തയോടുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ അടക്കം പ്രതികരണം വ്യക്തമാക്കുന്നത്.
ഇന്ത്യൻ മണ്ണിൽ കടന്നു കയറി ചൈന നടത്തിയ അതിക്രമത്തെ ചെറുക്കുന്നതിനിടെ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ച സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും ചൈനയെ അപലപിക്കാൻ തയാറാകാത്തത് എന്തുകൊണ്ടെന്നാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ചോദിക്കുന്നത്. പഴയ ചൈനീസ് പക്ഷപാതം മുഖ്യമന്ത്രിയും സിപിഎമ്മും തുടരുകയാണോ? മുഖ്യമന്ത്രിക്കുള്ള തുറന്ന കത്തിൽ ചെന്നിത്തല ചോദിച്ചു. 20 ഇന്ത്യൻ സൈനികരുടെ ജീവത്യാഗത്തെക്കുറിച്ചുള്ള താങ്കളുടെ ട്വീറ്റിൽ ചൈന എന്നൊരു വാക്കില്ലെന്ന് കത്തിൽ പറയുന്നു. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയുടെ ട്വീറ്റിലും ചൈനയെക്കുറിച്ചു മിണ്ടുന്നേയില്ല. ബിജെപിയും ഇത് ആയുധമാക്കുന്നുണ്ട്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലടക്കം കേരളത്തിൽ ചൈന ഒരു വിഷയമായി വരുമെന്ന് ഉറപ്പാണ്്. ഈ സമയത്താണ് വിഎസിന്റെ പഴയ അച്ചടക്ക നടപടിയും ചർച്ചയാവുന്നത്.
വിഎസിന്റെ നിലപാട് കാലം ശരിവെക്കുന്നു
ദേശീയമായ തൊഴിലാളി ഐക്യമാണോ സാർവദേശീയമായ തൊഴിലാളി ഐക്യമാണോ വേണ്ടത് എന്ന ചോദ്യത്തിൽ ഇഎംഎസിന്റെ നയത്തിനാണ് അഭിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയലടക്കം മുൻഗണകിട്ടിയത്. പിന്നീട് സിപിഐയായ ഒരു വിഭാഗം നേതാക്കൾ ചൈനയോട് മുട്ടാനായി കോൺഗ്രസിന് പിന്തുണ കൊടുക്കണം എന്ന അഭിപ്രായക്കാർ ആയിരുന്നു. എന്നാൽ ഇഎംഎസ് അടക്കമുള്ളവർ റഷ്യയോടും ചൈനയോടും തുല്യ സമീപനം എന്ന നിലപാട് എടുത്തു. ചൈനായുദ്ധത്തിൽ 'നാം നമ്മുടെതെന്നും അവർ അവരുടേതെന്നും പറയുന്ന ഭൂമിയെന്ന ഇഎംഎസിന്റെ' പ്രസ്താവന വലിയ വിവാദം ആയിരുന്നു. അന്ന് ഇന്ത്യക്കൊപ്പം നിന്നു എന്ന തോന്നൽ ഉണ്ടാക്കിയെടുക്കാൻ അയിരുന്നെങ്കിൽ, അതായത് വി എസ് നടത്തിയതുപോലുള്ള ഒരു നീക്കം നടത്തിയിരുന്നെങ്കിൽ ആർക്കും ദേശ വിരുദ്ധർ ആണെന്ന് കമ്യൂണിസ്റ്റുകാരെ ആക്ഷേപിക്കാൻ കഴിയില്ലായിരുന്നു.
ഇന്ത്യ-ചൈന യുദ്ധം ഏറ്റവും നഷ്ടം ഉണ്ടാക്കിയത് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിക്കാണെന്ന് പിന്നീട് വിലയിരുത്തലുകൾ ഉണ്ടായി. കോൺഗ്രസ്സ് കഴിഞ്ഞാൽ കമ്മ്യൂണിസ്റ്റ് പാർട്ടിയായിരുന്നു അന്ന് ഇന്ത്യയിലെ രണ്ടാമത്തെ പാർട്ടി. ഏ.കെ.ജി. ആയിരുന്നു പാർലമെന്റിലെ പ്രതിപക്ഷനേതാവ്. കോൺഗ്രസ്സ് അല്ലെങ്കിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്കാണ് ഇന്ത്യയിൽ ഭരണാധികാരം ലഭിക്കുക എന്ന് പൊതുവെ കരുതപ്പെട്ടിരുന്ന കാലം. എന്നാൽ ചൈനീസ് ആക്രമണത്തിൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചൈനാനുകൂലനിലപാട് കമ്മ്യൂണിസ്റ്റുകൾ ചൈനാചാരന്മാരാണെന്ന ഒരു പ്രതീതി രാജ്യത്ത് സൃഷ്ടിക്കപ്പെട്ടു.
നെഹ്രു സർക്കാരിന്റെ വർഗസ്വഭാവം സാമ്രാജ്യത്വ മുതലാളിത്തമാണൊരോപിച്ച് കൊണ്ടും നെഹ്രുവിന്റെ കാഴ്ചപ്പാടുകളെ പിന്തുണച്ചിരുന്ന എസ് എ ഡാങ്കേയെപ്പോലുള്ളവർക്കുണ്ടായിരുന്ന സോവിയറ്റ് അനുകൂല നിലപാടിനെ നെഹ്രു അനുകൂല നിലപാടാക്കി വ്യാഖ്യാനിക്കപ്പെട്ടു. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ സോവിയറ്റ് അനുകൂലികളും ചൈന അനുകൂലികളും എന്ന രീതിയിൽ രണ്ട് വിഭാഗങ്ങൾ രൂപപ്പെടുകയും അവരിലെ ആശയഭിന്നത മൂർച്ഛിക്കുകയും ഒടുവിൽ പാർട്ടി പിളരുകയും ചെയ്തു.
അതിന് ശേഷം ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ക്ഷയിക്കാനും ഛിന്നഭിന്നമാകാനും തുടങ്ങി. പിന്നീടൊരിക്കലും ഇന്ത്യയിൽ കമ്മ്യൂണിസ്റ്റുകൾക്ക് പഴയപ്രതാപം വീണ്ടെടുക്കാൻ കഴിഞ്ഞില്ല എന്ന് മാത്രമല്ല ദേശീയരാഷ്ട്രീയത്തിൽ അവർ അപ്രസക്തമാകുന്ന തോതിൽ ദുർബ്ബലമാവുകയും ചെയ്തു. വിഎസിന്റെ നിലപാടാണ് ശരിയെന്ന് ഒരിക്കൽ കൂടി കാലം തെളിയിക്കയാണ്.
1964ൽ ഇന്ത്യൻ കമ്യുണിസ്റ്റ് പാർട്ടി പിളർത്തി നാഷനൽ കൗൺസിൽ യോഗത്തിൽനിന്നിറങ്ങിപ്പോന്ന 32 പേരിൽ ജീവിച്ചിരിക്കുന്ന ഏക ആൾ ആയ വി എസ് മാത്രമാണ്. 1957-ൽ കേരളത്തിൽ പാർട്ടി അധികാരത്തിലെത്തുമ്പോൾ സംസ്ഥാന സമിതിയിൽ അംഗമായിരുന്ന ഒൻപതു പേരിൽ ഒരാളാണ്. ഇവരിൽ ഇന്നു ജീവിച്ചിരിക്കുന്നതും വി എസ്. മാത്രം. അന്ന് വി എസ് പറഞ്ഞപോലെ നിന്നിരുന്നെങ്കിൽ കമ്യൂണിസ്റ്്റ പാർട്ടി ഇന്ത്യുടെ പ്രതിപക്ഷത്തെങ്കിലും ഉണ്ടായിരുന്നേനെ.
കൂട്ടക്കൊലകളെ ന്യായീകരിക്കുന്നു
സിപിഎം രൂപീകരണത്തിന് ഒരു വർഷത്തിന് ശേഷം 1965ൽ അന്നത്തെ കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്ന ഗുൽസാരിലാൽ നന്ദ ഇങ്ങനെ പറഞ്ഞു.' ഏഷ്യയിലെ ചൈനീസ് ആധിപത്യമോഹങ്ങളുടെയും അതിനായുള്ള തന്ത്രങ്ങളുടേയും അവിഭാജ്യഘടകമായി പ്രവർത്തിക്കുക എന്നതാണ് ഇന്ത്യയിലെ സിപിഎമ്മിന്റെ ലക്ഷ്യം'.
ലോകത്തിലെ ഏറ്റവും വലിയ മനുഷ്യാവകാശ ധ്വംസനങ്ങൾ നടത്തുന്ന ചൈനയെ ഒരു ലജ്ജയുമില്ലാതെ ന്യായീകരിക്കാനും പുകഴ്‌ത്താനും കമ്യൂണിസ്റ്റ് കവികൾക്കും മറ്റും യാതൊരു മടിയും ഉണ്ടായിരുന്നില്ല. വോയുടെ കൂട്ടക്കൊലകളെയും ടിയാനമെൻ സ്‌ക്വയറിലെ കൂട്ടക്കൊലകളെയുമൊക്കെ ന്യായീകരിക്കയാണ് അവർ ചെയ്തത്. ഇഎംഎസ് അടക്കമുള്ള നേതാക്കൾ ടിയാനമെൻ സ്‌ക്വയറിൽ നടന്നത് അമേരിക്കയുടെ അട്ടിമറി ശ്രമം ആണെന്ന് പറഞ്ഞ് ലേഖനം ദേശാഭിമാനിയിൽ എഴുതിയിട്ടുണ്ട്. ഈ കൂട്ടക്കൊലയെ വിമർിച്ചെതിന്റെ ഫലാമയി പി ഗോവിന്ദപ്പിള്ളക്കെതിരെ അച്ചടക്ക നടപടി എടുക്കയാണ് സിപിഎം ചെയ്തത്. ചിന്താ ജെറോമിനെപ്പോലുള്ളവർ ചങ്കിലെ ചൈനയെന്ന് പുസ്തകം എഴുതുന്നു. ചൈനാ യുദ്ധകാലത്തും വയലാറിനെപ്പോലുള്ള അപൂർവം കമ്യൂണിസ്റ്റ് കവികൾ മാത്രമാണ് ചൈനയ വിമർശിച്ചത്.
വയലാർ ചൈനയെ വിമർശിച്ചപ്പോൾ നേതാക്കൾ ഇറങ്ങിപ്പോയി
ഒരു കാലത്ത് റഷ്യയെ പറഞ്ഞ് പൊക്കുന്നതുപോലെ ചൈനയെയും പറഞ്ഞ് പൊക്കുക എന്നത് കമ്യൂണിസ്റ്റ് കവികളുടെ ഒരു സ്ഥിരം പരിപാടിയായിരുന്നു. മലയാളത്തിന്റെ പ്രിയകവി വയലാർ രാമവർമയുടെ എഴുതാത്ത വരികളാണ് 'കുടില കുതന്ത്ര ഭയങ്കര ചൈന'.
1962 ഒക്ടോബർ 27-ന് രക്തസാക്ഷി വാരാചരണത്തിൽ സംസാരിക്കുമ്പോഴാണ് വയലാർ രാമവർമ ചൈനയെ വാക്കുകളിലൂടെ കടന്നാക്രമിച്ചത്. ചൈന ഇന്ത്യയെ ആക്രമിച്ചതിനെത്തുടർന്നായിരുന്നു വയലാറിന്റെ വിലയിരുത്തൽ. കമ്യൂണിസ്റ്റു പാർട്ടിയിൽ സോവിയറ്റ് ചേരിയും ചൈനീസ് ചേരിയും വിരുദ്ധനിലപാടുകൾ സ്വീകരിക്കുന്ന ഘട്ടത്തിലായിരുന്നു ചൈനയുടെ ആക്രമണം.
ഒ.എൻ.വി. കുറുപ്പ് ആദ്യകാലത്ത് എഴുതിയ 'മധുര മനോഹര മനോജ്ഞ ചൈന' എന്നു തുടങ്ങുന്ന വരികൾക്കുള്ള വിമർശനം കൂടിയായിരുന്നു വയലാറിന്റെ വാക്കുകൾ. ഇരുപക്ഷക്കാരും അണിനിരന്ന വേദിയിൽ ചൈനയെ വിവരദോഷികൾ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. രാജ്യത്തിനുനേരെനടന്ന ആക്രമണത്തെ പ്രത്യയശാസ്ത്രത്തിന്റെ ചട്ടക്കൂടുകൾ ഭേദിച്ച് അദ്ദേഹം വിമർശിച്ചു. ചൈനയ്ക്കെതിരേ വിവരദോഷികളെന്ന പ്രയോഗം വന്നപ്പോൾ വേദിയിലിരുന്ന ഒരു പ്രധാന നേതാവ് വേദിവിട്ടുപോയതായാണ് ചേലങ്ങാട് ഗോപാലകൃഷ്ണൻ എഴുതിയ 'വയലാർ' എന്ന പുസ്തകത്തിൽ പറയുന്നത്.
ചൈന ഇന്ത്യയെ ആക്രമിച്ച സാഹചര്യത്തിൽ അനുസ്മരണസമ്മേളനത്തിൽ യുദ്ധം ചർച്ചയായെങ്കിലും ചൈനീസ് പക്ഷപാതികളായ നേതാക്കൾ ഇതിനെ ന്യായീകരിക്കാനോ എതിർക്കാനോ തയ്യാറായില്ല. ഈ ഘട്ടത്തിലായിരുന്നു വയലാറിന്റെ പ്രസംഗം. ''നമ്മൾ പാടിനടന്നിരുന്ന മധുരമനോജ്ഞ മധുര ചൈനയില്ലേ... ആ ചൈന നശിച്ചിരിക്കുന്നു. അവിടെ ചതിയന്മാരാണിപ്പോൾ. അവർ നമ്മളെ ഇനിയും ഉപദ്രവിക്കും.
ഇനി ആ കവിതയെ ഹോ... കുടില കുതന്ത്ര ഭയങ്കര ചൈനേ എന്നു ഞാൻ തിരുത്തുന്നു. സമയമുണ്ടെങ്കിൽ ബാക്കി വരികളും തിരുത്തും'' -പ്രസംഗത്തിൽ അദ്ദേഹം പ്രഖ്യാപിച്ചു. എങ്കിലും അദ്ദേഹം അത് പൂർത്തിയാക്കിയില്ല.
പക്ഷേ കാലങ്ങൾ ഇത്രയും കഴിഞ്ഞിട്ടും കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ചൈനയോടുള്ള മൃദു സമീപനം മാറിയിട്ടില്ല. 2018 ജനുവരിയിൽ ആലപ്പുഴയിൽ പാർട്ടി സമ്മേളനത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രസംഗിച്ചതും ഓർമ്മയിൽ വരുന്നു. ഇന്ത്യ, ജപ്പാൻ, ആസ്‌ട്രേലിയ, അമേരിക്ക എന്നീ രാജ്യങ്ങൾ ചൈനയെ വളഞ്ഞിട്ടാക്രമിക്കുന്നു എന്നാണ് അന്ന് കോടിയേരി പ്രസംഗിച്ചത്. മുഖ്യമന്ത്രി പിണറായിക്കും ചൈനയെ പറയുമ്പോൾ ആയിരം നാക്കാണ്.
ചൈനയെക്കുറിച്ച് ഒരക്ഷരം മിണ്ടരുതെന്ന് പിണറായി
കഴിഞ്ഞവർഷം ജൂണിൽ നിയമസഭയിൽ നടന്ന ഒരു ചർച്ചയിൽ ചൈനയുടെ പേരിൽ പിണറായി വി ടി ബൽറാം എംഎൽഎയുമായി ഉടക്കിയിരുന്നു. പൊലീസ് കമ്മീഷണറേറ്റുമായി ബന്ധപ്പെട്ട് നിയമസഭയിൽ നടന്ന ചർച്ചയിലാണ് ചൈന കടന്നുവന്നത്. കൊച്ചി, തിരുവനന്തപുരം എന്നീ നഗരങ്ങളിൽ ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥനെ സബ് ജുഡീഷ്യൽ അധികാരങ്ങളോടെ കമ്മീഷണറായി നിയമിക്കുന്ന കമ്മീഷണറേറ്റ് സംവിധാനത്തിനെതിരെ വിടി ബൽറാം അടിയന്തര പ്രമേയം അവതരിപ്പിച്ചിരുന്നു. അവതരണത്തിനിടെ ചൈനയുടെ മനുഷ്യത്വവിരുദ്ധമായ ഭരണസംവിധാനത്തെക്കുറിച്ച് ബലറാം പറഞ്ഞതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്.
ബലറാം എന്തിനാണ് ചൈനയെ ആക്ഷേപിക്കാൻ ഇറങ്ങി പുറപ്പെട്ടത് എന്ന് മനസ്സിലാവുന്നില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി ചൈനയുടെ തോന്ന്യാസം എന്ന ബലറാമിന്റെ പരാമർശത്തെ വിമർശിച്ചു. എന്തിനാണ് ഇങ്ങനെയൊരു നിലപാട് സ്വീകരിക്കുന്നതെന്നും അന്ധമായ വിരോധം ഇങ്ങനെ നിലനിർത്തുന്നത് എന്തിനാണെന്നും പിണറായി നിയമസഭയിലെ മറുപടി പ്രസംഗത്തിനിടെ ബൽറാമിനോട് ചോദിച്ചു. കേരളത്തിലെ പല നല്ല കാര്യങ്ങളുടേയും വക്തവായി നിൽക്കുന്നുവെന്ന് അവകാശപ്പെടുന്ന ബൽറാം ഇങ്ങനെയൊരു ധാരണ മനസ്സിൽ വച്ചു നടക്കേണ്ടതായിട്ടുണ്ടോയെന്നും പിണറായി ചൂണ്ടിക്കാട്ടി.
അടിയന്തര പ്രമേയത്തിനിടെ ബൽറാം പറഞ്ഞത് ഇങ്ങനെയാണ്.'കരുതൽ തടങ്കൽ പോലുള്ള മനുഷ്യത്വവിരുദ്ധമായ നിയമങ്ങൾ പുരോഗതി നേടിയ രാജ്യങ്ങളിൽ ഇല്ല. പക്ഷേ കേരളത്തിലുണ്ട് . യൂറോപ്യൻ രാജ്യങ്ങളിലൊന്നും ഇത്തരം അവകാശങ്ങൾ പൊലീസിന് നൽകിയിട്ടില്ല. അമേരിക്കയില്ലോ ആസ്‌ട്രേലിയയില്ലോ കാന്നഡയില്ലോ ഇല്ല. ആഫ്രിക്കൻ രാജ്യങ്ങളിലും ശ്രീലങ്കയിലും പാക്കിസ്ഥാനിലുമൊക്കെയാണ് ഉള്ളത്. പിന്നെ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിൽ സ്വഭാവികമായി ഇതുണ്ട്. ചൈനയും ക്യൂബയും ഉത്തരകൊറിയയുമൊക്കെയാണ് ഇവർക്ക് (ഭരണപക്ഷത്തിന്) മാതൃകയായി മാറുന്നത്. പക്ഷേ ലോകം മുഴുവൻ ഇത്തരം സംഭവങ്ങൾക്കെതിരെ പ്രക്ഷോഭം നടക്കുകയാണ്. കഴിഞ്ഞ ആഴ്ച വരെ ഹോംങ്കോങ്ങിൽ സമരം നടക്കുകയായിരുന്നു. ബ്രിട്ടന് കീഴിൽ വലിയ നിയമവാഴ്ച അനുവഭിച്ച ആ രാജ്യത്ത് ചൈനയ്ക്ക് അധികാരം കൈമാറിയതോടെ ചൈനയുടെ തോന്ന്യാസം നടക്കുമെന്ന ആശങ്കയിൽ ആ രാജ്യത്തെ ഏറ്റവും വലിയ ജനകീയ പ്രക്ഷോഭം ഉയർന്നപ്പോൾ അവിടുത്തെ സർക്കാരിന് മുട്ടുമടക്കേണ്ടി വന്നു.'- ബൽറാം ചൂണ്ടിക്കാട്ടി.
മറുപടി പ്രസംഗത്തിനിടെ പിണറായി പറഞ്ഞത് ഇങ്ങനെയാണ്-''ഇദ്ദേഹം (വിടി ബൽറാം) എന്തിനാണ് ചൈനയെ അടക്കം ആക്ഷേപിക്കാൻ പുറപ്പെട്ടത് എന്ന് എനിക്ക് മനസ്സിലാവുന്നില്ല. താൻ എവിടെയാണ് നിൽക്കുന്നത് എന്ന് വ്യക്തമാക്കലാണെന്നാണ് തോന്നുന്നത്. ചൈനയുടെ തോന്ന്യാസം എന്നാണ് പറഞ്ഞ വാക്ക്. എവിടെയാണ് നിൽക്കുന്നത് ? എന്താണ് ഇതിന്റെയൊക്കെ ഒരു അർത്ഥം ? എന്തിനാണ് ഇങ്ങനെയൊരു നിലപാട് സ്വീകരിക്കുന്നത്. അന്ധമായൊരു വിരോധം ഇങ്ങനെ നിലനിർത്തി പോരേണ്ടാതായിട്ടുണ്ടോ. ഇതൊക്കെ ആലോചിക്കേണ്ട കാര്യമാണ്. നമ്മുടെ സംസ്ഥാനത്ത് പല നല്ലതിന്റേയും വക്തവായി നിൽക്കുന്നുവെന്നാണല്ലോ ഈ അംഗമൊക്കെ (ബൽറാം) ചിലപ്പോൾ അവകാശപ്പെടുന്നത്. അപ്പോൾ ഇങ്ങനെയൊരു തെറ്റായ ധാരണ മനസ്സിൽ വച്ചു നടക്കേണ്ടതായിട്ടുണ്ടോ.''- പിണറായി വ്യക്തമാക്കി.
അതായത് എപ്പോഴൊക്കെ ചൈനയെ വിമർശിക്കുന്നോ അപ്പോഴൊക്കെ കേരളത്തിലെ കമ്യൂണിസ്റ്റുകൾക്കും പൊള്ളുന്നുവെന്ന് ചുരുക്കും. ഇപ്പോൾ ഈ ചൈനീസ് വിധേയത്വം പ്രതിപക്ഷ പാർട്ടികളും പ്രചാരണ ആയുധമാക്കുകയാണ്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലടക്കം ചൈന ഒരു പ്രധാന വിഷയമാകുമെന്നും ഉറപ്പാണ്.
എല്ലാം നുണയെന്ന് പാർട്ടി നേതാക്കൾ
പക്ഷേ ഇതെല്ലാം നുണകൾ മാത്രമാണെന്നും പാർട്ടിക്ക് ഒരു രാജ്യത്തോടും വിധേയത്വം ഇല്ലെന്നുമാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനൊക്കെ പറയുന്നത്. ചില സംഘി ഗ്രൂപ്പുകൾ അങ്ങനെ പ്രചരിപ്പിക്കയാണെന്ാണ് അദ്ദേഹം പറയുന്നത്. ചൈന ഭാരതത്തെ ആക്രമിച്ചിപ്പോൾ ചൈനക്കെതിരെ പ്രതികരിക്കരുത് എന്ന് പറഞ്ഞ് ഭാരതത്തിലെ സോവിയറ്റ് അംമ്പാസിഡറെ ഇഎംഎസ് കണ്ടുവെന്നതും ഇതുപോലെ ഒരു വ്യാജ പ്രചാരണം ആയിരുന്നെന്ന് സിപിഎം സൈബർ വിങ്ങും ചൂണ്ടിക്കാട്ടുന്നു. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി ഒരിക്കലും അങ്ങനെ ചെയ്തിട്ടില്ല. ഇ.എം.എസ് അംബാസിഡറെ കണ്ടതിന് ഒര തെളിവുമില്ലെന്നും അവർ പറയുന്നു.
ബംഗാളിലെ സിപിഎം നേതാവ് സൂര്യകാന്ത് മിശ്ര ടെലിഗ്രാഫിൽ എഴുതിയ ലേഖനത്തിൽ പറയുന്നത് ഇങ്ങനെയാണ്. '62 ൽ നടന്ന ഇന്ത്യാ -ചൈനാ യുദ്ധത്തിൽ ഇന്ത്യയിലെ ഒരു വിഭാഗം കമ്മ്യൂണിസ്റ്റുകൾ ( പിന്നീട് സിപിഐഎം ആയി മാറിയവർ ) ചൈനീസ് അനുകൂല നിലപാടുകൾ എടുത്തു എന്നത് ഇന്ത്യയിലെ വലതുപക്ഷം കാലാകാലങ്ങളായി ആരോപിക്കുന്ന കാര്യങ്ങളാണ്. ബ്രിട്ടീഷ് സിവിൽ സെർവെന്റ് ആയിരുന്ന സർ ഹെന്റി മക് മോഹൻ, ഇന്ത്യ ബ്രിട്ടീഷ് ആധിപത്യത്തിന് കീഴിലായിരുന്ന കാലത്തും, ചൈനയിൽ വിപ്ലവം നടന്ന് ജനകീയ ചൈനയാവുന്നതിന് മുൻപുള്ള കാലത്തും രേഖപ്പെടുത്തിയ അവ്യക്തമായ ഒരു അതിർത്തിയാണ് ്ഇന്ത്യക്കും ചൈനക്കും ഇടയിൽ ഉള്ളത്. 1914 ലെ സിംല കരാർ ആദ്യം ടിബറ്റ്, ചൈന, ബ്രിട്ടീഷ് ഇന്ത്യ ഇവ അംഗീകരിച്ചിരുന്നെങ്കിലും, പിന്നീട് ചൈന അതിൽ നിന്ന് പിന്മാറിയിരുന്നു. സിംല കരാറിൽ ഇന്ത്യാ - ചൈനാ അതിർത്തിയായി രേഖപ്പെടുത്തിയിരുന്ന മക് മോഹൻ രേഖയ്ക്ക് വ്യക്തമായ ഒരു ലിഖിത - രേഖാചിത്ര രൂപം ഉണ്ടായിരുന്നില്ല എന്നത് വസ്തുതയാണ്.ഇത്തരത്തിലുള്ള പശ്ചാത്തലത്തിൽ 1962 ൽ ഇന്ത്യാ - ചൈനാ അതിർത്തി തർക്കത്തെ തുടർന്ന് പൊട്ടിപ്പുറപ്പെട്ട യുദ്ധത്തിൽ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വ്യക്തമായ നിലപാടുകൾ ഉണ്ടായിരുന്നു. പാർട്ടിയുടെ നിലപാട് അന്നത്തെ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവും, സിപിഎം സ്ഥാപക നേതാക്കളിൽ ഒരാളും, മുൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായിരുന്ന ജ്യോതിബസു വ്യക്തമാക്കിയിരുന്നു... അദ്ദേഹത്തിന്റെ വാക്കുകൾ ' ഞങ്ങളുടെ നിലപാട് വ്യക്തമാണ്, കമ്മ്യൂണിസ്റ്റ് പാർട്ടി വിചാരിക്കുന്നത് ഇന്ത്യൻ അതിർത്തി ശക്തമായി സംരക്ഷിക്കപ്പെടണമെന്നാണ്, ആക്രമിക്കാൻ വരുന്ന രാജ്യത്തിന്റെ രാഷ്ട്രീയ സ്വഭാവം പരിഗണിക്കാതെ, ഇന്ത്യയുടെ സ്വാതന്ത്രത്തിനും പ്രതിരോധത്തിനും വേണ്ടി നിലപാടുകൾ എടുക്കുന്നതിൽ കമ്മ്യൂണിസ്റ്റ് പാർട്ടി വിമുഖത കാണിക്കില്ല - -ദി സ്റ്റേറ്റ്സ്മാൻ, 31 ഒക്ടോബർ 1962'
' ചൈനക്കാർ അവരുടേതെന്നും, ഇന്ത്യക്കാർ ഇന്ത്യയുടേതെന്നും കരുതുന്ന തർക്ക വിഷയമായ അതിർത്തി പ്രശ്നം ചർച്ചകളിലൂടെ വേണം പരിഹരിക്കാൻ' എന്നതായിരുന്നു ഇംഎംഎസിന്റെ നിലപാട്. മൂന്നാം ലോക രാജ്യങ്ങളായിരുന്ന ഇന്ത്യയും ചൈനയും ഒരു യുദ്ധത്തിലൂടെ അതിർത്തി തർക്കം പരിഹരിക്കുന്നത് ആത്മഹത്യാപരമായിരിക്കും എന്ന് ദീർഘ ദർശിയായ ഇ.എം.എസ് അന്നേ മനസ്സിലാക്കി. അദ്ദേഹത്തിന്റെ നിലപാടുകൾ തന്നെയായിരുന്നു ശരിയെന്ന് ഇപ്പോഴത്തെ ഭരണകൂടം ഉൾപ്പെടെ പിന്നീട് വന്ന ഭരണകൂടങ്ങൾ മനസ്സിലാക്കിയത് ഈ ഘട്ടത്തിൽ പ്രസ്താവ്യമാണ്.'- സൂര്യകാന്ത് മിശ്ര ചൂണ്ടിക്കാട്ടുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍