Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അന്വേഷണത്തിന് ശാസ്ത്രീയ വഴികൾ തേടിയത് ആത്മഹത്യ ചെയ്യുന്നതിന് മൂന്ന് ദിവസം മുമ്പ് വരെ നിരന്തരമായി ലൈം​ഗിക പീഡനത്തിന് ഇരയായി എന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതോടെ; പ്രതികളെ തിരിച്ചറിഞ്ഞത് ബന്ധുക്കളുടെ അടക്കം ഡിഎ‌ൻഎ പരിശോധന നടത്തിയും; കൊല്ലം കടയ്ക്കലിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായത് അടുത്ത ബന്ധുക്കളായ മൂന്നുപേർ

അന്വേഷണത്തിന് ശാസ്ത്രീയ വഴികൾ തേടിയത് ആത്മഹത്യ ചെയ്യുന്നതിന് മൂന്ന് ദിവസം മുമ്പ് വരെ നിരന്തരമായി ലൈം​ഗിക പീഡനത്തിന് ഇരയായി എന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതോടെ; പ്രതികളെ തിരിച്ചറിഞ്ഞത് ബന്ധുക്കളുടെ അടക്കം ഡിഎ‌ൻഎ പരിശോധന നടത്തിയും; കൊല്ലം കടയ്ക്കലിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായത് അടുത്ത ബന്ധുക്കളായ മൂന്നുപേർ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: ആറുമാസം മുമ്പ് എട്ടാം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ബന്ധുക്കളായ മൂന്നു പ്രതികളെ പൊലീസ് കണ്ടെത്തിയത് ഡിഎൻഎ പരിശോധനയിലൂടെ. കൊല്ലം കടയ്ക്കലിൽ പെൺകുട്ടി ആത്മഹത്യ ചെയ്ത കേസിൽ മൂന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടി നിരന്തരം ലൈംഗിക പീഡനത്തിന് ഇരയായിരുന്നതായി പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തിയിരുന്നു. പെൺകുട്ടി മരിക്കുന്നതിന് മൂന്ന് ദിവസം മുൻപ് വരെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായിരുന്നതായാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. പിന്നാലെ നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. കുട്ടിയുടെ അടുത്ത ബന്ധുക്കളാണ് പിടിയിലായ മൂന്ന് പേരും.

കഴിഞ്ഞ ജനുവരി 23നാണ് എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി വീടിനുള്ളിൽ തൂങ്ങി മരിച്ചത്. ദളിത് സമുദായത്തിൽപ്പെട്ട എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ വീട്ടിലെ മുറിക്കുള്ളിൽ തൂങ്ങിയ നിലയിൽ കാണപ്പെടുകയായിരുന്നു. ഉടൻ കുട്ടിയെ കടയ്ക്കൽ താലുക്കാശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കുട്ടി മരിക്കുന്നതിന് മൂന്ന് ദിവസം മുൻപ് വരെ നിരന്തരം പീഡിപ്പിക്കപ്പെട്ടിരുന്നതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു. പ്രതികളെ കണ്ടെത്താൻ വൈകിയതോടെ, പൊലീസിനെതിരെ പെൺകുട്ടിയുടെ വീട്ടുകാർ മുഖ്യമന്ത്രിക്കും ഡിജിപിക്കും പട്ടികജാതി കമ്മീഷനും പരാതി നൽകിയിരുന്നു. ഇതിനിടെ കേസുമായി മുന്നോട്ട് പോകരുത് എന്ന ഭീഷണിയും ഇവർ നേരിട്ടു.

വീടിനു സമീപത്തെ പാറക്കെട്ടിൽ പെൺകുട്ടി ദീർഘനേരം ഒറ്റയ്ക്കിരിക്കുമായിരുന്നുവെന്ന് മാതാപിതാക്കൾ വെളിപ്പെടുത്തിയിരുന്നു. വീടിനുള്ളിൽ ഫാനിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. കുട്ടിയുടെ ബന്ധുക്കളുൾപ്പടെയുള്ളവരെ വിളിച്ചു വരുത്തി വിവരങ്ങൾ ശേഖരിച്ചെങ്കിലും പ്രതിളെ കണ്ടെത്തുന്നത് വൈകുകയായിരുന്നു. ഇതോടെയാണ് മുഖ്യമന്ത്രിക്കുൾപ്പടെ പരാതി നൽകാൻ വീട്ടുകാർ തീരുമാനിച്ചത്. പുനലൂർ ഡിവൈഎസ്‌പി അനിൽ ദാസിന്റെ നേതൃത്വത്തിലായിരുന്നു കേസ് അന്വേഷണം.

ജനുവരി 24 ന് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു പോസ്റ്റ്മോർട്ടം നടത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കുട്ടി പീഡനത്തിന് ഇരയായതായി കണ്ടെത്തിയിരുന്നു. കുട്ടിയുടെ രഹസ്യഭാഗങ്ങളിൽ രക്തകട്ടപിടിച്ചു കിടക്കുന്നതായയും പേശികൾക്ക് ക്ഷതം സംഭവിച്ചതായും റിപ്പോർട്ടിൽ പറയുന്നു. തുടക്കത്തിൽ തന്നെ അസ്വാഭാവിക മരണത്തിന് കേസെടുത്താണ് പൊലീസ് അന്വേഷണമാരംഭിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP