സംരക്ഷിത സ്ഥലത്ത് 13 നില ഉയർന്നപ്പോൾ 2003ൽ ഹീരാ ബാബുവിന് ഒറ്റയടിക്ക് ലാഭം ഏഴ് കോടി; അനുമതിക്ക് ചുക്കാൻ പിടിച്ച സിപിഎം നേതാക്കൾക്ക് ലക്ഷങ്ങൾ കിട്ടയെന്ന ആരോപണം സാധൂകരിച്ച് തടവ് ശിക്ഷയില്ലാത്ത വകുപ്പു തല നടപടി മാത്രം മതിയെന്ന തദ്ദേശ സെക്രട്ടറിയുടെ നിർദ്ദേശം; മുൻ മേയറും ടൗൺ പ്ലാനറുമടക്കം 9 പേർ പ്രതികളായ കവടിയാറിലെ അംബര ചുംബിയെ രാഷ്ട്രീയ ചർച്ചയാക്കാതെ ബിൽഡറെ കാത്ത് കോൺഗ്രസും ബിജെപിയും; തിരുവനന്തപുരത്തും 'മരടിന്' സാധ്യത
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കവടിയാറിൽ ഹീരാ ബാബു രണ്ട് നില മാത്രം പണിയാൻ നിയമം ഉള്ളിടത്ത് 13 നില ഉയർന്നതിന്റെ പിന്നാമ്പുറ ചരിത്രം ചികഞ്ഞാൽ കണ്ടെത്തുന്നത് കേരളം എക്കാലവും നേരിടുന്ന കൂട്ടിക്കൊടുപ്പ് രാഷ്ട്രീയത്തിന്റ നാണംകെട്ട ചിത്രങ്ങൾ. സിപിഎം ഭരിച്ചിരുന്ന കോർപ്പറേഷൻ നിയമം ലംഘിച്ച് അനുമതി നൽകിയപ്പോൾ പാർട്ടി ജില്ലാ കമ്മറ്റി ഓഫീസിന്റെ നവീകരണമായിരുന്നു പ്രതിഫലമെങ്കിൽ നിശബ്ദരായിരിക്കാൻ കോൺഗ്രസിലേയും ബിജെപിയിലേയും ഉന്നതർക്ക് ഫ്ളാറ്റ് തന്നെ സമ്മാനിച്ചു എന്നാണ് ആരോപണം. ഈ ഫ്ളാറ്റ് പൊളിച്ചു നീക്കണമെന്ന ആവശ്യവും സജീവമാണ്. ഇക്കാര്യത്തിൽ സർക്കാർ എന്ത് നിലപാട് എടുക്കുമെന്നതും നിർണ്ണായകമാണ്. മരടിലെ ഫ്ളാറ്റ് പൊളിക്കൽ സാധ്യതയാണ് ഇവിടേയും ചർച്ചയാകുന്നത്.
സിപിഎം നേതാവായ മുൻ മേയറും ടൗൺ പ്ലാനറുമടക്കം 9 പേർ പ്രതികളായ തലസ്ഥാന നഗരിയിലെ കവടിയാർ 14 നില അനധികൃത ഫ്ളാറ്റ് നിർമ്മാണ - വിൽപ്പന കേസിൽ സർക്കാർ നിലപാടറിയിക്കാൻ തിരുവനന്തപുരം വിജിലൻസ് സ്പെഷ്യൽ കോടതി സർക്കാരിനോട് ഉത്തരവിട്ടത് അതിനിർണ്ണായകമാണ്. തനിക്കെതിരായ വിജിലൻസ് കുറ്റപത്രം അടിസ്ഥാന രഹിതമാകയാൽ തന്നെ വിചാരണ കൂടാതെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് വിജിലൻസ് കുറ്റപത്രത്തിലെ ആറാം പ്രതി ട്രിഡ ( തിരുവനന്തപുരം നഗരവികസന അഥോറിറ്റി ) സെക്രട്ടറി വി.വി. കൃഷ്ണ രാജൻ സമർപ്പിച്ച വിടുതൽ ഹർജിയിലാണ് കോടതി ഉത്തരവ്. സർക്കാർ നിലപാട് ജൂലൈ 9 ന് സമർപ്പിക്കാനാണ് വിജിലൻസ് ജഡ്ജി എം.ബി. സ്നേഹലതയുടെ ഉത്തരവ്. വിചാരണ ആരംഭിക്കുന്നതിന് മുന്നോടിയായി ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 240 പ്രകാരം പ്രതികൾക്ക് മേൽ കുറ്റം ചുമത്താനിരിക്കെയാണ് വിടുതൽ ഹർജിയുമായി ആറാം പ്രതി കോടതിയിലെത്തിയത്.
ഒരു സാധാരണ പൗരൻ ഇത് കുത്തിപ്പൊക്കി കോടതിയിൽ പോയില്ലായിരുന്നെങ്കിൽ ഒരുകാലത്തും കേസ് ഉണ്ടാകുകയോ നാട്ടുകാർ അറിയുകയോ ഉണ്ടാകുമായിരുന്നില്ല. കോടതി ഉത്തരവ് മൂലം നിവൃത്തിയില്ലാതെ കേസെടുത്ത വിജിലൻസ് കേസ് തള്ളിക്കളയാൻ ആണ് ശ്രമിച്ചത്. എന്നാൽ കോടതി അതിന് അനുവദിച്ചില്ല. കോടതി നടപടികളും കേസുകളും ഇഴഞ്ഞു നീങ്ങുകയാണ്. അതിന് ശേഷം ക്രിമിനൽ കേസ് വേണ്ടെന്ന് തദ്ദേശ സെക്രട്ടറി നിലപാട് എടുത്തു. ഉദ്യോഗസ്ഥർക്ക് എതിരെ വകുപ്പ് തല നടപടി എടുക്കാമെന്നായിരുന്നു നിർദ്ദേശം. ഇതിലൂടെ രാഷ്ട്രീയ നേതാക്കളെ രക്ഷിക്കാനായിരുന്നു നീക്കം. ഇത് കോടതി അംഗീകരിച്ചില്ല. ഇതോടെ കേസ് വീണ്ടും സജീവമാകുകയാണ്. ഇനി സർക്കാർ നിലപാട് എന്താണെന്നുള്ളതാണ് നിർണ്ണായകം.
തലസ്ഥാനത്തെ പ്രമുഖരായ ബിൽഡേഴ്സായ ഹീരാ ഗ്രൂപ്പിന് ഉദ്യോഗസ്ഥ തലത്തിലും വൻ പിടിപാടാണ് ഉള്ളത്. വളർന്നുവരുന്ന ഉദ്യോഗസ്ഥരെ പാട്ടിലാക്കാനായി ഹീരയ്ക്ക് ഐഎഎസ് അക്കാദമി പോലുമുണ്ട്. ഇങ്ങനെ എല്ലാ മേഖലയിലും ഒതുക്കേണ്ടവരെ ഒതുക്കിയും എതിർശബ്ദം ഉയർത്തുന്നവരെ നിശബ്ദരാക്കിയുമാണ് ഹീര ബാബു രണ്ട് നില കെട്ടിടം നിർമ്മിക്കാനുള്ള അനുമതിയിൽ 13 നില കെട്ടിപ്പൊക്കിയത്. സിപിഎം രാഷ്ട്രീയമാണ് ഹീരയ്ക്ക് വഴിവിട്ട് സഹായം നൽകിയതിന്റെ പേരിൽ വിമർശനം നേരിടുന്നത്. എന്നാൽ ഗ്രൂപ്പിസം രൂക്ഷമായ കാലത്തും എല്ലാ വിഭാഗങ്ങൾക്കും പ്രിയങ്കരനായാണ് ഹീര ബാബു തന്റെ ആവശ്യങ്ങൾ നേടിയെടുത്തതത്രേ.
ഹീരയ്ക്ക് വേണ്ടി പാർട്ടി ജില്ലാ നേതൃത്വം ശക്തമായി ആവശ്യപ്പെട്ടപ്പോഴാണ് അന്ന് മേയറായിരുന്ന പ്രൊഫ. ജെ ചന്ദ്ര നിയമങ്ങൾ കാറ്റിപറത്താൻ കൂട്ടുനിന്നത് എന്നാണ് ആരോപണം. ഇതിലൂടെ സൽപേര് മേയറായിരുന്ന ചന്ദ്രയ്ക്ക് നഷ്ടമായി. പ്രൊഫ: ജെ ചന്ദ്ര മോയറായിരുന്ന 2000-2005 കാലത്താണ് ഹീരാ ബാബുവിന് കവടിയാറിലെ ഹീരാ വെൽമൗണ്ട് പാലസ് അനധികൃതായി പണിയാൻ തിരുവനന്തപുരം കോർപ്പറേഷൻ അനുമതി നൽകിയത്. കഴിഞ്ഞ തവണ വീണ്ടും ചന്ദ്രയെ തേടി മേയർ സ്ഥാനം എത്തുമെന്നായപ്പോൾ സിപിഎമ്മിലെ പിണറായി പക്ഷം വിജിലൻസ് കേസെടുത്ത് കാട്ടി ചന്ദ്രയെ വെട്ടിവീഴ്ത്തി. അങ്ങനെ ചന്ദ്രിക മേയറായി.
ഒരു വട്ടം തന്നെ മേയറാക്കാൻ ശക്തമായി നിന്ന സിപിഎം ജില്ലാ നേതൃത്വത്തിനോടുള്ള കടപാടാണ് ഹീരയ്ക്ക് വേണ്ടി ചന്ദ്ര നിയമം മാറ്റിമറിച്ചത് എന്നാണ് ഉയരുന്ന ആരോപണം. . ഉറച്ച വി എസ് പക്ഷക്കാരികൂടിയായിരുന്നു ചന്ദ്ര. ഹീരാ ഗ്രൂപ്പിന്റെ മുതലാളിയായ ഹീരാ ബാബുവെന്ന അബ്ദുൾ റഷീദിന് സിപിഎമ്മിലുള്ള സ്വാധീനം വളരെ വലുതാണ്. കാലകാലങ്ങളായി നഗരസഭാ ഭരണം നടത്തുന്നത് സിപിഎം നേതൃത്വത്തിലുള്ള ഭരണ സമിതിയാണ്. കോർപ്പേറേഷൻ പരിധിയിലാണ് ഹീരയുടെ മിക്ക ഫ്ളാറ്റുകളും സ്ഥിതി ചെയ്യുന്ന്ത്. മിക്ക കെട്ടിടങ്ങളും നിയമവിരുദ്ധമായാണ് നിർമ്മിച്ചിരിക്കുന്നത്. കെട്ടിടം നിർമ്മിക്കുമ്പോൾ പാലിക്കേണ്ട നിയങ്ങളെല്ലാം കാറ്റിൽപറത്തിയാണ് നിർമ്മാണം നടത്തുന്നത്.
എന്നാൽ ഇതിനെതിരെ നടപടി സ്വീകരിക്കാൻ കോർപ്പറേഷനോ മാറിമാറിവരുന്ന സർക്കാരുകളോ തയ്യാറാകുന്നില്ല. നധികൃതമായി പണിതുയർത്തിയ ഫളാറ്റിന് അടിയലൂടെ വാട്ടർ അഥോറിറ്റിയുടെ പൈപ്പ് ലൈൻ കടന്നു പോകുന്നുണ്ട്. ഇത്തരത്തിൽ കോർ്പ്പേറേഷന് പരിധിയിൽ തന്നെ ഹീരയുടെ നിയമലംഘനങ്ങൾ നിരവധി തരത്തിൽ ചർച്ചയായിരുന്നു. സിപിഎം നേതൃത്വത്തിലുള്ള കോർപ്പറേഷനിൽ അന്നത്തെ മേയറായ പ്രൊഫ. ജെ ചന്ദ്ര പ്രത്യേക കൗൺസിൽ യോഗം കൂടി അനുമതി നൽകിയത് സിപിഎം ജില്ലാ നേതൃത്വത്തിന്റെ കടുത്ത സമ്മർദ്ദത്തെ തുടർന്നായിരുന്നു.
കോർപ്പേറേനിൽ സ്പെഷ്യൽ കൗൺസിൽ യോഗം ചേരണമെങ്കിൽ സിപിഎം പാർലമെന്ററി പാർട്ടിയുടെ അനുമതി വാങ്ങണം. സിപിഎം ജില്ലാ നേതൃത്വത്തിന്റെ അനുമതിയോടെ മാത്രമേ സ്പെഷ്യൽ കൗൺസിൽ യോഗം ചേരാറുള്ളു. കവടിയാർ മ്യൂസിയം റോഡിലെ ഡീറ്റെയിൽഡ് ടൗൺ പ്ളാനിങ് പദ്ധതിയില്പെട്ട പ്രദേശത്ത് രണ്ടുനില കെട്ടിടത്തിനു മാത്രമേ അനുമതി പാടുള്ളുവെന്നുള്ള നിയമം മറികടന്നാണ് കൂറ്റൻ കെട്ടിടം പണിയാൻ അനുമതി നൽകിയത്. റോഡ് വികസന കമ്മിറ്റി ചട്ടങ്ങൾ കാറ്റില്പറത്തി ഉടമയ്ക്കു പത്തു കോടിയോളം രൂപ ലാഭമുണ്ടാക്കാൻ 13 നില ഫ്ളാറ്റ് നിർമ്മാണത്തിന് അനുമതി നൽകുകയായിരുന്നു.
മുൻ മേയർ ജെ. ചന്ദ്ര, ഫ്ളാറ്റ് ഉടമ ഹീരാ ബാബു എന്നിവർക്കു പുറമെ കോർപറേഷനിലെ ടൗൺ പ്ളാനിങ് ഓഫിസർമാരായിരുന്ന ജെ. മൺസൂർ, ബി.എസ്. ജയകുമാർ, അസിസ്റ്റന്റ് ടൗൺ പ്ളാനിങ് ഓഫിസറായിരുന്ന കെ. ബാലഗോപാൽ, ബിൽഡിങ് ഇൻസ്പെക്ടർ എസ്. രാജു, റീജനൽ ടൗൺ പ്ളാനർ എ.വിജയകുമാർ, ആർക്കിടെക്ട് പി. ശ്രീലത എന്നിവരാണ് പ്രതി പ്രതിപട്ടികയിൽ ഉള്ളത്.
കോർപറേഷൻ മുൻ സെക്രട്ടറി രവീന്ദ്രൻ മരണപ്പെട്ടു. തിരുവനന്തപുരം സിറ്റിസൺസ് പ്രൊട്ടക്ഷൻ കൗൺസിൽ അധ്യക്ഷൻ എം. കൃഷ്ണൻ നായർ 2007ൽ നൽകിയ പരാതിയിലാണു ക്രമക്കേട് വെളിച്ചത്തുവന്നത്.
അതേസമയം ഇത്തരമൊരു ക്രമക്കേട് പുറത്തുവന്നെങ്കിലും കോൺഗ്രസിൽ നിന്നോ ബിജെപിയിൽ നിന്നോ എതിർശബ്ദം പുറത്തുവന്നിട്ടില്ല. ഇതിന് കാരണവും മറ്റൊന്നുമല്ല. ഫ്ളാറ്റ് മുതലാളിയുടെ സ്വാധീന വലയം തന്നെയാണ് പ്രതിപക്ഷത്തെയും ഭരണപക്ഷത്തെയും ഒരുപോലെ ഒതുക്കിയതെന്നാണ് ആക്ഷേപം. ഈ തട്ടിപ്പ് കേസിലാണ് കോടതിയുടെ ഇടപെടലുണ്ടാകുന്നത്. റിട്ടയേർഡ് ഡി വൈ എസ് പി കോട്ടക്കകം പത്മാ നഗർ നിവാസിയും തിരുവനന്തപുരം സിറ്റിസൺസ് പ്രൊട്ടക്ഷൻ ഫോറം പ്രസിഡന്റുമായ എം. കൃഷ്ണൻ നായരുടെ പരാതിയിൽ പ്രാഥമിക അന്വേഷണം നടത്തി 2010 ലാണ് വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തത്. വിജിലൻസ് ആന്റി കറപ്ഷൻ ബ്യൂറോ ഡി വൈ എസ് പി റെജി ജേക്കബ്ബാണ് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് നഗരസഭയിൽ നിന്നും ട്രിഡയിൽ നിന്നും രേഖകൾ പിടിച്ചെടുത്ത് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം തയ്യാറാക്കി. ശേഖരിച്ച തെളിവുകൾ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ മതിയായതാണെന്ന് ലീഗൽ അഡൈ്വസർ നിയമോപദേശം നൽകി. അന്വേഷണ ഉദ്യോഗസ്ഥന്റെ അഭിപ്രായത്തോടും കണ്ടെത്തലുകളോടും വിജിലൻസ് എസ്. പിയും ഡയറക്ടറും യോജിച്ചു. തുടർന്ന് പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ പ്രോസിക്യൂഷൻ അനുമതി തേടി
പ്രതികളുടെ നിയമന അധികാരിയായ തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിക്ക് അനുമതി അപേക്ഷ സമർപ്പിച്ചു. എന്നാൽ പ്രതികളുടെ ഉന്നത സ്വാധീനം നിമിത്തം വിജിലൻസ് കേസ് വേണ്ടെന്നും വകുപ്പുതല നടപടിയും ( ജയിൽ ശിക്ഷ വരാത്ത ) ട്രിബ്യൂണൽ എൻക്വയറി മതിയെന്നും ഉത്തരവിട്ട് ഫയൽ വിജിലൻസ് വകുപ്പ് സെക്രട്ടറി മുഖേന വിജിലൻസിന് മടക്കി നൽകി. അതിന്റെ അടിസ്ഥാനത്തിൽ ഡയറക്ടർ കേസ് എഴുതിത്ത്ത്ത്ത്തള്ളാൻ അനുമതി തേടി റഫർ ചാർജ് കോടതിയിൽ സമർപ്പിച്ചു. എന്നാൽ ഗൗരവമേറിയ കുറ്റകൃത്യം നടന്ന കേസിൽ മതിയായ തെളിവുകളും ഉദ്യോഗസ്ഥ-ഭരണ ലോബി വൻ സാമ്പത്തിക തട്ടിപ്പു നടത്തിയെന്നു കണ്ടെത്തിയതുമായ സാഹചര്യത്തിൽ ട്രിബ്യൂണൽ എൻക്വയറി ശുപാർശയടങ്ങുന്ന റെഫർ റിപ്പോർട്ട് വിജിലൻസ് കോടതി തള്ളി. പ്രോസിക്യൂഷൻ അനുമതിക്കായി എല്ലാ കേസ് റെക്കോർഡുകളും പ്രോസിക്യൂഷൻ അനുമതി നൽകേണ്ട അഥോറിറ്റിക്ക് മുന്നിൽ ഹാജരാക്കാൻ വിജിലൻസിനോട് ഉത്തരവിട്ടു. തുടർന്ന് വകുപ്പ് സെക്രട്ടറി പ്രോസിക്യൂഷൻ അനുമതി നൽകി. കോടതി ഇടപെടൽ ഒന്നു കൊണ്ടു മാത്രമാണ് കോടികളുടെ വൻ അഴിമതി കേസിൽ വിജിലൻസ് കുറ്റപത്രം സമർപ്പിക്കാനിടയായത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്